ശാസ്ത്രചരിത്രം
ജീവചരിത്രങ്ങളിലൂടെഎഡിറ്റർ പ്രൊഫ.എം.ശിവശങ്കരന്
വില : 300
ശാസ്ത്രത്തിന്റെയും ഉല്പത്തിയും വികാസവും ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയും അതിന് സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞരുടെ ജീവിതചരിത്രവും പരിഷത്ത് പ്രസിദ്ധീകിരിച്ച ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തില്‍ അടുക്കും ചിട്ടയുമായി അവതരിപ്പിച്ചിരിക്കുന്നു. പ്രൊഫ.എം.ശിവശങ്കരന് എഡിറ്റ് ചെയ്ത 300 പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥത്തില്‍ 200ലധികം പ്രതിഭാധനരായ ശാസ്ത്രജ്ഞരിലൂടെയാണ് ശാസ്ത്രത്തിന്റെ വികാസം ചിത്രീകരിച്ചിരിക്കുന്നത്.
ഇതില്‍ ഭൗതികശാസ്ത്രങ്ങള്‍, ജൈവശാസ്ത്രങ്ങള്‍ എന്നീ രണ്ട് പ്രധാന വിഭാഗങ്ങളായി ശാസ്ത്രചരിത്രത്തെ വിഭജിച്ചിരിക്കുന്നു. ഭൗതികശാസ്ത്രങ്ങള്‍ എന്ന വിഭാഗത്തില്‍ ഗണിത - ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഭൂവിജ്ഞാനം എന്നീ ശാസ്ത്രമേഖലകളുടെ ചരിത്രവും അവയ്ക്ക് സംഭാവനകള്‍ നല്കിയ മഹാരഥന്മാരുടെ ജീവചരിത്രവും അവതരിപ്പിച്ചിരിക്കുന്നു. ജീവശാസ്ത്രത്തിലും ജൈവരസതന്ത്രത്തിലും ആഴത്തിലുള്ള സംഭാവനകള്‍ നല്കിയ പ്രതിഭാധനരുടെ ജീവിതകഥയും ജീവശാസ്ത്രത്തിന്റെ ചരിത്രവുമാണ് ജൈവശാസ്ത്രങ്ങള്‍ എന്ന ഖണ്ഡത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശാസ്ത്രത്തിന്റെ ഉത്ഭവം ജീവിതത്തില്‍ നിന്നു തന്നെയായിരുന്നു എന്ന സത്യത്തില്‍ പടിപടിയായുള്ള അതിന്റെ വളര്‍ച്ചയെ ആദ്യഭാഗത്ത് വിശദമായി പ്രതിപാദിക്കുന്നു. കൃഷിയും ജ്യാമിതിയും, നദീതടസംസ്കാരം, യുഗപരിവര്ത്തകമായ ഇരുമ്പിന്റെ കണ്ടുപിടിത്തം ഇവയില്‍ തുടങ്ങി പുരാതന ഇന്ത്യയിലെയും ചൈനയിലെയും ശാസ്ത്രം, അറബ് വിജ്ഞാനത്തിന്റെ സുവര്‍ണകാലം എന്നിവയിലൂടെ നവോത്ഥാനകാലം, 18-19 നൂറ്റാണ്ടുകള്‍, മനുഷ്യന് കണ്ടുപിടുത്തങ്ങളിലൂടെ മഹാശക്തനായ യുദ്ധാനന്തരകാലം എന്നിവ കടന്ന് 21-ാം നൂറ്റാണ്ടിലെത്തിയ ശാസ്ത്രവികാസത്തെ വിശദ മായി വിവരിച്ചിരിക്കുന്നു.
ഗണിത-ജ്യോതിശാസ്ത്രത്തിന് ആരംഭം കുറിച്ച ഥെയ്ലീസില് തുടങ്ങി ആര്യഭടന്‍, വരാഹമിഹിരന്, തുടങ്ങിയവരിലൂടെ കടന്ന് പ്രപഞ്ചത്തെക്കുറിച്ചുള്ള ആധുനികവിജ്ഞാനത്തിന്റെ വികാസത്തിന് ഏറെ സംഭാവനകള്‍ നല്കിയ സ്റ്റീഫന്‍ ഹോക്കിങ് വരെ കാലഘട്ടക്രമത്തില് നമ്മുടെ മുന്നിലെത്തുന്നു. ഭൗതികശാസ്ത്രവിഭാഗത്തില്‍, ഭാരതീയദാര്ശനികനായ കണാദന്റെ ജീവചരിത്രത്തില്‍ തുടങ്ങി ഈ ശാസ്ത്രത്തിന് അതുല്യസംഭാവനകള്‍ നല്കിയ ന്യൂട്ടണ്‍, ഐന്സ്റ്റൈന്, സി.വി.രാമന് തുടങ്ങിയ മഹാന്മാരെയും പ്രതിപാദിച്ചിരിക്കുന്നു. രസതന്ത്രവിഭാഗത്തില്‍ പ്രഗത്ഭനായ ഭിഷ ഗ്വരനും ആല്ക്കെമിസ്റ്റുമായിരുന്ന ജിബറിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്.
