2014, ജൂൺ 26, വ്യാഴാഴ്‌ച

ശാസ്‌ത്രകൗതുകം പണിപ്പുര ഒരു ഓർമ്മക്കുറിപ്പ്‌

ശാസ്‌ത്രകൗതുകം എന്ന ജിജ്ഞാസാകോശം, പരിഷത്തിന്റെ പ്രസിദ്ധീകരണചരിത്രത്തിലെ ഏറ്റവും ഉള്‍ക്കാമ്പുള്ള ഒന്നാണെന്ന്‌ ഇയ്യിടെ ഒരു സുഹൃത്ത്‌ സൂചിപ്പിക്കുകയുണ്ടായി. A4 വലിപ്പത്തില്‍ 320 പേജുകളിലായി, 412 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചിത്രങ്ങളോടൊപ്പം അവതരിപ്പിച്ചിട്ടുള്ള ഈ പ്രസിദ്ധീകരണം ഇന്ത്യന്‍ ഭാഷകളിലെ എടുത്തുപറയാവുന്ന ആദ്യത്തെ `ഹൗ ആന്റ്‌ വൈ' വിജ്ഞാനകോശമാണ്‌. യശശ്ശരീരനായ സുപ്രസിദ്ധസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റെക്കാട്‌ 1982ല്‍ ഈ പുസ്‌തകം പ്രകാശനം ചെയ്യുമ്പോള്‍, ഇതിന്റെ നിര്‍മാണചരിത്രം വെറും എട്ടുമാസത്തേതാണ്‌. പക്ഷെ, ഈ ആശയം പരിഷത്ത്‌പ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നും ഒരു അവശ്യഗ്രന്ഥമായി പുറത്തുവരാന്‍ കാലം കുറെ എടുത്തു. അന്ന്‌ ഓഫ്‌സെറ്റ്‌ കളര്‍അച്ചടി കേരളത്തില്‍ അത്ര എളുപ്പമായിരുന്നില്ല. കമ്പ്യൂട്ടര്‍ ടൈപ്പ്‌സെറ്റിങ്ങും ഓണ്‍ലൈന്‍ പ്രൂഫ്‌നോക്കലുമൊന്നും സ്വപ്‌നത്തില്‍ പോലും സാധ്യവുമായിരുന്നില്ല. ഇത്തരമൊരു പുസ്‌തകത്തില്‍ എന്തുള്‍ക്കൊള്ളിക്കണം എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്ന ഒരു മുഖ്യവിഷയം. 
സ്‌കൂള്‍ കുട്ടികളുമായി, വളരുന്ന കുട്ടികളുടെ ജിജ്ഞാസാപര്‍വ്വവുമായി, പരിഷത്ത്‌ ഒട്ടും അകലെയായിരുന്നില്ല. കേരളത്തിലെ ശാസ്‌ത്രമാസികകളുടെ കുത്തകക്കാരായ പരിഷത്തിന്‌ വായനക്കാരായ കൊച്ചുകൂട്ടുകാരില്‍ നിന്നും, അവരെ പഠിപ്പിക്കുന്ന ശാസ്‌ത്രാധ്യാപകരില്‍ നിന്നും, അവരുടെ രക്ഷിതാക്കളില്‍ നിന്നും ഉത്തരം തേടിയുള്ള ചോദ്യങ്ങള്‍ ലഭിക്കുക പതിവായിരുന്നു. എങ്കിലും പരിഷത്ത്‌ നിശ്ചയിച്ച ശാസ്‌ത്രകൗതുകം ടീം, പ്രതിശ്രുത വായനക്കാരില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ചുവാങ്ങുകയുണ്ടായി. ഒരു പണ്ഡിതസമിതി ഇവയില്‍ നിന്നും കുറെ ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത്‌, ചിലതൊക്കെ മുറിച്ചും കൂട്ടിച്ചേര്‍ത്തും 412 ചോദ്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്‌ തീരുമാനിച്ചു.
അടുത്ത ശ്രമം ഓരോ ചോദ്യത്തിനും കുട്ടികള്‍ക്ക്‌ മനസ്സിലാവുന്ന രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയുന്ന ശാസ്‌ത്രജ്ഞരെയും വിദഗ്‌ധരെയും കണ്ടെത്തുക എന്നതായിരുന്നു. യുറീക്കയുടെയും ശാസ്‌ത്രഗതിയുടെയും ശാസ്‌ത്രകേരളത്തിന്റെയും എഴുത്തുകാരെയും അറിവേറെയുണ്ടെങ്കിലും എഴുതാന്‍ മടിച്ചുനിന്നവരെയും ചോദ്യങ്ങളുമായി സമീപിക്കുക, അവരില്‍ നിന്നും ഉത്തരങ്ങള്‍ എഴുതിവാങ്ങിക്കുക, അവ പരിശോധിച്ച്‌ തൃപ്‌തികരമാണോ എന്ന്‌ നോക്കുക - ഏറ്റവും വലിയ കടമ്പ ഇതായിരുന്നു.
