2018, ജൂലൈ 6, വെള്ളിയാഴ്‌ച

ഓരോരോ കഥകള്‍













ഓരോരോ കഥകള്‍
എം. കൃഷ്ണദാസ്
വില:35.00

കഥാകഥന രീതിക്ക് ഇന്ത്യയില്‍ വലിയ ചരിത്രമുണ്ട്. ലോകത്തെമ്പാടുമുള്ള ചരിത്രവും മറ്റൊന്നല്ല. കഥാസരിത് സാഗരവും, ജാതകകഥകളും. വിക്രമാദിത്യ കഥകളും പഞ്ചതന്ത്രകഥകളും, ഉള്‍പ്പെടെയുള്ള സമ്പന്നമായ ഒരു കഥാചരിത്രം ഇന്ത്യക്കുണ്ട്. അറബിക്കഥകളും ഈസോപ്പ് കഥകളും പശ്ചിമേഷ്യര്‍ക്ക് അവകാശപ്പെടാവുന്ന പ്രാചീന കഥകളാണ്. കഥകള്‍ വാമൊഴിയായി പ്രചരിക്കപ്പെട്ടവയായിരുന്നു. പ്രാചീനകാലത്ത് അവ ഏതാണ്ട് പൂര്‍ണ്ണമായും സംസ്‌കൃത സാമൂഹ്യ ഘടനയെയും മാനിവികതയെയും  സ്‌നേഹം, സത്യം,ദയ തുടങ്ങിയ സാത്വികബോധങ്ങളെയും മനസ്സിലുറപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതായിരുന്നു. ശിശുമനസ്സുകള്‍ ജീവിതത്തിന്റെ  പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വിരസമായ ഉപദേശങ്ങള്‍ക്കു പകരം കഥാരൂപങ്ങളില്‍ മൗലികസന്ദേശങ്ങള്‍ നല്‍കുന്ന രീതിയാണ് അത്തരം കഥകള്‍ക്കൊക്കെയും ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ അവയത്രയും ഇന്നും വായിക്കപ്പെടുന്നുമുണ്ട്.

കുട്ടികള്‍ക്കായുള്ള കഥാസാഹിത്യ ശാഖ ഇന്നു കാണുന്ന വിധത്തില്‍ വികസിച്ചു വന്നത് പിന്നീടാണ്. അവയാകട്ടെ പഴയ കഥാരൂപങ്ങളുടെ വിദഗ്ധവും, അവിദഗ്ധവും, രസകരവും, വിരസവുമായ ആഖ്യാനങ്ങളുടെ തലത്തില്‍ മാത്രം നിലകൊണ്ടു. അതായത് ഘടനാതലത്തിലോ, ആശയതലത്തിലോ, കാര്യമായ മാറ്റങ്ങള്‍ ഒന്നുംതന്നെ ആധുനിക കാലത്തും ബാലസാഹിത്യത്തിലെ കഥാവിഭാഗത്തില്‍ രൂപപ്പെട്ടില്ല എന്നര്‍ത്ഥം. വൈജ്ഞാനിക ബാലസാഹിത്യ മേഖലയില്‍ ഈ അവസ്ഥയുണ്ടാവാതിരുന്നതിന് 20-ാം നൂറ്റാണ്ടിലെ വിവരവിസ്‌ഫോടനം കാരണമായിട്ടുണ്ടാവും. പറയാനുള്ള വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവും രചനയെ ക്രിയാത്മകമായി വളര്‍ത്തി എന്നുവേണം കരുതാന്‍.
ബാലകഥാസാഹിത്യമേഖല, പക്ഷേ സമര്‍ത്ഥനായ കുറുക്കന്‍ രക്ഷപ്പെട്ട് ദീര്‍ഘകാലം ജീവിച്ചു. എന്ന കാഥാന്ത്യത്തിലോ തടവിലായ രാജകുമാരിയെ രാജകുമാരന്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തി വിവാഹം കഴിച്ച് ദീര്‍ഘകാലം ജീവിച്ചു എന്നതിലോ അവസാനിക്കുന്ന കഥനഘടനയില്‍ തന്നെ നിലനിന്നു. പുതിയ നൂറ്റാണ്ടില്‍ ജനിച്ച കുട്ടിയുടെ ഭാവന ഒരുപക്ഷെ ഇന്നും മുതിര്‍ന്നവരുടെ ദൃഷ്ടിയില്‍ പഴയകാല ബിംബങ്ങളില്‍ മാത്രമായി ചുരുങ്ങി നില്‍ക്കുന്നതാവാം ഈ പ്രതിസന്ധിക്ക് കാരണം. കുട്ടികളാവട്ടെ, ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളും വിവരസാങ്കേതികവിദ്യകളും സംബന്ധിച്ച പ്രാഥമികബോധം ലഭിച്ചിട്ടുള്ളവരാണെന്നത് പല ബാലസാഹിത്യകാരന്മാരും മറന്നു പോകുന്നു. കാടിന്റെയും, മൃഗങ്ങളുടെയും ചരിത്രഘട്ടങ്ങളുടെയും ബിംബങ്ങളെ, ഭാവനകളെ പാടെ ഒഴിവാക്കി, ആധുനികപരിസരം മാത്രം കഥാവസ്തുവാകണമെന്ന ഏകപക്ഷീയതയല്ല ഈ വിശദീകരണത്തിന്റെ സാരാംശം. ചരിത്രവും, പ്രകൃതിയും വര്‍ത്തമാനകാലവും ഒക്കെ കഥാവസ്തുവാക്കിക്കൊണ്ടുമാത്രമേ പുതിയ കാലത്തിലെ കുട്ടികളോട് സംവദിക്കാനാവൂ എന്നാണ് ഉദ്ദേശിച്ചത്.

