2016, ജൂൺ 14, ചൊവ്വാഴ്ച

പ്രകാശത്തിന്റെ കഥ

പ്രപഞ്ചത്തില്‍ പ്രകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് 2015 പ്രകാശവര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ലോകമെമ്പാടും പ്രകാശവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും പഠനങ്ങളും പ്രകാശവര്‍ഷത്തില്‍ നടന്നു. കേരളത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഔദ്യോഗികമായും അനൗദ്യോഗികമായും സംഘടിപ്പിച്ചു.ശാസ്ത്രസാഹിത്യപരിഷത്ത്  നടത്തിയ നിരവധി പരിപാടികളില്‍ ഒന്നായിരുന്നു കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ച 'കുട്ടികളുടെ പ്രകാശം' എന്ന കൊച്ചുപുസ്തകം. എന്താണ് പ്രകാശം എന്നും നമ്മുടെ ജീവിതത്തില്‍ അതിനുള്ള പ്രാധാന്യവും മാത്രമല്ല, പ്രകാശത്തെ കുറിച്ചുള്ള പഠനത്തിന്റെ ചരിത്രവും അറുപത് പേജുള്ള ഈ പുസ്തകത്തില്‍ ഉണ്ട്. പ്രകാശത്തെക്കുറിച്ച് ആദ്യകാലത്തുണ്ടായിരുന്ന ധാരണകളും പിന്നീട് കൂടുതല്‍ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഉണ്ടായ മെച്ചപ്പെട്ട ധാരണകളും ഇതില്‍ വിവരിക്കുന്നു. രണ്ട് ഭാഗമായി ക്രമീകരിച്ചിട്ടുള്ള അധ്യായങ്ങളില്‍ ആദ്യ             ഭാഗത്ത് പ്രകാശശാസ്ത്രത്തിന്റെ ചരിത്രവും പ്രകാശത്തിന്റെ ശാസ്ത്രവും വിശദമാക്കുന്നു. ആദ്യ അധ്യായത്തില്‍ കാഴ്ചയുടെ ചരിത്രമാണ് പറയുന്നത്. ഡമോക്രിറ്റസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍, യൂക്ലിഡ്, അല്‍ ഹയ്താം തുടങ്ങിയ പൗരാണികപണ്ഡിതന്മാര്‍ പ്രകാശത്തെയും കാഴ്ച യെയും എങ്ങനെയാണ് വീക്ഷിച്ചി                 രുന്നത് എന്ന് ഇതില്‍ വ്യക്തമാക്കുന്നു. രണ്ടാം അധ്യായം അറബ്           മുസ്ലിം ബഹുമുഖ പ്രതിഭയായിരുന്ന ഇബ്ന്‍ അല്‍ ഹയ്താമിനെ കുറി              ച്ചാണ്. പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നുവെന്നും അത് നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ് നമുക്ക് കാഴ്ചയുണ്ടാകുന്നതെന്നും അദ്ദേഹം പരീക്ഷണത്തിലൂടെ                 വ്യക്തമാക്കി. നൈല്‍ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഇബ്ന്‍ അല്‍ ഹയ്താം അത് അസാധ്യമെന്ന് കണ്ട് ഭ്രാന്തനായി അഭിനയിക്കുകയും ജീവിതകാലം മുഴുവന്‍ ഇരുട്ടുനിറഞ്ഞ തടവറയില്‍ കഴിയേണ്ടി വരികയും ചെയ്ത ചരിത്രം ഈ അധ്യായത്തെ ശ്രദ്ധേയമാക്കുന്നു. ഇരുട്ടറയില്‍ കഴിയവെ അദ്ദേഹം പ്രകാശത്തെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങള്‍ പ്രകാശശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകളായി. 'പ്രകാശത്തിന്റെ ശാസ്ത്രം' എന്ന ഈ പുസ്തകം പ്രകാശത്തെക്കുറിച്ചുള്ള പഠനത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. ഇക്കാര്യത്തില്‍ ഐസക് ന്യൂട്ട ന്റെയും ഐന്‍സ്റ്റൈന്റെയും സമാനമായ സ്ഥാനമാണ് ഇബ്ന്‍ അല്‍ ഹയ്താമിനുള്ളത്. അദ്ദേഹം സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിയ ചില പ്രശ്‌നങ്ങള്‍ - 'അല്‍ ഹസന്‍ പ്രശ്‌നം', 'പ്രകാശമായക്കാഴ്ച'               തുടങ്ങിയവ - ഇന്നും പരിഹാരം           കാത്തുകിടക്കുകയാണ്.
പ്രകാശത്തെക്കുറിച്ചുള്ള കണികാസിദ്ധാന്തം, തരംഗസിദ്ധാന്തം, വൈദ്യുതകാന്തികതരംഗസിദ്ധാന്തം, ക്വാണ്ടംസിദ്ധാന്തം തുടങ്ങി ആധുനികസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്നതാണ് മൂന്നാമത്തെ അധ്യായം. പ്രതിഫലനം, അപവര്‍ത്തനം, പൂര്‍ണ ആന്തരിക പ്രതിഫലനം, വ്യതികരണം, വിഭംഗനം, വിസരണം, രാമന്‍ പ്രഭാവം തുടങ്ങിയവയെക്കുറിച്ചുള്ള ചെറുവിവരണമാണ് നാലാം അധ്യായത്തില്‍ കൊടുത്തിട്ടുള്ളത്. അഞ്ചാം അധ്യായത്തില്‍ ലേസറിനെയും ഓപ്റ്റിക്കല്‍ ഫൈബറിനെയും കുറിച്ച് വിശദമാക്കുന്നു. ആറാംഅധ്യായമാകട്ടെ, ഐന്‍സ്റ്റൈ ന്റെ പൊതുആപേക്ഷികതാസിദ്ധാന്തത്തെ പരിചയപ്പെടുത്തുന്നു. നഗരവല്‍കരണത്തിന്റെ ഉപോത്പന്നമായ പ്രകാശമലിനീകരണത്തെ കുറിച്ച് ഏഴാം അധ്യായത്തില്‍ പറ           യുന്നു. ഏഴ് അധ്യായങ്ങളിലായി പ്രകാശമെന്ന പ്രതിഭാസത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ചില കാര്യങ്ങള്‍ അല്‍പം കൂടി                വിശദീകരിക്കാമായിരുന്നുവെന്ന്   തോന്നുമെന്നുമാത്രം.
പുസ്തകത്തിന്റെ രണ്ടാം ഭാഗം പൂര്‍ണമായും പ്രകാശപരീക്ഷണങ്ങ ള്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്. വളരെ ലളിതമായ, എന്നാല്‍ പ്രകാശത്തെ ക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന പരീക്ഷണങ്ങളാണ് ഇതില്‍ പറയുന്നത്. സ്‌കൂളുകളിലും വീടുകളിലും ചെയ്തു നോക്കാവുന്നവ. പലതും മറ്റൊരാളുടെ സഹായംപോലും ആവശ്യമില്ലാത്തവ. കുറ്റിപ്പുറം ഉപ          ജില്ലാ സയന്‍സ്‌ക്ലബ്ബ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ തയ്യാറാക്കിയ പരീക്ഷണ ങ്ങളും പത്തനംതിട്ട ജില്ലയിലെ ബാലവേദി പ്രവര്‍ത്തകര്‍ ചെയ്യാനായി തയ്യാറാക്കിയ പരീക്ഷണങ്ങളുമാണ് ഇതെല്ലാം. വിദ്യാര്‍ഥികള്‍ക്കും    അധ്യാപകര്‍ക്കും ഇവ ഏറെ സ ഹായകമാവും എന്നതില്‍ സംശയ           മില്ല. 28 പരീക്ഷണങ്ങളാണ് മൊത്തം കൊടുത്തിട്ടുള്ളത്.
പ്രകാശത്തെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ള ഏതൊരാള്‍ക്കും            ഉപകരിക്കുന്ന പുസ്തകമാണ് 'കുട്ടികളുടെ പ്രകാശം'. ഒരു സംഘം ലേഖകരാണ് ഇതിന് പിന്നിലുള്ളത്. നാല്‍പത് രൂപ മാത്രമുള്ള ഈ                    പുസ്തകം കുട്ടികളെ ശാസ്ത്രകുതുകികളാക്കാനും സഹായിക്കും.

കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?




ചരിത്രത്തെ പഠനവിഷയമെന്ന നിലയ്ക്കും ഭൂതകാലമെന്ന നില യ്ക്കും കാണുന്ന സൂക്ഷ്മമായ വായനയിലൂടെയും പുതിയ ചരിത്രസാമഗ്രികള്‍ കണ്ടെത്തുന്നതിലൂടെയും ചരിത്രപഠനത്തിന്റെ മുഖം മാറ്റിയെടുക്കേണ്ടതുണ്ട്. ഈ ചിന്തയുടെ പരിണാമഫലമാണ് ജെ.ദേവിക രചിച്ച 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന ഗ്രന്ഥം. പതിനൊന്ന് അധ്യായങ്ങളിലായി ചരിത്രപഠനത്തിന്റെ പുതുസാധ്യതകളും മാര്‍ഗങ്ങളും ചര്‍ച്ചചെയ്യുന്നു. ചരിത്രപഠനം കൊണ്ട് എന്തുകാര്യം എന്ന ആദ്യ അധ്യായം നിലവിലിരിക്കുന്ന ചരിത്രപഠനത്തിന്റെ അപര്യാപ്തതകളെ രേഖപ്പെടുത്തുന്നതിനോടൊപ്പം പുതിയ ചരിത്രരചനാരീതികളെ പരിചയപ്പെടുത്താനും ശ്രമിച്ചിരിക്കുന്നു. മേലാളരുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രസാമഗ്രികള്‍ക്കപ്പുറം സാധാരണ ജനങ്ങളുടെ ചരിത്രം പഠിക്കാനുതകുന്ന സാമഗ്രികളെ കണ്ടെത്തി പരിചയപ്പെടുത്താനുള്ള ശ്രമം ലേഖിക നടത്തിയിരിക്കുന്നു. കീഴാള പഠനങ്ങള്‍ക്കുള്ള പ്രസക്തി ഈ അവസരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ചരിത്രമെന്നാല്‍ പണ്ടെന്നോ നടന്ന സംഭവങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവയ്ക്കലല്ലെന്നും മറിച്ച് ഇന്നത്തെ സമൂഹത്തെ മനസ്സിലാക്കാന്‍ ഭൂതകാലത്തിലൂടെ നാം നടത്തുന്ന യാത്രയാണിതെന്നും ഉള്ള വര്‍ത്തമാനകാല ചരിത്രപഠന സങ്കല്‍പമാണ് ഈ അധ്യായത്തിന്റെ കേന്ദ്രബിന്ദുവായി നില്‍ക്കുന്നത്.
രണ്ടാമത്തെ അധ്യായത്തില്‍ 'പെണ്ണരശുനാട്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളത്തിന് ആ പേര് എത്രമാത്രം അനുയോജ്യമാണ് എന്ന പരിചിന്തനമാണ് നടത്തുന്നത്. ചില തെരഞ്ഞെടുപ്പുകളില്‍ സവിശേഷ സമുദായത്തില്‍പ്പെട്ട സ്ത്രീ കള്‍ക്കു ലഭിച്ചിരുന്ന പരിമിതമായ സ്വാതന്ത്ര്യമാണ് ഈ വിശേഷണത്തിന് നിദാനം. ഓരോ സമുദായത്തിലും സ്ത്രീകള്‍ക്ക് പ്രത്യേകം പ്രത്യേകമായുണ്ടായിരുന്ന വിലക്കുകളെയും ആ വിലക്കുകള്‍ക്കെതിരെ ഒറ്റപ്പെട്ടതെങ്കിലും ശക്തമായ പ്രതിഷേധങ്ങളെയും രേഖപ്പെടുത്തുന്നു. സ്ത്രീചരിത്രരചനയെന്നാല്‍ സ്ത്രീ യുടെ ഇടം ഉറപ്പിക്കലിനെ പാടിപ്പുകഴ്ത്തലല്ലെന്നും, സ്ത്രീകളുടെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രാനുഭവങ്ങളെയും സംഭാവനകളെയും മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമം നടത്തുക ഉള്‍പ്പെടെയുള്ള സമീപനങ്ങളാണെന്നും ഈ അധ്യായം അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ റാണിമാര്‍ ഉണ്ടായിരുന്നോ എന്ന മൂന്നാം അധ്യായം കേരള രാഷ്ട്രീയത്തിലും സാമൂഹിക പദവിയിലും സ്ത്രീകള്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അധികാര രാഷ്ട്രീയത്തിന്റെ മേഖലകളില്‍നിന്ന് സ്ത്രീ ഇന്നും അകറ്റി നിര്‍ത്തപ്പെടുന്നു. അധികാരത്തിന്റെ മുകള്‍ത്തട്ടുകള്‍ പുരഷന്മാരുടേതാണ്. രാജ്ഞി വെറും അമ്മറാണി മാത്രമാകുന്ന സാഹചര്യം ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്ന ചിന്തയിലാണ് ഈ അധ്യായം അവസാനിക്കുന്നത്.
പുസ്തകത്തിന്റെ പേരുള്‍ക്കൊള്ളുന്ന നാലാം അധ്യായം, സ്ത്രീ കള്‍ക്കിടയിലെ 'നല്ല' സ്ത്രീയെയും 'ചീത്ത' സ്ത്രീയെയും തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ വിശകലനം ചെയ്യുന്നു. പാശ്ചാത്യലോകത്ത് വിമോചനകരങ്ങളായി വ്യാഖ്യാനിക്കപ്പെട്ട ആശയങ്ങള്‍ക്ക് ഭാഗികമായ അംഗീകാരം മാത്രമേ കേരളത്തിലെ നവവരേണ്യര്‍ കണ്ടെത്തിയിട്ടുള്ളു. സ്ത്രീ-പുരുഷ തുല്യത ഈ അവസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. മാറിവരുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ സ്ത്രീത്വം-പൗരുഷം തുടങ്ങിയ ആശയങ്ങളും അവയോടു ചേര്‍ന്നു നില്‍ക്കുന്ന പ്രയോഗങ്ങളും മാറിവരുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്ന ലിംഗചരിത്ര രചനയുടെ ഉള്‍ക്കാഴ്ചകള്‍ ഈ അധ്യാ യം ഉള്‍ക്കൊള്ളുന്നു.
സ്ത്രീക്കു നല്‍കുന്ന ധനമല്ല, വരന് നല്‍കുന്ന വിലയാകയാല്‍ സ്ത്രീധനം എന്നല്ല വരവിലയെന്നുവേണം വിവാഹ സന്ദര്‍ഭത്തില്‍ നല്‍കുന്ന പണത്തെ പരാമര്‍ശിക്കേണ്ടത് എന്ന ചിന്തയാണ് നാലാം അധ്യായത്തിലെ പ്രധാനപ്രതിപാദ്യം. മാതൃത്വം എന്ന സങ്കല്‍പത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന അടുത്ത അധ്യായത്തില്‍ സൗമ്യാധികാരം, നവമാതൃത്വം എന്നീ പദങ്ങള്‍ വിശകലനം ചെയ്യുന്നു.
വസ്ത്രധാരണത്തിലെ സദാചാരം ചര്‍ച്ചചെയ്യുന്ന ഏഴാം അധ്യായവും സ്ത്രീവിദ്യാഭ്യാസത്തിന്റെ നാള്‍വഴികളെക്കുറിച്ചു സംവദിക്കുന്ന എട്ടാം അധ്യായവും വ്യവസ്ഥാപിത ധാരണയ്ക്കുമേല്‍ സ്ത്രീ ആര്‍ജിച്ച വിജയത്തെ വിലയിരുത്തുന്നതാണ്. വിമര്‍ശനബോധം വളര്‍ത്തിയെടുത്ത് ആത്മാഭിമാനവും ധൈര്യവും വിദ്യാര്‍ഥിനിക്ക് പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസരീതിയുടെ ആവശ്യകതയെ ഊന്നിപറഞ്ഞുകൊണ്ടാണ് ഈ അധ്യായങ്ങള്‍ അവസാനിക്കുന്നത്.
സ്ത്രീപക്ഷ രാഷ്ട്രീയം ശക്തമായി ഉന്നയിക്കപ്പെട്ട ഏക ബൗധികയിടം സാഹിത്യമാണെന്നും, സാ ഹിത്യത്തിലും കലയിലും അവള്‍ അവളെ എങ്ങനെ രേഖപ്പെടുത്തു ന്നു എന്നും അന്വേഷിക്കുന്നു ഒമ്പ താം അധ്യായം.
ഒടുവിലത്തെ രണ്ട് അധ്യായങ്ങള്‍ പൂര്‍ണപൗരത്വത്തിലേയ്‌ക്കെത്താനുള്ള സ്ത്രീകളുടെ നിരന്തരസമരങ്ങളും ആ സമരങ്ങളുടെ അടിത്തറയും അപഗ്രഥിക്കുന്നു.
ചരിത്രമെന്ന പഠനവിഷയത്തെക്കുറിച്ച് അധികവായനയ്ക്ക് സഹായിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ആധുനിക കേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണത്തിന് നിദാനമായ നാള്‍വഴികളെക്കുറിച്ചും ചരിത്രവും കാലികതയും എങ്ങനെ പരസ്പരം പൂര്‍ണമാക്കുന്നു എന്നും കേരളീയാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് നിരീക്ഷണം ചെയ്യുന്നവയാണ് ഈ പ്രബന്ധങ്ങള്‍. ചരിത്രപുസ്തകങ്ങളില്‍നിന്നും നിഷ്‌കാസിതരായവര്‍ എന്ന നിലയില്‍ സ്ത്രീ ചരിത്രത്തെ നിര്‍ധാരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു. നിലവിലുള്ള ധാരണകളെ പരിചയപ്പെടുത്തിക്കൊണ്ട് അവ എങ്ങനെ പൊളിച്ചെഴുതാം എന്ന അന്വേഷണവും അതിന്റെ സാധ്യതയും ഈ കൃതിയുടെ ലക്ഷ്യങ്ങളിലൊന്നുമാത്രമാണ്. അന്വേഷണവിഷയത്തെക്കുറിച്ചുള്ള അവബോധം, അതിനു സ്വീകരിക്കേണ്ട മാര്‍ഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് അത് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ കൈക്കൊണ്ടിരിക്കുന്ന ജാഗ്രത എന്നിവ ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്.
ഓരോ അധ്യായങ്ങള്‍ക്കും അനുബന്ധമായും ടിപ്പണിയായും ചേര്‍ ത്തിട്ടുള്ള കുറിപ്പുകള്‍ പഠനത്തെ സമഗ്രമാക്കുന്നതില്‍ സവിശേഷ പങ്കുവഹിക്കുന്നുണ്ട്. ആത്മനിഷ്ഠാപരമായ ഈ അനുബന്ധക്കുറിപ്പുക ള്‍, ചരിത്രത്തെ കേട്ടുകേള്‍വി എന്ന തലത്തില്‍നിന്നും മാറ്റി, വര്‍ത്തമാനകാല യാഥാര്‍ഥ്യവുമാക്കി മാറ്റുന്നു.
247 പുറങ്ങളിലായി സാമാന്യം വിശദമായി പ്രതിപാദ്യവിഷയം കൈകാര്യം ചെയ്തിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചിട്ടുള്ളത് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്.

ഒരു ശാസ്ത്രജ്ഞന്റെ ഓര്മ്മക്കുറിപ്പുകൾ

ഡോ.എം.വിജയന്‍ എഴുതിയ രാഷ്ട്രീയത്തില്‍ നിന്ന്ശാസ്ത്രഗവേഷണത്തിലേക്ക് എന്ന പുസ്തകം ഡോ രാജൻ ഗുരുക്കൾ പരിചയപ്പെടുത്തുന്നു




