2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

മതേതരത്വം വാഴുന്ന ദ്വീപുകൾ


അറബിക്കടലിലെ പവിഴക്കൊട്ടാരങ്ങള്‍ എന്ന
എം.എം.സചീന്ദ്ര
ന്റെ പുസ്തകത്തെ കുറിച്ച് അഷ്‌ടമൂര്‍ത്തി എഴുതുന്നു.....



കേരളത്തിന്റെ ഭാഗമാണെങ്കിലും ലക്ഷദ്വീപു കണ്ടവര്‍ വളരെ കുറവാണ്‌. ആ ഭൂവിഭാഗത്തേക്കുറിച്ച്‌ അറിയുന്നവരും കുറവാണ്‌. പലരും ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി അവിടേയ്‌ക്കു പോവാന്‍ നിര്‍ബ്ബന്ധിയ്‌ക്കപ്പെട്ടവരാണ്‌. എം.എം.സചീന്ദ്രനും അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായാണ്‌ ലക്ഷദ്വീപിലേയ്‌ക്കു പോയത്‌.
അതു പക്ഷേ നമുക്കൊക്കെ അനുഗ്രഹമായി. `അറബിക്കടലിലെ പവിഴക്കൊട്ടാരങ്ങള്‍' എന്ന മനോഹരമായ ഒരു പുസ്‌തകം നമുക്കു കിട്ടിയല്ലോ. കവിയായ സചീന്ദ്രന്‍ തികച്ചും കാവ്യാത്മകമായ ഭാഷയിലാണ്‌ ഈ പുസ്‌തകം എഴുതിയിരിയ്‌ക്കുന്നത്‌.
ലക്ഷദ്വീപ്‌ എന്ന പേരില്‍ നിന്നു തന്നെ തുടങ്ങുന്നു വിശേഷങ്ങള്‍. ലക്ഷം ദ്വീപുകള്‍ എന്ന ഒരു തെറ്റിദ്ധാരണയുണ്ടാവാന്‍ വഴിയുണ്ടല്ലോ ആ പേരില്‍. പക്ഷേ വെറും 36 ദ്വീപുകളേ ലക്ഷദ്വീപിലുള്ളു. അതില്‍ത്തന്നെ പത്തെണ്ണത്തില്‍ മാത്രമേ ആള്‍പ്പാര്‍പ്പുള്ളു. നല്ല വെള്ളം കിട്ടാത്തതുകൊണ്ടാണത്രേ മറ്റ്‌ 26 ദ്വീപുകളില്‍ ആള്‍പ്പാര്‍പ്പില്ലാത്തത്‌.
സചീന്ദ്രന്റെ വാക്കുകള്‍: ``ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന്‌ 1500 മുതല്‍ 4000 മീറ്റര്‍ വരെ ആഴത്തില്‍ സമുദ്ര അന്തര്‍വാഹിനിയായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയാണ്‌ ലാക്കടീവ്‌-ചാഗോസ്‌ പര്‍വ്വതനിര. അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കടലിന്നടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ ഒലിച്ചുവന്ന ലാവ ഉറച്ച്‌ കട്ടിയായതാണത്രേ ഈ പര്‍വ്വതനിരകള്‍. ഇതിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കടലിന്റെ അടിത്തട്ടില്‍നിന്ന്‌ 4000 മീറ്റര്‍ ഉയരത്തിലാണ്‌. ഈ കൊടുമുടിയുടെ മുകളില്‍ വളര്‍ന്നുവന്ന പവിഴപ്പുറ്റുകളാണ്‌ ലക്ഷദ്വീപുകള്‍.''
ഈ പുസ്‌തകത്തില്‍നിന്നാണ്‌ ലഗൂണും പവിഴവും മറ്റും എന്താണെന്ന്‌ എനിയ്‌ക്കു മനസ്സിലായത്‌. വിജ്ഞാനത്തിന്ന്‌ ഉതകുംവിധം കണക്കുകളുമുണ്ട്‌ പുസ്‌തകത്തില്‍ നിറയെ. അത്തരം കണക്കുകള്‍ സാധാരണയായി ജഡരൂപം ആര്‍ജ്ജിയ്‌ക്കാറാണ്‌ പതിവ്‌. പക്ഷേ സചീന്ദ്രന്റെ വാങ്‌മയംകൊണ്ട്‌ അവയെല്ലാം ഹൃദ്യമാവുന്നു. പുസ്‌തകത്തിന്‌ ആധികാരികത കൈവരികയും ചെയ്യുന്നു.
ഒപ്പം തന്നെ ചരിത്രവുമുണ്ട്‌. പതിനൊന്ന്‌-പന്ത്രണ്ട്‌ നൂറ്റാണ്ടുകളിലായിട്ടാണത്രേ ലക്ഷദ്വീപിലേയ്‌ക്ക്‌ വ്യാപകമായ കുടിയേറ്റം നടന്നത്‌. പെരുമാള്‍ പാറയെക്കുറിച്ചും അറയ്‌ക്കല്‍ ബീവിയേക്കുറിച്ചുമുള്ള കഥകള്‍ ഉണ്ട്‌ ഈ പുസ്‌തകത്തില്‍. പ്രധാനമായും മുസല്‍മാന്‍ ദാനം ചെയ്‌ത ഭൂമിയിലാണെന്നും മനസ്സിലാക്കുമ്പോള്‍ ആരുടെ മനസ്സാണ്‌ കുളിര്‍ക്കാത്തത്‌! മതസൗഹാര്‍ദ്ദം കെട്ടുകഥയായി മാറിക്കൊണ്ടിരിയ്‌ക്കുന്ന നമ്മുടെ നാട്ടിലെ സ്ഥിതി ഓര്‍ക്കുമ്പോള്‍ മതേതരത്വം വാഴുന്ന ഈ ദ്വീപുകളെക്കുറിച്ച്‌ നമ്മള്‍ക്ക്‌ സന്തോഷം തോന്നാതിരിയ്‌ക്കില്ല.
വേറെയും നല്ല വര്‍ത്തമാനങ്ങളുണ്ട്‌. ദ്വീപിലെ ഭൂരിഭാഗം ജയിലുകളിലും ഒരു തടവുപുള്ളി പോലുമില്ലത്രേ. കളവ്‌, പിടിച്ചുപറി, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ക്രിമിനല്‍ക്കുറ്റങ്ങളൊന്നും ലക്ഷദ്വീപില്‍ പതിവില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സൗഹാര്‍ദ്ദത്തോടെ ഇടപഴകുന്നു. വീണു കിടക്കുന്ന തേങ്ങ ആരും എടുത്തുകൊണ്ടുപോവില്ല. സൈക്കിള്‍ പൂട്ടാതെ എവിടെ വേണമെങ്കിലും വെയ്‌ക്കാം.
സചീന്ദ്രന്റെ പുസ്‌തകം വായിച്ചുതീരുമ്പോള്‍ ലക്ഷദ്വീപിലേയ്‌ക്ക്‌ ഒരു യാത്ര പോയാലോ എന്ന്‌ നമുക്കു തോന്നും. കണ്ടുകഴിഞ്ഞ ഭൂവിഭാഗങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ നമുക്കു സ്വാഭാവികമായ മോഹം തോന്നാറുണ്ടല്ലോ. 


അറബിക്കടലിലെ
പവിഴക്കൊട്ടാരങ്ങള്‍
എം.എം.സചീന്ദ്രന്‍
വില:35 രൂപ  

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ധാതുക്കളുടെ വിസ്മയ ലോകം

 അച്ചുകണ്ട
ധാതുലോകം
കെ.യതീന്ദ്രനാഥന്‍
വില:55 രൂപ 



ശാസ്‌ത്രവിഷയങ്ങള്‍ സൂക്ഷ്‌മമായി പഠിക്കുന്നതില്‍ നിന്ന്‌ നമ്മുടെ കുട്ടികളെ എന്താണ്‌ തടഞ്ഞു നിര്‍ത്തുന്നതെന്ന്‌ ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്‌. ഒരു പ്രധാനകാരണം സ്വന്തം ഭാഷയിലൂടെ, സ്വന്തം ജീവിത/സംസ്‌കാര പരിസരത്തുനിന്ന്‌ ഈ വിഷയങ്ങള്‍ പഠിക്കാന്‍ കഴിയാത്തതാണെന്നു തോന്നുന്നു. ഈ സാഹചര്യത്തില്‍ നിന്ന്‌ നോക്കിയാലേ കെ. യതീന്ദ്രനാഥന്റെ അച്ചു കണ്ട ധാതുലോകം എന്ന പുസ്‌തകത്തിന്റെ പ്രാധാന്യം മനസ്സിലാകൂ. പതിനാറ്‌ ലോഹങ്ങളെയും അവയുടെ ധാതുക്കളെയും പരിചയപ്പെടുത്തുകയാണ്‌ ഈ പുസ്‌തകം. ആവര്‍ത്തന പട്ടികയുടെ ഉത്ഭവം മനുഷ്യന്റെ ഏറ്റവും പ്രധാന ഭൗതിക നേട്ടങ്ങളില്‍ ഒന്നാണ്‌. മനുഷ്യന്റെ ചരിത്രം, ലോഹങ്ങളുടെ ഉപയോഗത്തില്‍ വന്ന മാറ്റങ്ങളിലൂടെ വായിച്ചെടുക്കാവുന്നതേയുള്ളൂ. ഇതൊക്കെയാണെങ്കിലും രസതന്ത്ര ക്ലാസ്സുകളില്‍ തീരെ രസമില്ലാതെ പഠിപ്പിക്കുന്ന ഭാഗങ്ങളാണ്‌ ലോഹങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍. എന്നാല്‍ ഇതേ കാര്യങ്ങള്‍, അച്ചുവിന്റെയും സുഷമയുടെയും ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ വളരെ അനായാസമായി കുട്ടികള്‍ക്കെന്നല്ല മുതിര്‍ന്നവര്‍ക്കും താല്‍പര്യമുണ്ടാക്കുന്ന വിധം അച്ചുകണ്ട ധാതുലോകത്തിലൂടെ കെ.യതിന്ദ്രനാഥ്‌ അവതരിപ്പിക്കുന്നത്‌.
ഓരോ ധാതുവിനെക്കുറിച്ചും കൊടുത്തിരിക്കുന്ന തലവാചകം ശാസ്‌ത്രീയമായി സൂക്ഷ്‌മവും അതോടൊപ്പം തന്നെ കാവ്യമയവുമെന്നേ പറയേണ്ടൂ. വിഷയത്തിലേക്ക്‌ കടക്കാനുളള സുന്ദരമായ വാതിലാണിത്‌. ഉദാഹരണത്തിന്‌ മണ്ണില്‍ നിന്നും ഒരു സുവര്‍ണ്ണ കന്യക, പച്ചവേഷം കെട്ടുന്ന ചുവപ്പുലോഹം, സ്‌നേഹത്തിന്റയും സൗന്ദര്യത്തിന്റെയും ദേവി.. തുടങ്ങിയവ. പുസ്‌തകത്തിലെ ഏറ്റവും ഹൃദ്യമായ ഭാഗമാണ്‌ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഇടപെടലുകള്‍. ധാതുക്കളെ സംബന്ധിച്ചിട്ടുള്ള പുരാവൃത്തങ്ങളും, പഴയകാലത്ത്‌ അവയെ എങ്ങനെയൊക്കെ ഉപയോഗിച്ചിരുന്നുവെന്നും ഇവരിലൂടെ രസകരമായി പുറത്തുവരുന്നു. ശാസ്‌ത്രത്തെ സംബന്ധിച്ചും, മറ്റെന്തിനെ സംബന്ധിച്ചുമുള്ള അറിവുകള്‍/അന്വേഷണങ്ങള്‍ പല രീതിയില്‍ എല്ലാ സ്ഥലങ്ങളിലും നിലനിന്നിരുന്നു എന്ന്‌ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതായ സാംസ്‌കാരിക ദൗത്യം ഈ പുസ്‌തകം വളരെ കൃത്യമായി ഏറ്റെടുക്കുകയും, പൂര്‍ത്തീകരിക്കുകയും ചെയ്യുന്നുണ്ട്‌. ഏതു ധാതുവിനെക്കുറിച്ചും, അവയുടെ പുരാവൃത്തം, ചരിത്രം, ഉപയോഗം, ലഭ്യത തുടങ്ങി വിവിധ ദിശകളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്‌തകം, ഏതു വിഷയവും പറയാനറിയുന്നവരുടെ കയ്യിലൂടെ എത്ര വിദഗ്‌ധമായി അവതരിപ്പിക്കപ്പെടും എന്നതിന്‌ ഉദാഹരണമാണ്‌. ഓരോ ധാതുവിനെക്കുറിച്ചും തുടക്കത്തില്‍ കൊടുത്തിട്ടുള്ള ഉരുകല്‍നില, തിളനില തുടങ്ങിയ കാര്യങ്ങള്‍, ധാതുക്കളുടെ ഗൗരവമായ പഠനത്തിന്‌ വളരെ സഹായകമാണ്‌.
സയന്‍സ്‌ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പഠനരീതികള്‍ പലപ്പോഴും കുട്ടികളില്‍ താല്‍പ്പര്യമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നു. അച്ചു കണ്ട ധാതുലോകത്തിലെ ഓരോ ഭാഗത്തിലും വായിക്കുന്നവരില്‍ താല്‍പര്യം സൃഷ്‌ടിച്ചെടുക്കാന്‍ അതീവ വൈദഗ്‌ധ്യമുള്ള ഒരെഴുത്തുകാരനെ കാണാം. ചെന്നായയുടെ നുരചൊരിയുന്ന പ്രക്രാശം മുതലായ ഭാഗങ്ങളില്‍, ആ ശീര്‍ഷകവും അതിന്റെ വിശദീകരണവുമുപയോഗിച്ച്‌ എത്ര ഗൗരവമായ അറിവുകളാണ്‌ വിനിമയം ചെയ്യപ്പെടുന്നതെന്നു കാണുമ്പോള്‍, ഈ പുസ്‌തകം കുട്ടികളേക്കാളേറെ അദ്ധ്യാപകരാണ്‌ വായിക്കേണ്ടത്‌ എന്ന്‌ ഓര്‍ത്തു പോകും. പ്രസന്നവും വ്യക്തവുമായ ഭാഷയും അച്ഛനും അമ്മയും, അപ്പൂപ്പനും അമ്മൂമ്മയും അബ്രഹാം സാറും കൂടി സൃഷ്‌ടിക്കുന്ന വൈകാരിക അന്തരീക്ഷവും, പഠിക്കലും പഠിപ്പിക്കലും എത്രമാത്രം മാനുഷികവും വൈകാരികവുമായ പ്രക്രിയയാണെന്ന്‌ ഈ പുസ്‌തകം ഓര്‍മ്മിപ്പിക്കുന്നു. 



റിവ്യുb
കെ.ബി.റോയ്

പരിണാമവും നഷ്ടപ്പെട്ടകണ്ണികളും

മനുഷ്യന്റെ ഉല്‍പ്പത്തി
പ്രൊഫ.എം.ശിവശങ്കരന്‍
വില: 225 രൂപ 



പുരാനരവംശ ശാസ്‌ത്രത്തെ ഗൗരവമായി സമീപിക്കുന്ന മലയാളി വായനക്കാരന്‌ ഒഴിച്ചുകൂടാനാവാത്ത പാഠപുസ്‌തകമാണ്‌ പ്രൊഫ. എം ശിവശങ്കരന്‍ രചിച്ച `മനുഷ്യന്റെ ഉല്‍പ്പത്തി'. മനുഷ്യപരിണാമത്തെ വിശദീകരിക്കുന്ന പല ഗ്രന്ഥങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും സമഗ്രമായും ആധികാരികമായും മനുഷ്യപരിണാമഘട്ടങ്ങളെ വിശകലനം ചെയ്യുന്ന മറ്റൊരു മലയാള ഗ്രന്ഥമില്ല. ആധുനിക ശാസ്‌ത്ര പാഠപുസ്‌തകങ്ങളുടെ പാരമ്പര്യ ശൈലിയില്‍, പുതിയ വിവരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകളും പൊളിച്ചെഴുത്തുകളും നടത്തിക്കൊണ്ട്‌ പൂര്‍ണമായും നവീകരിച്ച മൂന്നാം പതിപ്പാണ്‌ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌.
പ്രമുഖ ജീവശാസ്‌ത്രജ്ഞനായ പ്രൊഫ. റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌ ഫോസില്‍ തെളിവുകളൊന്നും അവലംബിക്കാതെതന്നെ ആധുനികശാസ്‌ത്ര സങ്കേതങ്ങളുപയോഗിച്ച്‌ സ്ഥിരീകരിക്കപ്പെട്ടതാണ്‌ പരിണാമസിദ്ധാന്തം എന്നാണ്‌. എന്നിട്ടും ഫോസില്‍ ലഭ്യതയിലെ ചില `വിടവുകള്‍' ചൂണ്ടിക്കാട്ടി `നഷ്‌ടപ്പെട്ട കണ്ണി'യെ കണ്ടെത്താത്തതുകൊണ്ട്‌ പരിണാമസിദ്ധാന്തത്തെ പാടെ തിരസ്‌കരിക്കുന്നവരാണ്‌ സൃഷ്‌ടിവാദികള്‍. ഇവിടെയാണ്‌ `നഷ്‌ടപ്പെട്ട കണ്ണി' എന്ന ആശയം തന്നെ കാലഹരണപ്പെട്ടതായി മാറി എന്നു വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രസക്തി. പരിണാമത്തെ അംഗീകരിക്കുന്നവരില്‍ പോലും നിലനില്‍ക്കുന്ന പലതെറ്റിദ്ധാരണകളെയും തിരുത്തുവാനും ഗ്രന്ഥകാരന്‌ കഴിയുന്നുണ്ട്‌. `മനുഷ്യപൂര്‍വ്വികന്‍' ഒരു നേര്‍രേഖയിലൂടെ പുരോഗമനപരമായ പരിണാമ മാറ്റങ്ങള്‍ വഴി ആധുനിക മനുഷ്യനില്‍ എത്തുകയല്ല ഉണ്ടായത്‌. ഒരു സ്‌പീഷീസ്‌ പുതിയൊരു അനുകൂല വികിരണത്തിന്‌ വിധേയമാകുന്നു എന്ന സാമാന്യ തത്വം തന്നെയാണ്‌ മനുഷ്യപരിണാമത്തിലും സംഭവിച്ചത്‌! ഈ പ്രസ്‌താവനയെ വിശദീകരിക്കുവാനാണ്‌ പുസ്‌തകത്തിന്റെ കൂടുതല്‍ താളുകളും ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
മനുഷ്യ പൂര്‍വികനെ തേടിയുള്ള പുരാനരവംശശാസ്‌ത്രജ്ഞരുടെ നിരന്തരയജ്ഞത്തിന്റെ ഇതുവരെയുള്ള ചിത്രമാണ്‌ ഒന്നാമധ്യായത്തില്‍ സംക്ഷിപ്‌തമായി വിവരിക്കുന്നത്‌. പിന്നീട്‌ രണ്ടുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആള്‍ക്കുരങ്ങുകളുടെയും മനുഷ്യരുടെയും പരിണാമശാഖകള്‍ വേര്‍പിരിഞ്ഞതെങ്ങനെ എന്നു വിശദീകരിക്കുന്നു. മരത്തില്‍ നിന്ന്‌ താഴെയിറങ്ങിയപ്പോള്‍ സ്വീകരിച്ച രണ്ടു കാലുകളിലെ സഞ്ചാരരീതിയും തല്‍ഫലമായി സ്വതന്ത്രമാക്കപ്പെട്ട കൈകളുടെ വിവിധോപയോഗങ്ങളുമാണ്‌ മനുഷ്യനെ മനുഷ്യനാക്കിയ അടിസ്ഥാനപരമായ അനുകൂലനങ്ങള്‍ എന്നാണ്‌ ഉല്‍പ്പത്തി എന്ന അധ്യായത്തിന്റെ രത്‌നച്ചുരുക്കം. തുടര്‍ന്ന്‌ സമീപകാലത്ത്‌ കണ്ടുപിടിക്കപ്പെട്ട ആര്‍ഡിപിത്തേക്കസ്‌ ഫോസിലുകള്‍ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിയതെങ്ങനെ എന്ന്‌ വിശദമാക്കുന്നു. ആസ്‌ത്രലോ പിത്തേ സീനുകളിലെയും ഹോമോ എനജനുസ്സില്‍ ഉള്‍പ്പെട്ട വിവിധ സ്‌പീഷിസുകളെ പഠന വിധേയമാക്കുകയാണ്‌ തുടര്‍ന്നുള്ള അധ്യായങ്ങളില്‍. അതിനുശേഷം ശിലായുധങ്ങളുടെ ചരിത്രം, ഭാഷയുടെ ഉല്‍പ്പത്തി എന്നീ വിഷയങ്ങളെ പരാമര്‍ശിക്കുന്നു. മനുഷ്യവര്‍ഗം ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിയതെങ്ങിനെ എന്നാണ്‌ അടുത്ത അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. താപീയ ദീപ്‌തിയുടെ അടിസ്ഥാനത്തിലുള്ള കാലഗണനയും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.യുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വംശാവലിയും നമ്മുടെ പൊതു പൂര്‍വ്വികന്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു എന്ന്‌ തെളിയിക്കുന്നു. ആധുനിക മനുഷ്യന്റെ ആദ്യ ദശയിലുള്ള ഫോസിലുകളുടെ പ്രത്യേകതകള്‍ വിശകലനം ചെയ്യുകയും മസ്‌തിഷ്‌ക വികാസവും സാംസ്‌കാരിക വിസ്‌ഫോടനവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുകയുമാണ്‌ `ആധുനിക മനുഷ്യന്‍' എന്ന അധ്യായത്തില്‍. മനുഷ്യ പരിണാമത്തിന്റെ ഭാവിയാണ്‌ അവസാനമായി സൂചിപ്പിക്കുന്നത്‌. താരതമ്യേന പ്രായം കുറഞ്ഞതും പരിണാമത്തെത്തന്നെ നിയന്ത്രിക്കാന്‍ കഴിവു നേടിയതുമായ മനുഷ്യവര്‍ഗ്ഗം `സ്വയം കൃതാനര്‍ത്ഥം' മൂലം കുറ്റിയറ്റു പോകുമോ എന്ന പ്രസക്തമായ ചോദ്യത്തോടെയാണ്‌ ഗ്രന്ഥാവസാനം. 


