2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

എം.സി.നമ്പൂതിരിപ്പാടിന്റെ ആത്മകഥ

ഞാന്‍ ഓര്‍ക്കുന്നു
വില : 140 രൂപ

തെളിമലയാളത്തില്‍ ആധുനികശാസ്‌ത്രം അവതരിപ്പിച്ച, കേരളീയ നവോത്ഥാനത്തിന്റെ ഊര്‍ജസ്വലനായ പ്രതിനിധി, കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍, ശാസ്‌ത്രം ചരിത്രത്തില്‍, ശാസ്‌ത്ര ത്തിന്റെ സാമൂഹികധര്‍മ്മം എന്നിവ മലയാളത്തിലേക്ക്‌ ആക്കിയയാള്‍, യുറീക്ക, ശാസ്‌ത്രകേരളം മാസികകളുടെ പത്രാധിപര്‍ എന്നൊക്കെ ആയിരുന്ന എം.സി.നമ്പൂതിരിപ്പാടിന്റെ ആത്മകഥ `ഞാന്‍ ഓര്‍ക്കുന്നു'.


മുത്തശ്ശിമാവും മുത്തച്ഛന്‍പ്ലാവും

മുത്തശ്ശിമാവും മുത്തച്ഛന്‍പ്ലാവും
പ്രൊഫ.എസ്‌.ശിവദാസ്‌
വില: 70
അന്തര്‍ദേശീയ കുടുംബക്കൃഷിവര്‍ഷമാണ്‌ 2014. ഭക്ഷ്യസുരക്ഷ, പോഷകാഹാരലഭ്യത,
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, പരിസ്ഥിതിസംരക്ഷണം, സുസ്ഥിരവികസനം തുടങ്ങിയ
മേഖലകളില്‍ കുടുംബക്കൃഷിക്കും ചെറുകിടകൃഷിക്കുമുള്ള നിര്‍ണായകപങ്കിലേക്ക്‌ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്‌ വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ വിജ്ഞാനോത്സവത്തിന്റെ മുഖ്യപ്രമേയവും ഇതുതന്നെ. ഈ വിഷയം പ്രൈമറിവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ലളിതമായും സുന്ദരമായും
അവതരിപ്പിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍. 

ഇക്കൊല്ലത്തെ മഴക്കാലം കേരളത്തിലെ കുട്ടികള്‍ക്ക്‌ മറ്റൊരു പെരുമഴ കൂടി

വിജ്ഞാനപ്പൂമഴ ഇനി കൂട്ടുകാരുടെ കൈകളി ...

ഇക്കൊല്ലത്തെ മഴക്കാലം കേരളത്തിലെ കുട്ടികള്‍ക്ക്‌ മറ്റൊരു പെരുമഴ കൂടി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഒരുക്കുകയാണ്‌. വിജ്ഞാനപ്പൂമഴ. ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമാറ്‌ പുസ്‌തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. 13 പുസ്‌തകങ്ങളാണ്‌ 5, 6, 7, 8 ക്ലാസ്സുകളിലെ കൂട്ടുകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. 850 ലധികം പേജുകളി ലായുള്ള ഒരു വിജ്ഞാനസാഗരം.
ഈ പുസ്‌തകപരമ്പരയുടെ പ്രത്യേകത 13 വ്യത്യസ്‌തവിഷയങ്ങളിലാണ്‌ അവയെന്നത്‌ തന്നെ. ഗണിതം, ഭൗതികം, രസതന്ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, പരിസരവിജ്ഞാനം, സാഹിത്യം, സിനിമ, ചരിത്രം, യാത്രാവിവരണം, കഥകള്‍, നോവല്‍, നാടകം.... അങ്ങനെ എല്ലാ മേഖലകളിലുമായി ഓരോ കൊച്ചു പുസ്‌തകങ്ങള്‍. 10 മുതല്‍ 12-13 വയസ്സുള്ളവരുടെ സംവേദനക്ഷമത പരിഗണിച്ചുകൊണ്ടാണ്‌ പുസ്‌തകങ്ങള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. വിദ്യാര്‍ത്ഥികളുടെ ജ്ഞാനമണ്ഡലങ്ങള്‍, ബോധമണ്ഡലങ്ങള്‍, സംവേദനക്ഷമത തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്‌ കുറേയേറെ സമയം പുസ്‌തകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പരിഷത്ത്‌ നിയോഗിച്ച വിദഗ്‌ധസമിതി ശ്രമിച്ചി ട്ടുണ്ട്‌. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ സര്‍ഗാത്മകചിന്ത ഉണര്‍ത്തി കുട്ടികളെ ഏറ്റവും നല്ല വിജ്ഞാന അന്വേഷികളും പഠിതാക്കളുമാക്കുകയാണ്‌ ലക്ഷ്യം. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ ബഹുവര്‍ണപേജുകളും ബഹുവര്‍ണചിത്രങ്ങളും ഉണ്ട്‌. പ്രൊഫ.കെ.ശ്രീധരന്‍, ചീഫ്‌ എഡിറ്ററും, ജനു, പ്രൊഫ.കെ.പാപ്പൂട്ടി, കെ.ടി.രാധാകൃഷ്‌ണന്‍, ഡോ.ബാലകൃഷ്‌ണന്‍ ചെറൂപ്പ, ഇ.എന്‍.ഷീജ, സി.കെ.അനിത എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു എഡിറ്റോറിയല്‍ ബോര്‍ഡാണ്‌ പുസ്‌തകനിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്‌.
പുസ്‌തകങ്ങളിലൂടെ
1.ഗണിതം:
ഹും,
അച്ചൂനോടാ കളി