വളരെ വൈകി വളര്‍ച്ച പ്രാപിച്ച വിജ്ഞാനമേഖലയാണ് ഭൂവിജ്ഞാനം. ഭൂവിജ്ഞാനീയത്തിന്റെ ആദ്യകാലവളര്ച്ചകള്, വിപ്ലവകരമായ മാറ്റങ്ങള്‍, നവീനഭൂവിജ്ഞാനീയം ഇവയോടൊപ്പം ആധുനികഭൂവിജ്ഞാനീയ ത്തിന്റെ പിതാവായ ജെയിംസ് ഹട്ടണ് മുതല്‍ ആധുനികവിപ്ലവത്തിന് തുടക്കം കുറിച്ച പ്ലേറ്റ് ടെക്റ്റോണിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഡാന്‍ മക്കെന്‍സി വരെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
പുരാതനജൈവശാസ്ത്രജ്ഞനായ ചരകന്‍ മുതല്‍ ഏറ്റവും പുതിയ ജനിതക എഞ്ചിനീയറിംഗിന്റെ ഉപജ്ഞാതാക്കളിലൊരാളായ പോള്‍ബര്‍ഗ് വരെ യുള്ളവരെ പരിചയപ്പെടുത്തി ജൈവ ശാസ്ത്രത്തിന്റെ തുടക്കവും വളര് ച്ചയും ലളിതമായി വ്യക്തമാക്കുന്നു. ഇതിലൂടെത്തന്നെ ജൈവരസതന്ത്ര ത്തിലേക്കും പ്രതിഭകളിലേക്കും വായനക്കാരെ എത്തിക്കുന്നു.
യന്ത്രങ്ങളുടെയും ഫാക്ടറികളുടെയും ആവിര്‍ഭാവം, വ്യവസായവിപ്ലവം, പെട്രോള്‍ എഞ്ചിന്, ഡീസല്‍ എഞ്ചിന്, വിമാനം തുടങ്ങി പിന്നീടുള്ള വിപ്ലവകരങ്ങളായ നൂതനകണ്ടുപിടിത്തങ്ങളും ഇവ തലമുറകള്‍ തമ്മിലുണ്ടാക്കിയ വലിയ വിടവും പ്രതിപാദിച്ച് ഈ നേട്ടങ്ങള്‍ക്കുമേല്‍ മനുഷ്യന് സ്വര്‍ഗം പടുത്തുയര്‍ത്തുമെന്ന് ലേഖകര്‍ പ്രത്യാശിക്കുന്നു.
പുസ്തകത്തിന്റെ അവസാനഭാഗ ത്തില്‍ ഏകകങ്ങളിലൂടെ അനശ്വരരായ ശാസ്ത്രജ്ഞരെയും ശാസ്ത്രചരിത്രത്തിലെ സുപ്രധാന സംഭാവനങ്ങളെയും ക്രോഡീകരിച്ചിരിക്കുന്നു. ഇത് വിജ്ഞാനകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപയോഗപ്രദമാകുമെന്നതില്‍ സംശയമേയില്ല.
മനുഷ്യന്റെ ജീവിതപുരോഗതിയുടെ ചരിത്രമാണ് ശാസ്ത്രചരിത്രം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന അനേകം പ്രതിഭാധനരുടെ അധ്വാനവും സംഭാവനകളുമാണ് ശാസ്ത്രത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അതാണ് മാനവരാശിയെ ഇന്നത്തെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ശാസ്ത്രത്തിന്റെ ബാല്യകൗമാരങ്ങള്‍ കടന്നുള്ള വളര്‍ച്ചയും അതിന് വഴികാട്ടിയായ മഹാരഥന്മാരുടെ ജീവചരിത്രവും ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വിജ്ഞാനപ്രദമായ ഒരു വായനാനുഭവമായിരിക്കുമെന്ന് നിസ്സംശയം പറയാം.