റിവ്യുb
ഡോ.വി.എം.ഇക്‌ബാല്‍ 

കുട്ടിക്കൂട്ടങ്ങള്‍ക്ക്‌ ഒരു കൈപ്പുസ്‌തകം

കിലുക്കാംപെട്ടി
കുട്ടിക്കൂട്ടങ്ങള്‍ക്ക്‌ ഒരു കൈപ്പുസ്‌തകം
വില: 80.00 രൂപ
ബാലവേദി പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെടുത്തിയ മികവുറ്റപ്രവര്‍ത്തന വിഭവങ്ങളുടെ പുസ്‌തകം. ബാലവേദികള്‍ക്കു മാത്രമല്ല, ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ കുട്ടിക്കൂട്ടങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന നിരവധിവിഭവങ്ങള്‍ കിലുക്കാംപെട്ടിയില്‍ നിറയെ ഉണ്ട്‌. കുട്ടികളുടെ കുട്ടിത്തത്തെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു കിലുക്കാംപെട്ടി.

കുട്ടികൾ മണ്ണും മനസ്സുംഅറിഞ്ഞു വായിക്കട്ടെ...

ബാല ശാസ്‌ത്രസാഹിത്യ നിധിയിലെ  പരിഷത്തിന്റെ  സംഭാവനകള്‍....
ബാല ശാസ്‌ത്രസാഹിത്യ നിധിയിലെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വിലപ്പെട്ട സംഭാവനകളായ എട്ട്‌ പുസ്‌തകങ്ങളെ കെ. രമ പരിചയപ്പെടുത്തുന്നു. അറിയപ്പെടുന്ന ശാസ്‌ത്രജ്ഞന്മാരും ബാലസാഹിത്യകാരന്മാരും ഏതാണ്ട്‌ രണ്ടുപതിറ്റാണ്ടു കാലം മുമ്പ്‌ എഴുതിയ ഈ പുസ്‌തകങ്ങള്‍ ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും അവതരണ ശൈലികൊണ്ടും ഇന്നും നവ്യാനുഭൂതി പകര്‍ന്നു നല്‍കുന്നു. ഈ പുസ്‌തകങ്ങളുടെ കാലിക പ്രസക്തിയും തനിമയും കൊണ്ട്‌ വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുന്നു.
ട്രെയിന്‍ യാത്രയിലൂടെ `ചക്രങ്ങളുടെ ലോകവും', പരിണാമ സിദ്ധാന്തത്തിലേക്ക്‌ നയിച്ച ബീഗിള്‍ വഴിയുള്ള `ഡാര്‍വിന്റെ കപ്പല്‍യാത്ര'യും, കണ്ടുപിടുത്തങ്ങളുടെ രാജാവായ തോമസ്‌ ആല്‍വ `എഡിസ'ന്റെ ജീവിതവും, വൈവിധ്യമാര്‍ന്ന ജീവികളെ ആനന്ദും നീതുവും കൂടി പരിചയപ്പെടുത്തുന്ന `ജീവിക്കൂ, ജീവിക്കാനനുവദിയ്‌ക്കു' എന്നതും, `കോണ്‍ടിക്കി' എന്ന ചങ്ങാടത്തിലുടെ തോര്‍ ഹെയര്‍ദാര്‍ നടത്തിയ സമുദ്രയാത്രയും, `കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാനവരെ'യുള്ളവരുടെ കഥ യാത്രാവിവരണത്തിലൂടെ പറഞ്ഞു തരുന്ന ചെമ്പനുറുമ്പും കൂട്ടുകാരിയും, സസ്യ ലോകത്തിലേക്ക്‌ നമ്മളെ നയിക്കുന്ന `മാവും മുല്ലയും കൂട്ടുകാരും', അമേരിക്കയിലെ അടിമക്കച്ചവടത്തിന്റെ ക്രൂരത വരച്ചു കാണിക്കുന്ന `ടോം അമ്മാവന്റെ ചാള'യും ആണ്‌ ആ കൃതികള്‍.... 



ചക്രങ്ങളുടെ ലോകം
ഡോ.എ.അച്ച്യുതന്‍

വില : 30.00 രൂപ
മദിരാശിയില്‍ പെരമ്പൂര്‍ റെയില്‍വേകോച്ച്‌ ഫാക്‌ടറിയില്‍ ജോലി ചെയ്യുന്ന ചേട്ടനോടൊപ്പം മദിരാശിക്കും തുടര്‍ന്ന്‌ കൊല്‍ക്കത്തയ്‌ക്കും പോകുന്ന ഉണ്ണിയുടെ കഥയിലൂടെ ചക്രങ്ങളുടെ ലോകത്തേക്ക്‌ കൂട്ടുകാരെ കൊണ്ടുപോകുന്ന കൊച്ചു പുസ്‌തകമാണ്‌ `ചക്രങ്ങളുടെ ലോകം'. മനുഷ്യസംസ്‌ക്കാര ചരിത്രത്തിലെ അതിപ്രധാന കണ്ടുപിടുത്തമായ ചക്രത്തെക്കുറിച്ച്‌ ഒരു നോവല്‍ വായിക്കുന്ന ലാഘവത്തോടെ വായിക്കാനും മനസ്സിലാക്കാനും ഈ പുസ്‌തകം സഹായിക്കുന്നു. കോച്ച്‌ ഫാക്‌ടറിയും ഒരു സൈക്കിള്‍ ഫാക്‌ടറിയും കൊല്‍ക്കത്തയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ഫാക്‌ടറിയും സന്ദര്‍ശിക്കുന്ന ഉണ്ണിക്ക്‌ ചേട്ടനും സുഹൃത്തായ എം ടെക്കമ്മാമനും പല കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു. നേരത്തെ ശാസ്‌ത്രകേരളത്തിലൂെടയും മറ്റും തനിക്ക്‌ ലഭിച്ച അറിവിനെപ്പറ്റിയും ഉണ്ണി ഓര്‍മ്മിക്കുന്നുണ്ട്‌. ചക്രങ്ങളുടെ അത്ഭുത ലോകത്തിലേയ്‌ക്ക്‌ ഉണ്ണിയോടൊപ്പം വായനക്കാര്‍ക്കും ഊളിയിടാന്‍ കഴിയും.

ഡാര്‍വിന്റെ കപ്പല്‍യാത്ര
എസ്‌.വിജയം
വില: 30.00 രൂപ

ചാള്‍സ്‌ ഡാര്‍വിനെ പരിണാമസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിലേക്ക്‌ നയിച്ച സാഹചര്യങ്ങളെ വിശദമാക്കുന്ന പുസ്‌തകമാണ്‌ `ഡാര്‍വിന്റെ കപ്പല്‍യാത്ര'. ഡാര്‍വിന്റെ ജീവിതവും `ബീഗിള്‍' എന്ന കപ്പലില്‍ നടത്തിയ യാത്രയും അദ്ദേഹം കണ്ട കാഴ്‌ചകളും അവയെ അടിസ്ഥാനപ്പെടുത്തി പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ചതുമെല്ലാം ഒരു കഥ പോലെ എഴുതിയിരിക്കയാണിതില്‍. സാഹസികനും പ്രകൃതി ശാസ്‌ത്രജ്ഞനുമായ ഡാര്‍വിന്റെ ജീവിതകഥയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ചുമെല്ലാം നമുക്ക്‌ അറിയാന്‍ കഴിയുന്നു. 48 പേജിലൊതുങ്ങുന്ന ഈ പുസ്‌തകത്തില്‍ വിവരണത്തിനനുസൃതമായ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്‌.


എഡിസണ്‍
ഡോ.കെ.എന്‍.രാജശേഖരന്‍
വില: 30.00 രൂപ

കണ്ടുപിടുത്തങ്ങളുടെ രാജാവെന്ന്‌ അറിയപ്പെടുന്ന തോമസ്‌ ആല്‍വാ എഡിസന്റെ ജീവിതകഥയിലേക്ക്‌ വെളിച്ചം വീശുന്ന കൊച്ചു പുസ്‌തകമാണ്‌ ഡോ. കെ. എന്‍. രാജശേഖരന്റെ `എഡിസണ്‍'. സ്വനഗ്രാഹിയന്ത്രം, വൈദ്യുതവിളക്ക്‌, ചലച്ചിത്ര നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനുമുള്ള ഉപകരണങ്ങള്‍, ടെലഫോണ്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ എഡിസണ്‍ നടത്തി. 1097 പേറ്റന്റുകളാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ളത്‌. പേറ്റന്റ്‌ എടുക്കാത്ത നിരവധി കണ്ടുപിടുത്തങ്ങളും എഡിസന്റേതായിട്ടുണ്ട്‌. സുസംഘടിതമായ ഒരു ഗവേഷണശാല, കേന്ദ്രീകൃതമായ വൈദ്യുതോല്‍പ്പാദനനിലയവും വിദ്യുച്ഛക്തി വിതരണവും എന്നീ ആശയങ്ങളും അദ്ദേഹത്തിന്റേതാണ്‌. ഇതേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്‌തകത്തെ പ്രസക്തമായ ചിത്രങ്ങളും ധന്യമാക്കുന്നു.

ജീവിക്കൂ,
ജീവിക്കാനനുവദിക്കൂ
ഡോ.ഗോപാലകൃഷ്‌ണ കാര്‍ണവര്‍
വില : 35.00 രൂപ

നാം ജീവിക്കുന്ന ചുറ്റുപാടില്‍ കാണുന്ന വൈവിധ്യമാര്‍ന്ന ജീവികളെക്കുറിച്ച്‌ ലളിതമായി വിവരിക്കുന്ന പുസ്‌തകമാണ്‌ `ജീവിക്കൂ, ജീവിക്കാനനുവദിക്കൂ'. ആനന്ദ്‌, നീതു എന്നീ രണ്ട്‌ കുട്ടികളുടെ കാഴ്‌ചപ്പാടിലൂടെ തൊട്ടാവാടി, ഒച്ച്‌, ഉറുമ്പ്‌, ചീവീട്‌ തുടങ്ങി സസ്യങ്ങളെയും ചെറു ജീവികളേയും കുറിച്ച്‌, അവയുടെ ജീവിതരീതിയെക്കുറിച്ച്‌ ഇതില്‍ വിവരിക്കുന്നുണ്ട്‌. സസ്യങ്ങളും ജന്തുക്കളും പ്രകൃതിയുടെ ഭാഗമാണെന്നും അവയെ ജീവിക്കാനനുവദിക്കണമെന്നുമുള്ള മനോഭാവം കുട്ടികളില്‍ ഉണ്ടാക്കാന്‍ ഉപകരിക്കുന്നതാണ്‌ അറുപത്‌ പേജിലൊതുങ്ങുന്ന ഈ പുസ്‌തകം. ഒപ്പം പ്രകൃതി നിരീക്ഷണത്തിന്‌ കുട്ടികളെ പ്രേരിപ്പിക്കാനും പുസ്‌തകം പ്രയോജനപ്പെടും.

ടോം അമ്മാവന്റെ ചാള
പി.എ.വാരിയര്‍
വില: 40.00 രൂപ

അമേരിക്കയില്‍ നിലനിന്നിരുന്ന അടിമക്കച്ചവടമെന്ന ക്രൂരതയിലേയ്‌ക്ക്‌ ലോകമനസ്സാക്ഷിയുടെ ശ്രദ്ധ പതിപ്പിച്ച ഹാരിയറ്റ്‌ ബീച്ചര്‍ സ്റ്റോയുടെ വിഖ്യാതമായ ഗ്രന്ഥത്തിന്റെ സംഗ്രഹമാണ്‌ `ടോം അമ്മാവന്റെ ചാള'. കറുത്ത വര്‍ഗക്കാരെ കന്നുകാലികളെപ്പോലെ കണക്കാക്കി വാങ്ങുകയും വില്‍ക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്ന അടിമത്തവ്യവസ്ഥയ്‌ക്കെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ത്താനും അടിമത്ത വ്യവസ്ഥ അവസാനിപ്പിക്കുന്നതിലേയ്‌ക്ക്‌ നയിക്കുവാനും ഈ ഗ്രന്ഥം വഹിച്ച പങ്ക്‌ ചെറുതല്ല. ഈ ഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ്‌ പി.എ. വാരിയര്‍ നടത്തിയത്‌. 72 പേജുകളിലായി ലളിതമായ ഭാഷയില്‍ രചിച്ചിട്ടുള്ള പുസ്‌തകത്തിലെ ചിത്രീകരണങ്ങള്‍ അതിന്റെ മാറ്റ്‌ കൂട്ടുന്നു.

കുഞ്ഞുറുമ്പു മുതല്‍
പൊണ്ണനാന വരെ
ഡോ.ഗോപാലകൃഷ്‌ണ കാര്‍ണവര്‍
വില: 35.00 രൂപ

മണ്ണിലും മരത്തിലും ആകാശത്തും കടലിലുമൊക്കെയായി ഈ ഭൂമിയില്‍ വസിക്കുന്ന നിരവധി ജന്തുക്കളെക്കുറിച്ച്‌ വളരെ സരസമായി, ഒരു യാത്രാനുഭവം പോലെ, വിവരിക്കുന്ന പുസ്‌തകമാണ്‌ ഡോ. ഗോപാലകൃഷ്‌ണ കാര്‍ണവര്‍ രചിച്ച `കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാന വരെ'. ചെമ്പനുറുമ്പും കൂട്ടുകാരിയും ലോകം ചുറ്റാനിറങ്ങുന്നതായാണ്‌ കഥ വികസിക്കുന്നത്‌. ഒരു കൊക്കിന്റെ കാലില്‍ കയറി നടത്തിയ ആകാശയാത്രയും തുടര്‍ന്ന്‌ കുട്ടികളുടെ സഞ്ചിയില്‍ കയറിക്കൂടി ചുറ്റിക്കറങ്ങിയപ്പോള്‍ കണ്ട പൂന്തോപ്പും പക്ഷിക്കൂടും കാഴ്‌ച ബംഗ്ലാവുമെല്ലാം എത്രയെത്ര ജീവികളെക്കുറിച്ച്‌ മനസ്സിലാക്കാനാണ്‌ ചെമ്പനുറുമ്പിനും കൂട്ടുകാരിയ്‌ക്കും അവസരമുണ്ടാക്കിയതെന്നോ! ഒടുവില്‍ അക്വേറിയത്തിലൂടെ കടല്‍ ജീവികളേയും ഉത്സവപ്പറമ്പില്‍ ഉത്സവവും കണ്ടശേഷമാണ്‌ ഇരുവരും കൂട്ടില്‍ തിരിച്ചെത്തുന്നത്‌. ഇതിനിടയില്‍ അവര്‍ കണ്ടകാഴ്‌ചകള്‍ വായിച്ചു തീരുമ്പോള്‍ നമുക്കും ജന്തുലോകത്തിലെ അത്ഭുതങ്ങള്‍ കണ്ട്‌ ഒരു യാത്ര നടത്തിയ പ്രതീതിയാണുണ്ടാവുക. ജന്തുലോകത്തെ വൈവിധ്യങ്ങളെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ രസിക്കും വിധം ലളിതമായി വിവരിച്ചിരിക്കയാണ്‌ അറുപത്‌ പേജുള്ള ഈ പുസ്‌തകത്തില്‍.

കോണ്‍ടിക്കി
കെ.രാധാകൃഷ്‌ണന്‍
വില: 30.00 രൂപ

തോര്‍ ഹെയര്‍ദാല്‍ എന്ന നോര്‍വെക്കാരന്‍ പെറുവില്‍ നിന്ന്‌ 1947-ല്‍ പോളിനേഷ്യന്‍ ദ്വീപുകളിലേക്ക്‌ സമുദ്രത്തിലൂടെ നടത്തിയ യാത്രയുടെ യാത്രാവിവരണമാണ്‌ `കോണ്‍ടിക്കി'. പെറുവില്‍ പണ്ട്‌ ജീവിച്ചിരുന്ന ഇന്‍കാ ഇന്ത്യക്കാരെന്ന ജനങ്ങളുടെ നേതാവായ `കോണ്‍ടിക്കി'യുടെ പേരാണ്‌ തോര്‍ ഹെയര്‍ദാല്‍ സമുദ്ര സഞ്ചാരത്തിനായി ഉപയോഗിച്ച ചങ്ങാടത്തിനും നല്‍കിയത്‌. ഇക്വഡോറിലെ ബാല്‍സാ തടി കൊണ്ട്‌ പ്രാചീന രീതിയിലുണ്ടാക്കിയ ചങ്ങാടമാണത്‌. 1947 ഏപ്രില്‍ 28 മുതല്‍ ആഗസ്‌ത്‌ 7 വരെ സമുദ്രത്തിലൂടെ സഞ്ചരിച്ച്‌ തോര്‍ഹെയര്‍ദാലും കൂട്ടരും പോളിനേഷ്യന്‍ ദ്വീപുകളിലെത്തിയതിന്റെ അനുഭവക്കുറിപ്പുകളാണ്‌ 56 പേജുകളിലൊതുക്കി കെ. രാധാകൃഷ്‌ണന്‍ സംഗ്രഹിച്ചത്‌. നമ്മിലുറങ്ങിക്കിടക്കുന്ന സാഹസികതയെ തൊട്ടുണര്‍ത്താനും ധൈര്യം പകരാനും പ്രയോജനപ്പെടുന്നതാണ്‌ ഈ പുസ്‌തകം. കുട്ടികള്‍ക്ക്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്കും `കോണ്‍ടിക്കി' ആവേശം പകരും.

മാവും മുല്ലയും കൂട്ടുകാരും
എ.പ്രഭാകരന്‍
വില: 40.00 രൂപ
സസ്യലോകത്തെ അത്ഭുതങ്ങളിലേക്ക്‌ വായനക്കാരനെ കൈപിടിച്ചു കൊണ്ടുപോകുന്ന മനോഹരമായ പുസ്‌തകമാണ്‌ `മാവും മുല്ലയും കൂട്ടുകാരും'. പൂക്കള്‍ നിറഞ്ഞ ഗ്രാമീണ സസ്യങ്ങള്‍ മുതല്‍ കടലിലെ സസ്യങ്ങള്‍, സൂക്ഷ്‌മ സസ്യങ്ങള്‍, കാടുകളില്‍ നിറയുന്ന വിവിധ തരം സസ്യങ്ങള്‍, മരുഭൂമിയിലെ സസ്യങ്ങള്‍ .... തുടങ്ങി ഭൂമിയിലെ ഒട്ടുമിക്ക സസ്യവര്‍ഗങ്ങളെക്കുറിച്ചും ഈ കൊച്ചുപുസ്‌തകത്തില്‍ പറയുന്നുണ്ട്‌. സസ്യങ്ങളുടെ ഘടനയെക്കുറിച്ചും ധര്‍മത്തെക്കുറിച്ചും വിവരിക്കുന്നതോടൊപ്പം വിചിത്രമായ ചില സസ്യങ്ങളെപ്പറ്റിയും പുസ്‌തകം പരാമര്‍ശിക്കുന്നുണ്ട്‌. മനുഷ്യരുടേയും മറ്റ്‌ ജീവികളുടേയും നിലനില്‌പിനെ സസ്യങ്ങള്‍ എങ്ങനെയാണ്‌ സഹായിക്കുന്നതെന്നും ഇതില്‍ വിശദീകരിക്കുന്നു. ഭൂമിയിലെ സസ്യജാലങ്ങളെയെല്ലാം 72 പേജിലൊതുക്കി പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം അറിവിന്റെ കലവറ തന്നെയാണ്‌.
 