ലോകത്തെ മാക്രോമോളി ക്കുലര്‍ ക്രിസ്റ്റലോഗ്രാഫി ശാസ്ത്ര ജ്ഞരിലെ പ്രമുഖരിലൊരാളായ പ്രൊഫ.എം.വിജയന്റെ പൂര്‍വാശ്രമ ജീവിതാ നുഭവങ്ങളുടെ ഹ്രസ്വമായ കുറിപ്പാണ് ഈ പുസ്തകം. അതു സംവേദിപ്പിക്കുന്നത് ഒരപൂര്‍വാനു ഭവമാണ്. ഗ്രന്ഥകാരന്റെ ജീവിത കഥയും ബന്ധപ്പെട്ട കാലഘട്ടത്തി ന്റെ സാമൂഹികപരിവര്‍ത്തന പ്രക്രി യയും രാഷ്ട്രീയതയും ഒരേകക മായിത്തീരുന്ന അപൂര്‍വാനുഭവം. ഇപ്പോഴത്തെതലമുറയിലെ ആളുകള്‍ക്ക് പ്രൊഫ.വിജയനെ അറിയാനിടയില്ല. അതുകൊണ്ട് ഇപ്പോഴദ്ദേഹം ആരാണെന്നും ഒരു ശാസ്ത്രജ്ഞനെന്ന നിലയിലദ്ദേഹ ത്തിന്റെ സംഭാവനകളെന്തൊക്കെ യാണെന്നും ചെറുതായൊന്നു പരാമര്‍ശിക്കേണ്ടതാവശ്യമാണ്. അദ്ദേഹത്തിന്റെ ഔദ്യോഗികജീവി തവുമായി ബന്ധപ്പെട്ട ചില കാര്യ ങ്ങളെപ്പറ്റി മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ.
കേരളവര്‍മകോളേജിലും അല ഹബാദ് സര്‍വകലാശാലയിലുമാ യി  പ്രൊഫ.വിജയന്റെ അക്കാദമിക പരിശീലനം പ്രധാനമായും ഫിസി ക്‌സിലായിരുന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സില്‍ നിന്ന് 1967ല്‍ എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫിയിലാണദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഡോക്ടറേറ്റുകഴിഞ്ഞതിനുശേഷമുള്ള ഗവേഷണം 1968-71 കാലത്ത്  ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല യിലെ നോബല്‍സമ്മാനജേതാവ് പ്രൊഫ.ദോരത്തി ഹോഡ്ജ്കിന്റെ കീഴിലാണദ്ദേഹം പൂര്‍ത്തീകരിച്ചത്. ഇന്‍സുലിന്റെ ഘടനയെപ്പറ്റിയായി രുന്നു പഠനം. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സിലെ അധ്യാപകനായി. ബൃഹദ് തലതന്മാത്രാക്രിസ്റ്റലോഗ്രാഫി ഗവേഷണത്തിനുവേണ്ട സൗകര്യങ്ങളൊന്നും അവിടെ അന്നുണ്ടാ യിരുന്നില്ല. അതുകൊണ്ട് ലഭ്യമായ സൗകര്യങ്ങളനുസരിച്ചു ചെയ്യാ വുന്ന പുതിയ ഗവേഷണസംരംഭങ്ങളിലേക്കു തിരിയേണ്ടിവന്നു. അങ്ങനെയാണ് അമിനോഅമ്ലങ്ങ ളുടെയും പെപ്‌റ്റൈഡുകളുടെയും പരല്‍സംയുക്തങ്ങളെ എക്‌സ്-റേ വിശകലനത്തിന് വിധേയമാക്കുന്ന ഗവേഷണപരിപാടിക്ക് അദ്ദേഹം തുടക്കം കുറിക്കുന്നത്. ആയിടയ്ക്ക് 1976-77 കാലത്തുവീണ്ടും ഗവേഷ ണാര്‍ഥം അദ്ദേഹം ഓക്‌സ്‌ഫോര്‍ ഡിലേക്ക് പോവുകയുണ്ടായി. കണി കാതലസൂക്ഷ്മതയോടെ പ്രോട്ടീനു കളുടെ ഘടന, സംയോജനം, പ്രവര്‍ ത്തനം എന്നിവയ്ക്ക് പ്രധാനമായ വിനിമയങ്ങളെ സ്പഷ്ടമാക്കുക യെന്ന മൗലികലക്ഷ്യത്തോടെയാ ണ് ഗവേഷണം തുടങ്ങിയത്. പിന്നീ ടത് ജീവന്റെ രാസപരിണാമ സംബ ന്ധമായ അറിവിലേക്കും ജീവോല്‍ പത്തിയെപ്പറ്റിത്തന്നെയുമുള്ള സൂചനകളിലേക്കും നയിക്കുന്ന തായി മനസ്സിലായി. 
തന്മാത്രാവിനിമയങ്ങളും ജൈവ പൂര്‍വാസ്ഥയിലെ പോളിമറൈ സേഷനും പരലുവിവേചനവും പ്രാകൃതഘട്ടത്തിലെ അനേക തന്മാത്രാഘടനകളുടെ തനിയേ യുള്ള കൂടിച്ചേരലിന്റെ ആവിര്‍ ഭാവവും സ്പഷ്ടമാക്കുകയെന്ന ആത്യന്തികലക്ഷ്യം മുന്‍നിര്‍ത്തി യുള്ളതായിരുന്നു ഈ രംഗത്ത് അതിനുശേഷം നടന്ന കാര്യമായ ഗവേഷണമെല്ലാം. ഈ ഗവേഷണം  തന്മാത്രകളുടെ തിരിച്ചറിയലും പ്രവചനാത്മകമായ കൂട്ടം കൂടല്‍ രീതികളും ഉള്‍ക്കൊള്ളലെന്ന പ്രതി ഭാസവും ഒക്കെയായി പൊതുവെ ബന്ധപ്പെടുന്നതുകൂടിയത്രെ. സ്റ്റിറോയിഡല്ലാത്ത ആന്റി ഇന്‍ഫ്‌ള മേറ്ററി അനാള്‍ജെസിക്കുകളുടെ (ചീിേെലൃീശറമഹ മിശേശിളഹമാാമീേൃ്യ മിമഹഴലശെര)െ ഘടനയും വിനിമയ ങ്ങളും പഠിക്കുന്നതിനും ക്രിസ്റ്റലൈ നികസംയുക്തങ്ങളുപയോഗി ക്കുന്ന രീതി പ്രയോജനകര                  മാണെന്നു അദ്ദേഹം തെളിയിച്ചു. ലഘുതന്മാത്രാക്രിസ്റ്റലോഗ്രഫിയില്‍ അദ്ദേഹത്തിന്റെ മറ്റു സംഭാവനകള ധികവും അയണോഫോറുകളുടെ യും ബന്ധപ്പെട്ട മറ്റു സംയുക്ത              ങ്ങളുടെയും ഘടനാപരമായ വിശകലനങ്ങളാണ്.
എണ്‍പതുകളുടെ തുടക്കം തൊട്ടു അദ്ദേഹത്തിന്റെ സുപ്രധാന ശ്രദ്ധാവിഷയങ്ങളിലൊന്നു നമ്മുടെ രാജ്യത്തു ജന്തുശാസ്ത്രപരമായ ബൃഹദ്തന്മാത്രാക്രിസ്റ്റലോഗ്രാഫി വികസിപ്പിക്കുക എന്നതായിരുന്നു. പ്രൊഫ.വിജയന്റെ പരീക്ഷണശാല യുടെ ലക്ഷ്യം ബാംഗ്ലൂരിലൊതു ങ്ങുന്നതായിരുന്നില്ല. അവിടം സിരാ കേന്ദ്രമായി പ്രവര്‍ത്തിപ്പിച്ച് പ്രസ്തു ത വിശേഷഗവേഷണമേഖലയെ ഇന്ത്യയാകെ വളര്‍ത്തിക്കൊണ്ടു വരാനുദ്ദേശിച്ചുള്ളതായിരുന്നു. അതുവളരെ ഗൗരവത്തോടെ ഏറ്റെ ടുത്തതിന്റെ ഫലമായി ഇന്നു രാജ്യത്ത് പ്രൊഫ.വിജയന്റെ ശിഷ്യ രും അവരുടെ ശിഷ്യരുമായി ഈ മേഖലയില്‍ അവഗാഹമുള്ള ഗവേ ഷകരുടെ പല സംഘങ്ങളുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലി പ്പോഴും പ്രവര്‍ത്തിച്ചുവരുന്ന ബാംഗ്ലൂ രിലെ ബൃഹദ്തന്മാത്രാക്രിസ്റ്റലോ ഗ്രാഫി പരീക്ഷണശാല വിശ്വ വിഖ്യാതമാണ്.
പ്രോട്ടീനുകളായ ലെക്ടിനു കളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ                   ക്രിസ്റ്റലോഗ്രാഫിപരീക്ഷണം സുപ്ര ധാനമാണ്. മുഴയുമായി ബന്ധ         പ്പെട്ട  ടി-ആന്റി ജനിക ഡൈസാക്കറൈഡിനെ പ്രത്യേകമായി തിരിച്ചറിയുന്ന ടെട്രാമെറിക് നിലക്കടലലെക്ടിന്റെ               ഡി നൊവോ ഘടനാ നിര്‍ണ്ണയം രാജ്യത്തെ ഘടനാജന്തു ശാസ്ത്രഗവേഷണചരിത്രത്തിലെ ഒരുസുപ്രധാന നാഴികക്കല്ലാണ്. അതു ഏറെ ലോകശ്രദ്ധ പിടിച്ചു പറ്റിയ പഠനവുമാകുന്നു. പ്രോട്ടീനു കളുടെ ഒളിഗോമറൈസേഷന്‍  സംബന്ധിച്ച ധാര ണകളെ അതു തിരുത്തിക്കുറിച്ചു. പ്രൊഫ.വിജയനും കൂട്ടരും വിശക ലനം ചെയ്ത ഈ ഘടനയും ചിറ കുള്ള ബീന്‍സ് ലെക്ടിനുകളും കാണിക്കുന്നത് ഒരേ ലഗും ലെക്ടിന്‍ കുടുംബത്തിലെ പ്രോട്ടീനുകളുടെ ടെര്‍ഷ്യറിഘടനയിലെ (ലേൃശേമൃ്യ േെൃൗരൗേൃല) ചെറിയ വ്യതിയാനങ്ങ ളാണ് അവയുടെ ഒളിഗോമറൈസേ ഷനിലെ വലിയ വ്യതിയാനങ്ങളി ലേക്കുനയിക്കുന്നതെന്നാണ്. നില ക്കടല ലെക്ടിന്റെ പല അന്നജ സംയുക്തങ്ങളുടെ എക്‌സ്-റേ വഴി യുള്ള വിശകലനം പ്രോട്ടീനുകളും ചെറിയ തന്മാത്രകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ ജലകണി കയ്ക്കുള്ള പ്രാധാന്യം എടുത്തു കാണിച്ചു. അതുപോലെ അദ്ദേ ഹത്തിന്റെ പരീക്ഷണശാലയില്‍ വച്ചു നടത്തിയ രണ്ടു ചക്കക്കുരു ലെക്ടിനുകളിലൊന്നായ ജാക്ക ലിന്റെ ഡി നൊവോ ഘടനാനിര്‍ണ യം നാലുതരം ബീറ്റാപാളികൊണ്ടു നിര്‍മിക്കപ്പെട്ട മൂന്നുമടക്കുള്ള ഒരു പുതിയ ലെക്ടിന്റെ തിരിച്ചറി യലിനുവഴിവച്ചു. ഇതും ടി-ആന്റി ജനെ പ്രത്യേകമായി തിരിച്ചറിയുന്ന തുതന്നെ. പരാവര്‍ത്തനത്തിനുശേ ഷമുള്ള മാറ്റംവഴി (ുീേെൃേമിഹെമശേീിമഹ ാീറശളശരമശേീി) സവിശേഷത സൃഷ്ടിക്കുന്ന ഒരുപുതിയ അന്നജ സ്ഥാനം ഈ ഘടന ദൃശ്യമാക്കി. അതാണ് അറിയപ്പെട്ടേടത്തോളം ആദ്യത്തെ ഉദാഹരണം. മാത്രമല്ല, ചക്കക്കുരുവിലെ രണ്ടാമത്തെ ലെക്ടിനായ ആര്‍ട്ടോകാര്‍പ്പസിന്റെ രാസപരവും അന്നജപരവുമായ ഗുണങ്ങളൊക്കെ വേറെയാണെ ങ്കിലും ജാക്കലിനുമായി അതിന് ജനിതകബന്ധമുണ്ടെന്ന കാര്യവും പ്രൊഫ.വിജയന്റെ ഗവേഷണ സംഘം തെളിയിക്കുകയുണ്ടായി. രണ്ടുലെക്ടിനുകളുടെയും സംയോജകസ്ഥാനം വളരെ വ്യക്ത മായിത്തന്നെ ചിത്രീകരിക്കുകയു ണ്ടായി. മാത്രമല്ല ഇവയിലെ ചുരുളി നുള്ള (ഹീീു) നീളക്കൂടുതലിന്റെ  രഹസ്യം ഒളിഗോസാക്കറൈഡു കളുടെ സവിശേഷത സൃഷ്ടിക്കു ന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാ ണെന്നും കണ്ടെത്തി. അദ്ദേഹത്തി ന്റെ സംഘം വിശകലനം ചെയ്ത മറ്റൊരു ലെക്ടിനാണ് ഗാര്‍ലിക്ക് ലെക്ടിന്‍. ഈ ലെക്ടിനും ടെട്രാമെ റികഹിമബിന്ദുലെക്ടിനും തമ്മിലു ള്ള താരതമ്യം ഒളിഗോമറൈസേഷ നിലൂടെ എങ്ങനെ അന്നജസവിശേ ഷത സൃഷ്ടിക്കപ്പെടുന്നുവെന്നു കാണിച്ചു. പിന്നെ അദ്ദേഹത്തിന്റെ                    സംഘം പഠനവിധേയമാക്കിയത് പട വലത്തിന്റെയും വാഴപ്പഴത്തിന്റെയും ലെക്ടിനുകളെയാണ്. ലെക്ടി നുകളെപ്പറ്റിയുള്ള പഠനം ജനിതക ഗവേഷണത്തിലേക്കുതന്നെ സുപ്ര ധാന ഉള്‍ക്കാഴ്ച പകരുന്നതാണെ ന്നു നിരീക്ഷിക്കപ്പെടുന്നു. ഇപ്പോഴ ദ്ദേഹത്തിന്റെ സംഘം മൈക്കോബാ ക്ടീരിയയുടെ ലെക്ടിനുകളെപ്പറ്റി നടത്തുന്ന പഠനം ആതിഥേയരോ ഗാണുക്കളുടെ ഇടപെടലുകളു മായുള്ള ബന്ധത്തെക്കുറിച്ച് വില പ്പെട്ട അറിവുപകരുമെന്ന് പ്രതീക്ഷി ക്കപ്പെടുന്നു.  
അതുപോലെ മറ്റൊരു ക്രിസ്റ്റ ലോഗ്രാഫി പ്രോജക്ടുവഴി അദ്ദേ ഹം പഠനവിധേയമാക്കിയതു ജലമു പയോഗിച്ചുള്ള പരിവര്‍ത്തനത്തി                    ലൂടെ പ്രോട്ടീനുകളുടെ ഹൈഡ്രേ ഷന്റെ വ്യതിരിക്തതയും ഘടനയും പ്രത്യാഘാതങ്ങളുമാണ്. അതു ഹൈഡ്രേഷനിലെ ബന്ധം, തന്മാ ത്രാ വഴക്കം, എന്‍സൈം പ്രവര്‍ത്ത നം തുടങ്ങിയവയെക്കുറിച്ച് പല             പുതിയ അറിവുകളും ഉള്‍ക്കാഴ്ച കളും നല്‍കുന്നു. അടുത്തിടെ ഹീമോഗ്ലോബിനിലുണ്ടാവുന്ന അഴഞ്ഞതും പിരിമുറുക്കമുള്ളതു                       മായ അവസ്ഥാഭേദങ്ങളെപ്പറ്റി അദ്ദേ ഹത്തിന്റെ പഠനം പുതിയ ഉള്‍ക്കാഴ് ച്ചകള്‍ പ്രദാനം ചെയ്തു. അതു മറ്റുചില സുപ്രധാന ജൈവ രസ തന്ത്രപ്രക്രിയകളിലേക്കും വെളിച്ചം വീശി.
ഈയിടെ രോഗാണുഘടനാ ജന്തുശാസ്ത്രസംബന്ധമായി വലിയ ദേശീയ പ്രാധാന്യമുള്ള ഒരു ഗവേഷണപദ്ധതി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറുകയു ണ്ടായി. ക്ഷയരോഗാണുവിന്റെയും                    മറ്റു രോഗാണുക്കളുടെയും പ്രോട്ടീ നുകളെപ്പറ്റിയും അവയുടെ ഒളി ഗോമറൈസേഷനെപ്പറ്റിയുമുള്ള അദ്ദേഹത്തിന്റെ ഘടനാപരമായ  പഠനം വിഖ്യാതമാണ്. അദ്ദേഹ ത്തിന്റെ ഗവേഷണസംഘം ഡിഎന്‍ എ ഘടനയിലെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രോട്ടീനുകളെ പറ്റി പഠി ച്ചിട്ടുണ്ട്. ഈ ഗവേഷണം പ്രോട്ടീനു കളുടെ തന്മാത്രാതലചലനത്തെ ക്കുറിച്ചും അതിന്റെ സൂചനക ളെക്കുറിച്ചും വലിയ ഉള്‍ക്കാഴ്ച പകരുന്നുണ്ട്. ഔഷധവികസന ത്തിലേക്കു നയിക്കുന്ന ചില തന്മാത്രാഘടനാ ഗവേഷണങ്ങള്‍ അദ്ദേഹത്തിന്റെ പഠനസംഘം മുമ്പോട്ടുകൊണ്ടുപോയിക്കൊണ്ടി രിക്കുന്നു.
അദ്ദേഹം ഏഴുവര്‍ഷത്തിലധി കം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സ്ട്രക്ചറല്‍ ബയോ ളജിയുടെ വിഖ്യാതകേന്ദ്രമായ  മോളിക്കുലാര്‍ബയോഫിസിക്‌സ് യൂണിറ്റിന്റെ ചെയര്‍മാനായിരുന്നു. പിന്നീടൊരേഴുവര്‍ഷം അദ്ദേഹം അഞ്ചുഡിപ്പാര്‍ട്ടുമെന്റുകളും അറു പതോളം അധ്യാപകരും ഇരുനൂറ്റമ്പ തോളം ഗവേഷണവിദ്യാര്‍ഥി                 കളുമുള്ള ബയോളജി ഡിവിഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സിന്റെ അസോസിയേറ്റ് ഡയറ ക്ടറായും അദ്ദേഹം സേവനമനു ഷ്ഠിച്ചിരുന്നു. സര്‍വീസില്‍ നിന്നു വിരമിച്ചതിനുശേഷം അവിടെ ബയോടെക്‌നോളജിയുടെ വിശിഷ്ട ഹോണററി പ്രൊഫസറായും ഹോ മിഭാഭ പ്രൊഫസറായും പ്രവര്‍ ത്തിച്ചു. ദേശീയ സയന്‍സ് അക്കാ ദമി ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ പേരിലേര്‍പ്പെടുത്തിയ വിശിഷ്ട പ്രൊഫസറുടെ ചെയറിലാണി പ്പോഴദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നത്.                  
മാക്രോമോളിക്കുലര്‍ ക്രിസ്റ്റ ലോഗ്രാഫിയില്‍ ഇന്ത്യയെ ലോക നിലവാരവുമായി കിടപിടിക്കുന്ന തലത്തിലേക്ക് വളര്‍ത്തിയെടുത്തത് പ്രൊഫ.വിജയനാണ്. കൂടാതെ അദ്ദേഹം കഡജഅആ ദേശീയ സമിതി അധ്യക്ഷനായും ദേശീയ ബയോ ഫിസിക്കല്‍ സൊസൈറ്റി അധ്യക്ഷ നായും പ്രവര്‍ത്തിക്കുന്ന കാലത്ത് ഇന്ത്യയിലെ ബയോഫിസിസി സ്റ്റുകളെ ഒരേകീകൃത ഗവേഷകസ മൂഹമാക്കി സംഘടിപ്പിക്കുകയു ണ്ടായി. അദ്ദേഹം ദേശീയക്രിസ്റ്റ ലോഗ്രാഫിക് അസോസിയേഷന്റെ സ്ഥാപകപ്രസിഡന്റാണ്. ഏഷ്യയി ലെ ക്രിസ്റ്റലോഗ്രാഫിക് അസോസി യേഷന്റെ പ്രസിഡന്റുമായിരുന്നു. ദേശീയ സയന്‍സ് അക്കാദമി പ്രസിഡന്റായും അദ്ദേഹം പ്രവര്‍ ത്തിച്ചിട്ടുണ്ട്. സ്വാഭാവികമായും ലോകമെങ്ങും വിവിധ സംഘടനക ളിലായി അദ്ദേഹത്തിന്റ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട നിരവധി സമിതികളിലും സമ്മേളനങ്ങളിലും അംഗമായും അധ്യക്ഷനായും അദ്ദേ ഹം ക്ഷണിക്കപ്പെടുകയും ആദരിക്ക പ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വ വിഖ്യാത ഗവേഷണജേര്‍ണലുകളി ലദ്ദേഹം സ്വന്തം പരീക്ഷണഫല ങ്ങളെപ്പറ്റിയുള്ള ധാരാളം പ്രബന്ധ ങ്ങളെഴുതി പ്രസിദ്ധപ്പെടുത്തിയി ട്ടുണ്ട്. ഒരു ലോകപ്രശസ്ത ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം ഇന്നും സദാ കര്‍മനിരത നാണ്.
സ്വന്തം സ്ഥാപനത്തിലും രാജ്യ ത്തും ഇങ്ങനെ അപൂര്‍വമായൊരു വിശേഷാവഗാഹമേഖല പടുത്തു യര്‍ത്തി ശിഷ്യസമൂഹത്തെ സൃഷ്ടി ച്ച് ഗവേഷണരംഗത്ത് മൗലിക സംഭാവന നല്‍കി ലോകമെങ്ങും ആദരിക്കപ്പെട്ട പ്രൊഫ.വിജയനെ പ്പോലെ മലയാളിയായ വേറെ ശാ സ്ത്രജ്ഞരധികമില്ല. വിദ്യാര്‍ഥി യായിരിക്കെ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘാടന               ത്തിലും പിന്നീട് ശാസ്ത്രജ്ഞനായിരിക്കെ ശാസ്ത്രമേഖലയിലെ സംഘാടനത്തിലും അത്ഭുതാവഹമായ മികവുകാട്ടിയ പ്രൊഫ.വിജയ നൊരു അപൂര്‍വമാതൃകയാണ്.  ഉയര്‍ന്ന സാമൂഹ്യബോധവും നിതാ ന്തരാഷ്ട്രീയജാഗ്രതയുമുള്ള  പ്രതിജ്ഞാബദ്ധനായ ഈ കമ്യൂ ണിസ്റ്റ് മനുഷ്യസ്‌നേഹിയുടെ  അനുഭവജീവിതം ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും  രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും വിമര്‍ശകബുദ്ധി കൈവിടാത്ത പൗരാവ ലിക്കും ഒരുപോലെ വഴികാട്ടിയാണ്. 



