2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

പാരിസ്ഥിതിക ഉൾക്കാഴ്ച്ചയുടെ നിശബ്ദ വസന്തം

``അമേരിക്കയില്‍ ഇപ്പോള്‍ വസന്തകാലം നിശബ്‌ദമാണ്‌. പക്ഷി കളുടെ സംഗീതമില്ലാത്ത നിശബ്‌ദ വസന്തം'. ഈ നിശബ്‌ദത പ്രകൃതി യുടെ പ്രസന്നതയെ വസന്തത്തിന്റെ സൗന്ദര്യത്തെത്തന്നെ കെടുത്തി ക്കളഞ്ഞു. ഈ കുറ്റം ആരുമാരും അറിഞ്ഞില്ല. കാരണം വസന്തത്തിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ടിരുന്നവരെ അതൊട്ടും ബാധിച്ചില്ല എന്നതാവാം. എങ്കിലും ഒറ്റപ്പെട്ട വിലാപങ്ങള്‍ ചിലര്‍ പുറപ്പെടുവിച്ചു. ഒരമ്മ പറഞ്ഞു: പക്ഷികളെ പിടിക്കുന്നതും കൊല്ലു ന്നതും നിയമംകൊണ്ടു നിരോധിച്ചിട്ടു ണ്ടെന്ന്‌ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍, ഈ പക്ഷികളൊക്കെയും കൊല്ലപ്പെട്ട താണെന്നു പറയുമ്പോള്‍ വിശ്വസിക്കു ന്നില്ല. പക്ഷികളിനി മടങ്ങിവരില്ലേ അമ്മേ? എന്നവര്‍ ആകാംക്ഷാഭരി തരായി ചോദിക്കുമ്പോള്‍ എനിക്കു ത്തരമില്ല''.
50 വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ ഒരു പുസ്‌തകത്തില്‍ നിന്നുള്ള വരികളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. പക്ഷേ ഇന്ന്‌ നിശബ്‌ദമായ വസന്തകാലം തന്നെയാണ്‌ നമ്മുടെ നഗരങ്ങളിലും പിറവികൊള്ളുന്നത്‌. നഗരത്തിന്റെ പുതിയ ശബ്‌ദങ്ങളിലും ജീവിതത്തിന്റെ തിരക്കുകളിലും പ്രകൃതിക്കുവന്ന നിശബ്‌ദത നമുക്ക്‌ ശ്രദ്ധിക്കാന്‍ നേരമെവിടെ? കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല, മണ്ണിനെയും അതിലെ ജീവിതത്തന്നെയും നശിപ്പി ച്ചുകളയുമെന്ന്‌ ഇന്ന്‌ മലയാളിക്ക്‌ സുവ്യക്തമാണ്‌. എന്‍ഡോസള്‍ഫാന്റെ ഇരകളായി മരിച്ചു ജീവി ക്കുന്ന ആയിരങ്ങള്‍ കാസര്‍ഗോഡു മാത്രമല്ല, നമ്മുടെ മലയോര ഗ്രാമങ്ങളിലെല്ലാം ഉണ്ടെന്ന വസ്‌തുത പതുക്കെ അംഗീ കരിച്ചുവരുന്നു. എന്നാല്‍ ഇന്നും അതിനെ വെല്ലുവിളിക്കുന്ന ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ അപ്രമാദി ത്ത്യത്തെ താലോലിക്കുന്ന കോര്‍പ്പറേറ്റ്‌ മുതലാളിത്തം എവിടെയും കോടതി കളെയും ഭരണവര്‍ഗത്തെയും വിലയ്‌ ക്കെടുക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇവരുടെ പ്രചാരണങ്ങള്‍ക്കുമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരന്തങ്ങള്‍ ഒരു ദുഃസ്വപ്‌നം പോലെ നാം മറന്നുപോകുന്നു. പുതിയ തിരക്കുകള്‍ക്കിടയിലേക്ക്‌ സ്വയം ഊളിയിടുന്നു.