കളിക്കളത്തിലെ മഹാപ്രതിഭകള്‍

കളിക്കളത്തിലെ
മഹാപ്രതിഭകള്‍
ആര്‍. രാധാകൃഷ്‌ണന്‍
വില: 80 രൂപ


കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കായികരംഗവും തമ്മില്‍ എന്താണു ബന്ധം? സമൂഹ നന്മയെയും സാമൂഹ്യപരിവര്‍ത്തനങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന പരിഷത്തുപോലുള്ള സംഘടനക്ക്‌ സ്‌പോര്‍ട്‌സ്‌ ഒരു പരിഗണനാവിഷയം ആകേണ്ടതുണ്ടോ? ചിലര്‍ക്കെങ്കിലും തോന്നിയേക്കാവുന്ന സംശയമാണിത്‌. ഇതിനുള്ള ഉത്തരത്തിന്റെ, അഥവാ ഉത്തരങ്ങളുടെ തുടക്കമാണ്‌ ആര്‍. രാധാകൃഷ്‌ണന്റെ `കളിക്കളത്തിലെ മഹാപ്രതിഭകള്‍' എന്ന പുസ്‌തകം എന്നു പറയാം. കാരണം, കായികരംഗം എന്നത്‌ നമ്മുടെ സംസ്‌കാരത്തോടും മാനവികതയോടും എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ഉദാഹരണങ്ങളിലൂടെ കാണിച്ചു തരികയാണ്‌ ആര്‍.രാധാകൃഷ്‌ണന്‍.
കായികരംഗത്ത്‌ സ്വന്തം സ്ഥാനം ഉറപ്പിച്ച വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടുത്തുക എന്നതാണ്‌ പേരുകൊണ്ട്‌ ഈ പുസ്‌തകം ഉദ്ദേശിക്കുന്നതെങ്കിലും, അതിനുമപ്പുറം, അവര്‍ എങ്ങനെയാണ്‌ വരും തലമുറക്ക്‌ മാതൃകയായും പ്രേരണയായും വര്‍ത്തിക്കുന്നതെന്നും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിലെ ഓരോ വെല്ലുവിളികളെയും ധീരതയോടെ നേരിട്ട്‌ വിജയം കൈവരിച്ച പ്രതിഭകളെ പരിചയപ്പെടുമ്പോള്‍ നമ്മുടെ ജീവിതത്തെ നാം എങ്ങനെയാണ്‌ നേരിടുന്നതെന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു പോകും.
പോളിയോ മൂലം ഇടതുകാല്‍ തളര്‍ന്ന റുഡോള്‍ഫ്‌ വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെ മൂന്ന്‌ ഒളിമ്പിക്‌ മെഡലുകള്‍ നേടിയത്‌, മാരകമായി തീപ്പൊള്ളലേറ്റ്‌ നിരവധി ശസ്‌ത്രക്രിയകളിലൂടെ കടന്നുപോയെങ്കിലും നിശ്ചയ ദാര്‍ഢ്യം കൈവിടാതെ വേദന സഹിച്ച്‌ പരിശീലനം തുടര്‍ന്ന്‌ മത്സര രംഗത്തേക്ക്‌ കടന്നുവന്ന്‌ അന്നാ ഫിദേലിയ ക്വിറോ മെഡലുകള്‍ നേടിയത്‌, മുറിച്ചുമാറ്റാന്‍ വൈദ്യശാസ്‌ത്രം വിധിയെഴുതിയ കാലുകൊണ്ട്‌ വിധിയെ തോല്‍പിച്ച്‌ ഗെയ്‌ല്‍ ഡെവേര്‍ഡ്‌ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായത്‌, രണ്ടു കുട്ടികളുടെ അമ്മയായശേഷവും എതിര്‍പ്പുകളെ വകവെക്കാതെ മത്സരരംഗത്തേക്ക്‌ വന്ന ഫാനി ബ്ലാങ്കേഴ്‌സ്‌ കോയല്‍ ഒറ്റ ഒളിമ്പിക്‌സില്‍ തന്നെ നാലു സ്വര്‍ണമെഡലുകള്‍ നേടിയത്‌..... ഇങ്ങനെ ജീവിതം മുന്നോട്ടുവച്ച്‌ ഓരോ തടസ്സങ്ങളെയും ആത്മവിശ്വാസത്തോടെ തട്ടിമാറ്റി വിജയത്തിലേക്ക്‌ കുതിച്ച അത്ഭുത പ്രതിഭകളെ അറിയുന്നതിലൂടെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടുതന്നെ മാറിയേക്കും.
കായികരംഗം കാലുഷ്യമാര്‍ന്ന മത്സരങ്ങളുടെ മാത്രം വേദിയാണെന്ന ധാരണകളെ തിരുത്തിക്കുറിക്കാന്‍ പോന്ന വികാരനിര്‍ഭരമായ ചില രംഗങ്ങളും ഇതില്‍ ആവിഷ്‌കരിക്കുന്നുണ്ട്‌.
ജെസ്സി ഓവന്‍സും ലൂസ്‌ ലോംഗും തമ്മിലുള്ളതും, ബോബ്‌ ബീമണും റാള്‍ഫ്‌ ബോസ്റ്റണും തമ്മിലുള്ളതും ആയ മത്സരത്തിനപ്പുറത്തെ നന്മനിറഞ്ഞ നിമിഷങ്ങള്‍... തോല്‍വിയിലെ ജാള്യം മറയ്‌ക്കാനായി എതിരാളി വ്‌ളാദിമിര്‍ ക്രാംനിക്‌ നടത്തിയ വാക്‌പയറ്റിന്‌ വിശ്വനാഥന്‍ ആനന്ദ്‌ അടുത്ത കളിയിലെ വിജയംകൊണ്ട്‌ മാത്രം കൊടുത്ത മറുപടി... മത്സരം മനോഹരമാകുന്നതെങ്ങനെയെന്ന്‌ ഇവിടെ കാണാനാവുന്നു.
ഇതെല്ലാം ഒരു പക്ഷേ ഇത്തരത്തിലുള്ള മറ്റു പുസ്‌തകങ്ങളിലും കാണാനാവും. പക്ഷേ കായിക താരങ്ങളോട്‌ സമൂഹം കാണിക്കേണ്ട ബാധ്യതയെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്നിടത്താണ്‌ ഈ പരിശ്രമം വ്യത്യസ്‌തമാകുന്നത്‌. മിഹിര്‍സെന്‍, കെ.ഡി. ജാദവ്‌, റസ്സം ഹിന്‍ഡ്‌ ഗാമ തുടങ്ങിയവര്‍ അവസാനകാലത്ത്‌ എങ്ങനെ വിസ്‌മരിക്കപ്പെട്ടു എന്ന്‌ ഓര്‍മിപ്പിക്കുകയും അത്തരത്തില്‍ ഒരവസ്ഥ ഒരു കായികതാരത്തിനും വരാതെ നോക്കാനുള്ള ചുമതല സമൂഹത്തിനുണ്ട്‌ എന്ന്‌ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, കായികലോകത്തെ മാത്രമല്ല, സമൂഹത്തെയും ജീവിതത്തെത്തന്നെയും പുതിയ ഒരു കാഴ്‌ചപ്പാടില്‍ കാണാന്‍ പ്രേരകമാകാവുന്ന ഒരു പുസ്‌തകമാണ്‌ ആര്‍. രാധാകൃഷ്‌ണന്റെ കളിക്കളത്തിലെ മഹാപ്രതിഭകള്‍. 


റിവ്യുb
ഡോ.അരവിന്ദ.ബി.പി 

ജീവജലത്തെ കുറിച്ചൊരു വിജ്ഞാനകോശം

ജലം ജീവജലം
പി.എസ്‌ ഗോപിനാഥന്‍ നായര്‍
വില:200 രൂപ 



ജീവലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനാവശ്യമായ ജലത്തെ സംബന്ധിച്ച ഒരു ജനകീയ വിജ്ഞാന കോശമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച `ജലം ജീവജലം.' ഭൂമിയുടെ 75 ശതമാനവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നെങ്കിലും പലേടങ്ങളിലും ജനങ്ങള്‍ ശുദ്ധജലത്തിനായി കഷ്‌ടപ്പെടുകയാണ്‌. കുടിവെള്ള മലിനീകരണം എങ്ങനെ സംഭവിക്കുന്നു എന്നും അതിനെ ഉപയോഗയോഗ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം എന്നും അനവധി നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
ജലത്തിന്റെ തന്മാത്രഘടന, ഗുണ നിലവാരം, ജലസ്രോതസ്സുകള്‍, ശുദ്ധജല ലഭ്യത, ജലചൂഷണം, ജലനിയമങ്ങള്‍ എന്നിങ്ങനെ ജലത്തെക്കുറിച്ച്‌ സാധാരണക്കാരനും ശാസ്‌ത്രകുതുകിക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ആധികാരിക ഗ്രന്ഥമാണ്‌ ഗോപിനാഥന്‍ നായര്‍ രചിച്ച ജലം ജീവജലം. ജീവജലത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിന്‌ ഉത്തമബോധ്യമുണ്ട്‌. ഇനിയൊരുമഹാ യുദ്ധം ജലത്തിനു വേണ്ടിയാകുമെന്ന്‌ പറയാറുണ്ട്‌. ജലം ഒരു കച്ചവടച്ചരക്കാക്കരുതെന്നും അത്‌ കാത്തു സൂക്ഷിക്കേണ്ടതും വരും തലമുറക്കു കൈമാറേണ്ടതുമായ അമൂല്യമായ സ്വത്താണെന്നും അസന്ദിഗ്‌ദ്ധമായി ഈ കൃതി പ്രഖ്യാപിക്കുന്നു.
പരിസ്ഥിതി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യത്തോടെ കൊണ്ടു നടക്കാവുന്ന ഒരു കൈപ്പുസ്‌തകമായി ഈ കൃതി ഉപയോഗപ്പെടുത്താവുന്നതാണ്‌. കുടിവെള്ളത്തിന്റെ ഭൗതിക-രാസ-ജൈവഗുണനിലവാരം, അന്തര്‍ദേശീയ മാനങ്ങള്‍, കുടിക്കാവുന്ന അവസ്ഥയെ ബാധിക്കുന്ന വസ്‌തുതകള്‍, ആരോഗ്യത്തിന്‌ അപകടകരമായ സംയുക്തങ്ങള്‍, വിഷ വസ്‌തുക്കള്‍, ഡി.ഒ, ബി.ഒ.ഡി, സി.ഒ.ഡി സൂചികകള്‍ മുതലായവയെല്ലാം ഈ ജലവിജ്ഞാന കോശത്തില്‍ എടുത്തു പറയുന്നു. ജലനിയമങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ശക്തമായ ബോധവല്‍ക്കരണമാണ്‌ ജലമലിനീകരണം തടയുന്നതിനും, ശുദ്ധജലം സംരക്ഷിക്കുന്നതിനും വേണ്ടതെന്ന്‌ ഈ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.
ഈ കൃതി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ തുടങ്ങിയ ഭാഷകളില്‍ ഈ കൃതിക്ക്‌ പരിഭാഷകള്‍ ഉണ്ടാകേണ്ടത്‌ ഭാരതീയ പശ്ചാത്തലത്തില്‍ അത്യാവശ്യമാണ്‌. ഈ കൃതിയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ സമകാല സമൂഹത്തില്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണ്‌ ഏറ്റെടുത്തത്‌ എന്ന്‌ നിസ്സംശയം പറയാം. 


റിവ്യുb
ഡോ.കെ.ജെ.ആന്റണി 

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

കലാജാഥയുടെ കാല്‍നൂറ്റാണ്ട്‌

 - എം പി പരമേശ്വരൻ 
എവിടെനിന്നാണ്‌ കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്‌? എനിക്ക്‌ തുടങ്ങാന്‍ തോന്നുന്നത്‌ 1970 ആണ്‌. എറണാകുളം മഹാരാജാസ്‌ കോളേജില്‍ നടന്ന വാര്‍ഷികം. കോളേജില്‍നിന്ന്‌ രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട്‌. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ ആകര്‍ഷകമായ പ്രസംഗം.
മുദ്രാവാക്യങ്ങള്‍ സ്‌പൂണേറിയന്‍ രൂപാന്തരണത്തിലൂടെ മുദ്രാ?കാവ്യ?ങ്ങള്‍ ആയി മാറി. തിരുവല്ലയില്‍ നടന്ന ഒമ്പതാം വാര്‍ഷികത്തിന്റെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂരില്‍നിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാര്‍ ജാഥകള്‍. ശാസ്‌ത്രജ്ഞര്‍ തെരുമൂലകളില്‍ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങള്‍ നല്‍കിയ ഹാരങ്ങള്‍ അണിയുന്നു. ഡോ. എസ്‌ വാസുദേവ്‌, മാധവന്‍കുട്ടി, എജിജി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന്‌ തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തില്‍നിന്നും പ്രസംഗമാധ്യമത്തില്‍നിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങള്‍ ഇതില്‍ കാണാം.
അധ്യയനത്തിന്റെയും ഭരണത്തിന്റെയും മാധ്യമങ്ങള്‍ മലയാളമാക്കണമെന്ന ഡിമാന്റ്‌ ശക്തമാക്കിയകാലം 1975-77. അന്നത്തെ തിരുവനന്തപുരം ഹോട്ടലിന്റെ ടെറസ്സില്‍ ചേര്‍ന്ന ഒരു ആലോചനാ യോഗം. കാസര്‍ഗോടുമുതല്‍ തിരുവനന്തപുരം വരെ ഒരു ഡിമാന്റ്‌ ജാഥ നടത്തുക എന്ന നിര്‍ദേശം കൊച്ചു നാരായണനാണ്‌ മുന്നോട്ടുവച്ചത്‌. പിടിബി അതിനോട്‌ യോജിച്ചപ്പോള്‍ അതൊരു തീരുമാനമായി. ?ശാസ്‌ത്ര സാംസ്‌കാരിക ജാഥ? എന്നത്‌ നാമകരണം ചെയ്യപ്പെട്ടു. തളിപ്പറമ്പിനടുത്ത്‌ ആദ്യത്തെ ഗ്രാമശാസ്‌ത്ര സമിതി രൂപീകരിച്ച മാധവന്‍ മാസ്റ്ററുടെ കൂവേരി ഗ്രാമത്തില്‍നിന്ന്‌ യാത്ര ആരംഭിച്ചു. അവിടെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എത്താത്ത, തിരുവനന്തപുരം ജില്ലയിലുള്ള പൂവ്വച്ചലില്‍ ജാഥ സമാപിച്ചു. സമാപനത്തിന്‌ വരവേല്‍ക്കാന്‍ ഗ്രാമവാസികള്‍ മുഴുവനുമുണ്ടായിരുന്നു. എല്ലാ ഗൃഹാങ്കണങ്ങളും ദീപങ്ങളാല്‍ അലംകൃതമായിരുന്നു. അത്യന്തം ആവേശജനകമായ ഒരു അനുഭവമായിരുന്നു അത്‌.
1977 ഒക്‌ടോബര്‍ 2 മുതല്‍ (ഗാന്ധിജയന്തി ദിനം) നവംബര്‍ 7 വരെ (റഷ്യന്‍ വിപ്ലവദിനം) - ഗാന്ധിയില്‍നിന്ന്‌ ലെനിനിലേക്ക്‌ - 37 ദിവസം നടത്തിയ ജാഥയില്‍ 900ത്തില്‍പരം സ്വീകരണകേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന്‌ ആളുകളുമായി സംവദിച്ചു. ജാഥ ലെക്കിടി-പേരൂരില്‍ എത്തിയപ്പോഴേക്കും മുദ്രാകാവ്യത്തിന്റെ ഈരടകിള്‍ ഒരു ലഘുലേഖ ആക്കാന്‍ തക്കവണ്ണം വികസിച്ചിരുന്നു. ഏറ്റവും അധികം അതിലേക്ക്‌ സംഭാവന നല്‍കിയത്‌ അന്തരിച്ച എസ്‌.പി.എന്‍. ആയിരുന്നു. ?ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌ - സമ്പത്ത്‌ ജനനന്മക്ക്‌ - ശാസ്‌ത്രം ജനനന്മക്ക്‌? എന്ന പരിഷദ്‌ സമീകരണം രൂപം കൊണ്ടത്‌ ഈ ജാഥയിലായിരുന്നു. ഇപ്പോഴും അത്‌ ജാഥയെ ആയിട്ടുള്ളു, കലാജാഥ ആയിട്ടില്ല. പക്ഷേ, ജാഥ നടത്തുന്നതിന്റെ ടെക്‌നോളജി ഏതാണ്ട്‌ രൂപപ്പെട്ടു എന്നു പറയാം.


കലാജാഥയിലേക്കുള്ള പരിവര്‍ത്തനത്തിന്‌ മറ്റൊരു ഇന്‍പുട്ട്‌ കൂടി ആവശ്യമായിരുന്നു. 1978ല്‍ ജലന്ധറില്‍ നടന്ന CPI (M) പാര്‍ടി കോണ്‍ഗ്രസ്സില്‍ ഞാനൊരു പ്രതിനിധി ആയിരുന്നു. ആദ്യമായാണ്‌ പാര്‍ടി കോണ്‍ഗ്രസ്സില്‍ ഡെലിഗേറ്റാകുന്നത്‌. പുതിയ അനുഭവങ്ങളില്‍ മുഴച്ചുനിന്നത്‌ ബഹുജനവിദ്യാഭ്യാസത്തിന്‌ കലാമാധ്യമത്തെ, എത്ര ഫലപ്രദമായി, ഉപയോഗിക്കാമെന്ന തിരിച്ചറിവായിരുന്നു. അന്തരിച്ച കൊച്ചനുജപ്പിഷാരടി, ചെറുകാട്‌ മുതലായവര്‍ എന്റെ പാര്‍ടി ബ്രാഞ്ചിലെ അംഗങ്ങളായിരുന്നു. ഞങ്ങളുടെ ഉത്സാഹത്തില്‍ തൃശ്ശൂര്‍ വിവേകോദയം സ്‌ക്കൂളില്‍ വെച്ച്‌ 1978 മെയ്‌ 1 മുതല്‍ 14 വരെ നീണ്ടു നിന്ന ഒരു ?മേദിന നാടക അക്കാദമി? സംഘടിപ്പിക്കപ്പെട്ടു. ?സമുദായ?യുടെ സ്ഥാപകനായ പ്രസന്നയും അരവിന്ദാക്ഷന്‍ മാഷും ആയിരുന്നു ക്യാമ്പ്‌ ഡയറക്‌ടര്‍മാര്‍. സമുദായയുമായി നേരത്തെതന്നെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അന്തരിച്ച പി.എം.താജ്‌ അടക്കം പലരും ആദ്യമായി നാടക വേദിയിലേക്ക്‌ കടന്ന്‌ വന്നത്‌ ആ അക്കാദമിയിലൂടെ ആയിരുന്നു.

 




അവിടെനിന്നാണ്‌ പുതിയ ഒരു പുരോഗമന നാടക വേദി രൂപീകരിക്കുക എന്ന ആശയം പൊന്തി വന്നത്‌. അങ്ങനെ ഡോ. പി.കെ.ആര്‍. വാരിയര്‍, അന്തരിച്ച സ. ഇ.എം. ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോറസ്‌ എന്ന നാടകസംഘം രൂപീകരിക്കപ്പെട്ടു. ബെര്‍തോള്‍ത്‌ ബ്രെഹ്‌ത്‌ രൂപം നല്‍കിയ ഗോര്‍ക്കിയുടെ ?അമ്മ? എന്ന നാടകമാണ്‌ തിരഞ്ഞെടുത്തത്‌. അതിലെ പാട്ടുകള്‍ പുനലൂര്‍ ബാലന്‍ തര്‍ജമ ചെയ്‌തു. വി.കെ.എസ്‌ സംഗീതം നല്‍കി. ആ പാട്ടുകള്‍, പ്രത്യേകിച്ചും ?എന്തിന്നധീരത? എന്നു തുടങ്ങുന്ന പാട്ട്‌ ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ ആയി ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നായിത്തീര്‍ന്നു. 1979ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ?അമ്മ?യിലെ പാട്ടുകള്‍ പാടിക്കൊണ്ട്‌ വികെഎസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇ.എംഎസിന്റെ സംസ്ഥാനവ്യാപകമായ പ്രസംഗയാത്രയെ അനുഗമിച്ചു. ഈ യാത്രയിലെ അനുഭവമാണ്‌ ?പാട്ടു പാടിക്കൊണ്ടുള്ള ജാഥ? എന്ന സങ്കേതത്തിന്‌ ബീജാങ്കുരം ചെയ്‌തത്‌.
മൂന്നാമതൊരു ഉറവിടം കൂടിയുണ്ട്‌. ശാസ്‌ത്രത്തെ കലാരൂപത്തില്‍ അവതരിപ്പിക്കുക എന്ന ആശയബീജത്തെ പുഷ്‌ടിപ്പെടുത്താനായി കൊടുങ്ങല്ലൂരടുത്തുള്ള ആനാപ്പുഴയില്‍ വച്ച്‌ ഒരു ക്യാമ്പ്‌ സംഘടിപ്പിക്കപ്പെട്ടു. നാടന്‍ പാട്ടുകള്‍, തിരുവാതിരകളി, ഓട്ടംതുള്ളല്‍ മുതലായവയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഉള്ളടക്കം നല്‍കിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടന്നു. ഒട്ടേറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു അവിടത്തെ അനുഭവം.

ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ്‌ 1980ല്‍ ആദ്യത്തെ കലാജാഥയ്‌ക്ക്‌ രൂപം നല്‍കിയത്‌. പരിഷത്ത്‌ മറ്റു മാധ്യമങ്ങളിലൂടെ ബഹുജനമധ്യത്തില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അതേ വിഷയങ്ങള്‍ തന്നെ ആയിരുന്നു ഉള്ളടക്കം. വ്യക്തിഗത രചനകള്‍, കൂട്ടംകൂടിയിരുന്നു ഉണ്ടാക്കുന്നവ, രൂപാന്തരപ്പെടുത്തിയവ എന്നിങ്ങനെ പല രൂപത്തിലും ഉള്ളടക്കം സൃഷ്‌ടിക്കപ്പെട്ടു. ഈ ആദ്യത്തെ കലാജാഥയുടെ റിഹേഴ്‌സല്‍ ക്യാമ്പ്‌ തിരുവനന്തപുരത്ത്‌ പട്ടത്തുള്ള എന്റെ വീട്ടില്‍ വെച്ചായിരുന്നു. സോഷ്യല്‍ സയന്റിസ്റ്റ്‌ പ്രസ്‌ സ്ഥാപിക്കാനായി ഞാന്‍ സ്വന്തം വീട്‌ വിട്ടുകൊടുത്ത്‌ വാടകവീട്ടിലേക്ക്‌ മാറിയ ഘട്ടത്തിലായിരുന്നു അത്‌. തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത്‌ നിന്ന്‌ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്‌ണനാണ്‌ ആദ്യത്തെ കലാജാഥ ഉദ്‌ഘാടനം ചെയ്യുന്നത്‌.
പെണ്‍പിറവി 

ജാഥയുടെ പ്രോട്ടോക്കോള്‍ - ചിട്ടവട്ടങ്ങള്‍ - രൂപപ്പെടുത്തിയതും ഈ ആദ്യത്തെ കലാജാഥയോടുകൂടിയായിരുന്നു. വീടുകളില്‍ മാത്രം ഭക്ഷണം കഴിക്കുക, ഹോട്ടലുകള്‍ ഒഴിവാക്കുക, തിളപ്പിച്ച്‌ തണുക്കാത്ത ജീരകവെള്ളം മാത്രം കുടിക്കുക, ചെലവിനു വേണ്ട വിഭവം കണ്ടെത്താന്‍ പുസ്‌തകം വില്‍ക്കുക, അനുബന്ധ പരിപാടികള്‍ നടത്തുക തുടങ്ങിയവയായിരുന്നു ഇവ.
ആദ്യത്തെ ജാഥയുടെ ഇനങ്ങളില്‍ ശാസ്‌ത്രമില്ല എന്ന വിമര്‍ശനത്തിന്റെ ഫലമായാണ്‌ ?വിശ്വമാനവന്‍,? ?ഹേ പ്രപഞ്ചമേ,? ?കുടിയോടെ പോരുക? മുതലായ ഇനങ്ങള്‍ രൂപംകൊണ്ടത്‌. 1983 ലെ കലാജാഥ കന്യാകുമാരിയിലേക്കു കൂടി പോയി; 1985 ല്‍ അഖിലേന്ത്യാ പര്യടനം നടത്തി; 1987 ല്‍ ഭാരതജനവിജ്ഞാനജാഥ; 1990ല്‍ ജ്ഞാനവിജ്ഞാന ജാഥ. പ്രചാരണം, അധ്യാപനം, കര്‍മപ്രചോദനം, സംഘടനാരൂപീകരണം ഇങ്ങനെ പല ധര്‍മങ്ങളും കലാജാഥകള്‍ വഹിച്ചു. ഒരു അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്‌ രൂപം നല്‍കാനും പിന്നീട്‌ അതിബൃഹത്തായ സാക്ഷരതാ പ്രസ്ഥാനത്തിന്‌ രൂപം നല്‍കി അതിനെ വളര്‍ത്തിക്കൊണ്ടുവരാനും ഒക്കെ കലാജാഥ അതിപ്രധാനമായ ഒരു ഉപകരണമായി. കലാജാഥയിലൂടെയുള്ള ഈ ഭാരതവ്യാപനം പ്രത്യേകമായ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്‌. അതിനിവിടെ തുനിയുന്നില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കലാജാഥയുടെ ടെക്‌സ്‌ച്ചറിന്‌ ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്‌; വാദ്യോപകരണങ്ങള്‍, പ്രോപ്പര്‍ടി, വസ്‌ത്രം, ആഹാരം, താമസം എന്നിവയിലെല്ലാം. ആയിരക്കണക്കിന്‌ പ്രേക്ഷകര്‍ ഇക്കാലത്ത്‌ ഒത്തു കൂടാറില്ല. രേഖീയവും (ഒരു റൂട്ട്‌) സമയബന്ധിതവും (ഒരു നിശ്ചിതകാലയളവില്‍) ആയി നടത്തുന്ന ഒന്നില്‍നിന്ന്‌ ഒട്ടേറെ സ്ഥാനങ്ങളില്‍ എക്കാലത്തും നടത്തുന്ന ഒരു പ്രചാരണ-പ്രക്ഷോഭണ-പ്രചോദന ഉപകരണമായി അതിനെ രൂപാന്തരപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 

ഗാന്ധി നാടകയാത്രയിൽ നിന്ന്



ഗലീലിയോ നാടകയാത്ര


കലാജാഥ  
അറിയുമോ നീ എന്നെ... 

മറ്റൊരിന്ത്യ സാധ്യമാണ് ജീവിതവും



AIPSN  ദേശീയ സമ്മേളനം - പോസ്റ്റർ
ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങളും  ഇന്ത്യന്‍ സമൂഹവും എന്ന പുസ്തകത്തെ കുറിച്ച് അനില്‍ ചേലേമ്പ്ര എഴുതുന്നു 
ദൈനംദിനജീവിതത്തില്‍ ഇടപെട്ടു കൊണ്ടുള്ള സാംസ്‌കാരിക പ്രവര്‍ത്ത നത്തിന്‌ മറ്റെന്നുമുള്ളതിനേക്കാള്‍ ഇന്ന്‌ പ്രാധാന്യമുണ്ടെന്ന്‌ ഓര്‍മ്മിപ്പി ക്കുന്ന ശ്രദ്ധേയമായ പുസ്‌തകമാണ്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍ സമൂഹവും എന്നത്‌. കാവുമ്പായി ബാലകൃഷ്‌ണന്‍ എഡിറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തില്‍ 13 പ്രബന്ധങ്ങള്‍, രണ്ട്‌ രേഖകള്‍, രണ്ട്‌ അനുബന്ധ പ്രബന്ധങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ-പൗരമണ്ഡല ങ്ങളെ വിശകലനം ചെയ്യുന്ന പ്രൗഢ പ്രബന്ധങ്ങളാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. സംസ്‌കാരത്തെ പുതിയ തരത്തില്‍ നിര്‍വ്വചിക്കുകയും അത്‌ പാരമ്പര്യത്തിലൂടെ നിഷ്‌ക്രിയമായി കൈമാറുന്ന ആചാരസംഹിതയാ ണെന്നുള്ള പുനരുത്ഥാനവാദത്തെ നിരാകരിക്കുകയും ചെയ്യുന്നതാണ്‌ കെ.എന്‍.പണിക്കരുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്‌ ഒരു കാര്യക്രമം എന്ന പ്രബന്ധം. സെക്കുലര്‍ ആയ സംസ്‌കാരം നിര്‍മിച്ചെടുക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്‌ പ്രധാനം. അതില്‍ വീഴ്‌ചവരുമ്പോള്‍ സംസ്‌കാരത്തിന്റെ ഇടം ഒഴിഞ്ഞു കിടക്കുകയും അവിടെ പുനരുത്ഥാന പ്രവണതകള്‍ അധീശത്വം നേടുകയും ചെയ്യും. ഇതാണ്‌ പണിക്കര്‍ ഓര്‍മ്മിപ്പി ക്കുന്ന കാര്യം. നവലിബറല്‍ മാതൃക കള്‍ സമകാലികസമൂഹത്തില്‍ ശാസ്‌ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന്‌ അന്വേഷിക്കുന്ന പ്രബന്ധമാണ്‌ വിനോദ്‌ റെയ്‌നയുടേത്‌. ശാസ്‌ത്രം എന്ന ജ്ഞാനവ്യവസ്ഥയും അതിന്റെ ഉല്‍പന്നങ്ങളും കമ്പോളത്തിനു കീഴ്‌പ്പെട്ട്‌ നില്‍ക്കണമെന്ന കാഴ്‌ചപ്പാ ടാണ്‌ നവലിബറലിസം പ്രചരിപ്പിക്കു ന്നത്‌. ലിബറലിസം നവലിബറലി സത്തിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ നിലനിന്നിരുന്ന ആശയങ്ങള്‍ക്ക്‌ പുറ ത്താണ്‌ ജനകീയശാസ്‌ത്രപ്രസ്ഥാന ങ്ങള്‍ വളര്‍ന്നുവന്നത്‌. ലിബറലിസ ത്തിന്‌ വന്നു ചേര്‍ന്നിരിക്കുന്ന ഈ രൂപപരിണാമത്തോട്‌ ഇടഞ്ഞുകൊ ണ്ടു മാത്രമേ ഇനി ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങള്‍ക്ക്‌ മുന്നേറാനാവുക യുള്ളൂ. പൂര്‍ണ്ണമായും മൂലധന താല്‍പ്പര്യങ്ങള്‍ക്ക്‌ ശാസ്‌ത്രത്തെ അടിയറവുവയ്‌ക്കാന്‍ നെഹ്‌റുവിയന്‍ കാലം തയ്യാറായിരുന്നില്ല. അതിനെ പിന്തുണക്കുന്ന പല ശാസ്‌ത്രജ്ഞരും അക്കാലത്തുണ്ടായിരുന്നു. പി.സി.റേ, മേഘനാഥ്‌ സാഹ, മഹേന്ദ്രലാല്‍ സര്‍ക്കാര്‍ എന്നീ ശാസ്‌ത്രജ്ഞരെല്ലാം ഗാന്ധിസത്തിലും ദേശീയതയിലും വിശ്വാസമര്‍പ്പിച്ചവരായിരുന്നു. ഇന്ത്യ യില്‍ വളര്‍ന്നുവന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാധാരം ഈ പ്രതി ബദ്ധതയാണ്‌. ദേശീയ നിലവാര ത്തിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളും ഇതേ ദര്‍ശനത്തിനുമേല്‍ പടുത്തുയര്‍ ത്തിയതായിരുന്നു. 
വിനോദ് റെയനെ
എന്നാല്‍ നവ ലിബറലിസം ഈ മൂല്യബോധത്തെ ആകെ തകര്‍ത്തുകളഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറിക്കഴിഞ്ഞു. ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കു കള്‍ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി യിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നിഴലിക്കുന്നുണ്ട്‌. ഇതെല്ലാം വിശദ മായി ചര്‍ച്ചചെയ്യുന്ന പ്രബന്ധമാണ്‌ റെയ്‌നയുടേത്‌. 
ഉത്തരാധുനികര്‍ ആഘോഷിക്കുന്ന ശാസ്‌ത്രത്തിലെ അനിശ്ചിതത്വത്തെ നേരിടേണ്ടതെങ്ങ നെയെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന ലേഖന മാണ്‌ സത്യജിത്‌ രഥിന്റേത്‌. അനിശ്ചി തത്വത്തെ ശക്തിയായാണ്‌ മനസ്സി ലാക്കേണ്ടത്‌ എന്നത്‌ ഒരു നവോ ത്ഥാനയുക്തിയാണ്‌. അതിനുപകരം അതിനെ ശാസ്‌ത്രത്തിന്റെ ദൗര്‍ബല്യ മായി മനസ്സിലാക്കുകയും, സത്യം മെന്ന സങ്കല്‍പ്പത്തെത്തന്നെ നിരാക രിക്കുകയും ചെയ്യുമ്പോള്‍, പുനരു ത്ഥാനത്തിന്‌ അതിന്റെ വഴികള്‍ എളുപ്പം തുറന്നുകിട്ടുകയുമാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം ഈ പ്രബന്ധത്തിലൂടെ വ്യക്തമാക്കുന്നു.
പ്രവചനാത്മക മൂല്യം വര്‍ധിപ്പിച്ചു കൊണ്ടാണ്‌ ശാശ്വത മൂല്യത്തെ ക്കുറിച്ചുള്ള ധാരണയെ പ്രബല മാക്കേണ്ടതെന്നാണ്‌ റെയ്‌നയുടെ അഭിപ്രായം. ഇപ്പറയുന്നതിലെല്ലാം സിദ്ധാന്തത്തിനും പ്രയോഗത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. അഖിലേന്ത്യാശാസ്‌ത്രപ്രസ്ഥാനം എന്ന ലേഖനത്തില്‍ പരിചയസമ്പന്ന നായ ഒരു ജനകീയശാസ്‌ത്ര പ്രവര്‍ത്തകന്റെ കൈത്തഴക്കം അനു ഭവിച്ചറിയാം. മറ്റൊരുലോകം സാധ്യ മാണെന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്ന മട്ടില്‍ പുതിയലോകം പുതിയ ഇന്ത്യ?എന്ന പേരില്‍ എം.പി.പരമേശ്വരന്‍ അവതരിപ്പിച്ച രേഖയുടെ തുടര്‍ച്ച ഈ പ്രബന്ധ ത്തിലും കാണാം. 

കേരളത്തി ലെന്താണ്‌ സംഭവിച്ചുകൊണ്ടിരി ക്കുന്നത്‌ എന്നതിനെപ്പറ്റി ഈ പ്രബന്ധം ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ജനകീയാ സൂത്രണത്തിനും സാക്ഷരതാപ്ര സ്ഥാ നത്തിനും എന്താണ്‌ സംഭവിച്ച തെന്നും നമ്മുടെ വികസന സങ്കല്‍പ്പം എങ്ങനെയാണ്‌ കമ്പോളത്തിനും ഉപഭോഗസംസ്‌കാരത്തിനും കീഴ്‌പ്പെട്ടിരിക്കുന്നതെന്നും ഈ പ്രബന്ധം വിശദീകരിക്കുന്നു. ഇന്ത്യയിലെ ശാസ്‌ത്രബോധത്തിന്റെ വളര്‍ച്ചയുടെ മൂന്ന്‌ ഘട്ടങ്ങളെക്കുറി ച്ചുള്ള വിശദീകരണമാണ്‌ രഘു നന്ദന്റേത്‌. ശാസ്‌ത്രത്തിനുനേരെ ഉയരുന്ന ഈ വിമര്‍ശനം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്‌ പറയാന്‍ കഴിയില്ല. ശാസ്‌ത്രം മൂലധനശക്തി കളുടെ കയ്യിലെ ഉപകരണമായി ത്തീരുന്നതിനെതിരെ ജാഗ്രത പുലര്‍ ത്തേണ്ടതിനെക്കുറിച്ചും ലേഖനം ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ജനകീയശാസ്‌ത്ര പ്രസ്ഥാനത്തെക്കുറിച്ച്‌ പൊതുവെയും ശാസ്‌ത്രസാഹിത്യ പരിഷത്തിനെ ക്കുറിച്ച്‌ സവിശേഷമായും പ്രതിപാദി ക്കുന്ന ലേഖനമാണ്‌ കെ.എന്‍. ഗണേ ഷിന്റേത്‌. നവലിബറല്‍ നയങ്ങളുടെ കാലത്ത്‌ പരിഷത്തിനെപ്പോലുള്ള ഒരു സംഘടന നിര്‍വ്വഹിക്കേണ്ട ദൗത്യ ത്തെക്കുറിച്ച്‌ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ്‌ ഈ പ്രബന്ധം അവസാനിക്കുന്നത്‌.
ഡെൻസിലിന്റെ ഇന്ത്യയിലെ സാക്ഷരത


 പ്രസ്ഥാനത്തെ കുറിച്ചുള്ള പഠനം
പരിഷത്ത്‌ ഏറ്റെടുക്കേണ്ട മാധ്യമ വിമര്‍ശനത്തെക്കുറിച്ചും ഗണേഷ്‌ ഓര്‍മ്മിപ്പിക്കുന്നു. 1980ലെ ശാസ്‌ത്ര ബോധം എന്ന രേഖയെ വിലയിരുത്തി ക്കൊണ്ട്‌ ഇ.എം.എസ്‌ എഴുതിയ വിമര്‍ശനക്കുറിപ്പ്‌ ശ്രദ്ധേയമാണ്‌. ഇന്ത്യയില്‍ ശാസ്‌ത്രബോധവും ഉല്‍പാദനശക്തികളുടെ വികാസവും തടയപ്പെടാന്‍ കാരണം ജാതിവ്യവ സ്ഥയാണെന്ന്‌ ഇ.എം.എസ്‌ ഊന്നി പ്പറയുന്നു. അക്കാര്യം രേഖ വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന വിമര്‍ശനമാണ്‌ അദ്ദേഹം ഉന്നയി ക്കുന്നത്‌. ഇന്ത്യയുടെ വൈജ്ഞാനിക മണ്ഡലത്തിന്റെ ചരിത്രംപരിശോധി ക്കുമ്പോള്‍ ഇ.എം.എസിന്റെ നിരീ ക്ഷണം ഏറെ പ്രസക്തമാണെന്ന്‌ കാണാന്‍ പ്രയാസമില്ല. ശാസ്‌ത്ര ബോധത്തെക്കുറിച്ച്‌ ഡോ.പി.എം. ഭാര്‍ഗവ എഴുതിയ കുറിപ്പും 1982ല്‍ പ്രസിദ്ധീകരിച്ചതാണ്‌. ശാസ്‌ത്ര ബോധം വളര്‍ത്താനുള്ള 18 ഇന പരിപാടി നിര്‍ദ്ദേശിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഡോ.ജെ.വി. നര്‍ലിക്കറും ശാസ്‌ത്രബോധത്തെ ക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. അദ്ദേഹ ത്തിന്റെ കുറിപ്പിലെ ഒറ്റ വാചകം ഈ പുസ്‌തകത്തിന്റെ മുഖക്കുറിയായി ഉപയോഗിക്കാം. അതിതാണ്‌ : മാനവ ജീവിതവീക്ഷണത്തിന്റെ ഉപ്പാണ്‌ ശാസ്‌ത്രബോധം. 2013ല്‍ നടന്ന പരി ഷത്തിന്റെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഡോ.എം.വിജയന്‍ നടത്തിയ പ്രസംഗം ഈ പുസ്‌ത കത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടി ക്കാനുള്ളതല്ലെന്നും അത്‌ സൃഷ്ടി ച്ചെടുക്കേണ്ടതാണെന്നും ഡോ.വിജ യന്‍ ഓര്‍മ്മിപ്പിക്കുന്നു. ആദ്യം പേര്‌ പറഞ്ഞവരില്‍ പലരുടെ ലേഖനങ്ങളും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ആ ലേഖ നങ്ങള്‍ക്ക്‌ പ്രസക്തിയില്ലാത്തതു കൊണ്ട്‌ അവയെ നിരാകരിച്ച താണെന്ന്‌ ആരും തെറ്റിദ്ധരിക്കില്ലെന്ന്‌ കരുതട്ടെ. സ്ഥലപരിമിതി മാത്രമാണ്‌ അതിനുള്ള കാരണം. ചുരുക്കത്തില്‍ ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌ എന്ന പരിഷത്തിന്റെ മുദ്രാവാക്യത്തെ കാലോചിതമായി പരിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രൗഢപ്രബന്ധ ങ്ങളുടെ സമാഹാരമാണ്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍ സമൂഹവും' എന്ന പുസ്‌തകം 



ജനകീയശാസ്‌ത്ര
പ്രസ്ഥാനങ്ങളും
ഇന്ത്യന്‍ സമൂഹവും
എഡിറ്റര്‍ :
കാവുമ്പായി ബാലകൃഷ്‌ണന്‍
വില:220 