എം. കൃഷ്ണദാസിന്റെ ഓരോരോ കഥകള്‍ എന്ന പുസ്തകം പ്രസക്തമാവുന്നത് ഈ അര്‍ത്ഥത്തിലാണ്. യുറീക്കയിലും ശാസ്ത്രകേരളത്തിലും പലപ്പോഴായി പ്രസിദ്ധീകരിച്ച കുറെ നുറുങ്ങു കഥകളുടെ സമാഹാരമാണിത്. ഇവയിടെ ഓരോ കഥയും മേലെ ഖണ്ഡികയില്‍ സൂചിപ്പിച്ച കഥാഘടനയില്‍പ്പെട്ടവയല്ല. അവ, പുതിയ കാലത്തെ, അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന പ്രതികരിപ്പിക്കുന്ന, കഥകളാണ്. കഥാകൃത്ത് ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനാണ്. അദ്ദേഹം ഇടപഴകുന്ന പരിസരവും, ഇടപെടുന്ന മനുഷ്യരും തന്നെയാണ് ഈ കഥകളില്‍ ഉള്ളത്. സ്വത്വബോധവും, നിഷ്‌കളങ്കതയും, ശാശ്വത മൂല്യങ്ങളും ഒക്കെത്തന്നെയാണ് കഥകളോരോന്നിന്റെയും സത്ത, പക്ഷെ അവ ആവിഷ്‌കരിക്കപ്പെടുന്ന പരിസരവും, അവയിലെ കഥാപാത്രങ്ങളും എല്ലാം തികച്ചും സമകാലികമാണ്. ഇത്തരം വിനിര്‍മ്മിതികളിലൂടെ വികസിക്കുന്ന കഥാഘടന ബാലകഥാസാഹിത്യത്തില്‍ പുതിയതാണ്. മൃഗങ്ങളും, സസ്യലതാദികളും, ഇതരജീവിവര്‍ഗ്ഗങ്ങളും, എന്തിന് യന്ത്രങ്ങള്‍ വരെ ഈ കഥകളില്‍ മനുഷ്യരെന്ന പോലെ കഥാപാത്രമാവുന്നുണ്ട്.
ഇപ്രകാരമുള്ള രചനാവിഭവം വളരെ എളുപ്പത്തില്‍ പഴയ ശൈലിയിലുള്ള ആഖ്യാനത്തിന്റെ പ്രകൃതത്തിലേക്ക് എഴുത്തുകാരനെ വഴിതെറ്റിക്കും. എന്നാല്‍ കൃഷ്ണദാസ് തന്റെ കഥകളിലൊരിടത്തും അത്തരമൊരാഖ്യാന രീതി അവലംബിച്ചിട്ടേയില്ല. ഈ സമാഹാരത്തിലെ ആദ്യകഥതന്നെ നോക്കുക, സ്വാതന്ത്ര്യദിനമെന്ന ചടങ്ങിനെ ഒരു അനുഭവമാക്കി കുരുന്നു മനസ്സുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ പക്ഷത്തു നില്‍ക്കുന്ന അദ്ധ്യാപകന്‍ തന്റെ പരിശ്രമത്തില്‍ നിന്ന് മടുപ്പോടെ പിന്തിരിയുന്ന ഒരു സന്ദര്‍ഭത്തെ, കളര്‍ചോക്കുകൊണ്ട് ബോര്‍ഡിലെ  എഴുത്ത് മായ്ച്ചു കളയുന്ന ക്രിയയിലൂടെ എത്ര മൂര്‍ച്ചയോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്! രാജ്യാതിര്‍ത്തികള്‍ പങ്കിടുന്ന കഥയാണ്. കഥകള്‍ എന്ന് ഇവയെയൊന്നും ചുരുക്കിപ്പറഞ്ഞുകൂടാ. ധ്യാനബുദ്ധ കഥകളുടെ അര്‍ത്ഥാന്തരങ്ങളിലേക്ക് ഇവ പെട്ടെന്ന് താരതമ്യം ചെയ്യാവുന്നവയാണ്.