ശാസ്‌ത്രസാങ്കേതിക വിദ്യയുടെ അപ്രമാദിത്തത്തിലും അതിജീവന ശേഷിയില്‍ അതിരറ്റു വിശ്വസിച്ചിരുന്ന അമേരിക്കന്‍ ജനതയുടെ മുന്നില്‍ തന്റെ അശ്രാന്തമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതിയെപ്പറ്റി ആദ്യം വിളിച്ചുപറഞ്ഞ ധീരവനിതയാണ്‌ റേച്ചല്‍ കാഴ്‌സണ്‍. 1962 സെപ്‌തം ബറില്‍ പുറത്തിറങ്ങിയ `നിശബ്‌ദ വസന്തം' (Silent Spring) വികസന ത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കു മായി നാം ഉപയോഗിക്കുന്ന പല ദിവ്യൗഷധങ്ങളും നമ്മുടെ തലമുറയെ ത്തന്നെ ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യുമെന്ന്‌ ലോകത്തോട്‌ വിളിച്ചുപറ ഞ്ഞ ആദ്യപുസ്‌തകമാണ്‌. ഇതിന്റെ വരവോടുകൂടിയാണ്‌ ഓരോ പുതിയ കണ്ടുപിടുത്തത്തെയും കീടനാശിനി യെയും അനുഗ്രഹീതമായി കണ്ടിരുന്ന ഒരു ജനത അവയുടെ കൂടെ കടന്നു വരുന്ന ഞെട്ടിക്കുന്ന പാര്‍ശ്വഫല ങ്ങളെയും പ്രകൃതിദുരന്തങ്ങളെയും ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്‌. അമേരിക്കയിലെയും മറ്റു വികസിത രാജ്യങ്ങളിലെയും ശാസ്‌ത്രജ്ഞരും പ്രകൃതിസ്‌നേഹികളുമൊക്കെ നിശബ്‌ദമാക്ക പ്പെടുന്ന പ്രകൃതി യെയും ഊഷരമാക്കപ്പെടുന്ന മണ്ണി നെയും പറ്റി പഠിക്കാനും അവയുടെ നാശത്തിന്‌ കാരണക്കാരായ `ഭീകരരെ' തിരിച്ചറിയാനും അവയ്‌ക്കെതിരെ വ്യാപകമായ പ്രതിരോധം തീര്‍ക്കാനും തുടങ്ങിയത്‌. ആ പോരാട്ടത്തിന്‌ 50 വര്‍ഷം പിന്നിട്ട ഈ വേളയില്‍ മലയാളിക്ക്‌ ഇന്ന്‌ അവന്റെ മണ്ണില്‍ നിന്നുതന്നെ ഒരുപാടുദാഹരണ ങ്ങള്‍ എടുത്തുകാട്ടാനുണ്ട്‌.
ഈ സന്ദര്‍ഭത്തിലാണ്‌ റേച്ചല്‍ കാഴ്‌സന്റെ `നിശബ്‌ദവസന്ത'ത്തെ അധികരിച്ച്‌ പ്രൊഫ. എം.കെ. പ്രസാദ്‌ രചിച്ച `പാടാത്ത പക്ഷികള്‍' എന്ന പുസ്‌തകം പ്രസക്തമാകുന്നത്‌. 1980-ല്‍, 32 വര്‍ഷം മുമ്പാണ്‌ കീടനാശിനികളും കളനാശിനികളും ജീവനാശിനികള്‍ കൂടിയാണെന്ന്‌ കേരളീയ സമൂഹത്തെ, പ്രത്യേകിച്ച്‌ കുട്ടികളെ ബോധ്യപ്പെടു ത്തുന്ന ഈ പുസ്‌തകം ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചത്‌.
`നിശബ്‌ദവസന്ത'ത്തിന്റെ പ്രസാ ധനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പാടാത്ത പക്ഷികളുടെ എട്ടാം പതിപ്പ്‌ പുറത്തിറക്കിയാണ്‌ പരിഷത്ത്‌ റേച്ചല്‍ കാഴ്‌സണെ ആദരിക്കുന്നത്‌.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തു നടന്ന നിരവധി കീടനാശിനി ദുരന്തങ്ങ ളെയും പുതിയ ഗവേഷണഫലങ്ങളെയും ബോക്‌സുകളായി എടുത്തുനല്‍കി യാണ്‌ പുതിയ പതിപ്പ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതോടൊപ്പംതന്നെ ഡിഡിടിയുടെ മാരകസ്വഭാവത്തെ ക്കുറിച്ച്‌ കാഴ്‌സണ്‍ മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടു ത്തുന്ന ഗവേഷണഫലങ്ങള്‍ പിന്നീട്‌ പുറത്തുവന്നിട്ടുണ്ട്‌. അവയുടെ പ്രസ ക്തമായ വിവരങ്ങളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കിളികളുടെ കളമൊഴി കേട്ടുണരുന്ന നമ്മുടെ പ്രഭാതങ്ങള്‍ അധികം വൈകാതെ നമുക്ക്‌ നഷ്‌ടപ്പെടുമെന്ന ഞെട്ടിക്കുന്ന സത്യത്തെ നമ്മുടെ മുന്നില്‍ അനാവ രണം ചെയ്യുന്ന ഒരു പുസ്‌തകം കൂടിയായ `പാടാത്ത പക്ഷികള്‍' മികച്ച ഒരു വായനാനുഭവമാണ്‌ നമുക്ക്‌ പകരുന്നത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668