പ്രൊഫ.കെ.പാപ്പൂട്ടി

അച്ചുവിന്റെയും അംഗിതയുടെയും ഗണിതവിദ്യകള്‍.
ഗണിതം കഷായമായിത്തോന്നുന്നവര്‍ക്ക്‌ ഒന്നാംതരം മധുര മിഠായികള്‍.
വില 80 രൂപ


2.ഭൗതികം
ബലൂണ്‍ ബലതന്ത്രം

പ്രൊഫ.ജി.ബാലകൃഷ്‌ണന്‍ നായര്‍

ബലൂണ്‍ കേവലമൊരു കളിക്കോപ്പു മാത്രമല്ല, ഭൗതിക ശാസ്‌ത്രപഠനത്തിനുള്ള ഒരുപകരണം കൂടിയാണ്‌. വായുവിന്റെ മര്‍ദം, പ്ലവനം, മുതല്‍ ബലൂണ്‍ യാത്ര വരെയുള്ള ബലതന്ത്രവിശേഷങ്ങള്‍.
വില 60 രൂപ

3.രസതന്ത്രം
വജ്രം മുതല്‍ പവിഴം വരെ

കെ യതീന്ദ്രനാഥന്‍

17 രത്‌നങ്ങളും അവയുടെ രസതന്ത്ര വിശേഷങ്ങളും രത്‌നങ്ങളുടെ കാഠിന്യവും കരുത്തും സൗന്ദര്യവും ഒന്നിച്ചറിയാന്‍.
വില 50 രൂപ


4. സസ്യശാസ്‌ത്രം
സസ്യലോകം
കൗതുകലോകം

ഇ രാജന്‍

ഓരോ ചെടിക്കും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്‌. ഇലയില്‍, പൂവില്‍, കായയില്‍... നിറയെ വൈവിധ്യങ്ങള്‍.
കൗതുകകരമാണ്‌ സസ്യങ്ങളുടെ ഈ തനിമകള്‍.
വില 55 രൂപ



5.ജന്തുശാസ്‌ത്രം
ജന്തുജീവിതക്കാഴ്‌ചകള്‍

ബാലകൃഷ്‌ണന്‍ ചെറൂപ്പ

ജന്തുക്കളുടെ ജീവിതത്തിലെ രസകരവും കൗതുകകരവുമായ ജീവിതക്കാഴ്‌ചകള്‍.
വില 80 രൂപ


6.പരിസ്ഥിതി
സംരക്ഷിക്കാം ജൈവവൈവിധ്യത്തെ ഭൂമിയെയും

ഡോ.കിഷോര്‍കുമാര്‍

ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും അവയുടെ സംരക്ഷണത്തിന്‌ ലോകം സ്വീകരിച്ചു വരുന്ന നടപടികളും. നമ്മുടെ ദേശീയോദ്യാനങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയെ അടുത്തറിയാം.
വില 100 രൂപ




7.ചരിത്രം
ചുവപ്പ്‌ പട്ടയം തേടി
മൈന ഉമൈബാന്‍

എടയ്‌ക്കല്‍ ഗുഹയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിലേക്ക്‌ വെളിച്ചം വീശുന്ന ചില മിത്തുകളും വിശ്വാസങ്ങളും.
വില 40 രൂപ



