2014, ജൂൺ 26, വ്യാഴാഴ്‌ച

കഥ പറയാൻ ജീവിച്ച മാർകേസ്


ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ്‌ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ്‌ സാഹിത്യരംഗത്ത്‌ രംഗപ്രവേശം ചെയ്‌തതെങ്കിലും, ഗദ്യരചനകളിലൂടെ കാവ്യസൗന്ദര്യത്തിന്റെ നൂതനശൃംഖങ്ങള്‍ കീഴടക്കിയ ആ മഹാപ്രതിഭാശാലി നൂറ്റാണ്ടിന്റെ സാഹിത്യകാരനാ യാണ്‌ അറിയപ്പെടുന്നത്‌. ഇത്രയധികം അറിയപ്പെടുകയും, പരിഭാഷപ്പെടുത്തുകയും, വായിക്കപ്പെടുകയും ചെയ്യപ്പെട്ട മറ്റൊരു സാഹിത്യകാരന്‍ സമീപകാലത്തുണ്ടായിട്ടില്ല. ലിയോ ടോള്‍സ്റ്റോയ്‌, ജെയിംസ്‌ ജോയ്‌സ്‌, മാക്‌സിം ഗോര്‍ക്കി, ഹെമിംഗ്‌വേ, മിഖായേല്‍ ഷൊളോഖോവ്‌ തുടങ്ങിയ മഹാരഥന്മാരോടൊത്താണ്‌ ഈ ഇതിഹാസപുരുഷന്‌ വായനക്കാര്‍ ഇടം നല്‍കുന്നത്‌. തെക്കന്‍അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ വടക്കന്‍ മേഖലയിലുള്ള അരകറ്റാക്ക എന്ന ചെറുപട്ടണത്തില്‍ 1927ല്‍ ജനിച്ച ഗാബോ വിദ്യാഭ്യാസത്തിനുശേഷം വക്കീലാകണമെന്നാണ്‌ ആഗ്രഹിച്ചതെങ്കിലും പത്രപ്രവര്‍ത്തകനായിത്തീരുവാനായിരുന്നു നിയോഗം. ഏള്‍ എസ്‌പെക്‌ടഡോര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടറായി മാധ്യമരംഗത്ത്‌ നിലയുറപ്പിച്ച അദ്ദേഹത്തിന്‌ ലോകനേതാക്കന്മാരെ പരിചയപ്പെടുന്നതിന്‌ അവസരം ലഭിച്ചു. ആ പരിചയം അദ്ദേഹത്തെ ഫിഡല്‍ കാസ്‌ട്രോയുടെ ഉറ്റ സുഹൃത്താക്കി മാറ്റി. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്നുള്ള വാര്‍ത്താശകലമാണ്‌ `കപ്പല്‍ ചേതത്തില്‍പ്പെട്ട നാവികന്റെ കഥ' എന്ന ആദ്യകഥ എഴുതുവാന്‍ പ്രേരണയായതും. കോളേജ്‌ പഠനകാലത്ത്‌ തന്നെ പ്രണയിനിയായി മാറിയ മെഴ്‌സിഡസിനെ 1958ല്‍ വിവാഹം കഴിച്ച മാര്‍കേസ്‌ പിന്നീട്‌ താമസം മെക്‌സിക്കോ സിറ്റിയിലേക്ക്‌ മാറ്റി. ജനകോടികളെ കീഴടക്കിയ നോവല്‍, `ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' (One Hundred Years of Solitude) അറുപതുകളുടെ മദ്ധ്യത്തില്‍ പ്രസിദ്ധീകരിച്ചതോടെ, അദ്ദേഹം വിശ്വവിഖ്യാതനായി മാറി. 35 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയ ആ കൃതിയുടെ 3 കോടിയിലേറെ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. The Autumn of the Patriarch, Love in the Time of Cholera,The General in His Labyrinth, Of Love and Other Demons എന്നിവയാണ്‌ തുടര്‍ന്ന്‌ രചിക്കപ്പെട്ട പ്രമുഖനോവലുകള്‍. ഇവക്ക്‌ പുറമേ നാല്‌ ചെറുനോവലുകള്‍, ആറേഴ്‌ കഥാസമാഹാരങ്ങള്‍, ചില കഥേതര ഗദ്യകൃതികള്‍ എന്നിവയ്‌ക്കും മാര്‍കേസ്‌ ജന്മംനല്‍കി. 