2014, ജൂൺ 26, വ്യാഴാഴ്‌ച

ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ...?


പുസ്തക പരിചയം - ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ...?
വിമലാമേനോന്‍


ചെറുപ്പത്തിലാണു ഞാന്‍ മന്ദാകിനിയെ പരിചയപ്പെടുന്നത്‌. അവളെ വായിച്ചുക്കൊണ്ടിരുന്നപ്പോള്‍, അവളുടെ ഫിലോസഫിയും ആവലാതിയുമൊക്കെ എനിക്കൊട്ടും അപരിചിതമായി തോന്നിയില്ല. ഞാനും എന്റെ കൂട്ടുകാരുമൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന അതേ കാര്യങ്ങള്‍ എന്ന്‌ തോന്നുകയും ചെയ്‌തു. എന്നാല്‍ ഈ അടുത്ത്‌ വിമലാ മേനോന്‍ തന്നെ പരിചയപ്പെടുത്തിയ കുട്ടനും ജോസും എനിക്കൊട്ടും പരിചയമില്ലാത്ത പരിതസ്ഥിതിയില്‍ നിന്നു വന്നവരായിരുന്നു. ഞാനൊരിക്കല്‍ പ്പോലും ചിന്തിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ ജീവിക്കുന്നവര്‍. വിമലാമേനോന്‍ എഴുതിയ `ഞങ്ങള്‍ ക്കിത്രയൊക്കെ മതിയോ?' എന്ന ചെറിയ പുസ്‌തകം വളരെ വലിയ തായി മാറിയതും അത്‌ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വ്യത്യസ്‌തത കൊണ്ടുതന്നെയാണ്‌.
``പരിഷ്‌കാരമുള്ളവരെന്നും സംസ്‌കാരമുള്ളവരെന്നും കരുതുന്ന ആളുകള്‍, ശാരീരികമായോ മാനസികമായോ വൈകല്യമുള്ളവരോട്‌ പുലര്‍ത്തുന്ന സമീപനം പലപ്പോഴും സംസ്‌കാര രഹിതമാണ്‌. സാമ്പത്തികമായോ സാംസ്‌കാരികമായോ പിന്നില്‍ നില്‍ക്കുന്നവര്‍ക്കാണ്‌ ഈ ന്യൂനതകളെങ്കില്‍ പറയാനുമില്ല. എന്നാല്‍ അത്തരം വൈകല്യങ്ങള്‍ക്കും ന്യൂനതകള്‍ക്കും അവരെങ്ങനെയാണു കുറ്റക്കാരാകുന്നത്‌ ? അവരില്‍ പലരും പല മേഖലകളിലും അസാമാന്യമായ കഴിവുള്ളവരായിരിക്കും. വേണ്ടത്ര പിന്തുണയോ പ്രോത്സാഹനമോ കിട്ടാത്തതു കൊണ്ടു മാത്രം വളര്‍ന്നു വികസിക്കാനവസരമില്ലാതെ വാടിക്കൊഴിഞ്ഞു പോവുന്ന എത്ര പ്രതിഭാശാലികള്‍ അവരിലുണ്ട്‌. സ്‌നേഹപൂര്‍ണമായ സമീപനത്തിലൂടെ, ആവശ്യമായ പിന്‍ബലം നല്‍കി, അവരിലെ കഴിവുകളെ വികസിപ്പിച്ച്‌ അവര്‍ക്ക്‌ സാമൂഹിക ജീവിതത്തില്‍ ഇടപെടാനുമുള്ള അവസരമൊരുക്കേണ്ടത്‌ പ്രബുദ്ധമായ സമൂഹത്തിന്റെ ധര്‍മ്മമാണ്‌'' എന്ന മുഖവുരയോടെയാണു നോവല്‍ നമുക്കു മുന്നിലെത്തുന്നത്‌.
വേണ്ട സമയത്ത്‌ വേണ്ട സംഗതി വേണ്ട പോലെ പറഞ്ഞില്ലെങ്കില്‍ എന്ന അനന്തമ്മാവന്റെ സ്ഥിരം പല്ലവിയോടെ നോവല്‍ തുടങ്ങുന്നു. പലതരം ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവരോടുള്ള അവഗണന അതിഭീകരമാം വിധം വര്‍ധിച്ച ഈ തിരക്കേറിയ കാലഘട്ടത്തില്‍ പറയാന്‍ വൈകിത്തുടങ്ങിയ ചോദ്യമാണ്‌ ഈ നോവല്‍ : ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ?