റിവ്യുb ഡോ.എസ്.എന്‍.പോറ്റി
സയന്റിസ്റ്റ്
സി-മെറ്റ്, തൃശൂര്‍
9447615285
ജീവചരിത്രങ്ങളിലൂടെഎഡിറ്റർ പ്രൊഫ.എം.ശിവശങ്കരന്
വില : 300
ശാസ്ത്രത്തിന്റെയും ഉല്പത്തിയും വികാസവും ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയും അതിന് സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞരുടെ ജീവിതചരിത്രവും പരിഷത്ത് പ്രസിദ്ധീകിരിച്ച ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തില്‍ അടുക്കും ചിട്ടയുമായി അവതരിപ്പിച്ചിരിക്കുന്നു. പ്രൊഫ.എം.ശിവശങ്കരന് എഡിറ്റ് ചെയ്ത 300 പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥത്തില്‍ 200ലധികം പ്രതിഭാധനരായ ശാസ്ത്രജ്ഞരിലൂടെയാണ് ശാസ്ത്രത്തിന്റെ വികാസം ചിത്രീകരിച്ചിരിക്കുന്നത്.
ഇതില്‍ ഭൗതികശാസ്ത്രങ്ങള്‍, ജൈവശാസ്ത്രങ്ങള്‍ എന്നീ രണ്ട് പ്രധാന വിഭാഗങ്ങളായി ശാസ്ത്രചരിത്രത്തെ വിഭജിച്ചിരിക്കുന്നു. ഭൗതികശാസ്ത്രങ്ങള്‍ എന്ന വിഭാഗത്തില്‍ ഗണിത - ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഭൂവിജ്ഞാനം എന്നീ ശാസ്ത്രമേഖലകളുടെ ചരിത്രവും അവയ്ക്ക് സംഭാവനകള്‍ നല്കിയ മഹാരഥന്മാരുടെ ജീവചരിത്രവും അവതരിപ്പിച്ചിരിക്കുന്നു. ജീവശാസ്ത്രത്തിലും ജൈവരസതന്ത്രത്തിലും ആഴത്തിലുള്ള സംഭാവനകള്‍ നല്കിയ പ്രതിഭാധനരുടെ ജീവിതകഥയും ജീവശാസ്ത്രത്തിന്റെ ചരിത്രവുമാണ് ജൈവശാസ്ത്രങ്ങള്‍ എന്ന ഖണ്ഡത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശാസ്ത്രത്തിന്റെ ഉത്ഭവം ജീവിതത്തില്‍ നിന്നു തന്നെയായിരുന്നു എന്ന സത്യത്തില്‍ പടിപടിയായുള്ള അതിന്റെ വളര്‍ച്ചയെ ആദ്യഭാഗത്ത് വിശദമായി പ്രതിപാദിക്കുന്നു. കൃഷിയും ജ്യാമിതിയും, നദീതടസംസ്കാരം, യുഗപരിവര്ത്തകമായ ഇരുമ്പിന്റെ കണ്ടുപിടിത്തം ഇവയില്‍ തുടങ്ങി പുരാതന ഇന്ത്യയിലെയും ചൈനയിലെയും ശാസ്ത്രം, അറബ് വിജ്ഞാനത്തിന്റെ സുവര്‍ണകാലം എന്നിവയിലൂടെ നവോത്ഥാനകാലം, 18-19 നൂറ്റാണ്ടുകള്‍, മനുഷ്യന് കണ്ടുപിടുത്തങ്ങളിലൂടെ മഹാശക്തനായ യുദ്ധാനന്തരകാലം എന്നിവ കടന്ന് 21-ാം നൂറ്റാണ്ടിലെത്തിയ ശാസ്ത്രവികാസത്തെ വിശദ മായി വിവരിച്ചിരിക്കുന്നു.
ഗണിത-ജ്യോതിശാസ്ത്രത്തിന് ആരംഭം കുറിച്ച ഥെയ്ലീസില് തുടങ്ങി ആര്യഭടന്‍, വരാഹമിഹിരന്, തുടങ്ങിയവരിലൂടെ കടന്ന് പ്രപഞ്ചത്തെക്കുറിച്ചുള്ള ആധുനികവിജ്ഞാനത്തിന്റെ വികാസത്തിന് ഏറെ സംഭാവനകള്‍ നല്കിയ സ്റ്റീഫന്‍ ഹോക്കിങ് വരെ കാലഘട്ടക്രമത്തില് നമ്മുടെ മുന്നിലെത്തുന്നു. ഭൗതികശാസ്ത്രവിഭാഗത്തില്‍, ഭാരതീയദാര്ശനികനായ കണാദന്റെ ജീവചരിത്രത്തില്‍ തുടങ്ങി ഈ ശാസ്ത്രത്തിന് അതുല്യസംഭാവനകള്‍ നല്കിയ ന്യൂട്ടണ്‍, ഐന്സ്റ്റൈന്, സി.വി.രാമന് തുടങ്ങിയ മഹാന്മാരെയും പ്രതിപാദിച്ചിരിക്കുന്നു. രസതന്ത്രവിഭാഗത്തില്‍ പ്രഗത്ഭനായ ഭിഷ ഗ്വരനും ആല്ക്കെമിസ്റ്റുമായിരുന്ന ജിബറിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്.