1982ല്‍ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നോബല്‍പ്രൈസ്‌ ലഭിച്ചതിനെ വന്‍കരയുടെ ജീവിതവും ഏറ്റുമുട്ടലുകളും ചിത്രീകരിക്കുന്ന കൃതികള്‍ എഴുതിയതിനാണ്‌ അദ്ദേഹത്തെ സമ്മാനം നല്‍കി ആദരിക്കുന്നതെന്ന്‌ സ്വീഡീഷ്‌ അക്കാദമി പ്രശസ്‌തപത്രത്തില്‍ രേഖപ്പെടുത്തി. യാഥാര്‍ഥ്യത്തിന്റെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട്‌ കല്‍ പനാലോകങ്ങള്‍ സൃഷ്‌ടിക്കാനുള്ള മാര്‍ക്വേസിന്റെ അപൂര്‍വ്വ സിദ്ധിയെ അവര്‍ വാഴ്‌ത്തി. തനിക്ക്‌ ലഭിച്ച പുരസ്‌കാരം ലാറ്റിന്‍ അമേരിക്കന്‍ എഴുത്തിന്‌ മൊത്തം അവകാശപ്പെട്ടതാണെന്ന്‌ സമ്മാനം സ്വീകരിച്ചുകൊണ്ട്‌ ചെയ്‌ത `The Solitude of Latin America' എന്ന പ്രശസ്‌തമായ മറുപടിപ്രസംഗത്തില്‍ അദ്ദേഹം പ്രതിവചിച്ചു.
`ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങ'ളിലൂടെ മാര്‍ക്വേസ്‌ ആവിഷ്‌കരിച്ച മാജിക്കല്‍റിയലിസമെന്ന്‌ വ്യവഹരിക്കപ്പെടുന്ന ആഖ്യാനരീതി പിന്നീട്‌ ഏറെ പ്രശസ്‌തിയാര്‍ജിച്ചു. സ്വേച്ഛാധിപത്യത്തിനും അമേരിക്കന്‍ ചൂഷണത്തിനും പട്ടാളമേല്‍ക്കോയ്‌മക്കുമെതിരെ രൂപപ്പെട്ട ജനകീയപ്രതിരോധങ്ങളെ മാര്‍ക്വേസ്‌ തന്റെ രചനകളില്‍ പിന്തുണച്ചു. ഇടതുപക്ഷവിചാരത്തോടാണ്‌ തന്റെ കൂറെന്ന്‌ വിളിച്ചു പറയാന്‍ ഈ എഴുത്തുകാരന്‍ ഒരിക്കലും മടിച്ചിട്ടില്ല.
1999ല്‍, എഴുപത്തിരണ്ടാം വയസ്സില്‍ മാര്‍ക്വേസിന്‌ ലിംഫാറ്റിക്‌ ക്യാന്‍സര്‍ ബാധിച്ചു. രോഗത്തെ കീമോതെറാപ്പികൊണ്ടും ഇച്ഛാശക്തികൊണ്ടും കീഴടക്കിയ അദ്ദേഹം `Living to Tell the Tale' എന്ന പേരില്‍ ആത്മകഥ എഴുതി. മാര്‍ക്വേസ്‌ എഴുത്ത്‌ നിര്‍ത്തുകയാണെന്ന്‌ മാധ്യമലോകത്ത്‌ 2008ല്‍ ശ്രുതി പരക്കുകയുണ്ടായി. പക്ഷേ അദ്ദേഹം അത്‌ ശക്തിയായി നിഷേധിച്ചു. എന്നാല്‍ 2012ല്‍ ബാധിച്ച സ്‌മൃതിഭംഗം ആ മഹാപ്രതിഭയെ തികച്ചും അസ്‌തവീര്യനാക്കി. ശ്വാസകോശത്തില്‍ അണുബാധയുമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ മെക്‌സിക്കോസിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ക്വേസ്‌ രോഗത്തിന്‌ കീഴടങ്ങിയതോടെ, ലോകസാഹിത്യത്തിലെ ഒരു വിസ്‌മയയുഗത്തിന്‌ തിരശ്ശീല വീണു. 



പ്രൊഫ.എം.ഹരിദാസ്‌
ഫോണ്‍ : 9400934242

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668