റിവ്യുb
അനില്‍ ചേലേമ്പ്ര 

ശാസ്ത്രവീഥിയിലെ ഇന്ത്യൻ ദീപ്തി

അഗ്നിസ്‌ഫുലിംഗങ്ങള്‍
അരവിന്ദ്‌ ഗുപ്‌ത
വിവ.കെ.കെ.കൃഷ്‌ണകുമാര്‍
വില: 200

ഇന്ത്യന്‍ ശാസ്‌ത്രമേഖലയുടെ വളര്‍ച്ചക്ക്‌ ഗണ്യമായ സംഭാവന നല്‍കിയ നാല്‍പത്‌ ശാസ്‌ത്രജ്ഞരെ കുറിച്ചുള്ള ഗ്രന്ഥമാണ്‌ `അഗ്നിസ്‌ഫുലിംഗങ്ങള്‍ - മുന്‍പേ നടന്ന ഭാരതീയ ശാസ്‌ത്രപ്രതിഭകള്‍'. വിവിധ ശാസ്‌ത്രമേഖലകളില്‍ വ്യാപരിച്ചിരുന്നവരാണ്‌ ഇവരെല്ലാം. സി.വി.രാമന്‍, ശ്രീനിവാസ രാമാനുജന്‍, ജെ.സി.ബോസ്‌, ജെ.ബി.എസ്‌.ഹാല്‍ഡേന്‍, മേഘനാഥ്‌ സാഹ, ശാന്തിസ്വരൂപ്‌ ഭട്‌ഗനഗര്‍, ഹോമിഭാഭ, അന്നാമാണി തുടങ്ങി ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ സുപരിചിതരായവര്‍ മാത്രമല്ല ഈ ഗ്രന്ഥത്തില്‍ ഇടം പിടിച്ചിട്ടുള്ളത്‌. റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായ അര്‍ ദാസീര്‍ കുര്‍സേട്‌ജി എന്ന ബോംബെക്കാരന്‍ മറൈന്‍ എന്‍ജിനിയറെ പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ഗ്രന്ഥം ആരംഭിക്കുന്നത്‌. ഹിമാലയന്‍ മേഖലകളില്‍ സര്‍വെ നടത്തി അവിടുത്തെ ഭൂപ്രകൃതിയും ജീവിതരീതിയും പഠിച്ച നൈന്‍സിങ്ങ്‌ റാവത്തിനെക്കുറിച്ചും മറ്റേതെങ്കിലും പുസ്‌തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. വേഷംമാറി, ചൈനീസ്‌ അധികൃതരുടെ കണ്ണുവെട്ടിച്ചാണ്‌ നൈന്‍സിങ്ങ്‌ റാവത്ത്‌ ബ്രിട്ടീഷുകാര്‍ക്ക്‌ വേണ്ടിയാണെങ്കിലും തിബത്തില്‍ കടന്ന്‌ സര്‍വെ നടത്തിയത്‌. ഇത്തരത്തില്‍, ഏറെപ്പേരൊന്നു മറിയാത്ത ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ ക്കുറിച്ച്‌ ഈ പുസ്‌തകം നമ്മോട്‌ പറയുന്നുണ്ട്‌. വിദ്യാഭ്യാസ വിദഗ്‌ധനും ശാസ്‌ത്രജ്ഞനുമായിരുന്ന രുചിറാം സാഹ്നി, അദ്ദേഹത്തിന്റെ മകനും പാലിയോ ബോട്ടാണിസ്റ്റുമായിരുന്ന ബീര്‍ബല്‍ സാഹ്നി, ജിയോളജിസ്റ്റായ ഡി.എന്‍.വാഡിയ, വൈദ്യശാസ്‌ത്രത്തില്‍ പ്രഗത്ഭനായിരുന്ന യെല്ലപ്രഗഡ സുബ്ബറാവു, ഡോ.വി.എന്‍. ഷിറോദ്‌കര്‍, ജയ്‌പൂര്‍ കൃത്രിമക്കാലുകളുടെ രൂപകല്‍പനയില്‍ സുപ്രധാന പങ്ക്‌ വഹിച്ച പി.കെ.സേഥി തുടങ്ങി സാധാരണ നിലയ്‌ക്ക്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്‌ത്രജ്ഞരെന്ന നിലയില്‍ അറിയപ്പെടാത്ത നിരവധി പേരെക്കുറിച്ച്‌ ഈ പുസ്‌തകം വിശദമായി പറഞ്ഞുതരുന്നു.
നാല്‍പത്‌ ശാസ്‌ത്രജ്ഞരില്‍ അന്നാമാണി, ഐരാവതി കാര്‍വെ, കമലാ സോഹ്‌ണി എന്നീ മൂന്നുപേര്‍ മാത്രമാണ്‌ വനിതകളായിട്ടുള്ളത്‌.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിക്ക്‌ വേണ്ടി ശാസ്‌ത്രപ്രചാരകനായ ഡോ.അരവിന്ദ്‌ഗുപ്‌തയാണ്‌ പുസ്‌തകം രചിച്ചിട്ടുള്ളത്‌. ലളിതമായ ശൈലിയില്‍ രചിച്ച പുസ്‌തകത്തിന്‌ ഡോ.കരേന്‍ ഹെഡോകിന്റെ ചിത്രീ കരണം ഏറെ മാറ്റ്‌ കൂട്ടുന്നു. പുസ്‌തക ത്തിന്റെ മലയാള പരിഭാഷ നിര്‍വഹി ച്ചിട്ടുള്ളത്‌ കെ.കെ.കൃഷ്‌ണകുമാറാണ്‌. ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രസി ദ്ധീകരിച്ച, 272 പേജുള്ള, ഈ മല യാള പരിഭാഷ മലയാളികളായ ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. 


റിവ്യുbകെ.രമ 

വേണം ഉത്പാദനാധിഷ്ടിത ഭൂനയം

ആരുടെയാണീ ഭൂമി
ആര്‍.വി.ജി.മേനോന്‍
വില:100

``ആരുടെയാണീ ഭൂമി'' എന്ന ആര്‍.വി.ജി.മേനോന്റെ പുസ്‌തകത്തില്‍ ഭൂമിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌. വികസനത്തിന്റെ അടിസ്ഥാനം ഉല്‍പാദനമാണ്‌. ഉല്‍പാദനം നടക്കേണ്ട ഭൂമി കച്ചവടച്ചരക്കായി മാറിയ പുതിയ കാലത്ത്‌ ശരിയായ വികസനം അസാധ്യമാണ്‌. ഊഹക്കച്ചവടക്കാരുടേയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയും ഭൂമി പിടിച്ചെടുത്താല്‍ മാത്രമേ ആരോഗ്യകരമായ വികസനം സാധ്യമാവൂ. ഭൂമിയെ നിലനില്‍പ്പിന്റെ അടിസ്ഥാനമായി കണ്ട്‌ ഉല്‍പാദനാധിഷ്‌ഠിതമായ ഒരു ഭൂ നയത്തിന്‌ രൂപം നല്‍കണമെന്ന്‌ ആര്‍. വി.ജി.മേനോന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. സ്വകാര്യ ഭൂമി എന്ന്‌ സങ്കല്‍പത്തെ പുനര്‍നിര്‍വചിക്കേണ്ടതാണ്‌. എങ്കില്‍ മാത്രമേ ഭൂമിക്കുമേലുള്ള അമിതമായ ചൂഷണം അവസാനിപ്പിക്കാന്‍ കഴിയു.
വികസനം പരിസ്ഥിതിയധിഷ്‌ഠിതമാകണം. പരിസ്ഥിതി സംരക്ഷണം ഒരു പൊതുബോധമായി രൂപപ്പെട്ടില്ലെങ്കില്‍ അപകടകരമായ തിരിച്ചടികള്‍ നാം നേരിടേണ്ടിവരും. മനുഷ്യന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുവാന്‍ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ക്ക്‌ കഴിയും. ഈ ബദല്‍ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വികസന ശ്രമങ്ങളും ഗവേഷണങ്ങളും നടന്നാല്‍ മാത്രമേ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ കഴിയു. വികസനത്തെ കുറിച്ചുള്ള ചില ബദല്‍ മാതൃകകളും ഈ പുസ്‌തകത്തില്‍ ഉണ്ട്‌.
നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങള്‍ വരെ ഇന്ന്‌ മാലിന്യ പ്രശ്‌നത്തിന്റെ പിടിലാണ്‌. വിളപ്പില്‍ ശാലയും, ലാലൂരും പരിഹരിക്കാന്‍ കഴിയാത്തവിധം നീറുന്ന സാമൂഹിക പ്രശ്‌നമാണ്‌. മാലിന്യ നിര്‍മ്മാര്‍ജനം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്‌. മാലിന്യസംസ്‌കരണത്തില്‍ കമ്പോസ്റ്റിംങ്‌, ബയോഗ്യാസ്‌ പ്ലാന്റുകള്‍ തുടങ്ങിയ രീതികള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇലക്‌ട്രോണിക്‌ വേസ്റ്റുകള്‍ ഉള്‍പ്പെടുയുള്ള വേസ്റ്റുകളെ വേര്‍തിരിച്ച്‌ ശേഖരിക്കുക. പുനചംക്രമണം ചെയ്യാവുന്നത്‌ ഉപയോഗിക്കുക. നഗരങ്ങളിലും പഞ്ചായത്തുകളിലും കേന്ദ്രീകൃത മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. മാലിന്യോല്‍പാദനം പരമാവധി കുറച്ചും കഴിയുന്നിടത്തോളം ഉറവിടത്തില്‍ സംസ്‌കരിച്ചും ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാം.
സാമൂഹികനീതി ഉറപ്പ്‌ വരുത്തി പരിസ്ഥിതിക്ക്‌ കോട്ടം തട്ടാതെ സുസ്ഥിരമായ ഒരു വികസനമാണ്‌ നാം ലക്ഷ്യമിടേണ്ടത്‌. പുതുക്കാ വുന്ന ഊര്‍ജസ്രോതസ്സുകളാവണം അതിന്റെ ആധാരം. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെയും പരിസ്ഥിതിക്ക്‌ കോട്ടം വരുത്താതെയും ആവണം അതിന്റെ ഉല്‍പാദനവ്യവസ്ഥ. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതാവണം ഭരണം. പ്രാദേശിക സ്വാശ്രയത്വം പരിപാലിക്കുന്നതാവണം വിപണി വ്യവസ്ഥ. ഈ വികസനമാതൃക സാധ്യമാക്കാന്‍ ആവശ്യമായ ചില വികസന സങ്കല്‍പനങ്ങളാണ്‌ ഈ പുസ്‌തകം പങ്കുവയ്‌ക്കുന്നത്‌. 


റിവ്യുb
ശ്രീലത 

ശാസ്ത്രത്തോടും ചരിത്രത്തോടും നീതിയുള്ള എഴുത്തുകൾ

ശാസ്‌ത്രം സമൂഹം
സമാധാനം
ഡി.ഡി.കൊസാംബി
പരിഭാഷ:ടി.പി.കുഞ്ഞിക്കണ്ണന്‍
വില : 80 രൂപ



``ശാസ്‌ത്രത്തിന്റെ അടിസ്ഥാനം നിരീക്ഷണപരീക്ഷണങ്ങളുടെ കൃത്യതയിലുള്ള വസ്‌തുനിഷ്‌ഠമായ അപഗ്രഥനമാണ്‌. ശാസ്‌ത്രം ആധ്യാത്മികാചാരങ്ങളില്‍നിന്നും നിയമപരമായ നിയന്ത്രണങ്ങളില്‍നിന്നുമെല്ലാം സ്വതന്ത്രമാണ്‌. നിയമകാര്യങ്ങള്‍ എന്തായാലും, വിഷം കഴിച്ചാല്‍ ആള്‍ മരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. ദൈവം ആഗ്രഹിച്ചാലുമില്ലെങ്കിലും ശരീരത്തില്‍ രോഗാണുക്കള്‍ പെരുകിയാല്‍ നിങ്ങള്‍ രോഗിയായി തീരുമെന്നത്‌ ഉറപ്പാണ്‌.''
ഡി.ഡി.കൊസാംബിയുടെ ``ശാസ്‌ത്രം-സമൂഹം-സമാധാനം'' എന്ന ഗ്രന്ഥത്തിലെ ഏതാനും വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. ഏതാണ്ട്‌ മുക്കാല്‍ നൂറ്റാണ്ട്‌മുമ്പ്‌ വ്യത്യസ്‌ത സന്ദര്‍ഭങ്ങളിലായി എഴു തിയ പതിനഞ്ച്‌ പ്രബന്ധങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം. 2016 ജൂണ്‍ 29 അദ്ദേഹത്തിന്റെ അമ്പതാം ചരമവാര്‍ഷികമാണ്‌ ഇപ്പോഴും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക്‌ വലിയ പ്രസക്തിയാണുള്ളതെന്ന്‌ തെളിയിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകം.
സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യന്‍ ശാസ്‌ത്രജ്ഞരില്‍ പ്രഥമ സ്ഥാനീയനായ ദാമോദര്‍ ധര്‍മ്മാനന്ദ്‌ കൊസാംബി ശാസ്‌ത്രീയ ചരിത്രരചനയുടെ പിതാവെന്ന നിലയിലാണ്‌ ഇന്ത്യയില്‍ അറിയപ്പെടുന്നത്‌. ശാസ്‌ത്രത്തിന്റെ സഹായത്തോടെ ചരിത്രവിശകലനത്തിന്റെ രീതിശാസ്‌ത്രത്തെ അദ്ദേഹം മാറ്റിമറിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഓരോ ശാസ്‌ത്രശാഖയും മനുഷ്യന്റെ വൈയക്തികവും, സാമൂഹികവുമായ ജീവിതത്തിന്റെ സംവേദനരൂപങ്ങളായിരുന്നു. ചരിത്രത്തേയും, ശാസ്‌ത്രത്തേയും സമര്‍ത്ഥമായി സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത.
ശാസ്‌ത്രത്തിന്റെ നേട്ടങ്ങള്‍ക്ക്‌ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതക്രമം ധനാത്മകമായി മാറ്റിമറിക്കാനും അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാനുമാകണം. എന്നാല്‍ ഒരു ന്യൂനപക്ഷം തങ്ങളുടെ സ്വകാര്യലാഭത്തിനും നേട്ടത്തി നും വേണ്ടി ശാസ്‌ത്രത്തെ ഭൂരിപക്ഷത്തിനെതിരായ ചൂഷണ ഉപാധിയാക്കി മാറ്റുന്നു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, നൂറുശതമാനം സാക്ഷരത നേടിയെന്ന്‌ അഭിമാനിക്കുന്ന കേരളത്തില്‍പോലും അരങ്ങുതകര്‍ക്കുന്നു. കരുനാഗപ്പിള്ളിയിലെ യുവതിയെ ദുര്‍മ്മന്ത്രവാദത്തിനിരയാക്കി കാലപുരിയിലേക്കയച്ച നിര്‍ഭാഗ്യകരമായ സംഭവം ഒറ്റപ്പെട്ടതല്ല. അക്ഷയ തൃതീയ, വലംപിരി ശംഖ്‌, ധനാകര്‍ഷണഭൈരവയന്ത്രം, കൂടോത്രം, മഷിനോട്ടം എന്നിവ ദുര മൂത്ത സ്വാര്‍ത്ഥമോഹികളുടെയും, കമ്പോ ളശക്തികളുടെയും സൃഷ്‌ടിയല്ലെങ്കില്‍ മറ്റെന്താണ്‌?
അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട നരേന്ദ്ര ധബോല്‍ക്കറെ മഹാരാഷ്‌ട്രയില്‍ നിഷ്‌ക്കരുണം കൊലചെയ്‌തതും നിക്ഷിപ്‌ത താല്‍പ്പര്യക്കാരുടെ കറുത്ത കൈകളാണ്‌. ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുന്നു.
ഇത്തരം ഒരു സാമൂഹിക സാഹചര്യത്തിലാണ്‌ ഇതുപോലുള്ള പുസ്‌തകങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്‌.
ശാസ്‌ത്രസമൂഹബന്ധവും ശാസ്‌ത്രജ്ഞന്റെ സാമൂഹിക ബാധ്യതയുമാണ്‌ ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ശാസ്‌ത്ര-സാങ്കേതിക കണ്ടുപിടുത്തങ്ങളെ യുദ്ധത്തിനായി ഉപയോഗപ്പെടുത്തി ലോകസമാധാനത്തിനും, ജനജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന ദുരവസ്ഥയേയും, കൊസാംബി നിശിതമായി വിമര്‍ശിക്കുന്നു. ശാസ്‌ത്ര സാമൂഹിക ബന്ധം പ്രതിപാദിക്കുമ്പോള്‍ ``ശാസ്‌ത്രത്തിന്റെ സാമൂഹികധര്‍മ്മം'' എന്ന ജെ.ഡി.ബര്‍ണ്ണലിന്റെ വിഖ്യാതഗ്രന്ഥത്തിന്റെ അവലോകനവും അദ്ദേഹം നടത്തുന്നുണ്ട്‌.
ഈ പുസ്‌തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്ര നിര്‍വാഹക സമിതി അംഗവും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ടി.പി.കുഞ്ഞിക്കണ്ണന്‍ ആണ്‌. 136 പേജുള്ള ഇതിന്റെ ഭാഷ വളരെ ലളിതവും, മനോഹരവുമാണ്‌. ചില ഗണിതശാസ്‌ത്ര സംജ്ഞകളുടെ ക്ലിഷ്‌ടതകള്‍ ഒഴിവാക്കിക്കൊണ്ടുള്ള സ്വതന്ത്ര സമീപനമാണ്‌ വിവര്‍ത്തന ത്തില്‍ സ്വീകരിച്ചിട്ടുള്ളത്‌.
ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ട അപൂര്‍വ്വം ചില പുസ്‌തകങ്ങളുടെ കൂട്ടത്തില്‍ ഡി.ഡി.കൊസാംബിയുടെ ശാസ്‌ത്രം-സമൂഹം-സമാധാനം എന്ന ഗ്രന്ഥ ത്തെ ഉള്‍പ്പെടുത്താം. 



റിവ്യുb
സത്യനാരായണന്‍ 

പുരസ്ക്രാരങ്ങൾ

 ജ്ഞാനപീഠ സമ്മാനം- ഹിന്ദി കവി കേദാര്‍നാഥ്‌സിങ്ങിന്‌
2013-ലെ ഭാരതീയജ്ഞാനപീഠ സമ്മാനം ഹിന്ദി കവിയായ കേദാര്‍നാഥ്‌ സിങ്ങിന്‌ ലഭിച്ചു. ജ്ഞാനപീഠം കയറുന്ന പത്താമത്‌ ഹിന്ദി സാഹിത്യകാരനാണ്‌ സിങ്ങ്‌. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ജനിച്ച അദ്ദേഹത്തിന്‌ 80 വയസ്സ്‌ പ്രായമുണ്ട്‌. 11 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ ജ്ഞാനപീഠപുരസ്‌കാരം. കാശി ഹിന്ദു വിദ്യാലയത്തില്‍ ഹിന്ദി ഭാഷയില്‍ ബിരുദാനന്തരബിരുദവും പി.എച്ച്‌.ഡിയും പൂര്‍ത്തിയാക്കിയ കേദാര്‍നാഥ്‌ ഡെല്‍ഹി ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഹിന്ദിവിഭാഗം അധ്യക്ഷനായിരുന്നു.
കവിതയ്‌ക്കു പുറമെ അദ്ദേഹം കഥകളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്‌. `അഭി ബില്‍ക്കുല്‍ അഭി', `യഹാം സേ ദേഖോ' എന്നിവയാണ്‌ പ്രമുഖരചനകള്‍. 1989ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. ഹിന്ദികവിതയില്‍ ആധുനിക പ്രവണതകളുടെ വക്താവായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ആവിഷ്‌കരിക്കുന്ന കാവ്യഭംഗിതുളുമ്പുന്ന കവിതകളുടെ പേരില്‍ അദ്ദേഹം പ്രശംസിക്കപ്പെടുകയുണ്ടായി. കവിതയിലെ വിവരണാത്മകതയിലുപരി ആവിഷ്‌കൃതമാക്കുന്ന ഭാവങ്ങളുടെ പേരിലാണ്‌, വാക്കുകള്‍ക്ക്‌ മിതത്വം പാലിക്കുന്ന ഈ കവിയെ വിമര്‍ശകര്‍ കൊണ്ടാടുന്നത്‌.