വിജ്ഞാന വിരോധികള്‍ക്തികള്‍ക്കെതിരെ ജാഗ്രത

ജനാധിപത്യത്തെ വികസ്വരമാ ക്കുന്ന പൊതുമണ്ഡലത്തിന്റെ സ ങ്കോചം ദൃശ്യമാക്കുന്നതാണ് 2016ലെ കേരളനിയമസഭ തെരഞ്ഞെടുപ്പു ഫലം. വര്‍ഗീയഫാസിസ്റ്റ് രാഷ്ട്രീയമുന്നണിക്കുണ്ടായ വളര്‍ച്ച ആകെ വോട്ടിന്റെ പത്തുശതമാനം കവിഞ്ഞു.
ഭാവികേരളത്തെ നിര്‍മിക്കാനുള്ള ഏതൊരാലോചനയിലും ഇക്കാര്യം അവഗണിച്ചുമുന്നോട്ടു പോകാനാവില്ല. മതനിരപേക്ഷവോട്ടുകളുടെ ഭിന്നിപ്പില്‍നിന്നാണ് കേന്ദ്രത്തില്‍ ഫാസിസ്റ്റുസര്‍ക്കാര്‍ 2014ല്‍ അധികകാരത്തില്‍ വന്നത്. 31%  വോട്ടിന്റെ കരുത്തില്‍ 69% ജനങ്ങളെയടക്കം 'സംസ്‌കാരം' പഠിപ്പിക്കുകയാണ്  ഹിന്ദുത്വശക്തികള്‍.  വര്‍ഗീയ ഫാസിസത്തിന്റെ പ്രച്ഛന്നരൂപങ്ങ ള്‍ക്ക് പൊതുജന സ്വീകാര്യത കേരള ത്തില്‍ കൂടിവരികയാണ്. 'രക്തം കൊണ്ട് ചിന്തിക്കാന്‍' ജനങ്ങളെ പ്രേരിപ്പിക്കുന്ന ഹിറ്റ്‌ലറുടെ പ്രത്യയ ശാസ്ത്രധാരയ്ക്ക്  വേരോട്ടമുണ്ടാ കുന്നു എന്ന വസ്തുത ജനാധിപത്യ ചിന്താഗതിക്കാരെ ഇരുത്തിച്ചിന്തിപ്പി ക്കേണ്ടതല്ലേ?
വര്‍ഗീയതയുടെ പേരിലുള്ള ന്യൂനപക്ഷ-ഭൂരിപക്ഷവേര്‍തിരിവിന് സമകാലകേരളത്തില്‍ വലിയ പ്രസ ക്തിയൊന്നുമില്ല. അത്തരം വാദഗതികള്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള  ഇന്ധനമായിത്തീരുകയേയുള്ളൂ. ഇടതു-വലതു രാഷ്ട്രീയകക്ഷികള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു വെന്ന കാവിരാഷ്ട്രീയക്കാരുടെ വിമര്‍ശനം അര്‍ധസത്യംപോലെ ഒന്നായിത്തീരുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയരാഷ്ട്രീയപ്രവണതകള്‍ക്ക് കാറ്റുപിടിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ അധികാരരാഷ് ട്രീയത്തില്‍ നടത്തുന്ന സംഘടിത മായ ഇടപെടലുകള്‍ ഭൂരിപക്ഷ സമുദായങ്ങളില്‍ ചില വേവലാതി കള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഹൈന്ദവസമൂ ഹത്തിന് ലഭിക്കേണ്ട പൊതുനീതി ന്യൂനപക്ഷങ്ങള്‍ കവരുന്നുണ്ടെന്ന ചിന്ത പുരോഗമനരാഷ്ട്രീയപ്രസ്ഥാ നങ്ങളുടെ വക്താക്കളില്‍പോലും അല്‍പാല്‍പം കണ്ടുവരുന്നു. ദളിത്- പിന്നാക്കസമുദായങ്ങളെ മുന്നണി യില്‍ കൊണ്ടുവരാനുള്ള വൈഭവവും കേന്ദ്രസര്‍ക്കാരിന്റെ ഭരണരാഷ്ട്രീയ സമ്മര്‍ദ്ദവും ചേര്‍ന്നപ്പോള്‍ സംഘപ രിവാറിന് വേരോട്ടമുള്ള മണ്ണായി അതിവേഗം ഇവിടം മാറുന്നുണ്ട്. കേരളസമൂഹത്തിലെ വൈകല്യ ങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അതിന്റെ കാരണം ന്യൂനപക്ഷരാഷ്ട്രീയമാ ണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിരന്തര മായി നടത്തിയ ശ്രമങ്ങളിലൂടെ ചില നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴി ഞ്ഞു. ഇത് ആസന്നമായ ആപത്തി നെക്കുറിച്ച് തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുന്നുണ്ട്.
മതരാഷ്ട്രീയത്തിലൂടെയാണ് ഫാസിസത്തിന് വളക്കൂറുള്ള മണ്ണ് ഒരുങ്ങുന്നത്. പൊടുന്നനെ രൂപപ്പെട്ട ഒരു അവസ്ഥയല്ലിത്. യഥാര്‍ഥ ഈശ്വരവിശ്വാസികളുടെ ആവശ്യ വുമല്ല മതരാഷ്ട്രീയം; മതവിശ്വാസി കളുടെയും ആവശ്യമല്ലിത്. ആത്മീയ ജീവിതത്തിന്റെ സാക്ഷാത്കാരവു മല്ല. സാമൂഹികനീതിയിലധിഷ്ഠിത മായ പരിഗണനകള്‍ മറികടന്ന്, നിക്ഷിപ്തതാല്‍പര്യങ്ങള്‍ നിര്‍വഹി ക്കുവാന്‍ സ്വാര്‍ഥമതികളായ വിശ്വാ സികളെ പ്രീണിപ്പിക്കുകയാണ് മതതീവ്രവാദരാഷ്ട്രീയം. ഫാസി സത്തിന് സ്വീകാര്യതയുള്ള മണ്ണൊ രുക്കുന്നത് വളരെ കൗശലപൂര്‍ണ മ യിട്ടാണിന്ന്.
പുത്തന്‍ മധ്യവര്‍ഗതാല്‍പര്യ ങ്ങളെയും അതിന്റെ പൊങ്ങച്ചങ്ങളെയും ഉപഭോഗാസക്തികളെയും കീഴടക്കാന്‍ ഫാസിസത്തിന്റെ കോ മളരൂപങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഹിന്ദു മതത്തെ ഹിന്ദുത്വമായി സെമറ്റി സൈസ് ചെയ്യുകയാണ് ആര്‍.എസ്. എസ് ഇപ്പോള്‍. തീവ്രമായ മതവല്‍ ക്കരണം വര്‍ഗീയരാഷ്ട്രീയത്തിന്റെ മുന്നുപാധിയാണ്. അതിനാവശ്യ മായ വ്യവഹാരങ്ങള്‍ ഇവിടെ ശക്തി പ്പെട്ടുവരുന്നു. ഇടപെടലുകള്‍, ആശ യവിനിമയം, പ്രയോഗങ്ങള്‍ക്ക് നല്‍ കുന്ന അര്‍ഥനിവേദനം എന്നിവയൊ ക്കെയായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വ്യവഹാരമാതൃകകള്‍ തുടങ്ങിയവ ഫാസിസ്റ്റുകള്‍ സൃഷ്ടിക്കുന്നുണ്ട്. അതേപ്പറ്റി ഒരു വ്യാഴവട്ടക്കാലം മുമ്പേ ചരിത്രകാരനായ കെ.എന്‍. പണിക്കര്‍ പ്രസ്താവിച്ചിട്ടുണ്ട് : ''കേരളത്തിലെ പത്രങ്ങളെടുത്ത് പരിശോധിക്കുകയാണെങ്കില്‍ ഈ വ്യവഹാരരൂപീകരണം എങ്ങനെ യാണ് സംഭവിച്ചുകൊണ്ടി രിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഈ വ്യവഹാരരൂപീകരണത്തിലൂടെ പ്രശ്‌നങ്ങളെ നോക്കിക്കാണുന്ന രീതികള്‍ അനുദിനം മാറിക്കൊണ്ടിരി ക്കുകയാണ്. നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ഥംപോലും മറ്റുള്ളവര്‍ പറഞ്ഞു തരുന്ന അര്‍ഥത്തിലാണ്. നിങ്ങള്‍ ക്ലാസ്സുമുറി യില്‍ പഠിച്ച അര്‍ഥമല്ല അത്. ഇന്ന് അര്‍ഥങ്ങള്‍ മാറിക്കൊണ്ടിരിക്കു കയാണ്. അതുകൊണ്ടുതന്നെ ഇന്ന് വര്‍ഗീയത എന്ന വാക്ക് ഉപയോഗി ക്കുമ്പോള്‍ അതൊരു മ്ലേച്ഛമായ വാക്കാണെന്ന് ആരും കരുതുന്നില്ല. നാളെ പക്ഷേ, ഫാസിസം എന്ന വാക്കിന് നമുക്ക് അറിയാത്തൊരു കാഴ്ചപ്പാടായിരിക്കുമുണ്ടാവുക എന്നുവരാം. ഇത് നമ്മുടെ മനസ്സു കളെ ഒരുതരം മൂടല്‍ മഞ്ഞിലേക്ക് കൊണ്ടുപോകുക യാണ്. കണ്ണുക ള്‍ക്കുമുന്നില്‍ ഒരു തിരശ്ശീല വീഴുക യാണ്. ഈ തിരശ്ശീല സൃഷ്ടിക്ക ലാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ വിജയം. ഇതില്‍ പല ശക്തി കളും ഫാസിസത്തെ സഹായിക്കു ന്നുണ്ട്.'' കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇതൊക്കെ തന്നെ യല്ലേ?
മതനിരപേക്ഷബുദ്ധിജീവികളെ കൊല്ലുകയോ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നു. സ്വതന്ത്രചിന്ത പങ്കുവെപ്പിനെയും സര്‍ഗാത്മകകൃതികളെയും ചരിത്രപാഠങ്ങളെയും ആക്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍നിന്ന് നെഹ്‌റു അടക്കമുള്ള സെക്കുലറിസ്റ്റുകളെ പുറത്താക്കുന്നു. ഗാന്ധിജിയെയും അംബേദ്ക്കറെയും ഹിന്ദുത്വത്തോട് ഇണക്കി അവതരിപ്പിക്കുന്നു. പ്രകൃ തിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രചരിപ്പിക്കുന്നതിനുതന്നെ അവര്‍ കോടികള്‍ ഒഴുക്കുന്നു. പണക്കൊഴു പ്പിന്റെ മേളയാക്കി തെരഞ്ഞെടുപ്പു കളെ മാറ്റുന്നു. ആദിവാസി രാഷ്ട്രീയ വും, പിന്നാക്ക സമുദായ രാഷ്ട്രീയ വും കൈകാര്യം ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ അവരില്‍ ചില രെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നു. ഫാസിസം എങ്ങനെ സ്വീകരിക്ക പ്പെടുന്നു എന്നതിന്റെ ദൃശ്യങ്ങള്‍ പെരുകുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നാം ഇന്നനുഭ വിക്കുന്ന സാംസ്‌കാരികപിന്നോക്കാ വസ്ഥയെ ചെറുക്കാനുള്ള വിവിധ സമരരൂപങ്ങള്‍ ആവശ്യമാണ്. ഇക്കാ ര്യത്തില്‍ ജാഗ്രതക്കുറവുണ്ടായാല്‍ നഗ്നമായ ഫാസിസത്തിന്റെ വിഷ                  ലിപ്തവും കരാളവുമായ രൂപങ്ങ ള്‍ക്കുമുമ്പില്‍ നമ്മള്‍ നിന്നൊടു ങ്ങേണ്ടിവരും.
കേരള ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ 52-ാം വാര്‍ഷികസോവനീര്‍ - കേരളനവോത്ഥാനവും യുക്തിചിന്തയും എന്ന പുസ്തകം ജാതി-മതവല്‍ക്കരണത്തിന്റെ അപായങ്ങളെ തിരിച്ചറിഞ്ഞ് അതിനെ ചെറുക്കാനുള്ള ആശയസമരങ്ങള്‍ക്കുള്ള ഒരു ചെറിയ പ്രയോഗമായിരുന്നു. അതിന് ഒരുവര്‍ഷം മുമ്പേ ശാസ്ത്രാവബോധക്യാമ്പയിന്‍ ശക്തിപ്പെടുത്തുകയും അതിനുവേണ്ടി നാനാതരത്തിലുള്ള സാഹിത്യപ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഫാസിസത്തിനെതിരെ നടത്തിയ എല്ലാ സമരസംഘടനാപ്രവര്‍ത്തനങ്ങളിലും പരിഷത്ത് ഒത്തുചേര്‍ന്ന് നിന്നിട്ടുണ്ട്. വിജ്ഞാനവ്യാപനത്തിനുള്ള പുസ്തകങ്ങളും, പ്രചാരണത്തിനുള്ള പുത്തന്‍മാതൃകകളും നിരന്തരം സൃഷ്ടിക്കുകയും ചെയ്യുന്നു.
വിജ്ഞാനവിരോധമാണ്, അയുക്തിക വികാരസംക്രമണമാണ്, ഫാസിസത്തിന്റെ അന്തര്‍ധാരകള്‍. ചരിത്രത്തോട് പുലര്‍ത്തുന്ന വസ്തുനിഷ്ഠസമീപനം, വിജ്ഞാനവ്യാപനം, സമത്വം, മാനവികത എന്നിവകളോട് അതെവിടെയും കടുത്ത വിരോധം പ്രകടിപ്പിക്കുന്നു. സമസ്തതലങ്ങളിലുമുള്ള ജ്ഞാനരൂപങ്ങള്‍ക്ക് സുഗമസഞ്ചാരം സാധ്യമാക്കിയപ്പോഴാണ് സാമൂഹികപുരോഗതിയുണ്ടായത്. വിജ്ഞാനത്തെ നിര്‍മിക്കുന്നതും സ്വരുക്കൂട്ടുന്നതും വിനിമയം ചെയ്യുന്നതും അതിനെ പ്രയോഗിക്കുന്നതും പുതിയ വിജ്ഞാനത്തിലേക്ക് വികസിപ്പിക്കുന്നതുമാണ് വികസനം സാധ്യമാക്കിയത്. എല്ലാവര്‍ക്കും ഒന്നുചേര്‍ന്ന് ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കലാണ് വികസനം. എല്ലാവരും തുല്യരാണ്. സഹോദരീസഹോദരന്മാരാണ്. സമസൃഷ്ടിസ്‌നേഹത്തിന്റെ സാര്‍വദേശീയതയാണ് വികസനം സാധ്യമാക്കേണ്ടത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തെ ഫാസിസം ഇല്ലായ്മ ചെയ്യുന്നു. പ്രകൃതിവിരുദ്ധവും സാമൂഹ്യവിരുദ്ധവും സംസ്‌കാരവിരുദ്ധവുമായ പ്രവണതകളാണ് വര്‍ഗീയഫാസിസം. നഗ്നമായ അധികാരദാഹത്തിന്റെ കപടാവരണമാണ് അതുയര്‍ത്തുന്ന 'സാംസ്‌കാരികദേശീയത'. അതിപ്രാകൃതമായ അധീശത്വത്തിന്റെ വഴികളാണ് ഫാസിസത്തിന്റെ രാജപാത. സംസ്‌കാരസംരക്ഷണത്തിന്റെ പേരില്‍ അത് തികച്ചും സംസ്‌കാരശൂന്യമായി പ്രവര്‍ത്തിക്കുന്നു. യുക്തി, പ്രബുദ്ധത, സാഹോദര്യം, സമസൃഷ്ടിസ്‌നേഹം, ധാര്‍മികത, ഉദാത്തത, വസ്തുനിഷ്ഠത, ആത്മനിഷ്ഠത, വൈവിധ്യം, അനുഭവം എന്നിവയോട് അത് യുദ്ധപ്രഖ്യാപനം നടത്തുന്നു. അതുകൊണ്ട് ശാസ്ത്രസാഹിത്യപ്രചാരണത്തിന്റെ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. സര്‍ക്കാരും സാംസ്‌കാരിക           സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത്തായി ഇടപെട്ടേ മതിയാകൂ.
കേരളീയന്റെ സാമാന്യബോധത്തില്‍ കുടുംബം, ജാതി, മതം, പ്രാദേശികത, പാരമ്പര്യം, വര്‍ഗം എന്നിവയുടെ ഘടകങ്ങളുണ്ട്. സ്വത്വബോധത്തെ പ്രതികൂലമാക്കുന്ന പ്രവണതകളെ സ്വീകരിക്കാതെ, ക്രിയാത്മകമായി അവയെ സമീപിക്കാനും ജൈവികസ്രോതസ്സുകളാക്കി അവയെ മാറ്റാനും പൊതുജനവിദ്യാഭ്യാസപരിപാടി ആവശ്യമാണ്. ജനാധിപത്യസംവിധാനങ്ങളും സാമൂഹികസംഘടനകളും അതി               നാവശ്യമായ കര്‍മപരിപാടിയുണ്ടാക്കണം. പുതിയൊരു പൗരബോധന പരിപാടിതന്നെ.
മതാത്മകജീവിതത്തെയും ആത്മീയവൃത്തികളെയും വികലമാക്കുന്നതാണ് വര്‍ഗീയത. നൈതികമായ പൊതുമാനവികതയുടെ തലത്തിലേയ്ക്ക് മതജീവിതത്തെ ഉയര്‍ ത്തുന്നതിനുള്ള കര്‍മപരിപാടികളുണ്ടാക്കണം. ഓരോരുത്തരിലും മത                       ഭ്രാന്തിനെ ഉല്‍പാദിപ്പിച്ച്, അവരെ സങ്കുചിതരും സംഗരസജ്ജരുമായ  മതാനുയായികളാക്കിമാറ്റുകയാണ് വര്‍ഗീയഫാസിസ്റ്റുകള്‍ ചെയ്യുന്നത്. അവര്‍, ദാര്‍ശനികമതത്തെ ഉന്മൂലനംചെയ്ത് ആത്മാവില്‍ ദരിദ്രരായ വിശ്വാസി സമൂഹത്തെ സൃഷ്ടിച്ച് അധികാരദാഹികളാക്കി  മാറ്റുന്നു. അനയായികളെ ആശ്രിതവത്സലരാക്കി അധീശ്വരപൂജ ചെയ്യിക്കുന്നു.  ബാല്‍ താക്കറെയുടെ പ്രവര്‍ത്തന രീതി ഓര്‍ക്കുക. ഗോഡ്‌സെയുടെ പ്രതിമയും  ക്ഷേത്രവുമുണ്ടാക്കി പൂജിക്കുന്നു. മോഡിയെ കാലുതൊട്ട് വന്ദിക്കുന്ന ചീഫ് സെക്രട്ടറിയുടെയും മറ്റും ദൃശ്യങ്ങള്‍ അതിനെല്ലാം സാക്ഷിയായി നമ്മുടെ മുമ്പിലുണ്ട്. ദൈവതുല്യരായി വിലസുന്നവര്‍ക്ക്, ഭരണഘടന അവരുണ്ടാക്കിയതാണെങ്കില്‍പോലും അനുസരിക്കാനാവില്ല.
വര്‍ഗീയഫാസിസത്തിന്റെ വിഷലിപ്തതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ 'തീയും നുണയും കുറച്ചുമതി' എന്ന ചൊല്ല് മനസ്സിലുണരേണ്ടതുണ്ട്. നുണ, അര്‍ധനുണ, കല്ലുവച്ചനുണ, പച്ചനുണ, പെരുംനുണ എന്നുതുടങ്ങി എത്ര തരത്തില്‍ നുണയെ രൂപാന്തരപ്പെടുത്താമോ അതെല്ലാമാണ് ഫാസിസ്റ്റുകളുടെ ആശയപ്രചാരണോപാധികള്‍. നട്ടാല്‍ മുളയ്ക്കാത്ത നുണകളെന്ന് സാമാന്യയുക്തിക്ക് തോന്നുന്നവപോലും ഫാസിസത്തിന്റെ ആയുധങ്ങളാണെന്ന് ചരിത്രാനുഭവങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് വസ്തുതകളെ നാനാവിധത്തില്‍ ജനങ്ങളിലെത്തിക്കുകയെന്നത് ശാസ്ത്രസാഹിത്യ  പ്രചാരണത്തിന്റെ ഭാഗമാണ്. വൈജ്ഞാനികസാഹിത്യനിര്‍മാണവും, സാംസ്‌കാരികപാഠശാലകളും കര്‍മപരിപാടിയാക്കണം. ഫാസിസ്റ്റു കള്‍ ഉല്‍പാദിപ്പിക്കുന്ന വിഷ ലിപ്തമായ ഭൂതകാലത്തിന്റെ മുന്‍വിധികളില്‍ നിന്ന് സമൂഹത്തെ മുന്നോട്ടുനയിക്കലാണ് ശാസ്ത്ര-സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കാതല്‍.                                  

വാര്‍ഷിക സുവനീറുകളെന്ന പഠനഗ്രന്ഥങ്ങള്‍

സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വാര്‍ഷികസമ്മേളനങ്ങളോടനുബന്ധിച്ച് സ്മരണികകള്‍ ഇന്ന് ഒരു പതിവാണ്. സമ്മേളനനടത്തിപ്പിനാവശ്യമായ ധനസമാഹരണത്തിനുള്ള ഒരു മാര്‍ഗമാണ് പലപ്പോഴും സ്മരണികകള്‍. അതുകൊണ്ടുതന്നെ പരസ്യസമാഹാരങ്ങളായിരിക്കും പലതും. ചില നല്ല രചനകള്‍ അവയില്‍ കണ്ടേക്കാമെന്ന് മാത്രം.
പരിഷത്തും ഈ വാര്‍ഷികചര്യയ്ക്ക് മുടക്കം വരുത്തിയിട്ടില്ല; എന്നാല്‍ അവയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പരിഷത്തിന്റെ വാര്‍ഷികസോവനീറുകള്‍ മിക്കതും മികച്ച പഠനഗ്രന്ഥങ്ങളാണ്. ആദ്യകാലത്ത് പരസ്യങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. ചില വര്‍ഷങ്ങളില്‍ സാമ്പത്തികസമാഹരണലക്ഷ്യത്തോടെ പ്രത്യേകം സോവനീറുകള്‍, പുസ്തകത്തിനുപുറമേ, പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആദ്യകാലസ്മരണികകള്‍ പരിഷത്തിന്റെ കാഴ്ചപ്പാടുകളും കര്‍മപരിപാടികളും വിശദീകരിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ക്രമേണ, ആനുകാലികവിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന, നമ്മുടെ വികസനപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന, ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം പകരുന്ന പഠനഗ്രന്ഥങ്ങളായി അവ മാറി. കഴിഞ്ഞകാലങ്ങളിലെ പരിഷത്ത് വാര്‍ഷികസ്മരണികകള്‍, അവ കൈകാര്യം ചെയ്യുന്ന വിഷയവൈവിധ്യം കൊണ്ടും, ശാസ്ത്രീയതകൊണ്ടും, സമഗ്രതകൊണ്ടും, ആധികാരികതകൊണ്ടും ഇന്നും പഠനീയങ്ങളാണ്. അമ്പത്തിരണ്ടുവര്‍ഷങ്ങളിലെയും സോവനീറുകളെക്കുറിച്ച് ഉപന്യസിക്കുന്നത് ഇവിടെ അസംഗതമായതുകൊണ്ട് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്.
1977ല്‍ കൊല്ലത്തുനടന്ന 14-ാം വാര്‍ഷികസമ്മേളനസ്മരണികയാണ് 'മനുഷ്യനും ചുറ്റുപാടും' എന്ന പ്രൗഢഗ്രന്ഥം. വി.കെ.ദാമോദരന്‍, പി.ആര്‍.മാധവപ്പണിക്കര്‍, ഡോ.ജി.കെ.കാര്‍ണവര്‍ എന്നിവരാണ് എഡിറ്റര്‍മാര്‍. ഇതിന് സാമാ ന്യം ദീര്‍ഘമായ മുഖവുര എഴുതിയിരിക്കുന്നത് ഡോ.എം.പി.പരമേശ്വരനാണ്. പില്‍ക്കാല പരിഷത്ത്പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ ത്രിപരിസ്ഥിതിസിദ്ധാന്തം എം.പി. ആദ്യമായി അവതരിപ്പിക്കുന്നത് ഈ ലേഖനത്തിലാണ്. ഇംഗീഷ്, ജര്‍മന്‍, റഷ്യന്‍ മുതലായ ഭാഷകളില്‍ ഇമ്മാതിരി പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും മലയാളത്തില്‍ കാര്യമായൊന്നും ഇല്ലെന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയെന്ന് പറഞ്ഞുകൊണ്ടാണ് മുഖവുര തുടങ്ങുന്നത് : ''മനുഷ്യന്‍ മനുഷ്യനായത് സഹകരണത്തിലൂടെയാണ്. ഇതിനെപ്പറ്റിയുള്ള ബോധം മനുഷ്യര്‍ ഒരിക്കലും പൂര്‍ണമായി ത്യജിച്ചിട്ടില്ല.... അതേസമയം, സ്‌കൂളില്‍ പഠിപ്പിലായാലും വേണ്ടില്ല, കായികമത്സരങ്ങളിലായാലും വേണ്ടില്ല, ഉല്‍പാദനപ്രവര്‍ത്തനങ്ങളിലായാലും വേണ്ടില്ല, എല്ലാ രംഗങ്ങളിലും മുറ്റിനില്‍ക്കുന്നത് മത്സരത്തിന്റെ ഭാവമാണ്. നമ്മുടെ സാംസ്‌കാരികമണ്ഡലത്തിലാകെ മത്സരത്തിന്റേതായ കാഴ്ചപ്പാടാണ് വളര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. ബോധപൂര്‍വം അതുമാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ സാമ്പത്തികബന്ധങ്ങളില്‍ മാറ്റമുണ്ടായാലും ആ മാറ്റത്തെയും പ്രകൃതിയുമായുള്ള ബന്ധത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റത്തെയും ഈ സാംസ്‌കാരികമായ ചുറ്റുപാട് ചെറുക്കുന്നതായിരിക്കും. അതിനാല്‍ മനുഷ്യന്റെ ചുറ്റുപാട് എന്നുപറയുമ്പോള്‍ ഭൗതികമായ ചുറ്റുപാടുമാത്രം പരിഗണിച്ചാല്‍ പോര; സാമ്പത്തികവും സാംസ്‌കാരികവുമായ ചുറ്റുപാടുകളും അവ തമ്മിലുള്ള ബന്ധങ്ങളും കൂടെ പരിഗണിക്കണം. ഇത്തരമൊരു കാഴ്ചപ്പാട് അവതരിപ്പിക്കലാണ് ഈ പുസ്തകത്തിന്റെ മുഖ്യലക്ഷ്യം.'' എന്ന് മുഖവുരയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും പഠനാര്‍ഹമായൊരു ലേഖനമാണിത്. വി.കെ.ദാമോദരന്‍, എം.കെ.പ്രസാദ്, എം.സ്റ്റീഫന്‍, കെ.പി.കണ്ണന്‍, യു.കെ.ഗോപാലന്‍, എന്‍.വി.കൃഷ്ണവാരിയര്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരാണ് ലേഖകര്‍.
1978ല്‍ കോട്ടയത്തുനടന്ന സമ്മേളനത്തിന്റെ സ്മരണികയാണ് 'നാടിനുചേര്‍ന്ന സാങ്കേതികവിദ്യ'. വി.ശ്രീകുമാര്‍ എഡിറ്റുചെയ്ത ഈ പുസ്തകത്തിനും എം.പി.യാണ് ആമുഖം എഴുതിയിട്ടുള്ളത്. നാടിനുചേര്‍ന്നതെന്ന് പറയുമ്പോള്‍, നാട്ടിലെ ഏതുവിഭാഗത്തിന് ചേര്‍ന്നത്, ഏതേത് ഉല്‍പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ചേര്‍ന്നത് എന്ന് വേര്‍തിരിച്ചുചോദിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് അതിനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്. ഈ ഗ്രന്ഥത്തിലും, നാമിന്ന് ചര്‍ച്ച ചെയ്യുന്ന വികസനസമീപനത്തിന്റെ സ്ഫുരണങ്ങള്‍ കാണാന്‍ കഴിയും.
തൃശ്ശൂരില്‍ നടന്ന 17-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സി.ജി.ശാന്തകുമാറിന്റെ 'ശാസ്ത്രാന്വേഷണപ്രോജക്ടുകളും സയന്‍സ് പരീക്ഷണങ്ങളും' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കേരളത്തിലെ വ്യവസായങ്ങളെക്കുറിച്ച് ഒരു സോവനീര്‍ കൂടി, പരസ്യങ്ങള്‍ ചേര്‍ത്തുകൊണ്ട്, ഈ സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈലന്റ്‌വാലി ചര്‍ച്ചയുടെ കൂടി പശ്ചാത്തലത്തിലാണ്, 1981ല്‍ പാലക്കാട് നടന്ന 18-ാം വാര്‍ഷികത്തില്‍ 'പാലക്കാട് ഇന്ന്, നാളെ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പി.വി.ദേവദാസാണ് എഡിറ്റര്‍. 82ല്‍ മഞ്ചേരിയില്‍ നടന്ന വാര്‍ഷികത്തിന്റെ ഭാഗമായാണ് ആദ്യത്തെ വിദ്യാഭ്യാസരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസവിചക്ഷണരും പരിഷത്ത്പ്രവര്‍ത്തകരും പലവട്ടം കൂടിയിരുന്ന് ചര്‍ച്ചചെയ്താണ് ആ ഗ്രന്ഥം തയ്യാറാക്കിയത്. അതേവരെയുള്ള നമ്മുടെ വിദ്യാഭ്യാസാനുഭവങ്ങള്‍ കൂടി ഈ രേഖയ്ക്ക് പശ്ചാത്തലമായുണ്ട്. ഡോ.എം.പി.പരമേശ്വരനും സി.ജി.ശാന്തകുമാറുമാണ് ഇതെഴുതിത്തയ്യാറാക്കിയത്. 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന പേരില്‍ പരിഷത്തിന്റെ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശകലനമാണ് 83ലെ ഇരുപതാംവാര്‍ഷികസോവനീര്‍.
ആലപ്പുഴയില്‍ നടന്ന 21-ാം വാര്‍ഷികസ്മരണികയാണ് 'വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്'. 1982ല്‍ നടത്തിയ എഴ് ഗ്രാമശാസ്ത്രജാഥകളിലെയും പ്രഭാഷണവിഷയം വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്നതായിരുന്നു. 83 ജനുവരിയില്‍ സംഘടിപ്പിച്ച ശാസ്ത്രമാസം ക്ലാസുകളിലെ ഒരു വിഷയവും ഇതുതന്നെ. ഇവയുടെ അനുഭവങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് 84ല്‍ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒമ്പതുലേഖനങ്ങളാണുള്ളത്. ആറെണ്ണം എം.പി.യും രണ്ടെണ്ണം സി.ജി.യും ഒന്ന് ഡോ.ഇക്ബാലുമാണ് എഴുതിയത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സേവനം, വിശ്രമം, വിനോദം, സംസ്‌കാരം, ഭരണം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരു ഉപഭോക്താവ് എങ്ങനെയൊക്കെ വഞ്ചിക്കപ്പെടുന്നുവെന്ന് ഉദാഹരണസഹിതം ലളിതമായും സരസമായും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
വികസനപരിപ്രേക്ഷ്യം (22), വ്യവസായവികസനം (23), പരമ്പരാഗതവ്യവസായങ്ങള്‍ (24) എന്നീ മേഖലകളാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചര്‍ച്ചചെയ്തത്. കേരളത്തിന്റെ എട്ടാം പദ്ധതിക്ക് ഒരാമുഖം ആണ് 25-ാം വാര്‍ഷികഗ്രന്ഥം. പരിഷത്തിന്റെ വികസനകാഴ്ചപ്പാടിലെ ക്രമാനുഗതമായ വളര്‍ച്ചയും വികാസവും ഈ ഗ്രന്ഥത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പരസ്യത്തിനുവേണ്ടി മറ്റൊരു സോവനീറും ആ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ ആദ്യഭാഗം പരിഷത്തിന്റെ 25 വര്‍ഷത്തെ നാള്‍വഴികള്‍, അതുവരെ പ്രസിദ്ധീകരിച്ച പുസ്തക                ങ്ങളുടെ ലിസ്റ്റ്, അപൂര്‍വങ്ങളായ കുറേ ഫോട്ടോകള്‍, 25 വര്‍ഷത്തെ പരിഷത്ത് ചരിത്രാവലോകനം എന്നിവകൊണ്ട് സമ്പന്നമാണ്.
സമകാലീന ശാസ്ത്രചിന്തകള്‍ (26), വികസനത്തിന്റെ പടവുകള്‍ (27), കേരളത്തിന്റെ ആരോഗ്യസ്ഥിതി (28), ശാസ്ത്രവും മതനിരപേക്ഷതയും (31), കേരളത്തിന്റെ വികസനം - ചില ചിന്തകള്‍ (32), കൃഷി - വ്യവസ്ഥയും വിമര്‍ശവും (34), ജനാധിപത്യത്തിന്റെ ഭാവി (37), കേരള ആരോഗ്യമാതൃക പുതിയ നൂറ്റാണ്ടിലേക്ക് (38), വിവേചനത്തിന്റെ ഭിന്നമുഖങ്ങള്‍ (39), ശാസ്ത്രവും കപടശാസ്ത്രവും (40), പ്രതിരോധത്തിന്റെ ജനകീയധാരകള്‍ (41), ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ (42), അമ്പതാണ്ട് പിന്നിട്ട കേരളം - ചില നിരീക്ഷണങ്ങള്‍ (44), ഊര്‍ജം ഊര്‍ജം (45), ഗലീലിയോ, ഡാര്‍വിന്‍ - മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷി             കള്‍ (46), ഗലീലിയോ - ഒരു ജീവിതകഥ (47), രസതന്ത്രം : ജീവി       തവും ഭാവിയും (48), പുതുകേരളചിന്തകള്‍ (49), ജനകീയശാസ്ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍സമൂഹവും (50), ശാസ്ത്രം സമരായുധമാകുമ്പോള്‍ (51), കേരളനവോത്ഥാനവും യുക്തിചിന്തയും (52) - ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് നമ്മുടെ സ്മരണികാ                     ഗ്രന്ഥങ്ങള്‍ ചര്‍ച്ചചെയ്തിട്ടുള്ളത്.
പരിഷത്ത്പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, മറ്റു സാമൂഹികപ്രവര്‍ത്തകര്‍ക്കും ആശയവൈശദ്യത്തിന് സഹായകമായ ഗ്രന്ഥങ്ങളാണ് ഇവയെല്ലാം. ഓരോ പുസ്തകത്തിന്റെ പിന്നിലും ഏറെ അധ്വാനമുണ്ട്. ഒരു പാഴ്ശ്രമമാകരുതെന്ന ചിന്തയോടുകൂടിയാണ്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായും പ്രചോദകനായും മാറണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഓരോ വര്‍ഷത്തെയും വിഷയം തീരുമാനി                      ക്കുന്നതും പുസ്തകം തയ്യാറാക്കുന്നതും. അതുകൊണ്ടുതന്നെ എത്ര പരിഷത്ത്പ്രവര്‍ത്തകരുടെ കയ്യില്‍ ഇതെത്തുന്നുണ്ട്, നമ്മുടെ സാമൂഹിക ഇടപെടലുകള്‍ എത്രമാത്രം സാര്‍ത്ഥകമായി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നീ കാര്യങ്ങള്‍ വിമര്‍ശനപരമായി പരിശോധി ക്കേണ്ടതുണ്ട്.                      