ഈ ചോദ്യങ്ങള്‍ നമ്മുടെ മനസിലുണര്‍ത്തുന്നത്‌ പോളിയോ ബാധിച്ച കുട്ടനും, വലതുകാലിന്‌ സ്വാധീനമില്ലാത്ത ജോസുമാണ്‌. കുട്ടന്റെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്മാരുടെയും ചേച്ചിയുടെയും അമ്മാമ്മയുടെയും, ഏറ്റവുമുപരിയായി അനന്തമ്മാവന്റെയുമെല്ലാം പിന്തുണയുടെ ബലത്തില്‍ ജീവിതവിജയം നേടുന്ന കുട്ടനും ജോസും, അവര്‍ക്കു വഴി കാട്ടാന്‍ ഗബ്രിയേലച്ചനും നളിനി ടീച്ചറും കടന്നുവരുന്നുണ്ട്‌... വീല്‍ചെയറില്‍ കെട്ടിയിടപ്പെട്ടതല്ല വൈകല്യമുള്ള കുട്ടികളുടെ ബാല്യമെന്നും പഠനമെന്നും എഴുത്തുകാരി പറയുന്നു. അവരുടെ നിശ്ചയദാര്‍ഢ്യത്തേക്കാളും ജീവിതവിജയത്തേക്കാളും, ആഴത്തില്‍ എന്റെ മനസില്‍ കയറിക്കൂടിയത്‌ സത്യത്തില്‍ നോവലില്‍ ചിത്രീകരിച്ച ചില അവസ്ഥകള്‍ ആണെന്നു പറയാതിരിക്കാന്‍ വയ്യ. വയ്യാത്ത കുട്ടികളെ കളിക്കാന്‍ കൂട്ടാത്തതു മുതല്‍ക്കാരംഭിക്കുന്ന അവഗണനകളുടെ ചിത്രം .
ഈ നോവല്‍ വായിച്ചപ്പോള്‍ മാത്രമാണ്‌, എല്ലാം വിരല്‍ത്തുമ്പിലെത്തുന്ന വിപണിയില്‍ പക്ഷേ കൊച്ചുകുട്ടികള്‍ക്ക്‌ സ്വയം നിയന്ത്രിക്കാവുന്ന വീല്‍ചെയര്‍ മാത്രം കിട്ടുന്നില്ലെന്നു ഞാനാദ്യമായറിയുന്നത്‌. വയ്യാത്തവര്‍ക്കു നിരങ്ങി നീങ്ങാനോ വീല്‍ചെയറുരുട്ടാനോ കഴിയാത്ത, വാഹനവും കാല്‍നടക്കാരും തിങ്ങിനിറഞ്ഞ റോഡുകളില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നല്ലോ എന്നു ഞാനാദ്യമായി ഓര്‍മ്മിക്കുന്നതും അപ്പോഴാണ്‌. എന്തിനും ഏതിനും സഹതാപത്തിന്റെ പുറത്തു സഹായം ചെയ്യുന്നതിനേക്കാള്‍ `നിനക്കും സാധിക്കുമല്ലേ, നിനക്കെന്താ കുറവ്‌' എന്ന മട്ടില്‍ പ്രോത്സാഹിപ്പിക്കുന്നതാണ്‌ അവര്‍ക്കിഷ്‌ടമാവുക എന്നു മനസിലാക്കിയതും, സ്‌കൂള്‍, ബസ്‌സ്റ്റാന്റ്‌, റെയില്‍വേ സ്റ്റേഷന്‍, ബാങ്ക്‌, പോസ്റ്റ്‌ ഓഫീസ്‌, തിയ്യറ്റര്‍, മ്യൂസിയം തുടങ്ങി ഓരോ പൊതുയിടവും, ഓഫീസുകളുമൊന്നും ഇവര്‍ക്കു കയറിച്ചെല്ലാന്‍ പാകത്തിനു പണിഞ്ഞതേയല്ലെന്നറിയുന്നതും കുട്ടന്റെയും ജോസിന്റെയും ജീവിതത്തില്‍ നിന്നായിരുന്നു.
വഴിയിലൂടെ നിരങ്ങി നീങ്ങുന്ന ജോസ്‌ `ക്രച്ചസിനേക്കാള്‍ സുഖം ഇതാണെന്നും കാണുന്നോര്‍ക്കിഷ്‌ടമുള്ള രീതിയില്‍ നടക്കണമെന്നു പറയുന്നത്‌ എന്തു കഷ്‌ടമാണെന്നും' പറയുമ്പോളും ഭംഗിയില്‍ കെട്ടിപ്പടുത്ത ഓഫീസുകളിലെ ടൈല്‍സിട്ട നിലത്ത്‌ തെന്നിവീണ കഥ വിവരിക്കുമ്പോഴുമൊക്കെ ഇതൊന്നും ഞാനൊരി ക്കലും ഓര്‍ത്തിട്ടേയില്ലല്ലോ എന്നു ചിന്തിച്ചുപോയി.
കുട്ടനും ജോസും എല്ലാ പ്രതിബന്ധങ്ങളെയും മറിക്കടന്ന്‌ വിജയം നേടിയ കഥ വായിച്ചുനിര്‍ത്തിയപ്പോള്‍ അവര്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ ക്കൊന്നും എനിക്കുത്തരമില്ലായിരുന്നു. മനസ്സിലുണ്ടായിരുന്നത്‌ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യം മാത്രം : നമ്മള്‍ ഇങ്ങനെ യൊക്കെ മതിയോ? 


വില : 55


 പരിചയപ്പെടുത്തിയത് 
ഗംഗ
ബി.എ.മലയാളം,
ശ്രീ കേരളവര്‍മ കോളേജ്‌
തൃശൂര്‍
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668