പരിശോധനക്കാര്യം ഈ വാള്യത്തിന്റെ ആധികാരികതയുടെ ആണിക്കല്ലാണല്ലോ. ഹൈസ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളെ വായനക്കാരായി കണ്ടെങ്കില്‍, അവര്‍ക്ക്‌ മനസ്സിലാകുന്ന രീതിയിലായിരിക്കണം പ്രതിപാദനം. ഇതുവായിക്കുന്ന ഒരു കുട്ടിക്ക്‌, ഇതത്രയും ഒരാള്‍തന്നെ ഒരേ ശൈലിയില്‍ എഴുതിയതാണെന്ന തോന്നല്‍ ഉണ്ടാകുമെങ്കില്‍, അതാവും ഞങ്ങളുടെ വിജയത്തിന്റെ സൂചിക. മാത്രമല്ല, വായിക്കുമ്പോള്‍ സാങ്കേതികപദങ്ങളും സമവാക്യങ്ങളും മറ്റുമായി വായനയുടെ ഒഴുക്ക്‌ തടയുന്ന ഒന്നും ഉണ്ടാവുകയും അരുത്‌. ഈ സങ്കീര്‍ണപ്രശ്‌നം പരിഹരിച്ചത്‌ തികച്ചും പുതിയൊരു ശൈലിയിലായിരുന്നു. പരിശോധകസമിതിക്ക്‌ ഓരോ വിഷയത്തിനും സബ്‌കമ്മറ്റികളുണ്ടാക്കി. ഈ കമ്മറ്റികള്‍ അടിക്കടിചേര്‍ന്ന്‌ ചോദ്യവും ഉത്തരവും വായിക്കും. ചീഫ്‌ എഡിറ്ററും മറ്റും എല്ലാ കമ്മറ്റികളിലും ഇരിക്കുകയും, ആധികാരികതയും ശരിതെറ്റും ഭാഷാലാളിത്യവും ദൈര്‍ഘ്യപരിഗണനകളും ചിത്രീകരണത്തിന്റെ ആവശ്യകതയും ഒക്കെ ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പതംവരുത്തല്‍ ജോലി ചീഫ്‌എഡിറ്ററെയും വിഷയഎഡിറ്റര്‍മാരെയും ഏല്‍പ്പിക്കുന്നതോടൊപ്പം ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ചിത്രകാരന്മാരുടെ സംഘത്തെയും ഏല്‍പിക്കുന്നു. ഇതൊക്കെ തയ്യാറായാല്‍ എഡിറ്റുചെയ്‌ത മാറ്ററും ചിത്രീകരണങ്ങളും വച്ച്‌ ഓരോ ചോദ്യവും ഉത്തരവും വീണ്ടും വായിക്കുന്നു, അംഗീകരിക്കുന്നു. പറയാനെളുപ്പം, പക്ഷേ അതീവശ്രമകരമായ ഒരു ജോലിയായിരുന്നുവത്‌.
ഓഫ്‌സെറ്റ്‌ അച്ചടിക്ക്‌, പേജുകള്‍ (പ്ലേറ്റുകള്‍) തയ്യാറാക്കി, ക്യാമറ റെഡിയാക്കി, `ശസ്‌ത്രക്രിയ'യിലൂടെ അവസാനനിമിഷതിരുത്തലുകളും വരുത്തി വേണം ശിവകാശിക്ക്‌ കൊണ്ടുപോകാന്‍. 72 പേരടങ്ങുന്ന ലേഖകസംഘം, 18 പേരുള്ള പരിശോധകസമിതി, ഒമ്പതംഗ പത്രാധിപസമിതി, വിലപിടിച്ച അക്ഷരങ്ങള്‍ പേജുകളാക്കുന്ന സഹായകസംഘം, അതിസൂക്ഷ്‌മനോട്ടക്കാരായ പ്രൂഫ്‌റീഡര്‍മാര്‍, ഇതിനും പുറമെ ഏഴുപേരടങ്ങിയ ഉപദേശകസമിതി, പരിഷത്തിന്റെ കോഴിക്കോട്ടെ ഏതാണ്ടെല്ലാ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഈ യജ്ഞത്തില്‍ 8 മാസം മുന്‍പിന്‍നോക്കാതെ ഏകാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു എടുത്തുപറയാന്‍ തക്ക തെറ്റുകളൊന്നും ഇല്ലായിരുന്ന `ശാസ്‌ത്രകൗതുകം' എന്ന അപൂര്‍വ എന്‍സൈക്ലോപീഡിയയുടെ പിറവി. 32 വര്‍ഷങ്ങള്‍ പിന്നിട്ടശേഷവും, ഒട്ടേറെ പതിപ്പുകള്‍ ഇറക്കിയിട്ടും, വിദ്യാഭ്യാസത്തെ വിലമതിക്കുന്ന കേരളത്തിലെ ഓരോ വീട്ടിലും ഡിമാന്റുള്ള റഫറന്‍സ്‌ഗ്രന്ഥമായി ഇന്നും ശാസ്‌ത്രകൗതുകം സ്വീകരിക്കപ്പെടുന്നുണ്ടെങ്കില്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെ പാരിഷത്തികതയോടെയുള്ള അര്‍പ്പണബോധവും ഉത്തരവാദിത്തചിന്തയും ഒട്ടേറെ വിയര്‍പ്പും ഓട്ടവുമൊക്കെയാണ്‌ അതിനുകാരണം. ആരെയും പേരെടുത്തുപറയാന്‍ പറ്റാത്തവിധം ഇതില്‍ പേരടിച്ച ഓരോ വ്യക്തിയും ഏറ്റവുമുയര്‍ന്ന സംഭാവനകളാണ്‌ നല്‍കിയത്‌. ആര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ല. ബസ്സ്‌കൂലിപോലും പോക്കറ്റില്‍ നിന്നിറക്കിയാണ്‌ പലരും ഇതിന്നായി ഓടിനടന്നത്‌. ശാസ്‌ത്രകൗതുകത്തിന്‌ ഒരു കൊച്ചനിയത്തി കൂടി പിറക്കാന്‍ ഇനിയും കാത്തിരിക്കണോ? 



പ്രൊഫ.വി.കെ.ദാമോദരന്‍
ചീഫ്‌ എഡിറ്റര്‍ (ഒന്നാം പതിപ്പ്‌)
ഫോണ്‍ : 9447781515 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668