അ വായനയില്‍ നിന്ന് ഇ വായനയിലേക്ക്

മാനവചരിത്രത്തിലെ സുപ്രധാന മായൊരു കണ്ടുപിടുത്തമായിരുന്നു അച്ചടിയുടേത്. പിന്നീടുള്ള നമ്മുടെ എല്ലാകാല്‍വെപ്പുകളും അച്ചടിരൂപ ത്തില്‍വന്ന വിജ്ഞാനത്തിന്റെ സൃ ഷ്ടിയായിരുന്നു.
ഭാഷാസാങ്കേതികവിദ്യയ്ക്ക് ചു ട്ടെടുത്ത കളിമണ്‍ ഫലകങ്ങള്‍, പാപ്പി റസ് ചെടിയുടെ ചുരുളുകള്‍ തുടങ്ങി നിണ്ടകാലത്തെ ചരിത്രം പറയാനു ണ്ട്. കമ്പ്യൂട്ടറുകളുടെ കടന്നുവരവോ ടെ ദ്രുതഗതിയിലായ ഭാഷാസാ ങ്കേതികവിദ്യയുടെ വളര്‍ച്ച യൂണി കോഡ് വ്യവസ്ഥ അംഗീകൃതമായ ഘട്ടത്തോടെ പുതിയ മാനങ്ങള്‍ കൈവരിച്ചു. സാങ്കേതികവിദ്യ യുടെ വികാസം ജീവിതത്തിന്റെ എല്ലാമേഖ ലകളെയും മാറ്റിമറിച്ചതു പോലെ വായനയെയും മാറ്റിമറിക്കുകയാണ്. അച്ചടിച്ചരൂപങ്ങളെ അടിസ്ഥാന മാക്കിയുള്ള വായന അഥവാ അ വായന ഇന്ന് ഇലക്ട്രോണിക് വായന അഥവാ ഇ വായനയ്ക്ക് പതിയെ രംഗ മൊഴിഞ്ഞുകൊടുക്കുന്ന കാഴ്ച യ്ക്കാണ് നാം സാക്ഷികളാവുന്നത്.
ഡിജിറ്റല്‍ കോഡുകളായി സൂ ക്ഷിച്ച ടെക്സ്റ്റുകളെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താല്‍ വായിക്കുന്നതിനെയാണ് പൊതുവെ ഇവായന എന്നതുകൊണ്ടുദ്ദേശി ക്കുന്നത്. ആധുനിക മൊബൈല്‍ ഫോണുകളുടെ വ്യാപനത്തോടെ നമ്മളില്‍ ഭൂരിഭാഗവും ഇ വായനക്കാ രായി മാറിക്കഴിഞ്ഞു.
മൊബൈല്‍ ഫോണിലുള്ള വായ നയില്‍ സ്‌ക്രീനിന്റെ വലിപ്പക്കുറവ് പലപ്പോഴും പ്രശ്‌നമാണ്. ഫോണി ലായാലും കമ്പ്യൂട്ടറലിയാലും ഏറെ നേരം വായന സുഖകരമായി തുടരാ നാവില്ല. അവയുടെ സ്‌ക്രീനില്‍ നിന്ന് നമ്മുടെ കണ്ണുകളിലേയ്ക്ക് അടിക്കു ന്ന പ്രകാശമാണ് ഇവിടെ വില്ലനായെ ത്തുന്നത്. എന്നാല്‍ ഈ പരിമിതി മറികടക്കുന്നവയാണ് ഇ ബുക്ക് റീഡറുകള്‍. സാങ്കേതികവിദ്യയുടെ മേന്മയാല്‍ അച്ചടിച്ച കടലാസ്സ് വായിക്കുന്ന അതേ ലാഘവത്തോടെ നമുക്ക് ഇ ബുക്ക് റീഡറുകള്‍ ഉപയോഗിച്ച് വായിക്കാം. കണ്ണിന് പ്രയാസം സൃഷ്ടിക്കാത്ത സ്‌ക്രീന്‍, ഉപകരണത്തിന്റെ വലിപ്പക്കുറവ്, കൂടിയ ബാറ്ററിലൈഫ്, ഉയര്‍ന്ന സ്റ്റോറേജ് സൗകര്യം തുടങ്ങി ഇ ബുക്ക് റീഡറുകളുടെ മേന്മകള്‍ പലതാണ്. ഇന്ന് ഇ ബുക്ക് റീഡറു കളുടെ പല സാധ്യതകളും ടാബ്‌ലറ്റു കളില്‍ ലഭ്യമാണ്. ഒരേ സമയം സ്മാര്‍ട്ട് ഫോണിന്റെയും കമ്പ്യൂട്ടറി ന്റെയും ഇ റീഡറുകളുടെയും സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ടാബ്‌ലറ്റുകളുടെ പ്രചാരം ഭാവിയില്‍ വലിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യത.
ഇ വായനയുടെ മറ്റു ചില പ്രത്യേ കതകള്‍ പരിശോധിയ്ക്കാം. ഒന്നാമ തായി വലിയ ലൈബ്രറിയില്‍ ഉള്ള തോ അതിലധികമോ പുസ്തകങ്ങള്‍  ചെറിയ ഇ ബുക്ക് റീഡറില്‍ ഒതു ങ്ങും. രണ്ടാമതായി അത് എവിടെ യും കൊണ്ടുനടക്കാം. ഇത്രയും വലിയ ലൈബ്രറി ഒരു പ്രയാസവു മില്ലാതെ നമ്മുടെ യാത്രാവേളയില്‍ പ്രയോജനപ്പെടുത്തുക എന്നത് എത്ര ആനന്ദകരമാണ്. മൂന്നാമതായി നിരവധി ഇ പുസ്തകങ്ങള്‍ ഇന്ന് സൗജന്യമായി ലഭ്യമായതിനാല്‍ വായനയുടെ ചെലവ് കുറയ്ക്കാന്‍ കഴിയുന്നു. നാലാമതായി അക്ഷരങ്ങ ളുടെ നിറം, വലിപ്പം, പശ്ചാത്തലനിറം എന്നിവയെല്ലാം നമ്മുടെ താത്പര്യ ത്തിനനുസരിച്ച് ക്രമീകരിക്കാം. പിന്നെയോ, ഹൈപ്പര്‍ടെക്സ്റ്റ്, ഹൈ പ്പര്‍ മീഡിയ എന്നിവയുടെ സാധ്യത കളെ പ്രയോജനപ്പെടുത്താന്‍ കഴി യുന്നു. അതായത് വായിച്ചു പോവുന്ന വാക്കുകളുടെ അര്‍ത്ഥം, അതിനെക്കു റിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ചിത്രങ്ങള്‍ ഇവയെല്ലാം ആവശ്യമെ ങ്കില്‍ നമുക്ക് പുതിയ സ്‌ക്രീനില്‍ ലഭ്യമാക്കാന്‍ കഴിയുന്നു. ഉടനുടന്‍ ആശയവ്യക്തത വരുത്തി വായന തുടരാംമെന്ന് സാരം.
യുണിക്കോഡ് സമ്പ്രദായത്തിന്റെ വരവോടെ ഭാഷാസാങ്കേതികരംഗത്ത് മലയാളഭാഷ പുതിയ കുതിപ്പുകള്‍ കൈവരിച്ചു. ഇന്റര്‍നെറ്റില്‍ മലയാളം ഇന്നൊരു സജീവസാന്നിധ്യമാണ്. വിക്കിപീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാനസംരംഭങ്ങള്‍ക്ക് മറ്റ് ഇന്ത്യ ന്‍ ഭാഷകളെ പിന്തള്ളാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. മലയാളത്തിലെ പ്രധാന പത്രങ്ങള്‍ക്കെല്ലാം ഇന്ന് വെബ് എഡിഷനുകളുണ്ട്. അവ ഉപയോഗിച്ച് പത്രം വായിക്കുന്നവ രുടെ എണ്ണവും ഒട്ടും കുറവല്ല. ആയിര ക്കണക്കിന് ആളുകള്‍ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന വെബ് മാഗ സിനുകളും നിരവധി നമുക്കുണ്ട്. പുസ്തകരംഗത്തും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പഴയ നിരവധി പുസ്തക ങ്ങള്‍ ഇന്ന് നമുക്ക് ഡിജിറ്റല്‍ രൂപ ത്തില്‍ സൗജന്യമായി തന്നെ വായി ക്കാം. ഇന്റര്‍നെറ്റ് കണക്ഷനു വേണ്ടിവരുന്ന ചെലവ് മാത്രമേ ഇവിടെ വരുന്നുള്ളൂ. അധ്യാത്മരാമാ യണം, ഭാഗവതം, ഖുറാന്‍, ശ്രീ നാരായണഗുരുവിന്റെ കൃതികള്‍, കുമാരനാശാന്റെ കൃതികള്‍, കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍... ഇങ്ങനെ പലതും ഇന്ന് ഇ വായനയ്ക്ക് ലഭ്യ മാണ്. ലോകത്തോടൊപ്പം മലയാള വും ഇ വായനയുടെ രംഗത്തേയ്ക്ക് ദ്രുതഗതിയില്‍ മാറുകയാണ്. ഏത് സാങ്കേതികവിദ്യ വന്നാലും പുസ്ത കം കയ്യിലേന്തിയുള്ള വായനയുടെ സുഖം മറ്റൊന്നിനും നല്‍കാന്‍ കഴി യുകയില്ല എന്ന് പല വായനക്കാരും പറയാറുണ്ട്. സത്യമായിരിക്കാം. പക്ഷേ, സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏതു വിധത്തിലായിരിക്കു മെന്ന് പറയാന്‍ കഴിയില്ല. നമ്മുടെ കയ്യിലൊതുങ്ങുന്ന ഒരു കൊച്ചു ഉപകരണം കൊണ്ട് ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പത്തുവര്‍ഷം മുമ്പ് ആരെങ്കിലും പറ ഞ്ഞിരുന്നെങ്കില്‍ അന്നത് നമുക്ക് വി ശ്വസിക്കാന്‍ കഴിയുമായിരുന്നോ?

സി.എം. മുരളീധരന്

യുറീക്ക , ശാസ്ത്രകേരളം - പുതിയ ശാസ്ത്രവിദ്യാഭ്യാസത്തിനുള്ള അന്വേഷണം



1969 ജൂണ്‍ 1നും 1970 ജൂണ്‍ ഒന്നിനും തുടങ്ങി ശാസ്ത്രപ്രചാരണത്തില്‍ കഴിഞ്ഞ 45 വര്‍ഷത്തിലേറെക്കാലമായി മുടങ്ങാതെ പ്രവര്‍ത്തിക്കുന്ന യുറീക്കയും ശാസ്ത്രകേരളവും പുതുതലമുറയ്ക്കിന്ന്  അന്യമാകുകയാമോ?  പുതിയ തലമുറയുമായി സംവദിക്കുന്നതില്‍ മാസികകളുടെ സമകാല ഉള്ളടക്കം അപര്യാപ്തമാണോ? പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും ഉള്ളടക്കത്തിനും ശൈലിക്കുമൊക്കെ ഏറെ സംഭാവനകള്‍ നല്‍കിയ ഈ പ്രസിദ്ധീകരണങ്ങള്‍ എത്തേണ്ടവരിലെത്തുന്നുണ്ടോ? പുതിയ കാലത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങളില്‍ ഇവയിലെ വിഭവങ്ങള്‍ എത്രത്തോളം അനുയോജ്യമാണ്? വായിക്കുന്ന കുട്ടികളൊന്നും യുറീക്കയെ കൈവിടുന്നില്ല. എന്നാല്‍ പുതിയ എത്ര കുട്ടികള്‍ യുറീക്ക കാണുന്നുണ്ട്? 'ശാസ്ത്രകേരളം' ചുരുങ്ങുന്ന കേരളത്തിന്റെ ശാസ്ത്ര             ബോധമായി ശോഷിക്കുന്നുവോ എന്ന് സംശയം!
എനിക്കിപ്പോഴും യുറീക്ക ഒരു കൗതുകമാണ്. പണ്ട് തൃശ്ശൂരിലെ ശാസ്ത്രപ്രചാരകനായിരുന്ന പ്രഭാകരന്‍മാഷിന്റെ കയ്യില്‍നിന്ന് അത് അമ്മ വീട്ടിലെത്തിക്കുമ്പോള്‍ തുടങ്ങുന്ന ആകാംക്ഷയും ഓരോ താള്‍ മറിക്കുമ്പോഴുമുള്ള ഉദ്വേഗവും  യുറീക്ക വായിക്കുമ്പോള്‍ ഇന്നും ഞാന്‍ അനുഭവിക്കുന്നു. ഒരു   പക്ഷേ, എന്റെ വിദ്യാഭ്യാസത്തിന്റെ രീതിക്കും ശൈലിക്കും ചേര്‍ന്ന വിഭവങ്ങള്‍ നല്‍കുന്നതാണോ, എന്റെ ജിജ്ഞാസയെ ഇപ്പോഴും ഉള്‍ക്കൊള്ളുന്നതാണോ ഈ ഇഷ്ടത്തിനുകാരണമെന്ന് എനിക്കറിയില്ല. പക്ഷേ, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കരുപിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഈ മാസികകള്‍ ഇന്നത് എത്ര കണ്ട് നിര്‍വഹിക്കുന്നു? വിദ്യാഭ്യാസരീതി മാറിപ്പോയതാണോ?, യുറീക്കയും ശാസ്ത്രകേരളവും മാറാത്തതാണോ ഇതിനുകാരണം?  ശാസ്ത്രത്തെ സാമൂഹികനിര്‍മിതിക്കുള്ള കരുത്തുറ്റ ഉപകരണമാക്കുന്നതിനാണ് മാതൃഭാഷയിലൂടെയുള്ള ശാസ്ത്രപ്രചരണം പരിഷത്ത് ആരംഭിക്കുന്നത്. പുതിയ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൃത്യമായി പരുവപ്പെടുത്തി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നതിന് സ്‌കൂള്‍തലത്തിലുള്ള ശാസ്ത്രപഠനത്തില്‍ ഇടപെടാനാണ് എഴുപതുകളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് മാസികകള്‍ ആരംഭിച്ചത്. ശാസ്ത്രം സിദ്ധാന്തമല്ല, പ്രവര്‍ത്തനമാണെന്ന് സ്വയംബോധ്യപ്പെട്ട് പ്രവര്‍ത്തി                     ക്കാനും മാതൃഭാഷയിലൂടെ ശാസ്ത്രത്തെ  സാമൂഹികമാറ്റത്തിന്റെ ആയുധമാക്കാനും ഇതിലൂടെ സാധിച്ചു. സ്‌കൂള്‍ സയന്‍സ്‌ക്ലബ്ബുകള്‍ തുടക്കംകുറിച്ച ഈ മാറ്റം 'പ്രകൃതി ശാസ്ത്രം സമൂഹം' ക്ലാസ്സുകളിലൂടെ സമൂഹത്തിലേക്ക് വ്യാപിച്ചു. അധ്യാപകരും ശാസ്ത്രപ്രചാരകരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, സ്‌കൂളിലെ ശാസ്ത്രം അടുക്കളിലെയും വീട്ടുമുറ്റത്തെയും ചുറ്റുപാടിന്റെയും പൊതുസമൂഹത്തിന്റെയും ശാസ്ത്രബോധമായി മാറുകയുംചെയ്തു. എന്നാല്‍ നേരത്തെ പാഠപുസ്തകങ്ങള്‍ ശാസ്ത്രം കൈകാര്യം ചെയ്തിരുന്ന രീതിയില്‍ ഇന്നൊരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യുറീക്കയും ശാസ്ത്രകേരളവും ഭൗതികയാഥാര്‍ഥ്യങ്ങളെയും പ്രപഞ്ചസത്യങ്ങളെയും വിശ്വാസങ്ങളെയും ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി വിശദീകരിക്കാനും വിശകലനം ചെയ്യാനും സ്വീകരിച്ചിരുന്ന രീതിയാണ് ഇന്ന് പാഠപുസ്തകങ്ങള്‍ ഒരുപരിധിവരെ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിലുള്ള പരിമിതികളെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങളും വിശകലനരീതികളും  യുറീക്കയും ശാസ്ത്രകേരളവും ഇന്ന് നല്‍കുന്നുണ്ടോയെന്നത് സംശയ              മാണ്. പലപ്പോഴും സ്‌കൂള്‍തല ശാസ്ത്രപഠനത്തെ സഹായിക്കുന്ന ഒന്നായി ഇന്ന് ഈ മാസികകളിലെ ഉള്ളടക്കം മാറിയിരിക്കുന്നു. ഒരുപക്ഷേ, തുടക്കത്തില്‍ നാം മുന്നോട്ടുവച്ച ശാസ്ത്രപഠന രീതിയിന്ന് മുഖ്യധാരാസ്‌കൂളുകളുടെ ശാസ്ത്രപഠനരീതിയായിക്കഴിഞ്ഞു.
ഈ മാറ്റം യുറീക്കയുടെയും ശാസ്ത്രകേരളത്തിന്റെയും പ്രസക്തി കുറയ്ക്കുകയല്ല യഥാര്‍ഥത്തില്‍ ചെയ്യുന്നത്. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ തൊഴിലിനുവേണ്ടി ശാസ്ത്രം പഠിക്കുന്ന കേരളത്തിലെ പൊതുസമൂഹത്തിന്റെ ശാസ്ത്രബോധം കുറഞ്ഞുവരുന്നതാണ് ഇന്ന് കാണുന്നത്. ശാസ്ത്രത്തെ ജീവനോപാധിയായ തൊഴില്‍ നേടാന്‍/പ്രൊഫഷണല്‍കോഴ്‌സുകളിലെ അഡ്മിഷനുള്ള ഉപാധിയായാണ് ഭൂരിപക്ഷവും കാണുന്നത്. എന്നാല്‍ ജീവിതത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കാനും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനുള്ള ഉപാധിയായി ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്ര വിദ്യാഭ്യാസരീതിയിലേക്ക് നാം മുന്നേറേണ്ടതുണ്ട്. യുറീക്കയെ ഇത്തരത്തില്‍ മാറ്റാന്‍ ചെറിയ ചില ഇടപെടലുകള്‍ മതി.
തന്റെ ചുറ്റുപാടുകളിലെ മാറ്റങ്ങളും പുതിയ സംഭവങ്ങളും നിരീക്ഷിക്കുന്ന അതിനെ വിശകലനം ചെയ്യാന്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്ന, ക്ലാസ്മുറിയിലെ പരീക്ഷണങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പുതിയ 'ചിരുതക്കുട്ടി'മാരെ യുറീക്കയിലൂടെ നമുക്ക് കണ്ടെത്താനാകും. 'യുറീക്കാവിജ്ഞാനപരീക്ഷ' ഇന്ന് നിരവധി വിജ്ഞാനപരീക്ഷകളായി സമൂഹം ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍  മത്സരപരീക്ഷകളെ പുതിയ രീതികളില്‍ ഇതിനുപയോഗപ്പെടുത്താന്‍, നമുക്ക് സാധിക്കണം. ഇന്ന് യുറീക്ക പ്രധാനമായും യു.പി തലം വരെയുള്ള കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇതൊരു സ്‌കൂള്‍ ശാസ്ത്രമാസികയായി വിപുലപ്പെടുത്തണം. കുറെക്കൂടി കുട്ടികള്‍ക്ക് ഇടപെടാനുള്ള പദ്ധതികള്‍, പരീക്ഷണമൂല - സ്വന്തം പരീക്ഷാണാനുഭവങ്ങള്‍, കണ്ടെത്തലുകള്‍ എഴുതാനുള്ള അവസരം, അധ്യാപക അനുഭവങ്ങള്‍, മികച്ച അധ്യാപകരുടെ ക്ലാസ് അനുഭവങ്ങള്‍, പുതിയ തലമുറയിലെ ശാസ്ത്രജ്ഞരുടെ അനുഭവങ്ങള്‍, യുവഗവേഷകരുടെ പഠനാനുഭവങ്ങള്‍ ഇവ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കാം. യുറീക്കയെ പുതു             ക്കാന്‍ ഏറെ പണിപെടേണ്ടതില്ല. ഇന്നത്തെ ശാസ്ത്രകേരളത്തിലെ ചില പദ്ധതികള്‍ കൂട്ടിച്ചേര്‍ത്തും ഇതിനെ ഒരു സ്‌കൂള്‍മാസികയാക്കാം - രണ്ട് മുതല്‍ പ്ലസ്ടു വരെയുള്ളവരുടെ മാസിക - മാതൃഭാഷയെ ഉപയോഗപ്പെടുത്തിയുള്ള ഒരു മുന്നേറ്റം.
എന്നാല്‍ ശാസ്ത്രകേരളത്തെ പുതിയ കാലത്തിന്റെ ഒരു വിദ്യാഭ്യാസമാസികയാക്കിയാലോ? ഇന്ന് കേരളത്തില്‍ അധ്യാപകരെ കേന്ദ്രീകരിക്കുന്ന ഒരു മാസിക ഇല്ല. എന്നാലിത് അവര്‍ക്കുള്ളതു മാത്രമാവരുത്. സ്‌കൂള്‍അധ്യാപകര്‍ മുതല്‍ ഗവേഷകര്‍ വരെയുള്ള വിപുലമായ അധ്യാപകനിര, ഒപ്പം നമ്മുടെ 'യുവസമിതി'യുടെ പങ്കാളിത്തവും, തൊഴിലന്വേഷകര്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഒരുപോലെ ഉപയോഗപ്രദമായ, ശാസ്ത്ര-സാമൂഹികവിഷയങ്ങളുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍, പുതിയ സാധ്യതകള്‍, പഠനരീതികള്‍... ഇവയൊക്കെ പരിചയപ്പെടുത്തുന്ന ഒരു മാസിക. ഐ.ടി രംഗത്തെ പുതിയ സാധ്യതകള്‍ വിജ്ഞാനസമ്പാദനത്തിനാശ്രയിക്കാവുന്ന വെബ്‌സൈറ്റുകള്‍, പുതിയ സോഫ്റ്റ്‌വെയറുകള്‍,         അപ്ലിക്കേഷനുകള്‍, സോഷ്യല്‍    മീഡിയ സാധ്യതകള്‍ - തികച്ചും                  റ്റാണ്ടുകള്‍ക്കുപിറകില്‍, ഭാരതീയപൈതൃകത്തിന്റെ ചിറകില്‍ ബന്ധിപ്പിക്കാനുള്ള പുതിയ ശ്രമത്തെ യുക്തിയുക്തമായി പ്രതിരോധിക്കുന്ന ഒരു പുതുതലമുറയുടെ ഊര്‍ജസ്രോതസ്സാവണം ഈ മാസിക. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ അനുഭവങ്ങള്‍ നമുക്ക് കരുത്താണ്. പുതിയ ലോകത്ത്, ഒരുപിടി ആശയങ്ങളുമായിനില്‍ക്കുന്ന നമ്മുടെ പുതിയ തലമുറയെ ഇനിയും പരിഷത്തുമായി ഇണക്കിച്ചേര്‍ക്കാന്‍ ഇത്തരമൊരു മാധ്യമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇതല്ലേ            ഒരവസരം!                        