8.സാഹിത്യം
പുസ്‌തകത്താളിലെ
നല്ല കൂട്ടുകാര്‍

ജനു

പുസ്‌തകങ്ങളിലെ പ്രശസ്‌തരായ കുറേ കഥാപാത്രങ്ങളെക്കുറിച്ച്‌. ഓരോന്നും ഓരോ ചെറുകഥ പോലെ. പ്രശസ്‌ത കൃതികള്‍ വായിക്കുവാനുള്ള പ്രചോദനമാവും ഈ പുസ്‌തകം.
വില 50 രൂപ


9.യാത്രാവിവരണം
പുഷ്‌പങ്ങളുടെ താഴ്‌വര
കെ ശ്രീധരന്‍

ഹിമാലയത്തിന്റെ അത്യുന്നത ശീര്‍ഷത്തില്‍ വര്‍ഷത്തിന്റെ ഏതാണ്ട്‌ മുക്കാല്‍ ഭാഗവും മഞ്ഞ്‌ മൂടിക്കിടക്കുന്ന വാലി ഓഫ്‌ ഫ്‌ളവേഴ്‌സിലേക്ക്‌ നടത്തിയ ഒരു യാത്രയുടെ ലഘു വിവരണം.
വില 55 രൂപ


10.നാടകം
നായാട്ട്‌

എം എം സചീന്ദ്രന്‍

കുട്ടികള്‍ക്ക്‌ വായിക്കാനും അഭിനയിക്കാനും പറ്റുന്ന ഏതാനും ലഘു നാടകങ്ങള്‍.
വില 65 രൂപ


11.പക്ഷിനിരീക്ഷണം
കൂട്‌ ഞങ്ങള്‍ക്ക്‌ വീട്‌
ബീന ജോര്‍ജ്‌

പക്ഷിമൃഗാദികളും വീടുണ്ടാക്കുന്നുണ്ട്‌. പത്രാസ്‌ കാണിക്കാനുള്ള വീടുകളല്ല. കുഞ്ഞുങ്ങളെ വളര്‍ത്താനും കഴിഞ്ഞുകൂടാനുമുള്ള താവളം. അതാണല്ലോ കൂടുകള്‍. കൂടുകളുടെ സവിശേഷതകളെക്കുറിച്ച്‌ കൂടുതലറിയാന്‍...
വില 50 രൂപ

12.സിനിമ
സ്വര്‍ഗത്തിലെ കുട്ടികള്‍
വിജയകുമാര്‍ ബ്ലാത്തൂര്‍

കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്ന കുറേ നല്ല സിനിമകളെക്കുറിച്ച്‌. സിനിമാസ്വാദനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന്‌ ലോകസിനിമയുടെ മുറ്റത്തേക്ക്‌ ഒരു യാത്ര.
വില 75 രൂപ


13.കഥകള്‍
മൂത്രസാക്ഷി
എ കെ ജോഷി
ബാലസാഹിത്യത്തില്‍ സാധാരണമ ല്ലാത്ത കഥാ സന്ദര്‍ഭങ്ങളും ആഖ്യാനവും. കുട്ടികളുടെ ഭാവനയും ചിന്ത യും ഉണര്‍ത്തുന്ന 17 കൊച്ചു കഥകള്‍.
വില 70 രൂപ

പുസ്‌തകങ്ങളെ ഇങ്ങനെ വിവിധ വിഷയങ്ങളിലാക്കി വര്‍ഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു പുസ്‌തകവും അങ്ങനെ ഒരു വിഷയമേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആ വിഷയത്തിന്‌ പ്രാധാന്യമുണ്ട്‌ എന്ന്‌ മാത്രമേയുള്ളൂ. എല്ലാ പുസ്‌തകവും പൊതു വായനയ്‌ക്ക്‌ അനുയോജ്യവും പൊതുവിജ്ഞാനത്തിലേക്ക്‌ വെളിച്ചം വീശുന്നവയുമാണ്‌.

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

മയക്കുമരുന്നുകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക്‌ ഒരു കൈപ്പുസ്‌തകം.