അതിസൂക്ഷ്മമായ ജീവിതനിരീക്ഷണം ഓരോ സര്‍ഗ്ഗാവിഷ്‌കാരത്തിനും അനിവാര്യമാണ്. ഈ കഥാ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ സവിശേഷമായ ശ്രദ്ധയാ കര്‍ഷിക്കുന്ന ഘടകം കഥാകൃത്തിന്റെ ജീവിതനിരീക്ഷണ പാടവം തന്നെയാണ്. എത്രസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് കൃഷ്ണദാസ് തന്റെ കഥാസന്ദര്‍ഭത്തെ കണ്ടെത്തുന്നത്. വര്‍ത്തമാന കഥാസാഹിത്യത്തില്‍നിന് പൊതുവേ ചോര്‍ന്നുപോയ ഈ നിരീക്ഷണപാടവം തന്റെ ഗ്രാമീണമായ ജീവിത ശൈലിയൊന്നുകൊണ്ടാവണം കഥാകൃത്തിന് കൈമോശം വരാതിരുന്നിട്ടുണ്ടാവുക. വെറുപ്പോടെയുള്ള കാറിത്തുപ്പലും, നാലുംകൂട്ടിച്ചുവപ്പിച്ചുള്ള ആത്മസംതൃപ്തിയുടെ മുറുക്കാന്‍ തുപ്പലും, നെയ്യപ്പത്തിന്റെ മണമടിച്ച ഉണ്ണിയുടെ കൊതിയൂറിയ തുപ്പലിറക്കലും ഈ നിരീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
അടച്ചിട്ട അറകളിലേക്ക് പിന്നെയും പിന്നെയും ഒതുങ്ങിപ്പോകുന്ന ആധുനികതലമുറയില്‍ നിന്ന്, അകത്തെ ഇരുട്ടറകളില്‍ നിന്ന് പുറത്തെ തെളിമയിലേക്ക് ജാലകം തുറക്കുന്ന ജിജ്ഞാസയാര്‍ന്ന കണ്ണുകള്‍ കഥാകൃത്ത് അടച്ചിട്ട അറകള്‍ എന്ന കഥയിലൂടെ വിവരിക്കുന്നു. പുറക്കാഴ്ചകള്‍ക്ക് കണ്ണും കാതും കൊടുക്കാതെ വളര്‍ന്നുവന്ന അണുകുടംബത്തിലെ പുത്തന്‍ തലമുറയെക്കുറിച്ചുള്ള അഗാധമായ വ്യാകുലതകള്‍ ഇതിന്റെ അന്തര്‍ധാരയാണ്. ചെവിയില്‍ മൊബൈലിലെ ഇയര്‍ഫോണ്‍ തിരുകി കണ്ണുമടച്ചുയാത്രചെയ്യുന്ന കൗമാരങ്ങളെ നാം നിത്യവും യാത്രക്കിടയില്‍ കാണാറുണ്ട്. എത്രമാത്രം അവനവനിലേക്ക് തന്നെ ചുരുങ്ങാമോ അത്രയും അവര്‍ ചുരുങ്ങുന്നു. ബാഹ്യലോകത്തിന്റെ ഘടനയിലേക്കുള്ള ഒരിടപെടലിനും അവര്‍ ആഗ്രഹിക്കുന്നില്ല. അത്തരം ഒരു കൗമാരത്തിന് മുമ്പ് അവര്‍ അനുശീലിച്ച ഒരു ശൈശവം ആണ് അവരെ അങ്ങനെ ആക്കിത്തീര്‍ക്കുന്നത്. അവരവരുടെ സങ്കുചിതമായ വ്യക്തിസത്തയില്‍ നിന്ന് പുറത്തു കടക്കുകയും, പുറംലോകത്തെ കാണുകയും ഇടപെടുകയും ചെയ്യുന്ന സമൂഹമനുഷ്യന്‍ ഉണ്ടായിത്തീരുകയും ചെയ്യുന്ന നവലോക പ്രതീക്ഷകള്‍ ഈ കഥാകൃത്തിന്റെ രചനകളില്‍ നമുക്ക് വായിക്കാനാകും. അത്തരം ഒരു തുറക്കലിന് ബാലമനസ്സുകളെ സജ്ജമാക്കാന്‍ തീര്‍ച്ചയായും ഈ കഥാസമാഹാരത്തിന് കഴിയും.               