സയന്‍സ് ജേര്‍ണലിസം മലയാളത്തിലെ സാധ്യതകളും പ്രശ്നങ്ങളും

സയന്‍സ് പോപ്പുലറൈസേഷന്റെ ഒരു ഭാഗമാണല്ലോ സയന്‍സ് ജേര്‍ണലിസം എന്നറിയപ്പെടുന്നത്. ശാസ്ത്രവിഷയങ്ങളെക്കുറിച്ച് വാര്‍ത്താപത്രങ്ങളിലും മാഗസിനുകളിലും എഴുതുന്നതും; റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളില്‍ക്കൂടി ക്ലാസ്സുകളോ പ്രഭാഷണങ്ങളോ നടത്തുന്നതും, നവമാധ്യമങ്ങളില്‍ക്കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നതെല്ലാം ഇതില്‍പ്പെടുന്നു. നവമാധ്യമമായ യൂട്യൂബില്‍ കൂടിയുള്ള ആനിമേഷന്‍ / വീഡിയോ പരിപാടികള്‍ എഴുത്തിനേക്കാളും പതിന്മടങ്ങ് ആസ്വാദ്യകരവും അറിവ് പകരുന്നതുമാണ്. എങ്കിലും പ്രിന്റ് ചെയ്ത് വരുന്ന ലേഖനങ്ങള്‍ക്ക് ചില മേന്മകള്‍ ഉണ്ട്.
അറിവ് തേടിപ്പോകുന്നവര്‍ ചുരുങ്ങും. എന്നാല്‍ അറിവ് അവരുടെ മുന്നിലെത്തിച്ചാല്‍ അത് കാണാന്‍ മടിക്കുന്നവരും തീരെ വിരളമായിരിക്കും. പത്രവായന മലയാളിയുടെ ഒരു പ്രഭാതകര്‍മ്മമാണ്. പത്രവായനക്കാരുടെ എണ്ണം ദശലക്ഷങ്ങളിലാണ്. മിക്ക പത്രങ്ങളും ഈയിടെയായി ഒരു ശാസ്ത്രസപ്ലിമെന്റ് പുറത്തിറക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുകൊണ്ടാണിതെങ്കിലും പൊതുവെ എല്ലാവര്‍ക്കും ഇത് ഉപയോഗമുള്ളതാണ്. നവമാധ്യമങ്ങള്‍ പത്രത്തിലൂടെയുള്ള ശാസ്ത്രപ്രചാരണത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും അവ പുതിയ വഴികളും തുറന്നിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. യൂട്യൂബ് ഉദാഹരണമാണ്. അവയെ നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
ആരാണീ സയന്‍സ് ജേര്‍ണലിസ്റ്റുകള്‍? ഇക്കാര്യത്തില്‍ വ്യക്തമായ വേര്‍തിരിവൊന്നുമില്ല. മാധ്യമങ്ങളില്‍ ശാസ്ത്രത്തെക്കുറിച്ചോ അവരുടെ ഗവേഷണത്തെക്കുറിച്ചോ എഴുതുന്ന ഗവേഷകരോ, ശാസ്ത്രജ്ഞരോ, ശാസ്ത്രവിഷയങ്ങളെക്കുറിച്ചെഴുതുന്ന അധ്യാപകര്‍, പത്രറിപ്പോര്‍ട്ടര്‍മാര്‍    മുതലായവരെല്ലാം ഇതില്‍ പെടും. പല പത്ര മാസികകള്‍ക്കും ലേഖനങ്ങള്‍ കൊടുക്കുന്ന ഫ്രീലാന്‍സര്‍ മാരും ഇതില്‍പെടുന്നു.
സയന്‍സ്‌ജേര്‍ണലിസ്റ്റുകള്‍ക്ക് അവര്‍ എഴുതുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എവിടെനിന്നു കിട്ടുന്നു.? ശാസ്ത്രജ്ഞരാണ് എഴുതുന്നതെങ്കില്‍ വിഷയം മിക്കപ്പോഴും അവര്‍ ചെയ്യുന്ന ഗവേഷണത്തെക്കുറിച്ചായിരിക്കും. വിഷയം കടുകട്ടി ആയിരിക്കാമെങ്കിലും അതിനെക്കുറിച്ച് അവര്‍ക്ക് നല്ല അറിവുണ്ടാകും; ലളിതമായി വിശദീകരിക്കാനും കഴിയും. അതിനാല്‍ അവരുടെ ലേഖനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അവ വിശ്വസിച്ച് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാംനിര സ്രോതസ്സ് (ളശൃേെ ീൌൃരല) ആണ്. അവര്‍ അവരുടെ ഗവേഷണ വിഷയങ്ങളെക്കുറിച്ചോ അതുമായി അടുത്ത ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചോ എഴുതുമ്പോഴാണ് തെളിമയേറുക.
മറ്റ് എഴുത്തുകാര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നത് മൂന്ന് വഴികളിലൂടെയാണ്. ശാസ്ത്രജ്ഞരും ഗവേഷകരമായുള്ള അഭിമുഖത്തിലൂടെയുള്ള വിവരശേഖരണമാണ് ഒരു വഴി. രണ്ടാമത്തേത് ഗവേഷണ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍, പേപ്പറുകള്‍ എന്നിവ വായിച്ചുള്ള വിവരശേഖരണമാണ്. മൂന്നാമത്തേത്, ഇന്റര്‍നെറ്റ് എന്ന അപരനാമത്തില്‍ പ്രസിദ്ധമായിട്ടുള്ള വേള്‍ഡ്‌വൈഡ് വെബ് ആണ്. ശാസ്ത്രരംഗത്ത് നടക്കുന്ന അറിവിന്റെ വിസ്‌ഫോടനം അത്യധികമാണെന്നതിനാല്‍, ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് എല്ലാവര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ശാസ്ത്രം നമ്മുടെ നിത്യജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുന്നുണ്ട്. ശാസ്ത്രബോധം ഉണ്ടെങ്കിലേ ഈ കാലത്ത് വകതിരിവോടെ ജീവിക്കാനാവൂ. ശാസ്ത്രമെഴുതുന്ന ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും എണ്ണം വളരെ കുറവാണ്. രണ്ടാമത്തെ വിഭാഗക്കാരാണ് വളരെക്കൂടുതല്‍. ഇവര്‍ ചെയ്യുന്ന സേവനം ചെറുതല്ലെന്ന് മാത്രമല്ല, അതീവപ്രാധാന്യവുമുള്ളതാണ്. അതിനാല്‍ ഇവരുടെ എഴുത്തിന്റെ സാധ്യതകളെയും പ്രശ്‌നങ്ങളെയും വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ഗവേഷണശാലകള്‍ സന്ദര്‍ശിക്കുകയും ഗവേഷകരുമായി അഭിമുഖം നടത്തി അവരുടെ ഗവേഷണ വിഷയങ്ങളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടിനെക്കുറിച്ചും മനസ്സിലാക്കി എഴുതുന്ന ലേഖനങ്ങള്‍ മലയാളത്തില്‍ കുറവാണ്. 2015-16ല്‍ അത്തരത്തി                     ലുള്ള ഒരു ലേഖനം മാത്രമാണ് കാണാന്‍ കഴിഞ്ഞത്1. ഗവേഷകരെ തേടിപ്പിടിച്ച് സമയം ചെലവഴിച്ച്, ചര്‍ച്ച ചെയ്ത്,വിവരശേഖരണം നടത്തി, ഡാറ്റയെ തലക്കുള്ളിലിട്ട് മഥിച്ച് നല്ലൊരു ലേഖനം സൃഷ്ടിക്കാന്‍ മാത്രം ക്ഷമയോ ശുഷ്‌കാന്തിയോ ഉള്ളവ                 രല്ല ഇന്നത്തെ സയന്‍സ് ജേര്‍ണലിസ്റ്റുകളില്‍ മഹാഭൂരിപക്ഷവും. വേള്‍ഡ് വൈഡ് വെബില്‍ നിന്നും വിവരശേഖരണം നടത്തി ക്വിക്കീകള്‍ (ൂൗശരസശല)െ സൃഷ്ടിക്കുന്നവരാണ് വളരെയധികം. ഇന്ത്യന്‍ ഭാഷകളില്‍ പുറത്തുവരുന്ന ശാസ്ത്രലേഖനങ്ങളില്‍ മിക്കവയും ഇംഗ്ലീഷ് ലേഖനങ്ങളുടെ തര്‍ജ്ജമകള്‍ മാത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്2. പലപ്പോഴും ഇത് മോഷണത്തിന്റെ (ജഹമഴശമിശാെ) നിലയിലേക്ക് താഴുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്2.
ആരെഴുതുന്നു എന്നതിനേക്കാള്‍ പ്രധാനം ആര്‍ക്കുവേണ്ടി എഴുതുന്നു എന്നതാണ്. ശാസ്ത്രലേഖനങ്ങള്‍ ലക്ഷ്യമിടേണ്ടത് ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്ന സാധാരണക്കാര്‍, വിദ്യാര്‍ത്ഥികള്‍, ശാസ്ത്രവിഷയങ്ങളെക്കുറിച്ചറിയാന്‍ ആഗ്രഹമുള്ള മറ്റ് അഭ്യസ്തവിദ്യര്‍ എന്നിവരെയാണ്. അതുകൊണ്ട് തന്നെ വളരെ ലളിതമായ ഭാഷയും ശൈലിയും ആണ് അഭികാമ്യം. വായനക്കാരെ, ലേഖകന്‍ എഴുതുന്ന വിഷയത്തെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കലായിരിക്കണം ലക്ഷ്യം. എഴുതുന്ന വിഷയത്തെക്കുറിച്ച് ലേഖകന് നല്ല അറിവുണ്ടായിരിക്കണം. നമുക്ക് തന്നെ നല്ല വ്യക്തതയില്ലാത്ത വിഷയത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വിഷമമാണല്ലോ? ലേഖനത്തിന്റെ വ്യക്തതയെയും സരളതയെയും ആശ്രയിച്ചായിരിക്കും അതിന്റെ സ്വീകാര്യത. ഗ്രാഫുകളും സങ്കീര്‍ണമായ സമവാക്യങ്ങളും മറ്റും വായനക്കാരെ അകറ്റിയേക്കാം. ചില ലേഖകര്‍ തങ്ങളുടെ പരിമിതികളെ മറച്ചുവയ്ക്കാന്‍ ഇത്തരം സമവാക്യങ്ങളും ഗ്രാഫുകളും കഠിനമായ പദങ്ങളും (ഷമൃഴീി)െ ഉപയോഗിച്ചു കാണാറുണ്ട്.
ലേഖനത്തിലെ വസ്തുതകളുടെ കൃത്യത (മരരൗൃമര്യ) വളരെ കണിശമായിരിക്കണം. വളരെയധികം വിദ്യാര്‍ഥികളും ജനങ്ങളും അവരുടെ അറിവ് വിപുലീകരിക്കാന്‍ ലേഖനത്തില്‍ വരുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ലേഖകര്‍ മറക്കരുത്. കഴിഞ്ഞ നാലുവര്‍ഷമായി പല മലയാളം മാഗസിനുകളിലും വന്ന ലേഖനങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍ തെറ്റായ എത്രയോ വിവരങ്ങള്‍ (ംൃീിഴ ശിളീൃാമശേീി മിറ ശിമരരൗൃമലേ റമമേ) എഴുതിപ്പിടിപ്പിച്ച                   തായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമ്പത് കോടി കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്തിരുന്ന വ്യാഴഗ്രഹം ഐസോണ്‍ ധൂമകേതുവിനെ പീഡിപ്പിച്ചതും, ഒരിക്കലും തമ്മില്‍ കണ്ടുമുട്ടുകയോ, സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത സ്യോള്‍ക്കോവ്‌സ്‌കി (റഷ്യന്‍) ഗോഡ്ഡാര്‍ഡ് (യു.എസ്.എ) ഓബര്‍ത്ത് (ജര്‍മ്മന്‍) എന്നിവര്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പ്രബന്ധം അവതരിപ്പിച്ചു എന്നതും മറ്റും ഇതില്‍ പെടും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടുന്നത്?
ഇതിന്റെ പ്രധാന കാരണങ്ങള്‍ (1) ബ്രേക്കിംഗ് ന്യൂസ് സിന്‍ഡ്രോം, (2) ഇന്‍ഫോടെയിന്‍മെന്റ് എന്നി      വയും (3) ലേഖകര്‍ തീരെ അപരിചിതമായ വിഷയങ്ങളെക്കുറിച്ച് എഴുതുന്നതുമാണ്. ശാസ്ത്രലോകത്ത് നടക്കുന്ന പുതിയ സംഭവവികാസങ്ങളെ വായനക്കാരുടെ കയ്യില്‍ ആദ്യം എത്തിക്കാന്‍ സയന്‍സ് ജേര്‍ണലിസ്റ്റുകള്‍ കാണിക്കുന്ന ധൃതിയെയാണ് ബ്രേക്കിംഗ് ന്യൂസ് സിന്‍ഡ്രോം കൊണ്ടുദ്ദേശിക്കുന്നത്. ഈ ധൃതിയില്‍ ധാരാളം ഊഹാപോഹങ്ങളും അയഥാര്‍ഥമായ വസ്തുതകളും ലേഖനത്തില്‍ കടന്നുകൂടുന്നു. ഇങ്ങനെ ധൃതിപിടിക്കുമ്പോള്‍ ആവശ്യമായ വിവരഗവേഷണം ഒട്ടും തന്നെ ചെയ്യാതെയാണ് ലേഖനകര്‍ത്താവ് മുന്നോട്ട് പോകുന്നത്. പലപ്പോഴും വേള്‍ഡ്‌വൈഡ് വെബില്‍          നിന്നോ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നോ എടുത്ത ചിത്രങ്ങളിലെ വാക്കുകള്‍ ഭാഷാന്തരണം പോലും ചെയ്യാതെ ഉപയോഗിച്ച               തായി കാണാം.
ഇന്റര്‍നെറ്റില്‍ നിന്ന് എടുക്കുന്ന വിവരങ്ങളും ചിത്രങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ നിക്ഷേപിക്കുന്നവരില്‍ പലരും അമേച്വര്‍ ആയിരിക്കാം. അവര്‍ ഒരേ സമയം തന്നെ ബയോടെക്‌നോള                   ജിസ്റ്റും ജ്യോതിശ്ശാസ്ത്രജ്ഞനും ഫിസിസ്റ്റും എല്ലാമായി പ്രത്യക്ഷപ്പെടും. ശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്ക് ഒരു തരം മിഥ്യയായ സത്യാവസ്ഥയുണ്ട്. ശാസ്ത്രമല്ലേ, അത് ശരിയായിരിക്കും എന്ന വിശ്വാസം. പക്ഷേ അത് ഒട്ടും ശരിയാകണമെന്നില്ല. അതിനാല്‍ കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ വിവരങ്ങള്‍ ഉപയോഗിക്കാവൂ.
വായനക്കാരെ രസിപ്പിക്കാനായി ശാസ്ത്രവിവരങ്ങളെ ഊതിവീര്‍പ്പിക്കുകയോ അപ്രധാനമായ വസ്തുതകളെ വലുതാക്കി കാണിക്കുവാനോ ഉള്ള പ്രവണത ഏറെ കാണുന്നുണ്ട്. ഇതാണ് ഇന്‍ഫോടെയ്ന്‍മെന്റ് (ശിളീൃാമശേീി + ലിലേൃമേശിാലി)േ എന്നത് ശാസ്ത്രവിഷയങ്ങളെ ലളിതവല്‍ക്കരിക്കുകയും വായനക്കാരെ രസിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്യുന്ന രീതി ആണിത്. രസകരമായ വിഷയങ്ങള്‍, എഴുത്ത്, അതിശയോക്തി കലര്‍ന്ന വാക്പ്രയോഗം എന്നിവയൊക്കെ ഇതിന്റെ സ്വഭാവങ്ങളാണ്. ശാസ്ത്രലേഖകര്‍ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സയന്‍സ് ജേര്‍ണലിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തീര്‍ച്ചയായും                   നന്നായിരിക്കും.
പ്രാദേശിക ഭാഷകളിലെ ശാസ്ത്രലേഖനങ്ങളുടെ വലിയ കുറവ്           ആധാരസൂചിക (ൃലളലൃലിരല)യുടെ   അഭാവമാണ്. പല പ്രസ്താവനകളും ഇങ്ങനെ പോകുന്നു. 'മിസ്റ്റര്‍ എക്‌സിന്റെ ഗവേഷണ പേപ്പറില്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്' അല്ലെങ്കില്‍ 'ഇതേവരെ നാം അവലംബിച്ചു പോന്നിട്ടുള്ള രീതി തെറ്റാണെന്ന് ഡോ. വൈയുടെ ഗവേഷണം തെളിയിക്കുന്നു'. ഏത് പേപ്പര്‍? ഏത് ഗവേഷണം? അതിന്റെ ഒരു വിവരവും ഇല്ല. തികച്ചും നിരുത്തരവാദപരമാണ് ഇത്തരം പ്രസ്താവനകള്‍. ഈ രീതി ലേഖനത്തിന്റെയും ലേഖന കര്‍ത്താവിന്റെയും വിശ്വാസ്യത കുറക്കാനിടയാക്കും.
ശാസ്ത്രപ്രചാരണത്തിന് ഹാസ്യം ഉപയോഗിക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്3. ഇതില്‍ ഇത്തിരി സത്യവുമുണ്ട്. ശാസ്ത്ര വിഷയങ്ങള്‍ നാം പൊതുവെ അവതരിപ്പിക്കുന്നത് ഗൗരവത്തോടെയാണ്. ആ ഒരൊറ്റക്കാരണത്താല്‍ വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ബന്ധം  ഇല്ലാതെ പോകുന്നു. ഇതിനെ മറികടക്കാന്‍ ശാസ്ത്രത്തെ ഹാസ്യരൂപേണ അവതരിപ്പിക്കാം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലേഖനം തുടര്‍ന്നു വായിക്കാന്‍ താല്‍പര്യമുണ്ടാക്കുവാന്‍ ഇത് സഹായകമായേക്കാം.
ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ വളരെ വിരളമായേ മലയാളത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. നന്നായി ഉപയോഗിച്ചാല്‍ ശക്തമായി പ്രതിഫലിക്കുന്ന ഒരു സംവേദന രീതിയാണ് കാര്‍ട്ടൂണ്‍. മലയാള ശാസ്ത്രസാഹിത്യത്തില്‍ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഫോട്ടോണ്‍ എന്നത് വളരെ ലളിതമായും ഹാസ്യാത്മകമായും ചിത്രം നമുക്ക് പകര്‍ന്നുതരുന്നു.
മലയാളത്തിലെ സയന്‍സ് ജേര്‍ണലിസത്തില്‍ പൊതുവായി കാണപ്പെടുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. അത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് നമ്മുടെ ഭാഷയില്‍ പുറത്തിറങ്ങുന്ന ലേഖനങ്ങളുടെ എണ്ണം വളരെ അധികമാണ്. ഇതെഴുതുന്നവര്‍ ശാസ്ത്രത്തെ സാധാരണക്കാര്‍ക്ക് നിരന്തരം പരിചയപ്പെടുത്തിക്കൊണ്ട് ശാസ്ത്രത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വലുതാക്കാനും നന്നാക്കാനും ശ്രമിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. ശാസ്ത്രവിരുദ്ധരായ, യാഥാസ്ഥിതിക മതമൗലികവാദികള്‍ അവരുടെ കാഴ്ചപ്പാട് ദൃഢനിശ്ചയത്തൊടെ നിരന്തരം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കുറച്ചുപേരെങ്കിലും ശാസ്ത്രവിഷയങ്ങള്‍ എഴുതാന്‍ താല്‍പര്യം കാണിക്കുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. അല്‍പം ചില പ്രശ്‌നങ്ങള്‍ ഉള്ളത്       ശ്രദ്ധിച്ചാല്‍ മലയാള സയന്‍സ് ജേര്‍ണലിസം ഇനിയും ശോഭിക്കും.