മയക്കുമരുന്നുകളുടെ ലോകം- മയക്കുമാരുന്നുകൽക്കെതിരെ
മയക്കുമരുന്നുകളുടെ ലോകം
എന്‍.എന്‍.ഗോകുല്‍ദാസ്‌
വില: 180
പുകവലി : ദുരന്തത്തിലേക്കുള്ള കുറുക്കുവഴി, മദ്യപിക്കുന്നവര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം എന്നീ
പുസ്‌തകപരമ്പരയിലെ മൂന്നാമത്തെ പുസ്‌തകം. ഗ്രന്ഥകാരന്റെ അക്കാദമികവിജ്ഞാനത്തിന്റെ
ആഴവും പ്രായോഗികാനുഭവങ്ങളുടെ തീവ്രതയും ഈ ഗ്രന്ഥത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.
മയക്കുമരുന്നുകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക്‌ ഒരു കൈപ്പുസ്‌തകം.

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

തീയാളുന്ന സ്വപ്നങ്ങളുമായി മുമ്പേ നടന്നവന്‍

കെ.കെ. കൃഷ്ണകുമാര്‍
വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയെടുക്കുന്നതില്‍ വിനോദ് റെയ്ന വഹിച്ച പങ്ക് അവിസ്മരണീയമാണ്. സാധാരണക്കാരുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി നിലയുറപ്പിച്ച പോരാളിയെയാണ് വിനോദ് റെയ്നയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് ലേഖകന്‍.
ഇന്ത്യയുടെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്‍െറ സാര്‍വത്രികവത്കരണത്തിനും (പ്രത്യേകിച്ച് ഗ്രാമീണഭാരതത്തിലെ) ശാസ്ത്രബോധത്തിന്‍െറ വ്യാപനത്തിനും നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുകയും അതിനായി തന്‍െറ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു അസാധാരണ ചിന്തകനും ജനകീയ പ്രവര്‍ത്തകനുമായ ഡോ.വിനോദ് റെയ്ന നിര്യാതനായിട്ട് മൂന്നാഴ്ച പിന്നിട്ടുകഴിഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വാഗ്ദാനങ്ങള്‍ തുടരത്തുടരെ ലംഘിക്കപ്പെടുകയും വിദ്യാഭ്യാസമേഖല സ്വകാര്യ ലാഭതാല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ തുറന്നുകൊടുക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. കറുത്തിരുണ്ട ഇന്ത്യന്‍ വിദ്യാഭ്യാസ നഭസ്സില്‍ ഒരു വെള്ളിരേഖയായി അവശേഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ, ശാസ്ത്രിഭവനിലെ ചവറ്റുകുട്ടയില്‍നിന്ന് പൊക്കിയെടുത്ത്, അവസാന നിമിഷംവരെ മുഖംതിരിഞ്ഞുനിന്നിരുന്ന സര്‍ക്കാറിനെക്കൊണ്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പുതിയൊരിന്ത്യയെക്കുറിച്ച് തീയാളുന്ന സ്വപ്നങ്ങളുമായി ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ച എഴുപതുകളിലെ ഭാരതീയ യുവതയുടെ ഭാഗമായിരുന്നു വിനോദ് റെയ്ന. എഴുപതുകളുടെ ആദ്യത്തില്‍ ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് സൈദ്ധാന്തിക ഭൗതികത്തില്‍ ഡോക്ടറേറ്റ് നേടിയ റെയ്ന മധ്യപ്രദേശിലെ ഹോഷങ്കബാദ് ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്ന ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസരംഗത്ത് എത്തിച്ചേരുന്നത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ദല്‍ഹി സര്‍വകലാശാലയിലെയും മറ്റും ഒരുപറ്റം സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോഷങ്കബാദ് സയന്‍സ് ടീച്ചിങ് പ്രോഗ്രാം (എച്ച്.എസ്.ടി.പി) വിദ്യാഭ്യാസരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച ഒരു ചെറിയ പരിപാടിയായിരുന്നു. ക്ളാസ്മുറികളിലും പാഠപുസ്തകങ്ങളിലുമായി തളയ്ക്കപ്പെട്ട വിദ്യാഭ്യാസത്തെ ഹോഷങ്കബാദിലെ ദരിദ്രരുടെ ഗ്രാമീണജീവിതവുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നതിന് എച്ച്.എസ്.ടി.