നദീന്‍ ഗോഡിമര്‍ എഴുത്തുകാരിയും പ്രക്ഷോഭകാരിയും
മനുഷ്യനെ കറുപ്പും വെളുപ്പുമായി വേര്‍തിരിച്ചുനിര്‍ത്തിയ സാമൂഹികഅരാജകത്വത്തിനെതിരെ വികാരതീക്ഷ്‌ണമായ രചനകളിലൂടെ പ്രതികരിച്ച ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരി നദീന്‍ ഗോഡിമര്‍ ജൂലൈ 13ന്‌ ജോഹന്നാസ്‌ബര്‍ഗില്‍ 90-ാം വയസ്സില്‍ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പീഡിതരായ നിസ്സാരമനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ആവിഷ്‌കരിച്ച അവര്‍ക്ക്‌ 1991-ല്‍ നൊബേല്‍സമ്മാനവും 1974-ല്‍ ബുക്കര്‍പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ ധീരസേനാനി നെല്‍സണ്‍ മണ്ടേല ജയില്‍മോചിതനായപ്പോള്‍ അദ്ദേഹം ആദ്യം കാണാനാഗ്രഹിച്ച വ്യക്തികളിലൊരാളായിരുന്നു ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകയായിരുന്ന ഗോഡിമര്‍. മൈ സണ്‍സ്‌ സ്റ്റോറി, ബര്‍ഗേഴ്‌സ്‌ ഡോട്ടര്‍, ജൂലിയസ്‌ പീപ്പിള്‍, ദി കണ്‍സര്‍വേഷനിസ്റ്റ്‌ തുടങ്ങി മുപ്പതിലേറെ കൃതികളുടെ കര്‍ത്താവാണ്‌ അവര്‍. ഗോഡിമറിന്റെ എഴുത്തിനെ ഇതിഹാസരചനയെന്ന്‌ വിശേഷിപ്പിച്ച നൊബേല്‍ പുരസ്‌കാരക്കമ്മിറ്റി, മനുഷ്യരാശിക്ക്‌ ലഭിച്ച ഏറ്റവും മഹത്തായ വ്യക്തിത്വങ്ങളില്‍ ഒന്നാണ്‌ അവരുടേതെന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

മായ ആഞ്‌ജലോ (1928-2014)
`കൂട്ടിലടയ്‌ക്കപ്പെട്ട പക്ഷി എന്തുകൊണ്ട്‌ പാടുന്നു എന്നെനിക്കറിയാം' I know why the caged birds sings എന്ന ആത്മകഥാപരമായ പുസ്‌തകത്തിലൂടെ ലോകത്താകമാനമുള്ള സഹൃദയരുടെ ശ്രദ്ധനേടിയ മായ ആഞ്‌ജലോ 2014 മെയില്‍ അന്തരിച്ചു. അമേരിക്കയിലെ കറുത്തവരുടെ വിമോചനപോരാട്ടങ്ങള്‍ക്ക്‌ അഗ്നിയും ആവേശവും നല്‍കിയ വാക്കുകള്‍ ക്കുടമയാണ്‌ അവര്‍.
1928-ല്‍ മിസ്സോറിയിലെ സെന്റ്‌ ലൂയിസില്‍ ജനിച്ച മാര്‍ഗരറ്റ്‌ ആനി ജോണ്‍സന്‍ ആണ്‌ പിന്നീട്‌ മായാ ആഞ്‌ജലോ ആയിതീര്‍ന്നത്‌. ബാല്യത്തില്‍ സന്തതസഹചാരിയായിരുന്ന സഹോദരന്‍ ബേയ്‌ലിയുടെ കൊഞ്ചിപ്പറയലാണ്‌ മാര്‍ഗരറ്റിനെ മായാ ആക്കിയത്‌. വൈയക്തികവും വംശീയവുമായ ഒട്ടനവധി അഗ്നിപരീക്ഷകളിലൂടെയാണ്‌ ആഞ്‌ജലോയുടെ വ്യക്തിത്വം രൂപപ്പെട്ടത്‌. സാമ്പത്തികകുഴപ്പത്തിന്റെ കാലത്ത്‌ ഇല്ലായ്‌മകള്‍ക്കിടയില്‍ പിറന്നുവീണ അവര്‍ കറുത്ത വര്‍ഗക്കാരികളെപോലെ നിരവധി വിവേചനങ്ങള്‍ അനുഭവിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞു. ശിഥിലമായ കുടുംബജീവിതത്തിന്റെ ചോരപ്പാടുകള്‍ ജീവിതത്തില്‍ എന്നും അവര്‍ ഏറ്റുവാങ്ങി. ഏഴാം വയസ്സില്‍ അമ്മയുടെ കാമുകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതുമൂലം അഞ്ചുവര്‍ഷം പൂര്‍ണമായ മൗനിയായി.
13-ാം വയസ്സില്‍ മായ പ്രസവിച്ചു. പിന്നീട്‌ വേശ്യാലയ നടത്തിപ്പുകാരിയായി. പിന്നീട്‌ ഹോട്ടലില്‍ വെയ്‌റ്റ്‌റസ്‌, ബസ്‌ കണ്ടക്‌ടര്‍, നടി, നാടക സംവിധായിക, ഗായിക, പാട്ടെഴുത്തുകാരിയുമായി. പാരീസില്‍ നര്‍ത്തകിയും, ഈജിപ്‌തില്‍ പത്രപ്രവര്‍ത്തകയും, ഘാനയില്‍ സര്‍വ്വകലാശാലാമേധാവിയുമായി. ബലാല്‍സംഗത്തിന്റെയും വര്‍ണവിവേചന ത്തിന്റെയും തീക്ഷ്‌ണമായ അനുഭവങ്ങളെ ഉള്‍ക്കരുത്തുകൊണ്ട്‌ അതിജീവിച്ച അവര്‍ വസന്തത്തിന്റെയും വിമോചനത്തിന്റെയും ഗായികയായി ഉദിച്ചുയര്‍ന്നു. തന്റെ കവിതകളി ലൂടെ ദു:ഖങ്ങള്‍ അമര്‍ത്താനും സ്‌ത്രീജീവിതത്തിന്റെ സര്‍ഗാത്മകതകളിലേക്ക്‌ ഉണരാനും അവര്‍ നിരന്തരം ആഹ്വാനം ചെയ്‌തു. അവരുടെ കവിതകള്‍ പുതിയ കാലത്തിന്റെ പെണ്‍മയുടെ വരവറിയിക്കുന്നു.

മൂര്‍ത്തിദേവി അവാര്‍ഡ്‌ സി.രാധാകൃഷ്‌ണന്‌

ഭാരതീയ തത്ത്വചിന്തയ്‌ക്കും സംസ്‌കാരത്തിനും ഊന്നല്‍ നില്‍കുന്ന രചനകള്‍ക്കായി ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ മൂര്‍ത്തിദേവി അവാര്‍ഡ്‌ പ്രമുഖ മലയാള നോവലിസ്റ്റും, ശാസ്‌ത്രലേഖകനും, സാംസ്‌കാരിക പ്രവര്‍ത്തകനും ആയ സി.രാധാകൃഷ്‌ണന്‌ ലഭിച്ചു. 4ലക്ഷം രൂപയും സരസ്വതി പ്രതിമയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 1983ല്‍ ആരംഭിച്ച പുരസ്‌കാരം രണ്ടാമത്തെ പ്രാവശ്യമാണ്‌ മലയാളിക്ക്‌ ലഭിക്കുന്നത്‌.
മലയാളഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ കാലഘട്ടവും ജീവിതവും ആധാരമാക്കി സി.രാധകൃഷ്‌ണന്‍ രചിച്ച `തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം' എന്ന കൃതിക്കാണ്‌ അവാര്‍ഡ്‌. ചരിത്രത്തിന്റെയും ഭാവനയുടെയും സമ്മോഹനമായ സങ്കലനമായാണ്‌ ഈ നോവല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്‌.

വിദ്യാഭ്യാസ കച്ചവടം സാമൂഹികനീതി നിഷേധം

സംസ്ഥാനത്തെ ഭരണ നേതൃത്വത്തിലുള്ളവരുടെ അഴിമതിയും സങ്കുചിത സ്ഥാപിത താല്‍പര്യവും ഭരണപിടിപ്പുകേടും കൊണ്ട്‌ വിദ്യാഭ്യാസരംഗം തകര്‍ന്ന്‌ തരിപ്പണമായിരിക്കുകയാണ്‌. പ്രാഥമികവിദ്യാലയങ്ങള്‍ മുതല്‍ യൂണിവേഴ്‌സിറ്റിതലംവരെ ദുര്‍ഭരണത്തിന്റെ ദുര്‍ഗന്ധം വ്യാപിച്ചുകിടക്കു ന്നു.
വൈസ്‌ചാന്‍സലര്‍ അപേക്ഷയില്‍ കള്ളവിവരം നല്‍കിയതിനാല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കി. ഇത്തരത്തിലുള്ള നാണംകെട്ട നടപടി ആദ്യമായിട്ടാണ്‌ സംഭവിക്കുന്നത്‌. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോക്‌ടറേറ്റ്‌ ബിരുദം സമ്പാദിച്ചത്‌ വഴിവിട്ട വിധമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ രണ്ടിടത്തുനിന്ന്‌ നിയമവിരുദ്ധമായി ഒരേ സമയം വേതനം കൈപറ്റിയിട്ടുണ്ട്‌. അദ്ദേഹം വനിതകളെ കാണുന്നതിന്‌ ഭ്രഷ്‌ട്‌ കല്‍പിച്ചിരിക്കുകയാണ്‌. എന്നുമാത്രമല്ല പോലീസ്‌ പ്രൊട്ടക്‌ഷനും തേടിയിട്ടുണ്ട്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഭൂമി, സ്വന്തക്കാര്‍ക്ക്‌ ലീസിനായി നല്‍കിയിരിക്കുന്നു. എല്ലാ യൂണിവേഴ്‌സിറ്റികളിലും നിയമവ്യവസ്ഥകള്‍ കാറ്റില്‍ പറത്തിക്കൊണ്ട്‌ പാര്‍ശ്വവര്‍ത്തികള്‍ക്ക്‌ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നല്‍കുന്നു.
സംസ്ഥാന മന്ത്രിസഭ അധികാര മേല്‍ക്കുന്നമുറയ്‌ക്ക്‌ ഭരണകക്ഷികള്‍ തങ്ങള്‍ക്ക്‌ വേണ്ടപ്പെട്ടവരെ വൈസ്‌ ചാന്‍സലര്‍മാരായി നിയമിക്കുന്നു. പാര്‍ട്ടിബന്ധം മാത്രമല്ല ജാതിമതാദികളും ഈ തെരഞ്ഞെടുപ്പിന്‌ ആധാരമാണ്‌.
വിദ്യാഭ്യാസം എല്ലാ മേഖലയിലും വലിയ കച്ചവടമായി മാറിയിരിക്കുകയാണ്‌. കോളേജുകളും സ്‌കൂളുകളും ആരംഭിക്കുന്നതിനും കോഴ്‌സുകളും ബാച്ചുകളും നിര്‍ണ്ണയിക്കുന്നതിനും അധ്യാപകരുടെയും മറ്റും നിയമനത്തിനും ലക്ഷങ്ങളാണ്‌ അഴിമതിപ്പണമായി നല്‍കേണ്ടത്‌. പക്ഷേ ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ നഷ്‌ടമല്ല വലിയ ലാഭമാണ്‌ കിട്ടുന്നത്‌. സ്‌കൂള്‍-കോളേജ്‌ അധ്യാപക നിയമനത്തിനായി ലക്ഷക്കണക്കിന്‌ രൂപ മേടിക്കുന്നു. വിവിധ കോഴ്‌സുകള്‍ക്ക്‌ സീറ്റ്‌ ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതും ലക്ഷങ്ങള്‍ തന്നെ.
പുതിയ +2 സ്‌കൂള്‍, പുതിയ +1 ബാച്ചുകള്‍ എന്നിവ അനുവദിച്ചതിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ ഇപ്പോഴത്തെ വലിയ പ്രതിസന്ധിക്ക്‌ കാരണം. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സര്‍വെ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള പ്രദേശങ്ങളിലാണ്‌ സ്‌കൂളുകള്‍ ആരംഭിച്ചത്‌. എന്നാല്‍ ഇപ്പോള്‍ യാതൊരു പരിഗണനയുമില്ലാതെ 139 പുതിയ സ്‌കൂളുകള്‍ ഭരണതലത്തിലുള്ളവര്‍ വീതിച്ചെടുക്കു ന്നു. അധ്യയനം ആരംഭിച്ചിട്ട്‌ മാസ ങ്ങള്‍ പിന്നിടുകയാണ്‌.
കേരളത്തില്‍ 5 വര്‍ഷം കഴിയു മ്പോള്‍ ഭരണമാറ്റം കാണുന്നുണ്ട്‌. പുതിയ മന്ത്രിമാര്‍ വരുന്നുണ്ട്‌. പക്ഷേ ഓരോ വകുപ്പും ഓരോ രാഷ്‌ട്രീയ കക്ഷിയുടെയും കുത്തകയായി മാറി യിരിക്കുന്നു. അത്‌ വലിയ അഴിമതിക്ക്‌ അവസരമൊരുക്കി. ഒരുപഠനവും നടത്താതെ പാഠ്യപദ്ധതി അഴിച്ചുപണിയുന്നു. പലപ്പോഴും ഇതിലൂടെ പ്രതിലോമകരമായ ആശയങ്ങള്‍ പുതിയ തലമുറയില്‍ അടിച്ചേല്‍പിക്കുന്നു.
സര്‍ക്കാരിനെ മൂകസാക്ഷിയാക്കി സ്‌കൂള്‍-കോളേജ്‌ കച്ചവടക്കാര്‍ നടത്തുന്ന ഈ കൊള്ളയ്‌ക്ക്‌ എളുപ്പത്തില്‍ തടയിടാനാവില്ല. ഇതിനൊരു പ്രധാന കാരണം മാനേജ്‌മെന്റുകള്‍ക്ക്‌ അധ്യാപക നിയമനത്തിലുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ്‌. എന്നാല്‍ നിയമിക്കപ്പെട്ടവര്‍ക്ക്‌ സര്‍ക്കാര്‍ ശമ്പളം നല്‍കുകയും വേണം. എല്ലാ നിയമനവും സര്‍ ക്കാര്‍ നിയന്ത്രണത്തിലോ പിഎസ്‌സി വഴിക്കോ ആക്കിയാല്‍ കുറച്ചൊക്കെ സാമൂഹികനിയന്ത്രണം കൊണ്ടുവരാം. വിദ്യാഭ്യാസനിലവാരം ഉയര്‍ ത്താനും കഴിഞ്ഞേക്കും. പൊതുജനം ഇക്കാര്യത്തില്‍ അടിയന്തിരമായി ഇട പെട്ടില്ലെങ്കില്‍ കേരളസമൂഹത്തിലെ സാമൂഹികനീതി കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുമെന്ന്‌ ആവര്‍ത്തിച്ചു വ്യക്തമാക്കട്ടേ. വിഷലിപ്‌തമായ വിദ്യാഭ്യാസ കച്ചവടത്തിന്‌ തടയിടാന്‍ ഇതുതന്നെയാണ്‌ മുന്നുപാധികളിലൊന്ന്‌. അതിനായുള്ള പ്രത്യക്ഷമായ സമരങ്ങളിലേക്ക്‌ കേരളം മുന്നേറേണ്ട അനിവാര്യ ഘട്ടമാണിത്‌. വിദ്യാലയങ്ങളെ സാമൂഹികനിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരികയെന്നത്‌ ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന നവോത്ഥാനപ്രവര്‍ത്തനമാണെന്ന്‌ തിരിച്ചറിയുക.


എഡിറ്റര്‍b
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 9446453082


 

പ്രകൃതിയും മനുഷ്യനും ചില വേറിട്ട ചിന്തകൾ

പ്രകൃതിയും മനുഷ്യനും
കെ.എന്‍.ഗണേശ്‌
വില:325


കേവല പരിസ്ഥിതിവാദവും കേവല വികസനവാദവും മുഖരമാക്കിയ നൂറ്റാണ്ടാണ്‌ കഴിഞ്ഞുപോയത്‌. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തിനില്‍ക്കുമ്പോഴും സമഗ്രമായ ഒരു പരിസ്ഥിതി ദര്‍ശനത്തിന്റെയും വികസന കാഴ്‌ചപ്പാടിന്റെയും അഭാവം മുന്‍പറഞ്ഞ കേവലവാദങ്ങള്‍ക്ക്‌ ഒരുതരം സ്വീകാര്യത വരുത്തുന്നുണ്ട്‌. പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ പ്രതി ഏകപക്ഷീയതകള്‍ നിറഞ്ഞ നിലപാടുകളില്‍ ഇരുവിഭാഗക്കാരും തര്‍ക്കങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഏതു സംവാദവും പ്രകൃതിയിലേക്ക്‌ മടങ്ങുക എന്ന നിലപാടുകാരുടെയും പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുക എന്ന നിലാപുടകാരുടെയും ഒടുങ്ങാത്ത വിതണ്ഡവാദങ്ങളായി മാറുന്നു. പരിസ്ഥിതിബോധം കേവലമല്ല. സമൂഹജീവിയെന്ന നിലക്ക്‌ മനുഷ്യര്‍ ഇടപെടുന്ന സമസ്‌തമേഖലകളുമായി ബന്ധപ്പെട്ടാണ്‌ പാരിസ്ഥിതികാവബോധം വികസിച്ചുവരേണ്ടത്‌.
ഇത്തരമൊരവബോധത്തിന്‌ സഹായകമാവുന്നവിധത്തില്‍ ചരിത്രവും, സംസ്‌കാരവും, ശാസ്‌ത്രവും സമഗ്രമായി സ്‌പര്‍ശിക്കുന്ന പഠനങ്ങള്‍ തുലോം വിരളമാണ്‌. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ഡോ.കെ.എന്‍.ഗണേശിന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്‌തകം ഈ പശ്ചാത്തലത്തിലാണ്‌ പ്രസക്തമാവുന്നത്‌. പുസ്‌തകനാമം അതിന്റെ ഉള്ളടക്കത്തെ വ്യക്തമായി ധ്വനിപ്പിക്കുന്നു. എല്ലാ ജീവിവര്‍ഗവുമെന്ന പോലെ മനുഷ്യനും പ്രകൃതിയില്‍ ഇടപെടുന്നുണ്ട്‌. പ്രകൃതി സ്വയം അതില്‍ ഇടപെടുന്നുണ്ട്‌ എന്ന കാര്യവും വിസ്‌മരിക്കരുത്‌. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെടുന്നത്‌ ബോധപൂര്‍വ്വമാണ്‌. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ മറ്റുജീവിവര്‍ഗങ്ങളുടേതുപോലെ സ്വാഭാവികമല്ല. അതു പലപ്പോഴും ജൈവപരവുമല്ല. മറ്റു ജീവിവര്‍ഗങ്ങളുടെ ഇടപെടല്‍ അതതിന്റെ ജൈവചോദനകളുടെ അടിസ്ഥാനത്തിലാണ്‌. അത്തരം ഇടപെടലുകള്‍ പ്രകൃതിയുടെ വിനിര്‍മിതിയോ പുനര്‍നിര്‍മിതിയോ ആകും. മനുഷ്യന്റെ പ്രചോദനത്താലാണെങ്കിലും ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്ന നിലയിലായതിനാല്‍ അത്‌ ജൈവപരമാവണമെന്നില്ല അര്‍ഥം.
അതുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലനാവസ്ഥയെ മനുഷ്യന്റെ ഇടപെടല്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ഇത്തരം ഇടപെടലുകള്‍ ദോഷകരമായി ബാധിക്കുമ്പോള്‍ ഉളവാകുന്ന അതിചിന്തകള്‍ കേവലപരിസ്ഥിതി വാദത്തിലേക്കും ജീവിത പരിതസ്ഥിതിയുടെ ദുസ്സഹത പുതിയ ഇടപെടലുകളിലൂടെ കേവല വികസന വാദത്തിലേക്കും നയിക്കുന്നു. ഇവയ്‌ക്ക്‌ രണ്ടിനുമിടയിലാണ്‌ യഥാര്‍ഥ പരിസ്ഥിതിവീക്ഷണം എന്ന്‌ ഈ പുസ്‌തകം സമര്‍ഥിക്കുന്നു. ചരിത്രവും, സംസ്‌കരവും, ശാസ്‌ത്രവും ആധാരമാക്കിയുള്ള ഈ സമര്‍ഥനം ഗൗരവമാര്‍ന്ന ചര്‍ച്ചക്ക്‌ അടിസ്ഥാനമാവേണ്ടതുണ്ട്‌. പുസ്‌തകത്തിന്റെ ഉള്ളടക്കം അതീവ ഗഹനമാണ്‌. സാധാരണമോ അലസമോ ആയ വായനയല്ല ഈ പുസ്‌തകം ആവശ്യപ്പെടുന്നത്‌. വികസനവാദത്തിന്റെ ചരിത്രം കൈസ്‌തവ ദൈവശാസ്‌ത്രത്തിന്റെയും, ദെക്കാര്‍ത്തെയുടെ കാര്‍ട്ടീസിയന്‍ ദ്വന്ദ്വത്തിന്റെയും താത്വികബലത്തില്‍ യൂറോപ്പില്‍ വികസിച്ചതും. പാശ്ചാത്യാധിനിവേശത്താല്‍ ലോക വ്യാപകമായതുമാണെന്ന്‌ ചരിത്രത്തെ മുന്‍നിര്‍ത്തി ശ്രീ.ഗണേശ്‌ വിലയിരുത്തുന്നു. ക്രിസ്‌തീയ ദൈവശാസ്‌ത്രവും തത്വചിന്തയും ഭൂമികേന്ദ്രീകൃതമായ ഒരു പ്രപഞ്ചവ്യവസ്ഥയും, മനുഷ്യകേന്ദ്രീകൃതമായ ഒരു ഭൗമവ്യവസ്ഥയും ആണ്‌ വിഭാവനം ചെയ്യുന്നത്‌. ഭൂമിയിലെ സര്‍വചരാചരങ്ങളും മനുഷ്യന്‌ വേണ്ടിയുള്ളതാണെന്ന അടിസ്ഥാനബോധം. പ്രകൃതിയെ കീഴടക്കാനും, പ്രകൃതിയെ ചൂഷണം ചെയ്യാനും മനുഷ്യനെ അധികാരപ്പെടുത്തുന്നു. കീഴടക്കല്‍, ചൂഷണം ചെയ്യല്‍ എന്നീ പദങ്ങള്‍ തന്നെ പ്രയോഗിക്കപ്പെടുന്നതിന്റെ പശ്ചാത്തലം അതാണ്‌.
ദെക്കാര്‍ത്തെയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്‍ട്ടീസിയന്‍ ദ്വന്ദ്വത്തെ നിഷ്‌കൃഷ്‌ടമായി വിചാരണ ചെയ്യുന്നുണ്ട്‌ ഈ പുസ്‌തകത്തില്‍. മാത്രമല്ല മാര്‍ക്‌സിസമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട യാന്ത്രിക ഭൗതികവാദവും വിചാരണചെയ്യപ്പെടുന്നുണ്ട്‌. ദെക്കാര്‍ത്തെയുടെ പരിസ്ഥിതി സംബന്ധിച്ച കാര്‍ട്ടീസിയന്‍ ദ്വന്ദ്വമെന്ന കാഴ്‌ചപ്പാടിന്‌ അടിസ്ഥാനമാവുന്ന ദൈവോന്മുഖമായ തത്വചിന്തയല്ല പൗരസ്‌ത്യ തത്വശാസ്‌ത്രങ്ങളുടെ അടിസ്ഥാനം. മാര്‍ക്‌സിയന്‍ ദര്‍ശന ത്തിനനുപൂരകമായി എംഗല്‍സ്‌ പറഞ്ഞുവച്ച കാര്യങ്ങളാണ്‌ പരിസ്ഥിതി ദര്‍ശനത്തിന്റെയും പ്രകൃതിദര്‍ശനത്തിന്റെയും കാതല്‍. ഈ ഭൂമി വരുന്ന തലമുറക്ക്‌ കൈമാറേണ്ടതാണെന്നും, ഇന്ന്‌ ധൂര്‍ത്തടിച്ചു നശിപ്പിക്കാനുള്ളതല്ലെന്നുമാണത്‌. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടല്‍ വിനിര്‍മിതിയുടെയാണ്‌. പ്രകൃതി വിനാശത്തിന്റെതല്ല എന്നര്‍ഥം. പ്രാചീന മനുഷ്യനില്‍ നിന്ന്‌ സാംസ്‌കാരികവും സാമൂഹികവുമായി ഔന്നത്യം വന്ന ജീവിവര്‍ഗമെന്ന നിലയില്‍ പരിണിക്കുമ്പോഴൊക്കെ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെട്ടിട്ടുണ്ട്‌. തന്റെ ആവാസവ്യവസ്ഥയെ സ്വയം രൂപപ്പെടുത്തിയിട്ടുണ്ട്‌.
പ്രകൃതിയില്‍ ഇടപെട്ടും പ്രകൃതിയെ വിനിര്‍മിച്ചും തന്നെയാണ്‌ മനുഷ്യസമൂഹം പുലര്‍ന്നിട്ടുള്ളത്‌, പുലരേണ്ടത്‌. പ്രകൃതിയുടെ ജൈവതയെ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചുകൊണ്ട്‌ ഉണ്ടാവുന്ന വികസ നമത്രയും ജീവിതത്തെ ദുസ്സഹമാക്കിത്തീര്‍ക്കുകതന്നെ ചെയ്യും. നമ്മുടെ പാരിസ്ഥിതികാവബോധത്തെ കുറെ കൂടി വ്യക്തതയാര്‍ന്നതാക്കുന്നതിന്‌ ഏറെ പ്രയോജനപ്പെടുന്നതാണ്‌ ഈ പുസ്‌തകം. ശ്രദ്ധാപൂര്‍വമായ ചര്‍ച്ചക്കും വിലയിരുത്തലിനും വിധേയമാകേണ്ടതുണ്ട്‌ പ്രകൃതിയും മനുഷ്യനും. വ്യാവസായിക വിപ്ലവവും അതിനുമുമ്പുതന്നെ ആരംഭിച്ച കോളനിവല്‍ക്കരണവും പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ എങ്ങനെ സ്വാധീനിച്ചു എന്നത്‌ കഴിഞ്ഞ അഞ്ചുശതാബ്‌ദത്തിലെ ചരിത്രത്തെ പരിഗണിച്ച്‌ വേറെ വിലയിരുത്തപ്പെടേണ്ടതുണ്ട്‌. അധിനിവേശത്തിന്റെ കുത്തക വല്‍ക്കരണത്തിന്റെ രാഷ്‌ട്രീയ വിവക്ഷ കള്‍ ഇതിന്റെ ഭാഗമായി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും അതിലുപരിയുള്ള ഒരു സമഗ്രതയവകാശപ്പെടാവുന്ന പുസ്‌തകം തന്നെയാണ്‌ ``പ്രകൃതിയും മനുഷ്യനും''. വ്യക്തിപരമായി ഈ ലേഖകന്റെ പരിസ്ഥിതി പ്രകൃതിവീക്ഷണങ്ങളെ ഈ പുസ്‌തകവായന ഏറെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന്‌ നന്ദിപൂര്‍വം ഓര്‍ക്കുന്നു. 