1 ശാസ്ത്രകേരളം ലക്കം 546 - 2016 ഏപ്രില്‍
2. Science Journalism in India - NCSTC, Newcastle, 2004 conferance  UNESCO
3. A comedian guide to making science joyful and accessible - Chris duffy        

ഡോ പി എം. സിദ്ധാര്ത്ഥന്

പച്ച - എഴുത്തും പരിഷത്തും


ആയിരത്തിത്തൊള്ളായരത്തി എഴുപതുകള്‍ കേരളത്തിലെ പരി സ്ഥിതിസംരക്ഷണ പ്രവര്‍ത്തനത്തി ന്റെ ശൈശവകാലമായിരുന്നു. സ്റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ അലയൊലികള്‍ ഇങ്ങു കേരളത്തോ ളം  വ്യാപിക്കുകയും അതില്‍ നിന്നു ണ്ടായ അവബോധം പിന്നീട് സൈല ന്റ്‌വാലി സംരക്ഷണത്തിനുള്ള ജനകീയപ്രസ്ഥാനമായി വളരുകയും ചെയ്ത കാലമായിരുന്നു അത്. അന്ന്  പരിസ്ഥിതി എന്ന വാക്ക് തന്നെ മലയാളത്തില്‍ പ്രചുരപ്രചാരം നേടി യിരുന്നില്ല, അക്കാലത്ത്. നേച്ചര്‍ ക്ലബ്ബുകളോ പരിസ്ഥിതിസമിതികളോ ഉണ്ടായിത്തുടങ്ങിയിരുന്നില്ല. വിവിധമേഖലകളിലെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാ തം വിശേഷാല്‍ പഠിക്കേണ്ടതാ ണെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ബോധ്യപ്പെട്ടത് പിന്നെയും വളരെ ക്കാലം കഴിഞ്ഞാണ്. പരിസ്ഥിതി ചിന്തകള്‍ പൊതുവിലും സൈലന്റ് വാലി സംരക്ഷണപ്രസ്ഥാനം വിശേ ഷിച്ചും ജനകീയപ്രസ്ഥാനമായിട്ടല്ല കേരളത്തില്‍ രൂപപ്പെട്ടത്. നിശ്ചയ മായും അത് ബുദ്ധിജീവികളുടെയും ഇടത്തരക്കാരുടെയും പ്രസ്ഥാനമാ യിരുന്നു. അത്തരമൊരു സാഹചര്യ ത്തില്‍ ശാസ്ത്രീയമായ പാരിസ്ഥിതി കാവബോധം നട്ടുനനച്ചു മുളപ്പിച്ചെടു ക്കുന്നതിനുള്ള ആയുധം പരിസ്ഥിതി സാഹിത്യം മാത്രമായിരുന്നുവെന്ന് വ്യക്തമാണല്ലോ? അത് പലരൂപ ത്തില്‍ ആവാം. ആനുകാലികങ്ങള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവയൊക്കെ ഇതില്‍പെടും. ആനുകാലികങ്ങളില്‍ ഒരു ചെറിയ വിഷയത്തെ സമഗ്രമായി അവതരിപ്പി ക്കാന്‍ കഴിഞ്ഞേക്കും. ലഘുലേഖക ളാകട്ടെ ഒരു സവിശേഷപ്രശ്‌നത്തെ മുന്‍നിര്‍ത്തിയുള്ള കാമ്പയിന്‍ നടക്കു ന്ന വേളയില്‍ അത്തരം പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനാണ് കൂടുതല്‍ സഹായകരമാവുക. അതേസമയം ഒരാശയത്തെ അതിന്റെ സമഗ്രത യില്‍ വിശദീകരിക്കാന്‍, അതിന്റെ വിവിധതലങ്ങളെ അപഗ്രഥിച്ചു പരിശോധിക്കാന്‍ പുസ്തകം കൂടിയേ കഴിയൂ. എന്നു മാത്രമല്ല ഒരു സവിശേഷപ്രശ്‌നത്തിനു അനുകൂല മായ മനോഭാവം പൊതുസമൂഹ ത്തില്‍ രൂപപ്പെടുത്തുന്നതിന് ആ സവിശേഷപ്രശ്‌നത്തെ മാത്രമല്ല, അതിന്റെ വിജ്ഞാനപശ്ചാത്തല           മായി പ്രവര്‍ത്തിക്കുന്ന ആശയപ്രപ ഞ്ചത്തെത്തന്നെ അവതരിപ്പിക്കേണ്ടി യും വരും. ഉദാഹരണത്തിനു ഉയര്‍ ന്ന പാരിസ്ഥിതികാവബോധമുള്ള ഒരാള്‍ക്ക് സൈലന്റ്‌വാലി പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാവുന്ന അപക ടം പെട്ടെന്നു ബോധ്യപ്പെടും. സമുദ്ര വിജ്ഞാനവും സമുദ്രത്തിന്റെ അടി ത്തട്ടിലെ ജൈവവൈവിധ്യത്തെക്കു റിച്ചും അവിടുത്തെ ഭക്ഷ്യശൃംഖല യെക്കുറിച്ചും ബോധ്യമുള്ള ഒരാള്‍ ക്കേ വിഴിഞ്ഞം തുറമുഖപദ്ധതി സൃഷ്ടിക്കുന്ന അപകടം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയൂ. മലിനീകര ണത്തിന്റെയും അതുണ്ടാക്കുന്ന പരി സരദൂഷണത്തിന്റെയും അപകട ത്തെക്കുറിച്ചു പഠിച്ചിട്ടുള്ള ഒരാള്‍ക്കേ വ്യവസായവത്ക്കരണം സൃഷ്ടി ക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ബോധ്യപ്പെടൂ.
എഴുപതുകളുടെ രണ്ടാംപകുതി യില്‍ തന്നെ പരിഷത്തിന്റെ പരി സ്ഥിതിരംഗത്തെ പുസ്തകങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു. എഴു പത്തിയേഴിലെ പതിനൊന്നു ശാ സ്ത്രപുസ്തകങ്ങള്‍ അടങ്ങിയ സമ്മാനപ്പെട്ടിയുടെ തൊട്ടുപിന്നാലെ തന്നെ വി.കെ.ദാമോദരന്‍ എഴുതിയ മനുഷ്യനും ചുറ്റുപാടും എന്ന പുസ് തകം പുറത്തുവന്നിരുന്നു. അതു സൈലന്റ്‌വാലി സംരക്ഷണസമര ത്തിന്റെ കാലമായിരുന്നിട്ടു കൂടി പരിഷത്തിന്റെ ആദ്യത്തെ പരി സ്ഥിതിപുസ്തകം സൈലന്റ് വാലി യെക്കുറിച്ചായിരുന്നില്ല എന്നത് മേല്‍വിവരിച്ച പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സൈലന്റ് വാലി യെക്കുറിച്ച് പഠിപ്പിക്കാന്‍ മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് പഠിപ്പിക്കാതെ വയ്യല്ലോ? സൈലന്റ്‌വാലി സമരം ജ്വലിച്ചു നിന്ന എഴുപത്തിയേഴിനും എണ്‍പത്തി യഞ്ചിനും ഇടയില്‍ പരിഷത്ത് പ്രസി ദ്ധീകരിച്ച പരിസ്ഥിതി പുസ്തകങ്ങ ളെല്ലാം തന്നെ പരിസ്ഥിതിസംരക്ഷ ണത്തിന്റെ ആദ്യപാഠങ്ങള്‍ വിശദീ കരിക്കുന്നവയായിരുന്നു. കെ.എന്‍. പി.കുറുപ്പ് എഴുതിയ 'പരിസരമലിനീ കരണം', 'പരിസരസംരക്ഷണം', പി.കെ.ഉത്തമന്‍ എഴുതിയ 'ജന്തു ലോകം', പി.പി.കെ.പൊതുവാള്‍ എഴുതിയ 'പ്രകൃതി നമ്മുടെ', ജോണ്‍ എബ്രഹാം എഴുതിയ 'കുട്ടനാട്', കെ.സദാശിവന്‍ എഴുതിയ 'സഹ്യാ ദ്രി സാനുക്കള്‍', 'കേരളത്തിലെ വന്യമൃഗങ്ങള്‍', എം.കെ.പ്രസാദ് എഴുതിയ 'പ്രകൃതിസംരക്ഷണം', 'മനുഷ്യനും പ്രകൃതിയും' എന്നീ പുസ്തകങ്ങള്‍  ഈ ആദ്യകാല പട്ടികയില്‍ പെടുത്താവുന്നതാണ്.
ഒരുപക്ഷേ മലയാളത്തില്‍ പരി സ്ഥിതിസംബന്ധമായ പുസ്തക ങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആകാം. ആദ്യകാലപുസ്തകങ്ങളില്‍ കുട്ടനാട്, പ്രമേയത്തിന്റെ സവിശേ ഷതകൊണ്ട് വേറിട്ടുനില്‍ക്കുന്നു. സാമൂഹ്യമായും പാരിസ്ഥിതിക മായും തനതായ സവിശേഷതകളു ള്ള ഒരു ഭൂപ്രദേശത്തെ സമഗ്രമായി എടുത്ത് പരിശോധിക്കുന്ന ഒന്നായി രുന്നു അത്. ആ പുസ്തകം പ്രസി ദ്ധീകരിക്കുന്നതിനു മൂന്നുകൊല്ലം മുമ്പാണ് വേമ്പനാട്ടു കായലിലെ തണ്ണീര്‍മുക്കം ബണ്ട് കമ്മീഷന്‍ ചെയ്തത്. കുട്ടനാട്ടില്‍ പൊതുവിലും വേമ്പനാട്ടുകായലില്‍ വിശേഷിച്ചും വികസനം എന്ന പേരില്‍ മുന്‍പിന്‍ നോക്കാതെ നടത്തിക്കൊണ്ടിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ വിമര്‍ ശനപരമായി പരിശോധിക്കുന്ന ആദ്യ ത്തെ പുസ്തകമായിരുന്നു അത്. പിന്നീട് കുട്ടനാടിനെക്കുറിച്ച് നടന്ന എല്ലാ പഠനങ്ങളുടെയും അടിസ്ഥാ നം ഈ ചെറിയ പുസ്തകമാണെന്നു പറയാം.
എണ്‍പതുകള്‍മുതല്‍ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഗണ്യമായ എണ്ണം പരിസ്ഥിതി സംബ ന്ധമായ പുസ്തകങ്ങളാണ്. അമൂര്‍ ത്തമായ താത്വികപ്രചാരണം മാത്ര മല്ല, മൂര്‍ത്തമായ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തി നടത്തിയ ബഹുജനവിദ്യാ ഭ്യാസപരിപാടികള്‍ക്കും കാമ്പയിനു കള്‍ക്കും പരിഷത്തിനു പുസ്തക ങ്ങള്‍ ഒരു പ്രധാന ആയുധം തന്നെ യായിരുന്നു. ഇത് വായനയും പുസ് തകങ്ങളും  തീവ്രമായി നിലനിന്നി രുന്ന ആദ്യകാലത്ത് മാത്രമല്ല, വായന മരിച്ചു എന്നും അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്നുമൊക്കെ ആവലാതികള്‍ ഉയരുന്ന സമീപകാലത്തും ഇങ്ങനെ തന്നെയാണ്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തി പശ്ചിമഘട്ടസംരക്ഷണ ത്തിനുള്ള പ്രചരണ പരിപാടികളാണ് പുസ്തകങ്ങളുടെ ഈ മായികശക്തി നമ്മെ ബോധ്യപ്പെടുത്തിയത്. ഗാഡ് ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ സംഘടിതമതശക്തികളും രാഷ്ട്രീയ കക്ഷികളും അക്രമസക്തമായ സമ രങ്ങള്‍ അഴിച്ചുവിടുകയും ആരോഗ്യ കരമായ സംവാദാന്തരീക്ഷം കേരള ത്തില്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇടുക്കി പോലുള്ള ജില്ലകളില്‍ പരിഷത്തിന് പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തവണ്ണം ഭീഷണികള്‍ ഉയര്‍ന്നിരുന്നു, അക്കാ ലത്ത്. ഈ പ്രതിസന്ധിയെ പരിഷ ത്ത് മുറിച്ചുകടന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പദാനുപദം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്. അതിന്റെ അച്ചടിരൂപം മാത്രമല്ല, ഓണ്‍ലൈന്‍ രൂപവും ആശയപ്രചാര ണത്തിന് ഉപയോഗപ്പെടുത്തി. ആശയങ്ങളെ അക്രമംകൊണ്ടു നേരി ടുന്നവരുടെ മുന്നില്‍ പരിഷത്തിന്റെ വാക്കുകള്‍ പുസ്തകങ്ങളായി എത്തിച്ചേര്‍ന്നു. ഇപ്പോഴും പശ്ചിമ ഘട്ടസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടര്‍പരിപാടികള്‍ സാധ്യമാകുന്നത് ഈ പുസ്തകം മുന്നോട്ടു നല്‍കിയ തെളിമയില്‍ നിന്നാണ്.
പരിഷത്തിന്റെ പരിസ്ഥിതിരംഗ ത്തെ പുസ്തകങ്ങളെ പൊതുവില്‍ മൂന്നുവിഭാഗങ്ങളില്‍ പെടുത്താം. ബാലസാഹിത്യവും വിദ്യാഭ്യാസാ വശ്യങ്ങളുമായി ബന്ധപ്പെട്ട പുസ്ത കങ്ങളും ആണ് ഒന്നാമത്തേത്. പൊതുവില്‍ വിദ്യാര്‍ത്ഥികളാണതി ന്റെ ഗുണഭോക്താക്കള്‍. വിവിധതരം പരിസ്ഥിതിപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും അവയെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുമാണ് രണ്ടാമത്തേത്. സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പരിഷത്ത് നിയോഗിച്ച ശാസ്ത്രസംഘത്തിന്റെ പഠനറിപ്പോ ര്‍ട്ട് സൈലന്റ്‌വാലി ഒരു സാങ്കേതിക പാരിസ്ഥിതിക സാമൂഹ്യ രാഷ്ട്രീയ പഠനം  എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങളായി വരികയുണ്ടായി. മേധാപട്ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന നര്‍മ്മദ സമരത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ശ്രദ്ധേയമായ പുസ്തകം പരിഷത്തിന്റേതാണ്. 'നര്‍മ്മദ : തടയപ്പെടുന്ന ജീവിത പ്രവാഹം' എന്ന ഈ പുസ്തക ത്തിന്റെ രചയിതാവ് പ്രൊഫ.കെ. ശ്രീധരനാണ്. ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ റെയ്ചല്‍ കാഴ്‌സ ന്റെ 'സൈലന്റ് സ്പ്രിങ്ങ്' എന്ന പുസ്തകത്തിന്റെ സംഗ്രഹിച്ച വി വര്‍ത്തനം പ്രൊഫ.എം.കെ.പ്രസാദ് തയ്യാറാക്കി 'പാടാത്ത പക്ഷികള്‍' എന്ന പേരില്‍ എണ്‍പതുകളില്‍ തന്നെ പരിഷത്ത് പ്രസിദ്ധീകരി ച്ചിരുന്നു. പരിസ്ഥിതിരംഗത്തെ സൈദ്ധാന്തികവിശകലനങ്ങളും, ആഗോള പരിസ്ഥിതി ഉച്ചകോടികളും അവയുടെ ഉടമ്പടികളും മറ്റും വിശദീകരിക്കുന്ന പുസ്തകങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടു ത്താവുന്നത്. ഡോ.കെ.എന്‍.ഗണേഷ് എഴുതിയ 'മനുഷ്യനും പ്രകൃതിയും' എന്ന പുസ്തകം ആദ്യത്തേതിനും 1992ലെ ഭൗമ ഉച്ചകോടിയെ മുന്‍ നിര്‍ത്തി പ്രൊഫ.കെ.ആര്‍.ജനാര്‍ ദ്ദനന്‍ എഴുതിയ 'ഭൗമ ഉച്ചകോടി : ഒരു ബാക്കിപത്രം' എന്ന പുസ്തകം രണ്ടാമതുപറഞ്ഞതിനും ഉദാഹര ണമാണ്. ഇങ്ങനെ നോക്കിയാല്‍ കേരളത്തിനുള്ളിലും പുറത്തുമുള്ള വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളെ വിശകലനം  ചെയ്യുന്നതിന് കേരളത്തിലെ ജനസാമാന്യത്തെ പ്രാപ്തമാക്കിയതില്‍ ചെറുതല്ലാത്ത സ്ഥാനം പരിഷത്തിന്റെ പരിസ്ഥിതി പുസ്തകങ്ങള്‍ക്ക് ഉണ്ട്. പരിസ്ഥിതി സിദ്ധാന്തങ്ങള്‍ ബഹുജനങ്ങള്‍ക്കിട യില്‍ പ്രചരിപ്പിച്ചതും ആഗോള പരി സ്ഥിതി പ്രശ്‌നങ്ങളിലേയ്ക്ക് കേരള സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചതും  പരിഷത്തിന്റെ പുസ്തകങ്ങളും നൂറു കണക്കിനായി വ്യാപിച്ചു കിടക്കുന്ന ലഘുലേഖകളുമാണെന്ന് നിസ്സംശയം പറയാം.                  

ജോജി കൂട്ടുമ്മേല്

സുസ്ഥിരവികസന പ്രചാരണം പരിഷത്ത് ഗ്രന്ഥങ്ങളിലൂടെ...



ലോകത്ത് സുസ്ഥിരവികസനം എന്തെന്ന് നിര്‍വചിക്കപ്പെടുന്നതിന് മുന്‍പ് തന്നെ, ഈ നിലപാടിനനുസരിച്ച് പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും സാധ്യമാക്കാന്‍ പരിഷത്തിന് കഴിഞ്ഞിരുന്നു. പ്രകൃതിവിഭവങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ വിഭവവിനിയോഗത്തില്‍ ബോധപൂര്‍വം തന്നെ ദരിദ്രപക്ഷ മുന്‍ഗണന കൈക്കൊള്ളണമെന്നും, അല്ലാത്തപക്ഷം ദരിദ്രവല്‍കരണ-ധനികവല്‍കരണ പ്രക്രിയക്ക് ആക്കംകൂട്ടുമെന്നുമുള്ള പ്രചാരണമാണ് പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍വഴി കേരളത്തില്‍ നടന്നിരുന്നത്. ഇന്ത്യന്‍ അനുഭവത്തെ മുന്‍നിര്‍ത്തിയാണ് പരിഷത്ത് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അതിന്റെ മൂര്‍ത്തമായ ഇടപെടല്‍ രൂപങ്ങളായിരുന്നു ഏലൂര്‍, മാവൂര്‍, സൈലന്റ്‌വാലി സമരങ്ങള്‍. ഈ നിലപാടിന്റെ ആദ്യപ്രസിദ്ധീകരണരൂപമായിരുന്നു 'കേരളത്തിന്റെ സമ്പത്ത്' എന്ന ഗ്രന്ഥം.
സുസ്ഥിരവികസന പ്രചാരണത്തില്‍ പരിഷത്തിന് തനതായൊരു രീതിശാസ്ത്രമുണ്ടായിരുന്നു. എന്തല്ല വികസനം എന്ന രീതിയില്‍, നിലവിലുള്ള എടുത്തുചാട്ട വളര്‍ച്ച (ലഃുീിലിശേമഹ ഴൃീംവേ) പ്രചാരണത്തിന്നെതിരെ യുക്തിസഹമായ നിലപാടെടുത്ത് പരിഷത്തിന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. എന്തല്ല വികസനം എന്ന് പറയുമ്പോള്‍ തന്നെ, എന്തായിരിക്കണം വികസനം എന്നൊരു നയപരമായ നിലപാട് എടുക്കുന്നു. അവിടെയാണ് സുസ്ഥിരവികസനം പ്രസക്തമാകുന്നത്. തുടര്‍ന്ന്, ഈ നിലപാടിന്നനുസൃതമായി ബദല്‍ പ്രവര്‍ത്തനപരിപാടികള്‍ മുന്നോട്ടുവയ്ക്കുന്നു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയെപ്പറ്റിയുള്ള സാമൂഹ്യ-സാമ്പത്തിക-ശാസ്ത്രീയ പഠനറിപ്പോര്‍ട്ടില്‍ ഈ രീതി കൃത്യമായി അവലംബിച്ചതായി കാണാം. അതുവഴി സുസ്ഥിരവികസന ചര്‍ച്ചക്ക് സഹായകമായൊരു മാതൃക കേരളത്തില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇവിടുത്തെ പ്രാഥമിക പരിഗണന, ശാസ്ത്രീയമായ മനുഷ്യ-പ്രകൃതി ബന്ധങ്ങള്‍ തന്നെയായിരുന്നു. അവിടുന്നിങ്ങോട്ട്, സുസ്ഥിരവികസനത്തിനുള്ള വഴികാട്ടി എന്ന നിലയില്‍ വര്‍ത്തിക്കാന്‍ ഈ രംഗത്തെ പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.
വികസനം എന്നാല്‍ എന്ത്? എന്ന മൗലികചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ രീതിശാസ്ത്രത്തിന്റെ ചര്‍ച്ചകള്‍വഴി കഴിഞ്ഞിരുന്നു. കേരളത്തിന്റെ എട്ടാംപദ്ധതി ചര്‍ച്ചകള്‍ക്കൊരാമുഖം, കേരളപഠനം, സ്ത്രീപദവി പഠനം എന്നീ ഗ്രന്ഥത്തില്‍ ഈ നിലപാടിനെ കൂടുതല്‍ വിപുലപ്പെടുത്താന്‍ സഹായകമായി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെപ്പറ്റിയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെപ്പറ്റിയും ഉള്ള ഗ്രന്ഥങ്ങള്‍ വികസനത്തെ അതിന്റെ സമഗ്രതയില്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും മലയാളത്തിലേക്ക് തര്‍ജമചെയ്ത് പ്രസിദ്ധീകരിച്ചു. സുസ്ഥിരവികസനവും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി, കൃത്യമായൊരു ജനപക്ഷനിലപാട് കൈക്കൊള്ളുകയും നിരന്തരമായി വികസിപ്പിക്കുകയും ചെയ്യുന്ന ജോണ്‍ബല്ലാമി ഫോസ്റ്ററുടെ ഗ്രന്ഥങ്ങള്‍ തര്‍ജമചെയ്ത് ഈ ചര്‍ച്ചക്ക് മുതല്‍ക്കൂട്ടാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം തന്നെ വികസനത്തെയും പരിസ്ഥിതിയേയും അതിന്റെ സമഗ്രതയില്‍ കാണുന്ന ത്രിപരിസ്ഥിതി സിദ്ധാന്തം നാം ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുകവഴി, കേരളത്തിന്റെ സുസ്ഥിരവികസനത്തില്‍ പശ്ചിമഘട്ടത്തിന്റെ സ്ഥാനം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിച്ചു. ഇതിന്റെ സ്വാഭാവികമായതും യുക്തിസഹമായതുമായ വളര്‍ച്ചയാണ് 'നമ്മുടെ പശ്ചിമഘട്ടം' എന്ന കുട്ടികള്‍ക്കായുള്ള പുസ്തകം. 'ശാസ്ത്രം സമരായുധമാകുമ്പോള്‍' എന്ന ഗ്രന്ഥം സുസ്ഥിരവികസനത്തെ മുന്‍നിര്‍ത്തി പരിഷത്ത് ഇടപെട്ട് നടത്തിയ ജനകീയപ്രക്ഷോഭങ്ങളിലൂടെ മുന്നോട്ടുവച്ച സമീപനം വിശദീകരിക്കുന്ന അനുഭവസാക്ഷ്യമാണ്.
സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് പരിഷത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം ലോകത്തും ഇന്ത്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളോടും നിലപാടുകളോടും ഉള്ള പ്രതികരണങ്ങളായിരുന്നു. സൈലന്റ് സ്പ്രിങ് (1962)ന് ശേഷം ലോകത്തുണ്ടായ പരിസ്ഥിതിവികസന ചര്‍ച്ചകളായിരുന്നു ഇതില്‍ പ്രധാനം. എന്‍.വി.കൃഷ്ണവാരിയരായിരുന്നു കോഴിക്കോട്ട് ഒരു സുഹൃദ്‌വേദിയില്‍ ആദ്യമായി ഈ ഗ്രന്ഥം ചര്‍ച്ച ചെയ്തത്. ലോകത്താകെ ഈ ഗ്രന്ഥത്തെപ്പറ്റി നടന്ന ചര്‍ച്ചകള്‍ സുസ്ഥിരവികസന രൂപീകരണത്തിലേക്ക് ഒരു വലിയ കാല്‍വയ്പ്പായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ യുടെ രൂപീകരണത്തിലേക്കും സുസ്ഥിരവികസനം സംബന്ധിച്ച സ്റ്റോക്ക് ഹോം സമ്മേളത്തിലേക്കും (1972) കാര്യങ്ങള്‍ എത്തി. അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്ന ഗോ ഹാര്‍ലേം ബ്രണ്ട്‌ലാന്റ് നേതൃത്വത്തില്‍ രൂപീകരിച്ച ബ്രണ്ട്‌ലാന്റ് കമ്മീഷന് അതിന്റെ റിപ്പോര്‍ട്ട് നമ്മുടെ പൊതുഭാവി എന്ന ഗ്രന്ഥത്തിലാണ് സുസ്ഥിര വികസനത്തെ ആദ്യമായി നിര്‍വചിക്കാന്‍ ശ്രമിച്ചത്. ഈ കാലഘട്ടത്തിലാണ് സൈലന്റ് വാലി സമരം തകര്‍ന്ന തലത്തിലേയ്‌ക്കെത്തുന്നത്. (സൈലന്റ്‌വാലി ചെറുത്തുനില്‍പിന്റെ നാള്‍വഴി)
അതിന് മുന്‍പ് തന്നെ വികസനത്തിന്റെ പേരില്‍ എന്തുമാകാമെന്ന കമ്പോളനിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഖകളും ലേഖനങ്ങളും ഏലൂര്‍, മാവൂര്‍ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. സൈലന്റ് വാലി പഠനറിപ്പോര്‍ട്ടിലാണ് അത് മൂര്‍ത്തമാകുന്നത്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു മോത്തി കെമിക്കല്‍സ് ലേഘുലേഖയുടെ ഉള്ളടക്കം.
ഭോപ്പാല്‍ കൂട്ടക്കൊല, എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നിവ സൈലന്റ് സ്പ്രിങ്ങിന്റെ പ്രതിപാദ്യവിഷയത്തെ വേറൊരു രീതിയില്‍ വിശദമായ ചര്‍ച്ചക്ക് ഇടയാക്കി. ''ഹരിതവിപ്ലവവും കീടനാശിനിയും'', ''ഭോപ്പാല്‍ ദുരന്തമല്ല, കൂട്ടക്കൊല'', എന്‍ഡോസള്‍ഫാന്‍.....'' എന്നിവ കീടനാശിനിപ്രശ്‌നത്തെ സുസ്ഥിരവികസവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യാന്‍ സഹായിച്ചു. കേരളത്തില്‍ കുടിവെള്ളത്തെപ്പറിയും ജലാശയങ്ങളെപ്പറ്റിയും ജലലഭ്യതയെപ്പറ്റിയുമെല്ലാം പ്രത്യേകം പ്രത്യേകം ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''കുട്ടനാട് മിഥ്യയും യാഥാര്‍ഥ്യവും'' പ്രസിദ്ധീകരിക്കാനിരിക്കുന്ന 'കായല്‍പഠനം' എന്നിവ പ്രധാനകാല്‍വയ്പ്പാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രവും അത് പരിഹരിക്കാത്തതിന്റെ രാഷ്ട്രീയവും ചര്‍ച്ചക്കായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിഞ്ഞു. ക്യോട്ടോ, കോപ്പന്‍ഹേഗന്‍, പാരീസ് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ഈ വഴിയുള്ള ഗൗരവമായ അന്വേഷണങ്ങളായിരുന്നു.
വിഭവനിയന്ത്രണം അതില്‍ പ്രത്യേകിച്ചും മണ്ണിന്റെയും ഭൂമിയുടെയും വിനിയോഗം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് പരിഷത്ത് ഉയര്‍ത്തിയ 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യവും ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ആയിരിക്കും, ഒരുപക്ഷേ, കേരളത്തില്‍ ഈ രംഗത്തെ പ്രധാന പരിഷത്ത് സംഭാവനകള്‍. പ്രധാന ഉല്‍പാദന ഉപാധിെന്നും, അതൊരു നിക്ഷേപ (ഊഹകക്കചച്ചവടം) ഉപാധിയല്ലെന്നും പിഷത്ത് വ്യക്തമാക്കി. ''ആരുടേതാണ് ഈ ഭൂമി?'' എന്ന ഗ്രന്ഥവും ഒരു പ്രധാനസംഭാവനയായിരുന്നു.
സുസ്ഥിരവികസനത്തിനായി നടത്തുന്ന ഏത് പ്രവര്‍ത്തനവും വിജയിക്കണമെങ്കില്‍ ഭൂമിയിലെ ഇടപെടലുകള്‍ ലാഭംമാത്രം മുന്‍നിര്‍ത്തിയാകാന്‍ പാടില്ല. അവ സമൂഹികമായ മുന്‍ഗണനകളെ മുന്‍നിര്‍ത്തിയായിരിക്കണം. കേരളത്തിലെ പ്രകൃതിസമ്പത്തിനെ ഉല്‍പാദന പ്രക്രിയയിലെ ഭൗതികവിഭവങ്ങളായും മനുഷ്യസമ്പത്തിന്റെ ഉല്‍പാദനത്തില്‍ വൈജ്ഞാനിക വിഭവങ്ങളായും കണക്കാക്കുന്ന ഒരു നിലപാടില്‍ നീതിപൂര്‍വവും സാമൂഹിക നിയന്ത്രണവിധേയവും ആയ മനുഷ്യ-പ്രകൃതി ബന്ധങ്ങളിലൂടെയുള്ള (അഥവാ കേരളത്തില്‍ മണ്ണിനെയും മനസ്സിനെയും അറിയുന്ന) വികസനമാണ് സുസ്ഥിരവികസനമെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അവയെ കേരളത്തിന്റെ പൊതുബോധത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകളും തുടര്‍പ്രസിദ്ധീകരണങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്.    

