2014, ജൂൺ 26, വ്യാഴാഴ്‌ച

ഇന്ത്യയിലെ സ്ത്രീ ശാസ്‌ത്രജ്ഞരും ശാസ്ത്ര പഠനവും



ലീലാവതിയുടെ പെണ്‍മക്കള്‍ : ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞര്‍
പരിഭാഷ : കെ.രമ
വില : 300

ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞരുടെ നേട്ടത്തെ കാണിക്കുന്ന മികച്ച കൃതിയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ലീലാവതിയുടെ പെണ്‍മക്കള്‍ : ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞര്‍. രോഹിണി ഗോഡ്‌ബൊളെ, രാം രാമസ്വാമി എന്നിവര്‍ ചേര്‍ന്ന്‌ എഡിറ്റു ചെയ്‌ത Lilavati's Daughter : The Women Scientists of India എന്ന പുസ്‌തകത്തിന്റെ തര്‍ജ്ജമയാണ്‌ ഈ പുസ്‌തകം. ആധുനിക രീതിയില്‍ വിദ്യാഭ്യാസം ചെയ്‌ത്‌ പി.എച്ച്‌.ഡി. തലം വരെ എത്തിയ ശാസ്‌ത്രവ്യക്തിത്വങ്ങളെയാണ്‌ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒമ്പതുപേരുടെ ജീവചരിത്രകുറിപ്പുകളും എണ്‍പത്തൊമ്പത്‌ ആത്മകഥാ കുറിപ്പുകളും ഉള്‍പ്പെടെയുള്ള തൊണ്ണൂറ്റിയെട്ട്‌ ശാസ്‌ത്രജ്ഞകളെയാണ്‌ ഇതില്‍ പരിചയപ്പെടുത്തുന്നത്‌. ഇതില്‍ ഇരാവതി കാര്‍വെ മാത്രമാണ്‌ സാമൂഹ്യശാസ്‌ത്രവിഷയത്തില്‍ പെടുന്ന വനിത. ബാക്കി എല്ലാവരും ശുദ്ധശാസ്‌ത്രത്തിന്റെ മേഖലയില്‍ ഉള്ളവരുമാണ്‌.
പ്രഗല്‍ഭരായ ധാരാളം ശാസ്‌ത്രകാരികള്‍ ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ ആദ്യമായി വിദേശത്തുപോയി മെഡിക്കല്‍ ബിരുദം നേടി, അകാലത്തില്‍ വിടവാങ്ങിയ ആനന്ദി ഗോപാല്‍ (1865-1887) ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു അദ്ധ്യായമാണ്‌. വിവാഹശേഷം മാത്രം പഠിക്കാന്‍ തുടങ്ങുകയും അതിവിചിത്രമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്‌ത ആദ്യകാലവ്യക്തിത്വമാണ്‌ ആനന്ദി ഗോപാല്‍. മലയാളികളായ എടവലത്ത്‌ കക്കാട്ട്‌ ജാനകിയമ്മാളുടെയും അന്ന മാണിയുടെയും ശാസ്‌ത്രസഞ്ചാരവും പ്രധാനമാണ്‌. (സമകാലിക ശാസ്‌ത്രലോകത്തെ മലയാളി സാന്നിദ്ധ്യം ഇതിലില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌).