റിവ്യുb
ടി.വി.വേണുഗോപാലന്‍

ആരണ്യക് പ്രകൃതിയുടെ നിലയ്ക്കാത്ത സംഗീതം

ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായയുടെ `ആരണ്യക്‌' എന്ന ബംഗാളിനോവല്‍ വായിച്ചപ്പോള്‍ മനുഷ്യസ്വാര്‍ത്ഥതയ്‌ക്ക്‌ പ്രകൃതി ഇരയാകുന്നതിന്റെ ചിത്രം മനസ്സിലേയ്‌ക്ക്‌ വന്നു. നാഗരികതയില്‍ നിന്ന്‌ വശ്യസൗന്ദര്യമുള്ള വനാന്തരങ്ങളിലേയ്‌ക്കുള്ള യാത്ര അദ്ദേഹത്തിനും എനിക്കും എളുപ്പമല്ലായിരുന്നു. ഏകാന്തതയും നിശ്ശബ്‌ദതയും അദ്ദേഹത്തില്‍ ആദ്യം ഭീതി നിറച്ചു. പതിയെപ്പതിയെ അദ്ദേഹം പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു. വനത്തിലെ ഓരോ മാറ്റവും, കാലവും അദ്ദേഹത്തെ സ്വാധീനിച്ചു. അവിടെ അദ്ദേഹം കണ്ടുമുട്ടിയ വ്യക്തികള്‍, അവരുടെ വിശ്വാസങ്ങള്‍, നിഷ്‌കളങ്കത, ദാരിദ്ര്യം - എല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ ദുഃഖവും അത്ഭുതവും ഉണര്‍ത്തി.
ഈ നോവല്‍ വായിക്കുന്ന ആരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണ്‌ യുഗളപ്രസാദന്‍. ഈ വനാന്തരങ്ങള്‍ മുഴുവന്‍ വെട്ടിനിരപ്പാക്കി കാര്‍ഷികഭൂമിയാവും എന്നറിഞ്ഞിട്ടും, പല സ്ഥലങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച്‌ വള്ളിച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നു. ഓരോന്ന്‌ നടുമ്പോഴും അവയുണ്ടാക്കാന്‍ പോവുന്ന മണവും, കാലാവസ്ഥയും പറഞ്ഞ്‌ ഹരിതമായ ആ കാഴ്‌ച സ്വപ്‌നം കാണുകയും ചെയ്യുന്നു. കുന്ത എന്ന നിസ്സഹയായ സ്‌ത്രീ, ജീവിതത്തിന്റെ മറ്റൊരുവശം കാണിച്ചുതന്നു. ഒരു വനം ഇത്രയധികം സുന്ദരമാണെന്ന്‌ ഞാന്‍ അറിഞ്ഞത്‌ ഈ പുസ്‌തകത്തിലൂടെയാണ്‌. നിലാവിന്റെ, വെയിലിന്റെ ഒക്കെ ഭംഗികള്‍. വനങ്ങള്‍ കാണാനോ, ഇത്രയധികം ആസ്വദിക്കാനോ പറ്റാത്തവരാണ്‌ എന്റെ തലമുറയിലെ കുട്ടികള്‍. അതുകൊണ്ടു കൂടിയാവും ഇത്രയധികം അഗാധമായി ഇതെന്നെ സ്‌പര്‍ശിച്ചത്‌. പ്രകൃതിയും സ്‌ത്രീയും എന്നും ചൂഷണം ചെയ്യപ്പെടുന്നു; മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാ ണെന്ന എന്ന ചിന്തയും ഈ നോവല്‍ 



ബാലവായനbആര്‍.ശ്രീനിധി
XII, ഹരിശ്രീവിദ്യാനിധി, പൂങ്കുന്നം 

2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

വിജ്ഞാനപ്പൂമഴ പുസ്തകങ്ങളിലൂടെ...


വായനക്കാരന്റെ കത്ത്


പരിഷത്ത് പ്രസിദ്ധീകരണങ്ങൾ ഈ ലക്കം



തലക്കെട്ട് ചേര്‍ക്കുക


2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

പാരിസ്ഥിതിക ഉൾക്കാഴ്ച്ചയുടെ നിശബ്ദ വസന്തം

``അമേരിക്കയില്‍ ഇപ്പോള്‍ വസന്തകാലം നിശബ്‌ദമാണ്‌. പക്ഷി കളുടെ സംഗീതമില്ലാത്ത നിശബ്‌ദ വസന്തം'. ഈ നിശബ്‌ദത പ്രകൃതി യുടെ പ്രസന്നതയെ വസന്തത്തിന്റെ സൗന്ദര്യത്തെത്തന്നെ കെടുത്തി ക്കളഞ്ഞു. ഈ കുറ്റം ആരുമാരും അറിഞ്ഞില്ല. കാരണം വസന്തത്തിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ടിരുന്നവരെ അതൊട്ടും ബാധിച്ചില്ല എന്നതാവാം. എങ്കിലും ഒറ്റപ്പെട്ട വിലാപങ്ങള്‍ ചിലര്‍ പുറപ്പെടുവിച്ചു. ഒരമ്മ പറഞ്ഞു: പക്ഷികളെ പിടിക്കുന്നതും കൊല്ലു ന്നതും നിയമംകൊണ്ടു നിരോധിച്ചിട്ടു ണ്ടെന്ന്‌ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍, ഈ പക്ഷികളൊക്കെയും കൊല്ലപ്പെട്ട താണെന്നു പറയുമ്പോള്‍ വിശ്വസിക്കു ന്നില്ല. പക്ഷികളിനി മടങ്ങിവരില്ലേ അമ്മേ? എന്നവര്‍ ആകാംക്ഷാഭരി തരായി ചോദിക്കുമ്പോള്‍ എനിക്കു ത്തരമില്ല''.
50 വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ ഒരു പുസ്‌തകത്തില്‍ നിന്നുള്ള വരികളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. പക്ഷേ ഇന്ന്‌ നിശബ്‌ദമായ വസന്തകാലം തന്നെയാണ്‌ നമ്മുടെ നഗരങ്ങളിലും പിറവികൊള്ളുന്നത്‌. നഗരത്തിന്റെ പുതിയ ശബ്‌ദങ്ങളിലും ജീവിതത്തിന്റെ തിരക്കുകളിലും പ്രകൃതിക്കുവന്ന നിശബ്‌ദത നമുക്ക്‌ ശ്രദ്ധിക്കാന്‍ നേരമെവിടെ? കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല, മണ്ണിനെയും അതിലെ ജീവിതത്തന്നെയും നശിപ്പി ച്ചുകളയുമെന്ന്‌ ഇന്ന്‌ മലയാളിക്ക്‌ സുവ്യക്തമാണ്‌. എന്‍ഡോസള്‍ഫാന്റെ ഇരകളായി മരിച്ചു ജീവി ക്കുന്ന ആയിരങ്ങള്‍ കാസര്‍ഗോഡു മാത്രമല്ല, നമ്മുടെ മലയോര ഗ്രാമങ്ങളിലെല്ലാം ഉണ്ടെന്ന വസ്‌തുത പതുക്കെ അംഗീ കരിച്ചുവരുന്നു. എന്നാല്‍ ഇന്നും അതിനെ വെല്ലുവിളിക്കുന്ന ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ അപ്രമാദി ത്ത്യത്തെ താലോലിക്കുന്ന കോര്‍പ്പറേറ്റ്‌ മുതലാളിത്തം എവിടെയും കോടതി കളെയും ഭരണവര്‍ഗത്തെയും വിലയ്‌ ക്കെടുക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇവരുടെ പ്രചാരണങ്ങള്‍ക്കുമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരന്തങ്ങള്‍ ഒരു ദുഃസ്വപ്‌നം പോലെ നാം മറന്നുപോകുന്നു. പുതിയ തിരക്കുകള്‍ക്കിടയിലേക്ക്‌ സ്വയം ഊളിയിടുന്നു.
ശാസ്‌ത്രസാങ്കേതിക വിദ്യയുടെ അപ്രമാദിത്തത്തിലും അതിജീവന ശേഷിയില്‍ അതിരറ്റു വിശ്വസിച്ചിരുന്ന അമേരിക്കന്‍ ജനതയുടെ മുന്നില്‍ തന്റെ അശ്രാന്തമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതിയെപ്പറ്റി ആദ്യം വിളിച്ചുപറഞ്ഞ ധീരവനിതയാണ്‌ റേച്ചല്‍ കാഴ്‌സണ്‍. 1962 സെപ്‌തം ബറില്‍ പുറത്തിറങ്ങിയ `നിശബ്‌ദ വസന്തം' (Silent Spring) വികസന ത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കു മായി നാം ഉപയോഗിക്കുന്ന പല ദിവ്യൗഷധങ്ങളും നമ്മുടെ തലമുറയെ ത്തന്നെ ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യുമെന്ന്‌ ലോകത്തോട്‌ വിളിച്ചുപറ ഞ്ഞ ആദ്യപുസ്‌തകമാണ്‌. ഇതിന്റെ വരവോടുകൂടിയാണ്‌ ഓരോ പുതിയ കണ്ടുപിടുത്തത്തെയും കീടനാശിനി യെയും അനുഗ്രഹീതമായി കണ്ടിരുന്ന ഒരു ജനത അവയുടെ കൂടെ കടന്നു വരുന്ന ഞെട്ടിക്കുന്ന പാര്‍ശ്വഫല ങ്ങളെയും പ്രകൃതിദുരന്തങ്ങളെയും ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്‌. അമേരിക്കയിലെയും മറ്റു വികസിത രാജ്യങ്ങളിലെയും ശാസ്‌ത്രജ്ഞരും പ്രകൃതിസ്‌നേഹികളുമൊക്കെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതി യെയും ഊഷരമാക്കപ്പെടുന്ന മണ്ണി നെയും പറ്റി പഠിക്കാനും അവയുടെ നാശത്തിന്‌ കാരണക്കാരായ `ഭീകരരെ' തിരിച്ചറിയാനും അവയ്‌ക്കെതിരെ വ്യാപകമായ പ്രതിരോധം തീര്‍ക്കാനും തുടങ്ങിയത്‌. ആ പോരാട്ടത്തിന്‌ 50 വര്‍ഷം പിന്നിട്ട ഈ വേളയില്‍ മലയാളിക്ക്‌ ഇന്ന്‌ അവന്റെ മണ്ണില്‍ നിന്നുതന്നെ ഒരുപാടുദാഹരണ ങ്ങള്‍ എടുത്തുകാട്ടാനുണ്ട്‌.
ഈ സന്ദര്‍ഭത്തിലാണ്‌ റേച്ചല്‍ കാഴ്‌സന്റെ `നിശബ്‌ദവസന്ത'ത്തെ അധികരിച്ച്‌ പ്രൊഫ. എം.കെ. പ്രസാദ്‌ രചിച്ച `പാടാത്ത പക്ഷികള്‍' എന്ന പുസ്‌തകം പ്രസക്തമാകുന്നത്‌. 1980-ല്‍, 32 വര്‍ഷം മുമ്പാണ്‌ കീടനാശിനികളും കളനാശിനികളും ജീവനാശിനികള്‍ കൂടിയാണെന്ന്‌ കേരളീയ സമൂഹത്തെ, പ്രത്യേകിച്ച്‌ കുട്ടികളെ ബോധ്യപ്പെടു ത്തുന്ന ഈ പുസ്‌തകം ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചത്‌.
`നിശബ്‌ദവസന്ത'ത്തിന്റെ പ്രസാ ധനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പാടാത്ത പക്ഷികളുടെ എട്ടാം പതിപ്പ്‌ പുറത്തിറക്കിയാണ്‌ പരിഷത്ത്‌ റേച്ചല്‍ കാഴ്‌സണെ ആദരിക്കുന്നത്‌.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തു നടന്ന നിരവധി കീടനാശിനി ദുരന്തങ്ങ ളെയും പുതിയ ഗവേഷണഫലങ്ങളെയും ബോക്‌സുകളായി എടുത്തുനല്‍കി യാണ്‌ പുതിയ പതിപ്പ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതോടൊപ്പംതന്നെ ഡിഡിടിയുടെ മാരകസ്വഭാവത്തെ ക്കുറിച്ച്‌ കാഴ്‌സണ്‍ മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടു ത്തുന്ന ഗവേഷണഫലങ്ങള്‍ പിന്നീട്‌ പുറത്തുവന്നിട്ടുണ്ട്‌. അവയുടെ പ്രസ ക്തമായ വിവരങ്ങളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കിളികളുടെ കളമൊഴി കേട്ടുണരുന്ന നമ്മുടെ പ്രഭാതങ്ങള്‍ അധികം വൈകാതെ നമുക്ക്‌ നഷ്‌ടപ്പെടുമെന്ന ഞെട്ടിക്കുന്ന സത്യത്തെ നമ്മുടെ മുന്നില്‍ അനാവ രണം ചെയ്യുന്ന ഒരു പുസ്‌തകം കൂടിയായ `പാടാത്ത പക്ഷികള്‍' മികച്ച ഒരു വായനാനുഭവമാണ്‌ നമുക്ക്‌ പകരുന്നത്‌. 

കേരള വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ -ഒരു ചരിത്രരേഖ



കേരള വിദ്യാഭ്യാസ
കമ്മീഷന്‍ റിപ്പോര്‍ട്ട്‌
-ഒരു ചരിത്രരേഖ

വില:100


        കഴിഞ്ഞ നാലര പതിറ്റാണ്ടായി കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തില്‍ സജീവമായി ഇടപെടുന്ന ജനകീയ ശാസ്‌ത്ര പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌. പരിഷത്തിന്റെ ഇടപെടല്‍ കേവലമായ വിമര്‍ശനങ്ങളോ താല്‍ക്കാലിക പ്രതിരോധങ്ങളോ ആയിരുന്നില്ല. ഗുരു നിത്യചൈതന്യയതി വിശേഷിപ്പിച്ചതുപോലെ പോസിറ്റിവ്‌ പ്രൊട്ടെസ്റ്റ്‌ ആയിരുന്നു ആ ഇടപെടലുകള്‍. ബദല്‍ മാതൃകകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടാണ്‌ പരിഷത്ത്‌ വിദ്യാഭ്യാസ രംഗത്തെ അശാസ്‌ത്രീയതകളെയും അരുതായ്‌മകളെയും വിമര്‍ശിച്ചത്‌. 1962 ല്‍ കേരളത്തിലെ എയ്‌ഡഡ്‌ വിദ്യാഭ്യാസമേഖലയിലെ അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ പരിഷത്ത്‌ ഒരു ജനകീയ കമ്മീഷനെ നിശ്ചയിച്ചിരുന്നു. തായാട്ട്‌ ശങ്കരന്‍, പി.ടി. ഭാസ്‌കരപ്പണിക്കര്‍ തുടങ്ങിയ വിദ്യാഭ്യാസ ചിന്തകര്‍ ഉള്‍പ്പെട്ട ആ സമിതി നിരവധി സ്ഥലങ്ങളില്‍ സിറ്റിംഗ്‌ നടത്തി പൊതുജനങ്ങളില്‍ നിന്ന്‌ തെളിവുകള്‍ സ്വീകരിച്ച്‌ തയ്യാറാക്കിയ ഹ്രസ്വമായ റിപ്പോര്‍ട്ട്‌ കേരളത്തിലെ എയ്‌ഡഡ്‌ മേഖലകളില്‍ നിലനിന്ന്‌ പോന്ന അഴിമതിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു.


       കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ നിലനിന്നിരുന്ന സ്വകാര്യവല്‍ക്കരണം, അഴിമതി, വരേണ്യവല്‍ക്കരണം, അശാസ്‌ത്രീയമായ പാഠ്യപദ്ധതി, ശിശുസൗഹൃദരഹിതമായ ബോധനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി, 1995 നവംബര്‍ മാസത്തില്‍ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ക്കോടു നിന്നും തിരുവനന്തപുരത്തു നിന്നും രണ്ടു ജാഥകള്‍ പ്രയാണമാരംഭിച്ച്‌ തൃശ്ശൂരില്‍ സമാപിക്കുകയുണ്ടായി. പ്രസ്‌തുത ജാഥയുടെ സമാപനത്തോടനുബന്ധിച്ച്‌ 1995 നവംബര്‍ 15ന്‌ തൃശ്ശൂരില്‍ ചേര്‍ന്ന വിദ്യാഭ്യാസ ജനസഭയിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനുവേണ്ടി ഒരു ജനകീയ വിദ്യാഭ്യാസ കമ്മീഷനെ നിയോഗിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.
ലോകപ്രശസ്‌ത ധനതത്വ ശാസ്‌ത്രജ്‌ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. അശോക്‌മിത്ര ചെയര്‍മാന്‍ ആയിരുന്ന സമിതിയില്‍ പ്രൊഫസര്‍ എസ്‌ അനന്തലക്ഷ്‌മി, പത്മശ്രീ ഡോ.എന്‍. ബാലകൃഷ്‌ണന്‍നായര്‍, ഡോ.കെ ഗോപാലന്‍, ടി.എന്‍. ജയചന്ദ്രന്‍, ഐ.എ.എസ്‌, ഡോ. സി.ടി. കുര്യന്‍, ഡോ. കെ.എന്‍. പണിക്കര്‍, പി.കെ. ഉമാശങ്കര്‍ ഐ.എ.എസ്‌, പ്രൊഫസര്‍ എം. വിജയന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. രണ്ടുവര്‍ഷത്തെ നിരന്തരപ്രവര്‍ത്തനത്തിനുശേഷം 1998 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
കേരള വിദ്യാഭ്യാസചരിത്രം, വര്‍ത്തമാനകാല സ്‌ഥിതി, ഭാവിക്കുവേണ്ടിയുള്ള ശുപാര്‍ശകള്‍ എന്നീ ഉള്ളടക്കത്തോടുകൂടിയ റിപ്പോര്‍ട്ട്‌ കേരളത്തിലെ വിദ്യാഭ്യാസത്തെ സംബന്ധിച്ച സംക്ഷിപ്‌തവും ഗഹനവും ആധികാരികവുമായ ഒരു രേഖയാണ്‌. കഴിഞ്ഞ ഒന്നരദശാബ്‌ദക്കാലത്തെ വിദ്യാഭ്യാസ രംഗത്തെ വിലയിരുത്തിയാല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പല നിരീക്ഷണങ്ങളും ശുപാര്‍ശകളും സ്വാധീനം ചെലുത്തിയതായി കാണാന്‍ കഴിയും.

പത്ത്‌ അധ്യായങ്ങളും ഒരു അനുബന്ധവുമുള്ള റിപ്പോര്‍ട്ടില്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം, വര്‍ത്തമാനകാല അവസ്ഥ, വിദ്യാഭ്യാസത്തിന്റെ ഘടന, നിലവിലുള്ള പാഠ്യപദ്ധതി, സിലബസ്‌ എന്നിവയുടെ വിമര്‍ശാത്മകമായ അവലോകനം, ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും, പഠനമാധ്യമം, ധനസമാഹരണവും വിനിയോഗവും, പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങളുടെ പങ്ക്‌, ഭരണപരമായ വികേന്ദ്രീകരണം, അനൗപചാരിക വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമസ്‌ത മേഖലകളെയും സൂക്ഷ്‌മമായും സമഗ്രമായും വിലയിരുത്തിയിട്ടുണ്ട്‌. പുതിയകാലത്തിന്‌ അനുയോജ്യമായ വിദ്യാഭ്യാസം രൂപപ്പെടുത്തുവാനുള്ള ശുപാര്‍ശകളുമുണ്ട്‌. സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിച്ച കമ്മീഷനുകള്‍ നിരവധിയുണ്ട്‌ വിദ്യാഭ്യാസ മേഖലയില്‍. അതില്‍ നിന്ന്‌ ഭിന്നമായി ജനകീയമായ നയരൂപീകരണത്തിന്‌ സഹായകമാകുന്ന തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച്‌ ചര്‍ച്ച ചെയ്യേണ്ട നിഗമനങ്ങളാണ്‌ ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്‌.
കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസസംവിധാനം രൂപപ്പെടുത്തുന്നതിനുവേണ്ടി കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഇനിയും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പഠനമാധ്യമം, മൂല്യവിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ എത്രമാത്രം പ്രസക്തമാണ്‌ എന്ന്‌ വിദ്യാഭ്യാസ അവകാശനിയമം 2009 ലെ പ്രസക്ത ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോധ്യപ്പെടും. അശോകമിത്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത പ്രവര്‍ത്തനാധിഷ്‌ഠിത പഠനവും, നിരന്തരമൂല്യ നിര്‍ണയവും 2009 ലെ വിദ്യാഭ്യാസ അവകാശനിയമത്തിലൂടെ രാജ്യം മുഴുവന്‍ നിയമപരമായ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്‌.


 
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച്‌ പഠിക്കുന്നവര്‍ അനിവാര്യമായി പരിഗണിക്കേണ്ട ഒരു ആധികാരിക രേഖ എന്നുമാത്രമല്ല, ഭാവിയില്‍ വിദ്യാഭ്യാസ നയരൂപീകരണത്തിന്‌ സഹായകമായി ദിശാസൂചകം കൂടിയാണ്‌ ഈ റിപ്പോര്‍ട്ട്‌. 

റിവ്യുbസി.പി.ഹരീന്ദ്രന്‍ 

ഗലീലിയോ ഡാര്‍വിന്‍ മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷികള്‍


ഗലീലിയോ ഡാര്‍വിന്‍
മനുഷ്യചിന്തയെ
മാറ്റിമറിച്ച മനീഷികള്‍
ഒരു സംഘം ലേഖകര്‍
വില: 100

ഗലീലിയോ ഗലീലിയുടെ ടെലസ്‌കോപ്പ്‌ ഉപയോഗിച്ചുകൊണ്ടുള്ള ജ്യോതിര്‍ഗോള നിരീക്ഷണത്തിന്റെ 400-ാം വര്‍ഷവും ചാള്‍സ്‌ ഡാര്‍വിന്റെ 200-ാം ജന്മവര്‍ഷവും അദ്ദേഹത്തിന്റെ ``ജീവജാതികളുടെ ഉല്‍പ്പത്തി'' എന്ന ലോകത്തെ പിടിച്ചുകുലുക്കിയ പുസ്‌തകം പ്രസിദ്ധീകരിച്ചതിന്റെ 150-ാം വര്‍ഷവും ഒത്തുചേര്‍ന്ന 2009 ശാസ്‌ത്രവര്‍ഷമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആചരിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ``ഗലീലിയോ ഡാര്‍വിന്‍ മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷികള്‍'' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ വളരെ ഉചിതമായി. പരിഷത്തിന്റെ 46-ാം വാര്‍ഷിക സുവനീര്‍ കൂടിയായ ഈ പുസ്‌തകം ഒരു സംഘം ലേഖകര്‍ ചേര്‍ന്ന്‌ രചിച്ചതാണ്‌. 


`മനുഷ്യചിന്തയെ മാറ്റിമറിച്ചു' എന്ന ബഹുമതി സാധാരണയായി നമ്മള്‍ ഒരുപാട്‌ പേര്‍ക്ക്‌ ചാര്‍ത്തിക്കൊടുക്കാറുണ്ട്‌. അന്നുവരെ വച്ചുപുലര്‍ത്തിയ വിശ്വാസങ്ങളെയും ബോധ്യങ്ങളെയും ദയാരഹിതമായ കണിശതയോടെ തകര്‍ത്ത്‌ മാവനരാശിയെ ചിന്തയുടെയും അന്വേഷണത്തിന്റെയും നിലയില്ലാക്കയത്തിലേക്ക്‌ എടുത്തെറിഞ്ഞ ഗലീലിയോക്കും ഡാര്‍വിനും തന്നെയാണ്‌, ഈ ബഹുമതി നന്നായിണങ്ങുക. നീല്‍ ആംസ്‌ട്രോങിനെ അനുകരിച്ച്‌ പറയുകയാണെങ്കില്‍ 400 വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പാദുവയിലെ തണുത്ത രാത്രിയില്‍ ഗലീലിയോ തന്റെ ടെലസ്‌കോപ്പിലൂടെ ആകാശ ഗോളങ്ങളിലേക്ക്‌ കണ്ണയച്ചപ്പോള്‍ മനുഷ്യരാശി ഗോളാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രപഞ്ചരഹസ്യങ്ങളിലേക്ക്‌ കണ്ണയക്കുകയായിരുന്നു. കോപ്പര്‍നിക്കസും കെപ്ലറും ടൈക്കോബ്രാഹയും ഗലീലിയോയും ഹെര്‍ഷലയും എല്ലാം ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തത്‌ മനുഷ്യചിന്തയിലെ ഏറ്റവും പുരാതനമായ ഒരു പ്രശ്‌നത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണമായിരുന്നു.പ്രപഞ്ചത്തെക്കുറിച്ചും സ്ഥൂലപ്രപഞ്ചത്തില്‍ മനുഷ്യന്റെയും ഭൂമിയുടെയും സ്ഥാനത്തെ കുറിച്ചും ഉള്ള അന്വേഷണം. മനുഷ്യനും മറ്റു ജീവജാലങ്ങളും എങ്ങനെ ഉത്ഭവിച്ചു എന്ന ചോദ്യത്തിന്‌ യുക്തിസഹമായ ഉത്തരമായിരുന്നു ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം.
21-ാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും ഈ അന്വേഷണങ്ങള്‍ കൂടുതല്‍ ദിശകളിലേക്ക്‌ വ്യാപിപ്പിക്കാനും മനുഷ്യവിജ്ഞാനത്തിന്റെ ചക്രവാളങ്ങളെ കൂടുതല്‍ വികസ്വരമാക്കാനും ശാസ്‌ത്രത്തിന്‌ കഴിഞ്ഞു. എന്നാല്‍ ശാസ്‌ത്രത്തിന്റെ പ്രയോഗവും ശാസ്‌ത്രജ്ഞാനവും വികസ്വരമാകുമ്പോഴും ശാസ്‌ത്രബോധവും ശാസ്‌ത്രീയചിന്താഗതിയും അതനുസരിച്ച്‌ വികസിക്കുന്നില്ല എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌.
മൂന്ന്‌ ഭാഗങ്ങളിലായി സംവിധാനം ചെയ്‌ത പുസ്‌തകത്തിന്റെ ആമുഖലേഖനം `ശാസ്‌ത്രവര്‍ഷം 2009' എഴുതിയിരിക്കുന്നത്‌ ഡോ. എം.പി. പരമേശ്വരനാണ്‌. മനുഷ്യന്റെ അന്വേഷണബുദ്ധിയുടെ ഉദയം തൊട്ടാരംഭിക്കുന്ന ശാസ്‌ത്രസാങ്കേതികവിദ്യകളുടെ ചരിത്രത്തെ നഖചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ലേഖനം ലോകത്തിന്റെയും മനുഷ്യകുലത്തിന്റെയും ഭാവിയെ സംബന്ധിച്ച ഏറ്റവും നവീനമായ ആകുലതകളില്‍ വന്ന്‌ നില്‍ക്കുന്നുണ്ട്‌. ആഗോളതാപനം പോലെയുള്ള ഗുരുതരമായ ഭീഷണികള്‍ നേരിടുമ്പോള്‍ പോലും ശാസ്‌ത്രസാങ്കേതികവിദ്യാ പ്രയോഗത്തെയും അറിവിനെയും അധീശമാക്കി വച്ചിരിക്കുന്ന അമേരിക്കയടക്കമുള്ള വികസിത ലോകവും അവികസിത ലോകവും തമ്മിലുള്ള ശാസ്‌ത്രവൈരുദ്ധ്യം മൂര്‍ച്ചിച്ചിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ തിരിച്ചറിവുള്ളവരാക്കി മാറ്റാനാകണം ശാസ്‌ത്രവര്‍ഷം അടക്കം എല്ലാ ആചരണങ്ങളും എന്ന്‌ ലേഖനം ഊന്നിപറയുന്നു.
`ഗലീലിയോ ടെലസ്‌കോപ്പിന്റെ 400 വര്‍ഷങ്ങള്‍' എന്ന ഒന്നാംഭാഗത്തില്‍ നാല്‌ ലേഖനങ്ങളാണുള്ളത്‌. `ഗലീലിയോ: കാലവും ജീവിതവും' എന്ന പ്രൊഫ. വി. അരവിന്ദാക്ഷന്റെ പ്രൗഢലേഖനം. മധ്യയുഗത്തില്‍നിന്ന്‌ ആധുനികകാലത്തിലേക്ക്‌ കാലൂന്നിക്കഴിഞ്ഞ യൂറോപ്പിന്റെ സാംസ്‌കാരിക-സാഹിത്യ വികസനത്തിന്റെ ചരിത്രഗതിയെ തന്നെ മാറ്റിയ കപ്പല്‍യാത്രകള്‍ അതോടൊപ്പം വികസിച്ച വ്യവസായമുന്നേറ്റം, നവസമ്പന്ന വര്‍ഗങ്ങള്‍, രാഷ്‌ട്രീയമാറ്റങ്ങള്‍ ആധുനിക ശാസ്‌ത്ര സാമൂഹികചിന്താധാരകളുടെ ഉദയം ഇതെല്ലാം സമര്‍ത്ഥമായും സമഗ്രമായും പ്രതിഫലിപ്പിക്കപ്പെട്ട സാഹിത്യരംഗവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ഡാവിഞ്ചിയില്‍ നിന്ന്‌ തുടങ്ങുന്ന ഈ യാത്ര, സെര്‍വാന്റീസിലൂടെ ഷെക്‌സ്‌പിയറിലൂടെ, ചോസറിലൂടെ, മില്‍റ്റനിലൂടെ ഗലീലിയോവിലെത്തി നില്‍ക്കുമ്പോള്‍ അപൂര്‍വ്വമായ മായാനുഭവമായി മാറുന്നു.
`ഗലീലിയോ എന്ന പോരാളി' എന്ന പ്രൊഫ. കെ. പാപ്പൂട്ടിയുടെ ലേഖനം ഗലീലിയോവിന്റെ ജീവിതകഥ പറയുന്നു. പൗരാണികകാലം മുതല്‍ പ്രപഞ്ചകേന്ദ്രത്തെപ്പറ്റി നടന്നിരുന്ന അന്വേഷണത്തെപ്പറ്റിയും പ്രപഞ്ചകേന്ദ്രം ഭൂമിയാണ്‌ എന്ന ധാരണ എങ്ങനെയാണ്‌ മാറ്റിമറിക്കപ്പെട്ടത്‌ എന്നതിനെ പറ്റിയും ആണ്‌ ഡോ. ആര്‍.വി.ജി.യുടെ ലേഖനം. `ദൂരദര്‍ശിനി ഗലീലിയോക്ക്‌ ശേഷം'1609 മുതല്‍ നാളിതുവരെയുള്ള കാലത്തെ ദൂരദര്‍ശിനികളുടെ വികാസചരിത്രം വിശദീകരിക്കുന്നു. 


പുസ്‌തകത്തിന്റെ രണ്ടാംഭാഗം `ഒറിജിന്‍ ഓഫ്‌ സ്‌പീഷിസിന്റെ 150 വര്‍ഷങ്ങള്‍' എന്നതാണ്‌. ജീവജാതികളുടെ പരിണാമത്തെ സംബന്ധിച്ച ഡാര്‍വിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം മിക്ക വൈജ്ഞാനികമേഖലകളിലും വര്‍ദ്ധിച്ചുവരുന്നു എന്ന ആമുഖത്തോടെയാണ്‌ `ഡാര്‍വിനിസം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം' എന്ന ലേഖനം ഡോ. ബി. ഇക്‌ബാല്‍ ആരംഭിക്കുന്നത്‌. പരിണാമസിദ്ധാന്തത്തെ തീര്‍ത്തും തെറ്റായി സാമൂഹികവികാസക്രമത്തോട്‌ കൂട്ടിക്കെട്ടി സോഷ്യല്‍ ഡാര്‍വിനിസമെന്ന ഒരു സിദ്ധാന്തം രൂപപ്പെടുത്തി ഡാര്‍വിനെ കുറ്റപ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്ന ലേഖനം ഡാര്‍വിന്റെ വ്യക്തിത്വത്തിന്റെ അറിയപ്പെടാത്ത വശങ്ങള്‍ കൂടി അനാവരണം ചെയ്യുന്നു.
ജീവപരിണാമം ഡാര്‍വിന്റെ കണ്ടെത്തല്‍ അല്ലെന്നും അക്കാര്യത്തില്‍ അനാക്‌സിമാന്‍ഡര്‍ (BC-5 ശതകം) മുതല്‍ നിരവധിപേര്‍ ഗണ്യമായ സംഭാവന നല്‍കിയവരാണെന്നും സി.വി.ചന്ദ്രന്റെ ലേഖനം പറയുന്നു. ഡാര്‍വിന്റെ ശാസ്‌ത്രീയ മനോഭാവത്തെയും ശാസ്‌ത്രാന്വേഷണരീതിയെയും രസകരമായി പരാമര്‍ശിക്കുന്ന പ്രൊഫ. എം. കെ. പ്രസാദിന്റെ `ഡാര്‍വിന്റെ അമ്പരപ്പുകള്‍' ഡാര്‍വിനിസത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനനങ്ങള്‍, സൃഷ്‌ടിവാദവും ബുദ്ധിപരവുമായ ഡിസൈനും പോലുള്ള ശാസ്‌ത്രവിരുദ്ധ സിദ്ധാന്തങ്ങള്‍ എന്നിവയെ വിമര്‍ശനപരമായി സമീപിക്കുന്നതാണ്‌ `സൃഷ്‌ടിവാദം മതല്‍ ഐഡിവരെ' എന്ന പ്രൊഫ. എം. ശിവശങ്കരന്റെ ലേഖനം. ഡാര്‍വിന്‌ ശേഷം പരിണാമവാദവും ജീവശാസ്‌ത്രവും താണ്ടിയ നീണ്ട ദൂരങ്ങള്‍ ഡോ. കെ.പി. അരവിന്ദന്‍ അവതരിപ്പിക്കുന്നു.ഡാര്‍വിനിസത്തോടും ഗലീലിയോവിന്റെ സിദ്ധാന്തങ്ങളോടുമുള്ള എതിര്‍പ്പുകളുടെ പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ ഉറവിടങ്ങള്‍ അന്വേഷിക്കുകയാണ്‌ സി.പി. നാരായണന്‍ തന്റെ ലേഖനത്തില്‍ ചെയ്യുന്നത്‌.
`ശാസ്‌ത്രം, ശാസ്‌ത്രബോധം' എന്ന 3-ാം ഭാഗത്തില്‍ 3 ലേഖനങ്ങളാണുള്ളത്‌. 2009 ല്‍ യാദൃച്ഛിമാണെങ്കിലും വന്നുചേര്‍ന്ന വിവിധ ശാസ്‌ത്രരംഗങ്ങളിലെ പല വാര്‍ഷികങ്ങളെ പ്രൊഫ. കെ. ആര്‍. ജനാര്‍ദ്ദനന്‍ വുശദീകരിക്കുന്നു. `ശാസ്‌ത്രവര്‍ഷം ആഘോഷിക്കുമ്പോള്‍' എന്ന ആര്‍.വി.ജിയുടെ ലേഖനവും `ശാസ്‌ത്രവും ശാസ്‌ത്രബോധവും-ദിശാമാറ്റത്തിന്റെ ആവശ്യകത' എന്ന ഡോ. കെ.എന്‍. ഗണേശിന്റെ ലേഖനവും നിര്‍ബന്ധപൂര്‍വ്വം വായിച്ചിരിക്കേണ്ടവയാണ്‌. ശാസ്‌ത്രസംസ്‌കാരത്തെയും അതുവഴി ജനാധിപത്യം, മതേതരത്വം സഹിഷ്‌ണുത തുടങ്ങിയ മൂല്യങ്ങളെയും ശക്തിപ്പെടുത്തുക, ശാസ്‌ത്രബോധത്തിന്‌ അടിസ്ഥാനശിലയിടുക എന്നീ ലക്ഷ്യങ്ങളെ സാക്ഷാത്‌കരിക്കുന്നു ഈ പുസ്‌തകം. 



റിവ്യുbഡോ.കെ.പ്രദീപ്‌കുമാര്‍ 

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668