മാനവമിത്രം

മാനവമിത്രം
സുബോധ് ജാവഡേക്കര്‍
വിവ:കാളിയത്ത് ദാമോദരന്‍
വില:40.00

ഒരു വെള്ളത്തൊട്ടിയില്‍ ജൂതത്തടവുകാരെ കിടത്തി പിന്നീട് തൊട്ടിയിലെ വെള്ളത്തിന്റെ താപനില ക്രമത്തില്‍ കുറച്ചുകൊണ്ടിരിക്കുന്നു. എത്രത്തോളം ചൂട് കുറയുമ്പോഴാണ് തടവുകാര്‍ മരിക്കുന്നതെന്നായിരുന്നു നിരീക്ഷിച്ചിരുന്നത്. പകുതി ജീവന്‍പോയ തടവുകാരെ വീണ്ടും ചൂടുവെള്ളം നിറച്ച തൊട്ടിയില്‍ കിടത്തിയാല്‍ അയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുന്നുണ്ടോ എന്നും നിരീക്ഷിച്ചിരുന്നു. തണുത്ത് മരവിച്ച് പോകുന്നതിനുമുമ്പ് അയാള്‍ക്ക് ഓക്‌സിജന്‍ കൊടുത്താല്‍ എന്തുസംഭവിക്കുമെന്ന് പരീക്ഷിച്ചു നോക്കിയിരുന്നുവത്രേ. രക്തം കട്ടപിടിച്ച് മരവിക്കാതിരിക്കാന്‍ വിവിധ മരുന്നുകള്‍ കൊടുത്തുനോക്കലും പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.
ഒരു കാര്യത്തില്‍ ജര്‍ന്മന്‍കാരെ അഭിനന്ദിക്കുകതന്നെ വേണം എന്നു സലീലിനു തോന്നി. ഓരോ പരീക്ഷണത്തിന്റെയും വിവരങ്ങള്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിരുന്നു. തടവുകാരുടെ പേരുകള്‍, തൂക്കം, രക്തഗ്രൂപ്പ്, പള്‍സ്‌റേറ്റ്, ഏറ്റവും അവസാനം ആഹാരംകഴിച്ച സമയം, വെള്ളത്തൊട്ടികളില്‍ എത്രനേരം കിടത്തി, ശരീരോഷ്മാവ് എത്രവേഗത്തില്‍ താണുവന്നു തുടങ്ങി സകലവിശദാംശങ്ങളും എത്ര കൃത്യതയോടെയാണ് ഇവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്! സലീലിന് ആശ്ചര്യം തോന്നി. അതുമാത്രമോ, തടവുകാര്‍ മരിക്കുന്നതിനുമുമ്പ് എത്രതവണ നിലവിളിച്ചു, ഏറ്റവും ഒടുവിലത്തെനിലവിളി എത്രനേരം നീണ്ടുനിന്നു, ചുണ്ടുകളില്‍ എത്രമുറിവുണ്ടായി എല്ലാം എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രൊഫഷണല്‍? സലില്‍ പെട്ടെന്നു ഞെട്ടി.

ശാസ്ത്രസാങ്കേതിക പുരോഗതിയില്‍ നഷ്ടപ്പെടുന്ന മാനവികതയെക്കുറിച്ചുള്ള ഇത്തരം ഞെട്ടലുകളാണ് സുബോധ് ജാവഡേക്കറുടെ മറാഠി ശാസ്ത്രകഥകള്‍ . കാളിയത്ത് ദാമോദരന്‍ വിവര്‍ത്തനം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മാനവമിത്രം എന്ന കൃതി ഇത്തരത്തിലുള്ള അഞ്ചുകഥകളുടെ സമാഹാരമാണ്.