പി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തെ നവീകരണപരിശ്രമങ്ങളില്‍ വലിയ സ്ഥാനമുണ്ട്. ഹോഷങ്കബാദ് ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയില്‍ ആണ്ടുമുഴുകിയ വിനോദ് റെയ്ന, പിന്നീട് തന്‍െറ ജീവിതം പൂര്‍ണമായി സാമൂഹികപ്രവര്‍ത്തനത്തിനായി നീക്കിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1972ല്‍ എച്ച്.എസ്.ടി.പി അനുഭവങ്ങള്‍ മധ്യപ്രദേശിലെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറായി. ഈ പരിപാടിയുടെ അക്കാദമിക മേല്‍നോട്ടം വഹിക്കുന്നതിന് ഡോ.വിനോദ് റെയ്നയുടെ നേതൃത്വത്തില്‍ ‘ഏകലവ്യ’ എന്ന സന്നദ്ധസംഘടന രൂപവത്കൃതമായി. വളരെ ചെറിയ കാലയളവിനുള്ളില്‍ ശാസ്ത്ര വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര പ്രചാരണരംഗത്തും പ്രവര്‍ത്തിക്കുന്ന അനേകം പേരുടെ തീര്‍ഥാടനകേന്ദ്രമായിമാറി  ‘ഏകലവ്യ’. ഇവരുടെ നേതൃത്വത്തില്‍ നടന്ന പാഠ്യപദ്ധതി നവീകരണവും പാഠപുസ്തകങ്ങളുടെ പുനരാവിഷ്കാരവും പില്‍ക്കാലത്ത് എന്‍.സി.ഇ.ആര്‍.ടി (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ്) അടക്കമുള്ള സ്ഥാപനങ്ങളെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍പാതകള്‍ വെട്ടിത്തുറക്കാന്‍ പരിശ്രമിക്കുന്ന അനേകം ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഏറെ സ്വാധീനിക്കുകയുണ്ടായി. ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ആളായിരുന്നില്ല ഡോ. റെയ്ന. വിദ്യാഭ്യാസത്തെ മൊത്തം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഘടനയുടെ ഭാഗമായി കണ്ട അദ്ദേഹം പരിസ്ഥിതി, മനുഷ്യാവകാശം, ആദിവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് തന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി.
ഭോപ്പാല്‍ വാതകദുരന്തത്തെതുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍തന്നെ അദ്ദേഹമുണ്ടായിരുന്നു. വാതകദുരന്തത്തിന്‍െറ ദുഷ്ഫലങ്ങളെക്കുറിച്ചും പീഡിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും റെയ്നയുടെ നേതൃത്വത്തില്‍ ‘ഏകലവ്യ’ ഏറ്റെടുത്ത പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. നര്‍മദ അണക്കെട്ടുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളിലും അതുപോലുള്ള ചെറുതും വലുതുമായ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ശക്തവും ശാസ്ത്രീയവുമായി നിലപാടുകളെടുത്ത് അദ്ദേഹം ജനപക്ഷത്ത് ഉറച്ചുനിന്നു.
ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍െറ സ്ഥാപകനേതാക്കളിലൊരാളായിരുന്ന അദ്ദേഹം ശാസ്ത്രപ്രചാരണരംഗത്ത് ഒട്ടേറെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ബാലശാസ്ത്ര മാസികയായി മാറിയ ‘ചക്മക്കി’ന്‍െറ സ്ഥാപക എഡിറ്ററായിരുന്നു വിനോദ് റെയ്ന. ഇന്ത്യയിലെ (പ്രത്യേകിച്ചും ഹിന്ദി സംസ്ഥാനങ്ങളിലെ) പ്രമുഖ സാഹിത്യകാരന്മാരെ ബാലസാഹിത്യരംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിനായി റെയ്ന നടത്തിയ പരിശ്രമങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.
കേരളത്തിലെ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിന്‍െറ (1989-91) വിജയത്തെ തുടര്‍ന്ന് പ്രസ്തുത പ്രവര്‍ത്തനം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചപ്പോള്‍, അതിന്‍െറ നേതൃത്വത്തില്‍ വിനോദ് റെയ്ന ഉണ്ടായിരുന്നു. ജനസാക്ഷരതാ പദ്ധതിയുടെ വ്യാപനത്തിനായി രൂപവത്കരിക്കപ്പെട്ട ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ (ബി.ജി.വി.