ഇത്തരമൊരു സമാഹാരത്തിലെ രചനകള്‍ പരിശോധിച്ചാല്‍, അവര്‍ പഠനത്തിനും ഗവേഷണത്തിനും പുറപ്പെടാനുണ്ടായ സാഹചര്യങ്ങളും സ്‌ത്രീ എന്ന നിലയില്‍ അവര്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചും ആണ്‌ എന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. ഈ സമാഹാരത്തിന്റെ ഊന്നല്‍ ഇക്കാര്യത്തിലാണ്‌. അത്‌ അവരുടെ കുടുംബ സാമൂഹ്യപശ്ചാത്തലത്തെയാണ്‌ അന്വേഷിക്കുന്നത്‌. ഇതില്‍ ഉള്‍പ്പെട്ടവര്‍ മിക്കവരും വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്ന മധ്യവര്‍ഗ്ഗകുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ എന്നും മനസ്സിലാക്കാന്‍ സഹായിക്കും. ഈയൊരു അന്വേഷണമാര്‍ഗ്ഗത്തിലൂടെ മനസ്സിലാക്കാവുന്ന സാമൂഹികഘടകം സ്‌ത്രീയുടെ സാമൂഹിക നിലയെ സംബന്ധിച്ചതാണ്‌. പല കുറിപ്പുകളും തുടങ്ങുന്നതു തന്നെ സ്‌ത്രീ എന്ന നിലയില്‍ ശാസ്‌ത്രത്തിലേക്കു വന്നതിനെ അഭിസംബോധന ചെയ്‌താണ്‌. അവയില്‍ പല കുറിപ്പുകളും പൂര്‍ത്തിയാകുന്നത്‌ സ്‌ത്രീ എന്ന
നിലയില്‍ അവഗണന നേരിടേണ്ടി വന്നിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടുമാണ്‌. ``ശാസ്‌ത്രരംഗത്ത്‌ സ്‌ത്രീ ആണെന്നതിനാല്‍ ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ടോ എന്ന്‌ പലരും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌. ഏറെ ആലോചിക്കാതെ മറുപടി പറഞ്ഞാല്‍ `ഇല്ല' എന്നാകും ഉത്തരം. എന്നാല്‍ ചോദ്യം ഇങ്ങനെയായാലോ: `ചില കാര്യങ്ങള്‍ വ്യത്യസ്‌തമായിരുന്നെങ്കില്‍, ശാസ്‌ത്ര രംഗത്ത്‌ ഒരു സ്‌ത്രീ എന്ന നിലയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ കുറെക്കൂടി എളുപ്പമാകുമായിരുന്നു എന്നു തോന്നുന്നുണ്ടോ?' അതിനുള്ള മറുപടി `ഉവ്വ്‌ തീര്‍ച്ചയായും' എന്നാകും''
1995 വര്‍ഷത്തില്‍ പി.എച്ച്‌.ഡി. പൂര്‍ത്തിയാക്കിയവര്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. അതിനും മുന്നേയുള്ള കാലത്തില്‍ പഠനം നടത്തിയവരാണ്‌ തൊണ്ണൂറു ശതമാനം പേരും. സമൂഹത്തില്‍ പൊതുവേ സ്‌ത്രീകള്‍ നേരിടുന്ന അവഗണന ഇതില്‍ ഭൂരിഭാഗത്തെയും ബാധിച്ചിട്ടില്ല എന്നു കാണാം. എന്നാല്‍ ഇവരെല്ലാവരും മധ്യവര്‍ഗ്ഗ സാമ്പത്തിക ശ്രേണിയിലുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്നു തെളിയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പുസ്‌തകം ലക്ഷ്യമാക്കുന്ന സ്‌ത്രീ പരിഗണന ഒരു പരിധിവരെ സാധിക്കാതെ പോകുന്നുണ്ട്‌. പക്ഷേ ചരിത്രപരമായ രേഖപ്പെടുത്തല്‍ എന്നത്‌ പ്രധാനമാണ്‌ എന്നതും മറന്നുകൂടാ.