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍                        

ജനകീയാരോഗ്യ അവബോധം സൃഷ്ടിച്ച പരിഷത്ത് പുസ്തകങ്ങള്‍

ആരോഗ്യത്തെ സംബന്ധിച്ചുള്ള പരമ്പരാഗത ധാരണകള്‍ മാറ്റിയെഴു തുകയും ചികിത്സാരംഗത്തെ അശാ സ്തീയതകളും ചൂഷണങ്ങളും തുറ ന്നുകാട്ടി അവക്കെതിരെ പ്രതികരി ക്കാന്‍ ജനങ്ങളെ സജ്ജരാക്കുകയും ചെയ്തു എന്നതാണ് ആരോഗ്യമേഖ ലയിലെ പരിഷത്തിന്റെ മുഖ്യസംഭാവന. അതൊടൊപ്പം കേരളീയരുടെ ആരോഗ്യസ്ഥിതി നിര്‍ണ്ണയിക്കുന്ന സാമൂഹ്യ സാമ്പത്തികഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കുന്ന നിരവധി ആധികാരിക പഠനങ്ങള്‍ ക്കും പരിഷത്ത് നേതൃത്വം നല്‍കി. പരിഷത്ത് പഠനഫലങ്ങളുടെ അടി സ്ഥാനത്തിലാണ് കേരളത്തിനൊരു ആരോഗ്യനയം കരുപ്പിടിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടു ള്ളത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ നയരൂപീരണത്തില്‍ പരിഷത്ത്  നടത്തിയിട്ടുള്ള ഇടപെട ലുകള്‍ വലിയ സ്വാധീനമാണ് ചെലു ത്തിവരുന്നത്
ആരോഗ്യമേഖലയിലെ അശാ സ്ത്രീയതകളെ തുറന്നുകാട്ടുന്ന നിര വധി പുസ്തകങ്ങള്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമായ ഏതാനും കൃതികളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരി ച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെ ജനാധിപത്യവല്‍ക്കരണത്തിനായി അഖിലേന്ത്യാതലത്തില്‍ പ്രവര്‍ ത്തിക്കുന്ന മെഡിക്കോ ഫ്രണ്ട്‌സ് സര്‍ക്കിളിന്റെ കി ലെമൃരവ ീള റശമഴിീശെ െ എന്ന പുസ്തകം രോഗനിര്‍ണ്ണയം തേടി (1979) എന്ന പേരില്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു.
1980കളുടെ ആരംഭത്തില്‍ ഇന്ത്യ യടക്കമുള്ള വികസ്വരരാജ്യങ്ങളില്‍ ബഹുരാഷ്ട്രമരുന്നുകമ്പനികള്‍ വികസിതരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതി നെതിരായി ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നു. ഇതേതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിരോധിച്ച നീരവധി മരുന്നുകള്‍ ഇന്ത്യയിലും നിരോധി ക്കപ്പെട്ടു. ഔഷധങ്ങളുടെ ജനറിക്ക് നാമം മാത്രമാണ് സര്‍ക്കാര്‍ ഉത്തര വില്‍ കാണിച്ചിരുന്നത്. നിരോധി ക്കപ്പെട്ട ഔഷധങ്ങളും ഔഷധച്ചേരു വകളുമടങ്ങിയ മരുന്നുകളുടെ  കമ്പ നിനാമങ്ങള്‍ കണ്ടുപിടിക്കുക അത്യ ധികം ദുഷ്‌ക്കരമായ കാര്യമായിരു ന്നു. ഈ സാഹചര്യത്തിലാണ് മരു ന്നുകളുടെ കമ്പനിനാമങ്ങള്‍  അട ങ്ങിയ നിരോധിച്ച മരുന്നുകള്‍, നിരോ ധിക്കേണ്ട മരുന്നുകള്‍, അവശ്യമരു ന്നുകള്‍ (1986) എന്ന കൃതി പരിഷത്ത് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം ഡിയര്‍ ഡോക്ടര്‍ (ഉലമൃ ഉീരീേൃ) എന്ന പേരില്‍ നിരോധിച്ച നിരോധി ക്കേണ്ട അവശ്യമരുന്നുകളെ പറ്റിയു ള്ള വിവരങ്ങളടങ്ങിയ ഒരു ഔഷധ വിവര പാക്കറ്റ് തയ്യാറാക്കി ഡോക്ടര്‍ മാര്‍ക്കിടയില്‍ വിതരണം ചെയ്തു. 1985ല്‍ നവംബര്‍ 24,25 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് 'ഹാത്തി കമ്മറ്റി : ഒരു ദശാബ്ദത്തിനുശേഷം' (അ ഉലരമറല അളലേൃ ഒമവേശ ഇീാാശേേലല) എന്ന സെമിനാര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു. സെമിനാറില്‍ പ്രബന്ധങ്ങളും ഹാ ത്തികമ്മറ്റിയുടെ പ്രസക്തഭാഗങ്ങളും ചേര്‍ത്ത് പരിഷത്ത് 1988 മെയ് മാസ ത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഔഷധകമ്പനികളുടെ അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ പോ രാടിയ ഒലിഹാന്‍സന്റെ ആത്മകഥ രോഗം വില്‍ക്കുന്നവര്‍ക്കെതിരെ (1990) എന്ന പേരില്‍ പരിഷത്ത് പ്രസി ദ്ധീകരിച്ചു. ബംഗ്ലാദേശിലെ ജനകീ യാരോഗ്യപ്രവര്‍ത്തകന്‍ ഡോ.സഫ റുള്ള ചൗധരിയുടെ അവശ്യമരുന്നു കളുടെ രാഷ്ടീയം (1998) പരിഷത്ത് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍  ഔഷധ മേഖലയെ സമഗ്രമായി വിലയിരുത്തി ക്കൊണ്ടുള്ള ഇന്ത്യന്‍ ഔഷധമേഖ     ല : ഇന്നലെ ഇന്ന് എന്ന പുസ്തകം                 2013ല്‍ പ്രസിദ്ധപ്പെടുത്തി.
കേരളീയരുടെ ആരോഗ്യസ്ഥി തിയെപറ്റി പരിഷത്ത് നടത്തിയ പഠന ങ്ങളൂടെ റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും മലയാളത്തിലും (ഒലമഹവേ മിറ ഉല്‌ലഹീുാലി േശി ഞൗൃമഹ ഗലൃമഹമ 1991, ഒലമഹവേ ഠൃമിശെശേീി ശി ഞൗൃമഹ ഗലൃമഹമ 2000) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.വി. രാമന്‍കുട്ടിയുടെ കേരളീയരുടെ ആരോഗ്യം (1993), ഡോ.കെ.പി. അരവിന്ദന്‍ എഡിറ്റ് ചെയ്ത കേരള ആരോഗ്യമാതൃക : പുതിയ നൂറ്റാണ്ടിലേക്ക് (2001) തുടങ്ങിയ പുസ്തകങ്ങള്‍ കേരളീയരുടെ ആരോഗ്യസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നു. ജനകീയാരോഗ്യ കാഴ്ച്ച പ്പാട് വിശദീകരിച്ച് കൊണ്ട് ജനകീയാ രോഗ്യം (1986) എന്ന പേരില്‍ ലേഖന സമാഹാരവും പരിഷത്ത് പ്രസിദ്ധീക രിച്ചിട്ടുണ്ട്. മനുഷ്യശരീരശാസ്ത്ര ത്തെ സംബന്ധിച്ച് ഡോ.സി.എന്‍. പരമേശ്വരന്‍ രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും (മനുഷ്യശരീരം, മന സ്സും മസ്തിഷ്‌കവും) ഏറെ ശ്രദ്ധ യാകര്‍ഷിച്ച പരിഷത്തിന്റെ പുസ്തകങ്ങളില്‍പ്പെടുന്നു.        

ഡോ. ബി. ഇക്ബാല്‍

ശാസ്ത്രഗതിക്ക് 50 വയസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രഥമ ശാസ്ത്രപ്രസിദ്ധീകരണമായ ശാസ്ത്രഗതി അമ്പത് വയസ്സ് പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തു ഇത്രയും പഴക്കമുള്ള ഒരു ശാസ്ത്രപ്രസിദ്ധീകരണം മറ്റൊരു പ്രാദേശീയഭാഷയിലും ലഭ്യമല്ല. മലയാളത്തില്‍ ആരംഭിച്ച ആദ്യത്തെ ശാസ്ത്രപ്രസിദ്ധീകരണമെന്ന സ്ഥാനം ശാസ്ത്രഗതിക്കുണ്ട്. പ്രസിദ്ധീകരണം ആരംഭിച്ചിട്ട് ഒരിക്കല്‍പോലും മുടങ്ങാതെ ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലം പൂര്‍ണമായും ശാസ്ത്രപ്രചാരണത്തിനായി ഇതിന്റെ പേജുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. ഈ പ്രസിദ്ധീകരണം ആരംഭിച്ച അറുപതുകളില്‍ ഇവിടെ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക സാഹചര്യം വളരെ വൈചിത്ര്യം നിറഞ്ഞ ഒന്നായിരുന്നു.
അക്കാലത്ത് മലയാളഭാഷയില്‍ ശാസ്ത്രകാര്യങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് വളരെ വിപ്ലവകരമായ ഒരു കാര്യമായിട്ടാണ് പൊതുവില്‍ സമൂഹം കരുതിയിരുന്നത്. മാതൃഭാഷയില്‍ ശാസ്ത്രകാര്യങ്ങള്‍ പൂര്‍ണമായി എഴുതാന്‍ കഴിയില്ലെന്നും, അതല്ല അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ പോലും ശക്തമായി നിലനിന്നിരുന്നു. അതുമാത്രവുമല്ല മാതൃഭാഷയില്‍ ആരെങ്കിലും ശാസ്ത്രലേഖനങ്ങളോ ഫീച്ചറുകളോ മറ്റോ എഴുതിയാല്‍ അതു സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പ്രസിദ്ധീകരണ സ്ഥാപനങ്ങളും പത്രമാഫീസുകളും തയ്യാറായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ്, ലോകമെമ്പാടും വളര്‍ന്നു വികസിച്ചുകൊണ്ടിരുന്ന ശാസ്ത്രവിജ്ഞാനത്തെ ഭാഗികമായെങ്കിലും മാതൃഭാഷയിലൂടെ മലയാളികളുടെ മനസ്സിലേക്കെത്തിക്കാന്‍ ഒരു ശാസ്ത്രപ്രസിദ്ധീകരണം ആരംഭിക്കണമെന്ന ചിന്ത വളരെ ശക്തമായി പരിഷത്തിന്റെ പരിഗണനയില്‍ ഉയര്‍ന്നുവന്നത്.
1966 മാര്‍ച്ചില്‍ കോഴിക്കോടുവച്ച് പരിഷത്തിന്റെ വാര്‍ഷിക പൊതുയോഗം കൂടിയപ്പോള്‍ ശാസ്ത്രലേഖനങ്ങളും ശാസ്ത്രീയ വിജ്ഞാനശകലങ്ങളും മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'ശാസ്ത്രഗതി'  എന്നൊരു ത്രൈമാസികം പ്രസിദ്ധീകരിക്കുവാന്‍ ഔപചാരികമായി തീരുമാനിച്ചു. ഈ തീരുമാനമെടുക്കുവാന്‍ പ്രേരകമായിത്തീര്‍ന്ന ഒരു വസ്തുതകൂടി ഇവിടെ പരാമര്‍ശിക്കട്ടേ. മലയാളത്തില്‍ ഒരു ശാസ്ത്രപ്രസിദ്ധീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത വളരെ ശക്തമായി ബോധ്യപ്പെട്ടതുകൊണ്ട് പരിഷത്തിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.ടി.ഭാസ്‌കരപ്പണിക്കര്‍ മാതൃഭൂതി പത്രത്തിന്റെ ഭാരവാഹികളെ സമീപിച്ച് ഒരു ആവശ്യം ഉന്നയിച്ചു. അവര്‍ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരണമെന്നും അതിനാവശ്യമായ ലേഖനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാറ്ററും ശേഖരിച്ച് എഡിറ്റു ചെയ്ത് സൗജന്യമായ ഓഫീസില്‍ എത്തിക്കാമെന്നും അദ്ദേഹം വാഗ്ദാനവും നല്‍കി. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താല്‍മതിയെന്നതായിരുന്നു അദ്ദേഹം മുമ്പോട്ടുവച്ച ആവശ്യം. എന്നാല്‍ അങ്ങനെയൊരു ശാസ്ത്രമാസിക കേരള സമൂഹത്തില്‍ വിറ്റഴിയുകയില്ല എന്ന മുന്‍വിധിയില്‍ അവര്‍ ആ അഭ്യര്‍ഥന നിരസിച്ചു. നിരാശനാകാതെ അദ്ദഹം മലയാള മനോരമ ഭാരവാഹികളെ സമീപിച്ചു. അവിടെയും അതേ അനുഭവത്തെ നേരിടേണ്ടിവന്നു. ഈ ദുരനുഭവമാണ് പരിഷത്തിനെ മുകളില്‍ സൂചിപ്പിച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് മെയ് മാസത്തില്‍ ഒലവക്കോട്ടുവച്ചു നടന്നത്തിയ പരിഷത്തിന്റെ മൂന്നാം വാര്‍ഷികസമ്മേളനത്തില്‍വച്ച് ശാസ്ത്രഗതി പ്രസിദ്ധീകരിക്കുവാനുള്ള വിശദാംശങ്ങള്‍ തയ്യാറാക്കുകയും എന്‍.വി.കൃഷ്ണവാര്യര്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, എം.സി.നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു. 1966 നവംബര്‍ 28-ാം തീയതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് കെ.പി.കേശവമേനോന്‍ നിര്‍വഹിച്ചു. 2016 നവംബര്‍ 28ന് ശാസ്ത്രഗതിക്ക് അന്‍പതു വയസ്സുതികയുന്നു.                  1970ല്‍ അതിനെ ദ്വൈമാസിക ആക്കാനും 1974ല്‍ ഒരു മാസികയാക്കി പ്രസിദ്ധീകരിക്കാനും പരിഷത്ത് തീരുമാനിച്ചു. ഇക്കാലമത്രയും  മുടക്കവും കൂടാതെ അത് ശാസ്ത്രവിജ്ഞാന വ്യാപനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നു.
ശാസ്ത്രഗതിയുടെ പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തില്‍തന്നെ ഈ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യത്തെപ്പറ്റി സുവ്യക്തമായി പ്രതിപാദിച്ചിരുന്നു. അതിന്റെ പ്രസക്തഭാഗം താഴെചേര്‍ക്കുന്നു.
''സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാല്‍ ഒന്നല്ല അര്‍ഥം. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തില്‍ പ്രത്യേകിച്ചും. കാരണം ശാസ്ത്രപാരമ്പര്യം വളരെ നാളായി നാമാവശേഷമായിതീര്‍ന്നിരിക്കുകയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയചിന്താരീതി നാട്ടിലെ സാമൂഹികജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുമില്ല. ഈ പരിതസ്ഥിതിയില്‍ സ്വാഭാവികമായി ശാസ്ത്രകാരന്റെ ലോകത്തില്‍നിന്നും വളരെ അകന്നാണ് സാധാരണക്കാരന്‍ ജീവിക്കുന്നത്.
ശാസ്ത്രത്തെ സാമാന്യജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചു നിര്‍ത്തുന്ന അതിര്‍വരമ്പുകള്‍ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങള്‍ ശാസ്ത്രം പഠിച്ചാല്‍ മാത്രം പോര; അതിനൊത്തുജീവിക്കുകയും വേണം.
ശാസ്ത്രയചിന്തയെ ബുദ്ധിപൂര്‍വം സ്വീകരിക്കുക; മനുഷ്യജീവിതത്തില്‍ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയരീതിയില്‍ അടിപതറാത്ത യുക്ത്യാധിഷ്ഠിതമായ വിശ്വാസമുണ്ടാകുക, എല്ലാറ്റിനുമുപരിയായി സമുദായത്തില്‍ വിശാലമായ ഒരു ശാസ്ത്രീയമനോഭാവം വളര്‍ന്നു കാണുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുക, ഇത്രയുമായാല്‍ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാന്‍ ശാസ്ത്രഗതിക്ക് തെല്ലെങ്കിലും കഴിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ഥരായി.''
ഈ അരനൂറ്റാണ്ടുകാലം ശാസ്ത്രഗതി യഥാര്‍ഥമായി ചെയ്തുകൊണ്ടിരിക്കുന്നത് മേല്‍സൂചിപ്പിച്ച ശാസ്ത്രീയവിപ്ലവത്തിനുള്ള കളമൊരുക്കല്‍തന്നെയാണ്. 1973ല്‍ ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നമുദ്രാവാക്യം പരിഷത്ത്        അംഗീകരിച്ചതിനുശേഷം  ജനകീയശാസ്ത്രപ്രസ്ഥാനമായി വളര്‍ന്നുവികസിച്ചപ്പോള്‍ അതിന്റെ കര്‍മമണ്ഡലം വളരെ വിപുലമായിത്തുടങ്ങി. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം, ഊര്‍ജം തുടങ്ങിയ വിവിധ സാമൂഹിക കര്‍മരംഗങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഓരോ രംഗവുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിഷത്ത് ഏറ്റെടുക്കാന്‍ തുടങ്ങി. അപ്പോഴെല്ലാം ആ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന ശാസ്ത്രവിജ്ഞാനം കൃത്യമായി വായനക്കാരിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശാസ്ത്രഗതി മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
1972-73ല്‍ പരിസ്ഥിതി സംരക്ഷണവുമായുള്ള പ്രവര്‍ത്തനങ്ങളില്‍ പരിഷത്ത് ഇടപെടല്‍ ആരംഭിച്ചപ്പോള്‍തന്നെ അതുമായി ബന്ധപ്പെട്ട് ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ഉയര്‍ന്നുവന്ന ചിന്താധാരകള്‍ കേരളീയ മനസ്സുകളിലേക്കെത്തിക്കാന്‍ ശാസ്ത്രഗതിക്കു കഴിഞ്ഞു. 1972ലെ സുപ്രസിദ്ധമായ സ്റ്റോക്‌ഹോം പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ അതുമായി ബന്ധപ്പെടുത്തി പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രധാന്യം ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശാസ്ത്രഗതി ശ്രദ്ധിച്ചു. 1978-84 കാലഘട്ടത്തില്‍ പരിഷത്ത് ഐതിഹാസികമായ സൈലന്റ്‌വാലി പ്രക്ഷോഭണത്തില്‍ ഇടപെട്ടിരുന്നപ്പോള്‍ പരിസ്ഥിതിസംബന്ധമായ അനവധി വിലപ്പെട്ട ലേഖനങ്ങള്‍, പ്രത്യേകിച്ചും ദേശീയ, അന്തര്‍ദേശീയ പ്രശസ്തിയുള്ള ശാസ്ത്രജ്ഞന്മാര്‍ എഴുതിയത്, ശാസ്ത്രഗതിയിലൂടെ കേരള സമൂഹത്തിന്റെ മുന്നിലെത്തിയിരുന്നു. ഇത്തരത്തില്‍ ഓരോ കര്‍മരംഗത്ത് പരിഷത്ത് ഇടപെടുമ്പോഴും ആ പ്രവര്‍ത്തനത്തില്‍ സാര്‍ഥകമായി പങ്കാളികളാകുന്നതില്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് സഹായകമായ ശാസ്ത്രവിജ്ഞാനം പകരാന്‍ ഈ പ്രസിദ്ധീകരണം എന്നും മുന്നില്‍തന്നെ നിന്നിരുന്നു.
ഇപ്പോഴും അതിന്റെ പ്രവര്‍ത്ത നം ആദ്യത്തെ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ ശാസ്ത്രത്തെ സാമാന്യജനങ്ങളുടെയിടയിലേക്ക് എത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിര്‍ത്തുന്ന അതിര്‍വരമ്പുകള്‍ തട്ടിമാറ്റുകയും ചെയ്യുന്നതില്‍തന്നെയാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളര്‍ ത്താനും ശാസ്ത്രബോധത്തെ സാമാന്യബോധമായി മാറ്റാനും പരിഷത്ത് കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഏറ്റവും ശക്തമായ ഒരു ഉപകരണമായി ശാസ്ത്രഗതി പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രചാ രം വളരെ കൂടുതലായി യുവതല                 മുറയിലേക്ക് വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ ശാസ്ത്രബോധമുള്ള സമൂഹസൃഷ്ടി സാധ്യമാകൂ.      
   