എസ്) അമരക്കാരില്‍ ഒരാളായിരുന്ന അദ്ദേഹം വടക്കേ ഇന്ത്യയിലെ സാക്ഷരതാ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിക്കുകയും അവയെ പ്രാഥമിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി കണ്ണിചേര്‍ക്കുന്നതില്‍ സര്‍ഗാത്മക നേതൃത്വംവഹിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി വിദ്യാഭ്യാസ അവകാശ നിയമം വിജയകരമായി നടപ്പാക്കുന്നതിനായി റെയ്ന തന്‍െറ ഏറക്കുറെ മുഴുവന്‍ സമയവും ഉഴിഞ്ഞുവെക്കുകയായിരുന്നു. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് പ്രസ്തുത നിയമം എന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. സി.എ. ബി.ഇ (സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓണ്‍ എജുക്കേഷന്‍) തുടങ്ങിയ സര്‍ക്കാര്‍ കമ്മിറ്റികള്‍ക്ക് അകത്തുനിന്നുകൊണ്ടും അവര്‍ക്ക് പുറത്ത് നിരവധി ജനകീയ സംഘടനകളുമായി സഹകരിച്ചും അദ്ദേഹം ഇതിനായി അഹോരാത്രം പരിശ്രമിച്ചു. വിദ്യാഭ്യാസ അവകാശ നിയമം യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷിച്ച അദ്ദേഹം, തന്‍െറ അവസാന നാളുകളില്‍, അതിന്‍െറ അടിസ്ഥാന സത്തക്ക് വിരുദ്ധമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ അസ്വസ്ഥനുമായിരുന്നു.
 നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്നതോടൊപ്പം സര്‍ഗാത്മകമായ ജനകീയ ബദലുകള്‍ കെട്ടിപ്പടുക്കുകയും നിലവിലെ സംവിധാനത്തിന് അകത്തും പുറത്തുമായി ലഭ്യമായ എല്ലാ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്തേ മതിയാവൂ എന്ന വിശ്വാസം അവസാനംവരെ അദ്ദേഹം പുലര്‍ത്തുകയുണ്ടായി. നാലു വര്‍ഷമായി കാന്‍സര്‍ രോഗം തന്നെ പതിയെ പതിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമായി അറിഞ്ഞിട്ടും അദ്ദേഹം തന്‍െറ പ്രവര്‍ത്തനം തുടരുകയായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുപോലും ആശുപത്രിക്കിടക്കയില്‍ കിടന്ന് വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ നിയമത്തിലെ പഴുതുകളെക്കുറിച്ചും ഈ ലേഖകനടക്കമുള്ള സുഹൃത്തുക്കളോട് അദ്ദേഹം സംസാരിച്ചത് ഓര്‍ത്തുപോകുന്നു. ഇന്ത്യയിലെ ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങളുമായി ഹൃദയദബന്ധം പുലര്‍ത്തിയിരുന്ന വിനോദ് റെയ്ന, നിരവധി അന്താരാഷ്ട്ര പോരാട്ടവേദികളിലും സജീവ സാന്നിധ്യമായി. തുടക്കംമുതല്‍ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്‍െറ സംഘാടനവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം അതിന്‍െറ അന്തര്‍ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഇ.എന്‍.എ, മൂന്നാംലോക രാഷ്ട്രങ്ങളിലെ കര്‍ഷകരുടെയും ദരിദ്രരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാടുന്ന ജൂബിലി സൗത്ത് തുടങ്ങി നിരവധി സംഘടനകളുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
ഡോ.വിനോദ് റെയ്നയുടെ അകാലനിര്യാണം, ഇന്ത്യയിലെ പുരോഗമന ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു തീരാനഷ്ടംതന്നെയാണ്. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളും സംഭാവനകളും തീര്‍ച്ചയായും കൂടുതല്‍ ആഴത്തിലുള്ള പഠനമര്‍ഹിക്കുന്നു. നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്ന വിനോദ് റെയ്ന, തന്‍െറ എണ്ണമറ്റ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സുകളില്‍, തനിക്ക് ഏറെ പ്രിയപ്പെട്ട സാഹിര്‍ ലുധിയാന്‍വി ഈ വരികള്‍ ആലപിച്ചുകൊണ്ട് ഏറെക്കാലം ജീവിച്ചിരിക്കും... ‘‘വൊ സുബഹാ കഭി തോ ആയേഗി...’’ (ആ പ്രഭാതം ഒരിക്കല്‍ വരുകതന്നെ ചെയ്യും...)



  കടപ്പാട് : മാധ്യമം ആഴ്ചപ്പതിപ്പ് 

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668