ആദ്യത്തെ കഥയായ മനുഷ്യഭാഷ ശാസ്ത്രഗവേഷണരംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു പ്രവണതയെ തുറന്നുകാട്ടുന്നു. തന്റെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രശസ്തി നേടുന്ന റിസര്‍ച്ച് ഗൈഡുകളുടെ ദുഷ്ടപ്രവൃത്തിയെ തുറന്നുകാണിക്കുന്നു ഈ കഥ. ഹ്യുഗോഡിപ്രസ് എന്ന ശിഷ്യന്‍ ഗ്രിഗര്‍മെന്റിലിനും ആല്‍ഫ്രഡ്‌റസ്സല്‍ എന്ന മഹദ്‌വ്യക്തി ഡാര്‍വിനും നില്‍കിയ അംഗീകാരത്തിന്റെ മാനവികതയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഈ കഥ എന്നു പറയാം. ഒരു വീട്ടുടമസ്ഥന്‍ നിയമവിരുദ്ധമായി വളര്‍ത്തുന്ന നായയെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ആളെത്തുന്നു. എന്നാല്‍ അവര്‍ ഒരു റോബോട്ട് നായയെവാങ്ങി ഓഫീസറെ കബളിപ്പിക്കാന്‍ നോക്കുന്നു. യന്ത്രത്തിനും ഹൃദയമോ എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മാനവമിത്രം എന്ന രണ്ടാമത്തെ കഥ. നാസി ക്രൂരതയെയും  ഹിറ്റ്‌ലറുടെ കൊലപാതകങ്ങളെയുംപ്പറ്റി മനസ്സില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന വിധത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ഗാന്‍ ഗ്‌റീന്‍. ശാസ്ത്രപരീക്ഷണങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന സാധുജീവികളോട് (ഗിനിപിഗ്‌സ്) ഹൃദയാലുവായ ഒരു ശാസ്ത്രജ്ഞനുതോന്നുന്ന മമതയും അടുപ്പവുമാണ് മാനവികതയുടെ രാസവിദ്യ എന്ന കഥയിലെ ഇതിവൃത്തം. ബഹിരാകാശ പരീക്ഷണങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്ന ഒരുകഥയാണ് നരബലി. ഒരു നരബലിയിലൂടെ അചേതനമായ കമ്പ്യൂട്ടറിനുപോലും മനുഷ്യസഹജമായ വികാരങ്ങള്‍ ഉണ്ടാകാമെന്ന് ഈ കഥ സൂചിപ്പിക്കുന്നു.
കെമിക്കല്‍ എഞ്ചിനീയര്‍കൂടിയായ സുബോധ് പ്രഭാകര്‍ ജാവഡേക്കറുടെ ഈ അഞ്ചുകഥകളും കലാത്മകതയും ചലനാത്മകതയും കൊണ്ട് ഒന്നിനൊന്നുമികച്ചുനില്‍ക്കുന്നു. ജനങ്ങളിലേക്ക് ശാസ്ത്രപുരോഗതിയുടെ മാനവികത ലളിതമായി എത്തിക്കാനുള്ള ശ്രമത്തിന്റെ വിജയമാണ് ഈ കഥകള്‍. കാളിയത്ത് ദാമോദരന്‍ മറാഠിഭാഷയുടെ സൗന്ദര്യം ചോരാതെത്തന്നെ മലയാളത്തിലേക്ക് അവ വിവര്‍ത്തനം ചെയ്തിരിക്കുന്നു. മലയാളത്തില്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രകഥകളുടെ ശാഖയിലേക്ക് ഈ കഥകള്‍ ഒരു മുതല്‍കൂട്ടുതന്നെയാണ്. ശാസ്ത്രസാങ്കേതികവിദ്യകളെ മാനവിതകയുടെ പക്ഷത്തുനിന്ന് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉള്‍ക്കാഴ്ച നമുക്ക് ഈ കഥകള്‍ തരുന്നുണ്ട്. പുസ്തകം വായിച്ച് മടക്കിവെക്കുമ്പോള്‍ നമ്മളും ഇതിലൊരു കഥാപാത്രമായ ആനിയോടൊപ്പം പറയും ''ജീവിതത്തിലെ സമവാക്യങ്ങള്‍ ഗണിതശാസ്ത്രരീതിയില്‍ കൈകാര്യം ചെയ്യരുത്. വികാരങ്ങളില്ലെങ്കില്‍ ജീവിതം വറ്റിവരണ്ടുപോകും''.

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668