ശാസ്ത്രബോധനിര്‍മ്മിതിയില്‍ പ്രസിദ്ധീകരണങ്ങള്‍


ശാസ്ത്രബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്ന ബൃഹത്തായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരിച്ചത്. ശാസ്ത്രവിജ്ഞാനം ജനങ്ങളുടെ ഭാഷയില്‍ കൈകാര്യം ചെയ്തുകൊണ്ട് ശാസ്ത്രബോധവും ശാസ്ത്രവീക്ഷണവും വളര്‍ത്തുക എന്നതായിരുന്നു ശാസ്ത്രസാഹിത്യരചനയുടെ തന്നെ പൊതുലക്ഷ്യം. അതിന് ഒരു സംഘശക്തി അനിവാര്യമായ ഒരു കാലമായിരുന്നു അന്ന്. ഇതില്‍ പരിഷത്ത് വിജയിച്ചുവോ? ഇന്നത്തെ അവസ്ഥയെന്താണ്? പരിശോധിക്കേണ്ട ഗൗരവതരമായ വിഷയമാണിത്.
വിജ്ഞാനം മലയാളത്തില്‍ കൈകാര്യം ചെയ്യുക എന്നത് ശ്രമകരമായ കാര്യമായിരുന്നു. പദാവലിയുടെ ദാരിദ്ര്യം, വിജ്ഞാനത്തെ കുത്തകയാക്കിവെച്ചിരിക്കുന്ന വരേണ്യവിഭാഗത്തിന്റെ എതിര്‍പ്പും വിപ്രതിപത്തിയും, മുന്‍കാലങ്ങളില്‍ സംസ്‌കൃതത്തോടെന്നപോലെ  ഇംഗ്ലീഷിനോടുമുള്ള അമിതവിധേയത്വം, ബഹുജനങ്ങളുടെ സംവേദനശീലം തുടങ്ങി ഒട്ടനവധി പ്രതിബന്ധങ്ങളെ പരിഷത്തിന് വിജയകരമായി നേരിടാനായി. ഒരു ശാസ്ത്രലേഖനംപോലും പ്രസിദ്ധീകരിക്കാന്‍ വിമുഖതകാണിച്ചിരുന്ന മാധ്യമലോകം പരിഷത്തിന്റെ സംഘബോധത്തിന് മുമ്പില്‍ ഒരു വലിയ പരിധിവരെ വഴങ്ങി. ആനുകാലികങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ വന്നുതടുങ്ങിയത് ഒരു വലിയ മുന്നേറ്റംതന്നെയായിരുന്നു. അതിലും തൃപ്തി പോരാതെയാണ് 50 വര്‍ഷം മുമ്പേ ശാസ്ത്രഗതിയെന്ന ആനുകാലികം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അത് ക്രമേണ ദ്വൈമാസികയായും മാസികയായും വളര്‍ത്താനും പ്രചരണം അഞ്ഞൂറ്, ആയിരം കോപ്പികള്‍ എന്നത് പതിനായിരത്തിലധികമായി ഉയര്‍ത്താനും കഴിഞ്ഞു. ശാസ്ത്രഗതിക്ക് കൈകാര്യം ചെയ്യാ ന്‍ കഴിയാത്ത കൊച്ചുകുട്ടികളുടെ ലോകത്ത് കയറിച്ചെല്ലാന്‍ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ ആനുകാലികങ്ങള്‍ ആരംഭിച്ചതും പിന്നീട് ഇക്കാലമത്രയും മുടങ്ങാതെ പ്രസിദ്ധീകരിച്ചുപോന്നതും ശാസ്ത്രപ്രചരണരംഗത്ത് പരിഷത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഒരു കാലത്ത് യുറീക്ക് 75000 വരെയും ശാസ്ത്രകേരളം 20000 വരെയും പ്രചരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ന് ആ രംഗത്തുള്ള വിജയം അത്രയൊന്നും അഭിമാനിക്കാന്‍ കഴിയുന്നതല്ല. ഗ്രാമശാസ്ത്രം, കുട്ടികളുടെ ചുമര്‍മാസി ക എന്നിവ തുടങ്ങിയതുപോലെത ന്നെ അവസാനിക്കുകയും ഉണ്ടായി.
വീണ്ടും ഒരു പതിറ്റാണ്ടോളം കഴിഞ്ഞാണ് ആനുകാലികങ്ങളില്‍നിന്ന് പുസ്തകപ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്തിന്റെ ശാസ്ത്രബോധപ്രചാരണ പ്രവര്‍ത്തനം വ്യാപിച്ചത്. ഇത് മറ്റൊരു വലിയകാല്‍വെപ്പായിരുന്നു. കുട്ടികള്‍ക്കുവേണ്ടിയുളള പുസ്തകങ്ങളിലായിരുന്നു ആദ്യകാലത്ത് ഊന്നല്‍. നൂറോളം കൊച്ചു പുസ്തകങ്ങള്‍ പ്രത്യേകരീതിയില്‍ ആസൂത്രണം ചെയ്ത് നിര്‍മിച്ച സയന്‍സ് ക്രീം  വലിയ വിജയമായിരുന്നു. നിരവധി പതിപ്പുകളും പതിനായിരക്കണക്കിന് കോപ്പികളും പ്രചരിപ്പിച്ചുകൊണ്ട് വലിയ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞു. യുറീക്കയും സയന്‍സ് ക്രീമും ഒക്കെ വായിച്ചാണ് ഞാന്‍ വളര്‍ന്നത്, അങ്ങനെയാണ് ഞാന്‍ ഡോക്ടറായത്, എഞ്ചിനീയര്‍ ആയത്, ഐ.എ.എസ് നേടിയത്, ശാസ്ത്രജ്ഞനായത്, ശാസ്ത്രബോധമുള്‍ക്കൊണ്ട സാമൂഹ്യപ്രവര്‍ത്തകനായത് എന്ന് നിരവധിപേര്‍ പലപ്പോഴായി പറയുന്നത് നാം കേട്ടതാണ്. ഈയ്യിടെ ഗുരുത്വതരംഗ പരീക്ഷണത്തില്‍ വ്യാപൃതനായ അജിത് പരമേശ്വരന്‍ പൊതുവേദിയില്‍ അങ്ങനെ പറയുകയുണ്ടായി. ശാസ്ത്രകൗതുകം, എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? തുടങ്ങിയ വിജ്ഞാനപ്രദവും ജിജ്ഞാസാപ്രേരകവുമായ നമ്മുടെ പുസ്തകങ്ങളും നമ്മുടെ സമൂഹത്തിലെ ശാസ്ത്രബോധവികസനത്തിന് നല്‍കിയ സേവനം ചെറുതൊന്നുമല്ല. ഒന്നരലക്ഷത്തോളം കോപ്പികള്‍ പ്രചരിച്ച, ഇന്നും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വാങ്ങാന്‍ കൊതിക്കുന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകവും സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള ശാസ്ത്രീയമായ ഉണര്‍വ് ചെറുതൊന്നുമല്ല. ഒരു പക്ഷേ മലയാളത്തിലെ പുസ്തകപ്രസാധനരംഗത്ത് അതൊരു സര്‍വകാല റെക്കോര്‍ഡാണ്. യുറീക്ക പുസ്തകമാല (10 പുസ്തകങ്ങള്‍), ശാസ്ത്രകേരളം പരമ്പര (10 പുസ്തകങ്ങള്‍), അക്ഷരപ്പൂമഴ (10 പുസ്തകങ്ങള്‍), വിജ്ഞാനപ്പൂമഴ (23 പുസ്തകങ്ങള്‍), വിജ്ഞാനരാജി (10 പുസ്തകങ്ങള്‍) തുടങ്ങിയ പുസ്തക ക്കൂട്ടങ്ങളും ബ്രഹ്മാണ്ഡത്തിന്റെ കഥ, മാഷോട് ചോദിക്കാം, ഗണിതകൗതുകം, പ്രപഞ്ചത്തിന്റെ താക്കോല്‍, ജെ.ഡി. ബര്‍ണലിന്റെ നാല് വാള്യങ്ങളിലായുള്ള ശാസ്ത്രം ചരിത്രത്തില്‍, പ്രകൃതിയുടെ താക്കോല്‍, ജോതിഷവും ജ്യോതിശ്ശാസ്ത്രവും, ശാസ്ത്രവും കപടശാസ്ത്രവും, ശാസ്ത്രം സമരായുധമാകുമ്പോള്‍ തുടങ്ങി ആയിരത്തോളം ശാസ്ത്രപുസ്തകങ്ങള്‍ കേരളത്തിന്റെ സാമൂ ഹ്യമനസ്സില്‍ ചെറുതല്ലാത്ത ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും വായനക്കാരായ പൊതുസമൂഹത്തിലും ശാസ്ത്ര ത്തിന്റെ രീതിയും ശാസ്ത്രവിജ്ഞാനം എങ്ങനെയാണ് രൂപപ്പെട്ടുവരുന്നത് എന്ന ശാസ്ത്രത്തിന്റെ പ്രക്രിയയും അവരില്‍ സൃഷ്ടിക്കാന്‍ ഈ പുസ്തകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലഘുലേഖകള്‍, കൈപ്പുസ്തകങ്ങള്‍, പഠനറിപ്പോര്‍ട്ടുകള്‍ കലാജാഥാ പുസ്തകങ്ങള്‍ എന്നിവയൊക്കെയായി ധാരാളം വേറെയും. കേരളത്തില്‍ ഉയര്‍ന്ന പാരിസ്ഥിതികാവബോധം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലും പരിഷത്തിന്റെ പുസ്തകങ്ങളും ആനുകാലികങ്ങളും ലഘുലേഖകളുമൊക്കെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് കോടിയോളം മുഖവില വരുന്ന ശാസ്ത്രപുസ്തകങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പരിഷത്ത് ആ രംഗത്ത് വളരെ മുന്‍പന്തിയിലാണ്.
ഇതൊക്കെയാണെങ്കിലും ഇന്ന് കേരളത്തിന്റെ സാമൂഹ്യരംഗത്തെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും അവസ്ഥ നമ്മെ ആരേയും സന്തോഷിപ്പിക്കുന്നതല്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആള്‍ദൈവങ്ങളും മദ്യവും മയക്കുമരുന്നും സ്ത്രീപീഡനവും പ്രകൃതിനാശവും ഉപഭോഗപരതയും ജീവിതശൈലീരോഗങ്ങളും എല്ലാം ഇവിടെ പെരുകിവരുന്നു. ഇത് നമ്മുടെ സാമൂഹ്യമണ്ഡലത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല. ഒരു കാര്യം നാം മനസ്സിലാക്കുന്നു, പരിഷത്തിന് വളര്‍ത്താന്‍ കഴിയുന്ന ശാസ്ത്രബോധത്തിന്റെ പത്തോ അതിലേറെയോ ഇരട്ടിവേഗതയില്‍ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും ഇവിടെ വളരുന്നു അഥവാ വളര്‍ത്തുന്നുണ്ട് എന്നുവേണം അനുമാനിക്കാന്‍. അത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി നമ്മുടെ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരികരംഗത്ത് അധിനിവേശം നടത്തുന്ന പുത്തന്‍ പ്രവണതകളുടെ അനന്തരഫലമാണ്. ആ പുതിയ പ്രതിലോമശക്തികളെ തളര്‍ത്താനും സമൂഹത്തിലെ ശാസ്ത്രബോധം വളര്‍ത്താനും പരിഷത്തിന്റെ ഇന്നത്തെ തരത്തിലുള്ള ഇടപെടല്‍ പോര എന്നാണിതനര്‍ത്ഥം. ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണരംഗത്തും പ്രചരണരംഗത്തും അവയെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കുന്നതിനും ഉള്ള പുതിയ ശൈലിയും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇന്നത്തേതിന്റെ പത്തിരട്ടി പ്രവര്‍ ത്തനം! അതാണ് പരിഷത്തിന്റെ മുന്നിലുള്ള വെല്ലുവിളി.    

പ്രഫ. കെ. ശ്രീധരന്‍

പരിഷത്ത് പ്രസാധനം - പുത്തന്‍വഴികള്‍ വെല്ലുവിളികള്‍


മാതൃഭാഷയില്‍ ശാസ്ത്രവിജ്ഞാ നം സമസ്തജനങ്ങളിലേക്കും എത്തി ക്കുക എന്ന പ്രഥമ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ശാസ്ത്രസാഹിത്യ പരിഷത്തിന് തുടക്കംമുതല്‍ ശാസ്ത്ര പ്രസിദ്ധീകരണരംഗത്ത് താല്‍പര്യ മുണ്ടാവുക സ്വാഭാവികമാണല്ലോ. പക്ഷേ മാസികയും പുസ്തകവും മറ്റും പുറത്തിറക്കാന്‍ താല്‍പര്യം മാത്രം പോരല്ലോ! അതുകൊണ്ടു തന്നെ അന്നത്തെ പരിതസ്ഥിതിയില്‍ മറ്റു പ്രസാധകരെക്കൊണ്ട് മലയാള ത്തില്‍ ശാസ്ത്രപുസ്തകങ്ങള്‍ പ്രസി ദ്ധീകരിക്കാന്‍ പരിശ്രമിക്കുക, അവര്‍ ക്ക് അതിനുവേണ്ട എല്ലാ സഹായ വും ചെയ്തുകൊടുക്കുക എന്ന മാര്‍ഗമാണ് പരിഷത്ത് അവലംബി ക്കാന്‍ ശ്രമിച്ചത്. പക്ഷേ ഇക്കാര്യ ത്തില്‍ കാര്യമായ സഹായമൊന്നും അന്നത്തെ പ്രമുഖ പ്രസാധകരില്‍ നിന്ന് ലഭിച്ചില്ല. മംഗളോദയം മുത ലായ ചില പ്രസിദ്ധീകരണശാലകള്‍ മാത്രമായിരുന്നു അന്ന് പരിഷത്തിന് താങ്ങായി ഉണ്ടായിരുന്നത്.
അങ്ങനെ ഒരുതരം നിവൃത്തികേ ടുകൊണ്ട് പ്രസിദ്ധീകരണരംഗത്ത് എത്തിയ പരിഷത്ത് ഇന്ന് മലയാള പുസ്തകപ്രസാധനരംഗത്തെ പ്രമു ഖ സന്നിധ്യങ്ങളില്‍ ഒന്നാണെന്ന് ഒട്ടും അതിശയോക്തി കലര്‍ത്താതെ പറയാന്‍ കഴിയും. മലയാള പുസ്ത കപ്രസാധനചരിത്രത്തില്‍, പ്രത്യേകി ച്ചും ശാസ്ത്ര പുസ്തകപ്രസാധന രംഗത്ത്, ഒട്ടേറെ നാഴികക്കല്ലുകള്‍ നാട്ടാന്‍ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഉള്ളടക്കത്തിന്റെ വൈവിധ്യം, അവ തരണശൈലി എന്നിവ മുതല്‍ പുസ്തകപ്രചാരണരംഗത്തെ സവിശേഷമായ പരിഷത്ത്‌ശൈലി വരെ ഇക്കൂട്ടത്തില്‍ പെടുന്നു.
മലയാള പ്രസാധനരംഗത്ത് അവ തരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന നൂതന ശൈലികള്‍ സ്വാംശീകരിച്ചുകൊ ണ്ടും അതില്‍ സംഘടനയുടെയും അംഗങ്ങളുടെയും ഒപ്പം അഭ്യുദയ കാംക്ഷികളുടെയും സവിശേഷമായ സംഭാവനകള്‍ കൂട്ടിച്ചേര്‍ത്തുകൊ ണ്ടുമാണ് പരിഷത്ത് മുന്നേറിയത്. ആധുനിക മലയാളപ്രസാധനരംഗ ത്തെ തല തൊട്ടപ്പനായ ഡി.സി.കിഴ ക്കേമുറിയുടെയും പരിഷത്തിന്റെ സ്വന്തം സ്വന്തമായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍, പി.ടി.ബി, എം. എന്‍.എസ് തുടങ്ങി ഒട്ടേറെ പേരുടെ യും ഭാവനയും സംഭാവനകളുമാണ് ഇക്കാര്യത്തില്‍ പരിഷത്തിന് മേല്‍ ക്കൈ നല്‍കിയതെന്ന കാര്യം നാം കൃതജ്ഞതാപൂര്‍വം ഓര്‍മിക്കേണ്ട തുണ്ട്.
കുട്ടികള്‍ക്കുള്ള പത്ത് ബാലശാ സ്ത്രപുസ്തകങ്ങള്‍ പ്രീ-പബ്ലിക്കേ ഷന്‍ വ്യവസ്ഥയില്‍ പുറത്തിറക്കി ക്കൊണ്ടാണ് എഴുപതുകളുടെ മധ്യ ത്തില്‍ പരിഷത്ത് സ്വന്തമായ പ്രസി ദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  നിശ്ശ ബ്ദമായി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന്  ഒട്ടേറെ പ്രീ-പബ് 'വിപ്ലവങ്ങ ള്‍'ക്ക് നേതൃത്വം കൊടുക്കാന്‍ പരിഷ ത്തിന് കഴിഞ്ഞു. 1980ല്‍ അന്താരാ ഷ്ട്ര ശിശുവര്‍ഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'സയന്‍സ് ക്രീം' പരമ്പര, മലയാളത്തിലെ ഏറ്റ വും മികച്ച ജിജ്ഞാസാകോശം (രൗൃശീുമലറശമ) എന്നറിയപ്പെടുന്ന 'ശാസ്ത്രകൗതുകം', കേരളത്തിലെ വിദ്യാര്‍ഥികളും ശാസ്ത്രകുതുകി കളും നെഞ്ചിലേറ്റിയ 'എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?' എന്ന പ്രശ്‌നോത്തരമാല, ഹൈസ് കൂള്‍ ശാസ്ത്രനിഘണ്ടു, ഗണിതകൗ തുകം, പുസ്തകപ്പൂമഴ.... അങ്ങനെ ഇയ്യിടെ പുറത്തിറങ്ങിയ വിജ്ഞാന രാജി വരെ നീളുന്നതാണ് പരിഷത്തി ന്റെ പ്രീ-പബ് വിജയഗാഥ.
ഉള്ളടക്കത്തിന്റെയും അവതരണ തിന്റെയും വിശ്വാസ്യതയെപ്പോലെ തന്നെ ഈ പുസ്തക പരമ്പരകളുടെ യെല്ലാം വിജയത്തിന് പുറകിലുള്ള ഒരു സുപ്രധാനഘടകം 'പാരിഷത്തി കത' എന്ന് നാം ചെല്ലപ്പേരിട്ടു വിളി ക്കാറുള്ള പരിഷത്തിന്റെ സവിശേഷ പ്രവര്‍ത്തനസംസ്‌കാരം തന്നെയാ ണ്. വ്യക്തിപരമായ ലാഭത്തെ ലക്ഷ്യ മാക്കിയല്ല, മറിച്ച്, സമൂഹനന്മക്കുവേ ണ്ടിയുള്ള  സന്നദ്ധപ്രവര്‍ത്തനം എ ന്ന നിലയിലാണ് പരിഷത്തിന്റെ പുസ്തകപ്രസാധനം മുന്നേറുന്നത് എന്നതുതന്നെയാണ് ഈ സവിശേ ഷത. പരിഷത്തിന് പുറത്തുള്ള മിക്ക വര്‍ക്കും, പ്രത്യേകിച്ച് കച്ചവടതാല്‍ പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുസ്തകപ്രസിദ്ധീകരണം നിര്‍വഹി ക്കുന്നവര്‍ക്ക്, ഇതുള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരിക്കും.
എങ്ങനെയാണ് വരുംകാലങ്ങ ളില്‍ മേല്‍ സൂചിപ്പിച്ച പരിഷത്തികത കൈവിടാതെ പുതിയ കാലഘട്ട ത്തിനു അനുസൃതമായ പ്രസാധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതുതന്നെയാണ് പരിഷത്ത് നേരി ടേണ്ടുന്ന ഏറ്റവും വലിയ വെല്ലുവിളി.
എല്ലാവിധ ശാസ്ത്രീയപ്രവചന ങ്ങളെയും തെറ്റിച്ചുകൊണ്ട് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി  അരങ്ങേ റിവരുന്ന വിജ്ഞാനവിസ്‌ഫോടനം ഒരുവശത്ത്, അതോടൊപ്പം സമൂഹ ത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനവിഭജനം മറുവശത്ത്. ഇതുതന്നെയാണ് ചുരുക്കിപ്പറഞ്ഞാ ല്‍ പ്രശ്‌നത്തിന്റെ കാതല്‍.
നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന സാമൂഹികവും സാമ്പത്തി കവും സാംസ്‌കാരികവുമായ, വൈ ജാത്യങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും  എതിരായി നടക്കുന്ന പോരാട്ടത്തില്‍ ബഹുഭൂരിപക്ഷത്തിന് വഴികാട്ടിയും കൈവിളക്കും ആയിത്തീരേണ്ട വിജ്ഞാനം സ്വാര്‍ഥതാല്‍പര്യങ്ങളു ടെ കൈകളില്‍ വലിയൊരു ചൂഷ ണോപാധിയായി മാറുന്നതിന്റെ ഉദാഹരണങ്ങളാണ് അനുനിമിഷം തെളിയുന്നത്.
ഈ സാഹചര്യത്തില്‍ സമസ്ത വിജ്ഞാനമേഖലകളെയും ജനസാ മാന്യത്തിന്റെ ജീവിതവുമായി ബന്ധ പ്പെടുത്തുക എന്ന മൗലികമായ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമ മായി നിര്‍വഹിക്കാന്‍ പരിഷത്തിന് കഴിയണം.
പുസ്തകങ്ങളിലൂടെയും മാസിക കളിലൂടെയും നാം നിര്‍വഹിച്ചു പോരുന്ന ഈ പ്രവര്‍ത്തനം കൂടു തല്‍ വിപുലവും സര്‍ഗാത്മകവു മാക്കി മാറ്റുന്നതോടൊപ്പം, ഇതേ പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാധ്യമങ്ങളി ലൂടെയും നവമാധ്യമങ്ങളിലൂടെയും കൂടി നാം ഏറ്റെടുത്ത് നടപ്പാക്കിയേ തീരൂ. മാതൃഭാഷയില്‍ നൂറുകണ ക്കിന് വൈജ്ഞാനിക വെബ്‌സൈറ്റു കള്‍, ബ്ലോഗുകള്‍ എന്നിവ നിര്‍മി ക്കുന്ന ഒരു പ്രസ്ഥാനത്തിന് പരിഷ ത്ത് നേതൃത്വം നല്‍കണം. ഇന്നി പ്പോള്‍ പതിയെപ്പതിയെ ഇന്റര്‍നെറ്റ് അതിവേഗം വിപുലീകരിക്കപ്പെടുന്ന വ്യാപാരശൃംഖലയായി മാറുകയാണ്. ഈ സ്ഥിതി മാറ്റി അതിനെ പ്രാഥമിക മായും ജനപക്ഷത്ത് നില്‍ക്കുന്ന വിജ്ഞാനശൃംഖലയാക്കി നിലനിര്‍ ത്തുക, വികസിപ്പിക്കുക എന്ന പ്രവര്‍ ത്തനത്തില്‍ പരിഷത്ത് നേതൃത്വപര മായ പങ്കുവഹിക്കണം. ഇന്ന് നമ്മുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ സ്വതന്ത്ര സോ ഫ്റ്റ്‌വെയര്‍, വിക്കിപീഡിയ എന്നിവ യുടെ പ്രചാരകരായി മാറിയിട്ടുണ്ടെ ന്നത് അഭിമാനകരമാണ്. പക്ഷേ,  ഈ രംഗത്ത് കൃത്യമായ ആസൂത്രണ ത്തോടെ കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ സംഘടനാതല ത്തില്‍ തന്നെ നമുക്കൊരു ദീര്‍ഘ കാലപരിപ്രേക്ഷ്യം വികസിപ്പിച്ചെടു ക്കേണ്ടതുണ്ട്. ഇ-പുസ്തകങ്ങളുടെ (ഋയീീസ)െ ലോകത്തേക്കുള്ള നമ്മുടെ രംഗപ്രവേശവും ഇനി ഏറെ വൈകി ക്കാനാവില്ല. ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ മേഖല അത്ഭുതകരമായ അനേകം സാധ്യത കളാണ് വാഗ്ദാനം ചെയ്യുന്നത്.
നവമാധ്യമരംഗത്ത് നാം നമ്മുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട് എങ്കിലും പ്രസ്തുത മേഖലയുടെ 'വ്യാകരണം' നമുക്കിപ്പോഴും പൂര്‍ണ മായി സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടു ണ്ടോയെന്ന് സംശയമാണ്. നമ്മുടെ രാഷ്ട്രീയസാമൂഹികമണ്ഡലങ്ങളി ലെല്ലാം (അതി)സ്വാധീനം ചെലുത്തി ക്കൊണ്ടിരിക്കുന്ന ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളുടെ കാര്യത്തി ലും സ്ഥിതി വ്യത്യസ്തമല്ല. ഈ രണ്ടുതരം മാധ്യമങ്ങളെയും സര്‍ഗാ ത്മകമായി പ്രയോജനപ്പെടുത്തു ന്നതിനുവേണ്ട സാങ്കേതികവും സംഘടനാപരവുമായ ശേഷി ആര്‍ജി ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൊല്ലം വാര്‍ഷികത്തില്‍ നമ്മുടെ മുഖ്യചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായി മാറേണ്ടതുണ്ട്.
ചുരുക്കത്തില്‍ പുസ്തക-മാസികാപ്രസിദ്ധീകരണരംഗങ്ങളില്‍ പരിഷത്ത് കൈവരിച്ച നേട്ടങ്ങളെ സര്‍ഗാത്മകമായി പുതിയ തലങ്ങളി ലേക്ക് ഉയര്‍ത്തുകയും വ്യാപിപ്പിക്കു കയും ചെയ്യുക, അതോടൊപ്പം പുതി യ കാലഘട്ടം നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്ന വിശാലമായ മാധ്യമ സ്ഥലികള്‍ ജനപക്ഷ വിജ്ഞാന ത്തിന്റെ സര്‍ഗവേദികളാക്കി മാറ്റുക. ഇതാണ് പുത്തന്‍കാലഘട്ടം പരിഷത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.  

കെ.കെ.കൃഷ്ണകുമാര്‍

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668