വളരെ വൈകി വളര്‍ച്ച പ്രാപിച്ച വിജ്ഞാനമേഖലയാണ് ഭൂവിജ്ഞാനം. ഭൂവിജ്ഞാനീയത്തിന്റെ ആദ്യകാലവളര്ച്ചകള്, വിപ്ലവകരമായ മാറ്റങ്ങള്‍, നവീനഭൂവിജ്ഞാനീയം ഇവയോടൊപ്പം ആധുനികഭൂവിജ്ഞാനീയ ത്തിന്റെ പിതാവായ ജെയിംസ് ഹട്ടണ് മുതല്‍ ആധുനികവിപ്ലവത്തിന് തുടക്കം കുറിച്ച പ്ലേറ്റ് ടെക്റ്റോണിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഡാന്‍ മക്കെന്‍സി വരെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
പുരാതനജൈവശാസ്ത്രജ്ഞനായ ചരകന്‍ മുതല്‍ ഏറ്റവും പുതിയ ജനിതക എഞ്ചിനീയറിംഗിന്റെ ഉപജ്ഞാതാക്കളിലൊരാളായ പോള്‍ബര്‍ഗ് വരെ യുള്ളവരെ പരിചയപ്പെടുത്തി ജൈവ ശാസ്ത്രത്തിന്റെ തുടക്കവും വളര് ച്ചയും ലളിതമായി വ്യക്തമാക്കുന്നു. ഇതിലൂടെത്തന്നെ ജൈവരസതന്ത്ര ത്തിലേക്കും പ്രതിഭകളിലേക്കും വായനക്കാരെ എത്തിക്കുന്നു.
യന്ത്രങ്ങളുടെയും ഫാക്ടറികളുടെയും ആവിര്‍ഭാവം, വ്യവസായവിപ്ലവം, പെട്രോള്‍ എഞ്ചിന്, ഡീസല്‍ എഞ്ചിന്, വിമാനം തുടങ്ങി പിന്നീടുള്ള വിപ്ലവകരങ്ങളായ നൂതനകണ്ടുപിടിത്തങ്ങളും ഇവ തലമുറകള്‍ തമ്മിലുണ്ടാക്കിയ വലിയ വിടവും പ്രതിപാദിച്ച് ഈ നേട്ടങ്ങള്‍ക്കുമേല്‍ മനുഷ്യന് സ്വര്‍ഗം പടുത്തുയര്‍ത്തുമെന്ന് ലേഖകര്‍ പ്രത്യാശിക്കുന്നു.
പുസ്തകത്തിന്റെ അവസാനഭാഗ ത്തില്‍ ഏകകങ്ങളിലൂടെ അനശ്വരരായ ശാസ്ത്രജ്ഞരെയും ശാസ്ത്രചരിത്രത്തിലെ സുപ്രധാന സംഭാവനങ്ങളെയും ക്രോഡീകരിച്ചിരിക്കുന്നു. ഇത് വിജ്ഞാനകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപയോഗപ്രദമാകുമെന്നതില്‍ സംശയമേയില്ല.
മനുഷ്യന്റെ ജീവിതപുരോഗതിയുടെ ചരിത്രമാണ് ശാസ്ത്രചരിത്രം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന അനേകം പ്രതിഭാധനരുടെ അധ്വാനവും സംഭാവനകളുമാണ് ശാസ്ത്രത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അതാണ് മാനവരാശിയെ ഇന്നത്തെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ശാസ്ത്രത്തിന്റെ ബാല്യകൗമാരങ്ങള്‍ കടന്നുള്ള വളര്‍ച്ചയും അതിന് വഴികാട്ടിയായ മഹാരഥന്മാരുടെ ജീവചരിത്രവും ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വിജ്ഞാനപ്രദമായ ഒരു വായനാനുഭവമായിരിക്കുമെന്ന് നിസ്സംശയം പറയാം.
റിവ്യുb ഡോ.എസ്.എന്‍.പോറ്റി
സയന്റിസ്റ്റ്
സി-മെറ്റ്, തൃശൂര്‍
9447615285
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