അതേ സമയം മറ്റു ചില അന്വേഷണങ്ങള്‍ പ്രസക്തവുമാണ്‌. ഇവരില്‍ പലരും ശാസ്‌ത്രത്തെ സാങ്കേതികവിദ്യയ്‌ക്കായുള്ള ഉപാധി എന്ന നിലയില്‍ സമീപിക്കുന്നു എന്നതാണ്‌ അതിലൊന്ന്‌. ശുദ്ധശാസ്‌ത്രത്തിന്റെ മേഖല കുറവാണെന്നുചുരുക്കം. മറ്റൊന്ന്‌ ലോക ശാസ്‌ത്രമേഖലയിലെ കണ്ടെത്തലുകളുടെയും പുതുക്കലുകളുടെയും മേഖലയില്‍ എത്ര ഇന്ത്യക്കാര്‍, വനിതകള്‍ (പുരുഷന്മാരും) വന്നിട്ടുണ്ട്‌ എന്ന ചോദ്യമാണ്‌. ലോകതലത്തില്‍ ശ്രദ്ധേയമായ എത്ര കണ്ടുപിടുത്തങ്ങള്‍ ഈ ശാസ്‌ത്രകാരികള്‍ നടത്തിയിട്ടുണ്ട്‌ എന്നത്‌ അന്വേഷണത്തില്‍ വരേണ്ടതാണ്‌. അത്തരം കണ്ടെത്തലുകളുടെ ശുഷ്‌കത കാണിക്കുന്നത്‌ മറ്റു ചില അടിസ്ഥാന പ്രശ്‌നങ്ങളിലേക്കുമാണ്‌. പ്രധാനപ്പെട്ട ശാസ്‌ത്രസംഭാവനകള്‍ നല്‍കിയ ശാസ്‌ത്രകാരന്മാരെല്ലാം അവവരുടെ മാതൃഭാഷയില്‍ ശാസ്‌ത്രം പഠിക്കാനും പഠിപ്പിക്കാനും പ്രോത്സാഹിപ്പിച്ചവരാണ്‌. ഈ സമാഹാരത്തിലെ ചിലരെങ്കിലും മാതൃഭാഷയില്‍ ശാസ്‌ത്രം പഠിച്ചു തുടങ്ങിയവരാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ പഠിച്ച്‌ ശാസ്‌ത്രത്തില്‍ നോബല്‍ പോലുള്ള സമ്മാനങ്ങള്‍ നേടിയ ശാസ്‌ത്രകാരന്മാര്‍ക്കു ശേഷം എന്തുകൊണ്ട്‌ ഇത്രമേല്‍ `പുരോഗമിച്ച' ശാസ്‌ത്ര സമൂഹത്തില്‍ നിന്ന്‌ അത്തരത്തില്‍ ഒരു അവാര്‍ഡ്‌ പോലും കിട്ടാത്തത്‌? ഈയൊരു അന്വേഷണം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അതെങ്ങിനെ അവരുടെ ശാസ്‌ത്രപഠനത്തെ ബാധിക്കുന്നു എന്ന അന്വേഷണം ആവശ്യമാണ്‌. ഇന്ത്യയെപ്പോലെ ദീര്‍ഘമായ കൊളോണിയല്‍ അധീശത്വത്തിലിരുന്ന ഒരു രാജ്യത്ത്‌, ഇപ്പോഴും കൊളോണിയല്‍ മനസ്സ്‌ ഉള്ള ഒരു സമൂഹത്തില്‍. നമ്മുടെ ശാസ്‌ത്രാവബോധത്തെ സംബന്ധിച്ചും മാതൃഭാഷയില്‍ ശാസ്‌ത്രപഠനം നടത്തുന്നതു സംബന്ധിച്ചും വീണ്ടുവിചാരങ്ങള്‍ ആവശ്യമാണ്‌.
ഈ സമാഹാരത്തിലെ വിവരണങ്ങളില്‍ നിന്നു കിട്ടുന്ന തെളിച്ചങ്ങള്‍ ചരിത്രപരമായും ശാസ്‌ത്രപഠനസാധ്യതയെ മുന്‍നിര്‍ത്തി നോക്കിയാലും പ്രധാനമാണ്‌. ഇനിയും ഈ സമാഹാരം പൂരിപ്പിക്കപ്പെടേണ്ടാതായുണ്ട്‌. വെബ്‌ സൈറ്റ്‌ വഴി ഈ പ്രവര്‍ത്തനം തുടരുന്നുമുണ്ട്‌. ലീലാവതിയുടെ പെണ്‍മക്കള്‍ അതുകൊണ്ടുതന്നെ മികച്ച ചര്‍ച്ചകള്‍ക്കുള്ള നല്ലൊരു തുടക്കമായി കരുതാം.


റിവ്യുb
ഡോ.ആദര്‍ശ്‌.സി.
മലയാളവിഭാഗം
ശ്രീ കേരളവര്‍മ കോളേജ്‌
9446291984 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668