2014, ജൂലൈ 4, വെള്ളിയാഴ്‌ച

ആദ്യകാല എഴുത്തുകാരികളുടെ ധീരതയ്ക്കൊരു സാക്ഷ്യപത്രം





സ്‌ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്‌ട്രീയത്തെക്കുറിച്ചും ഗൗരവമാര്‍ന്ന പഠനങ്ങള്‍ നടത്തുന്നവരില്‍ പ്രമുഖയായ ജെ.ദേവിക എഡിറ്റ്‌ ചെയ്‌ത `കല്‍പ്പനയുടെ മാറ്റൊലി' എന്ന പുസ്‌തകം കേരളത്തിന്റെ സ്‌ത്രീചരിത്ര ഗവേഷണത്തിലേക്ക്‌ പുതുവഴികള്‍ തുറക്കുന്ന ഒന്നാണ്‌. സാമൂഹികവും സ്‌ത്രീകേന്ദ്രീകൃതവുമായ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്‌.
1890നും 1938നും ഇടക്ക്‌ മലയാളത്തിലെ പത്രമാസികകളില്‍ പ്രസിദ്ധീകരിച്ച 29 ലേഖനങ്ങളാണ്‌ `കല്‍പ്പനയുടെ മാറ്റൊലി' ഉള്‍ക്കൊള്ളുന്നത്‌. സമൂഹത്തില്‍ സ്‌ത്രീകളുടെ നില എപ്രകാരമായിരുന്നു? കുടുംബത്തിലും പൊതുരംഗങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ സമൂഹത്തിലെ പല തട്ടുകളിലുള്ള സ്‌ത്രീകളെ എപ്രകാരം ബാധിച്ചു? അവര്‍ നടത്തിയ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ഏതു വിധത്തിലായിരുന്നു? ആണ്‍പെണ്‍വ്യത്യാസത്തെക്കുറിച്ചുള്ള സമകാലികധാരണകള്‍ എങ്ങനെ രൂപപ്പെട്ടു? ഓരോ കാലഘട്ടത്തിലെയും സ്‌ത്രീകളുടെ വീക്ഷണങ്ങളും സ്‌ത്രീകളെക്കുറിച്ചുള്ള വീക്ഷണങ്ങളും എപ്രകാരമായിരുന്നു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ പുസ്‌തകത്തിലെ ലേഖനങ്ങള്‍ ഉത്തരം തരുന്നു.
1960കള്‍ മുതല്‍ക്കാണ്‌ കേരളത്തില്‍ സ്‌ത്രീപ്രസ്ഥാനം ആരംഭിച്ചതെന്ന്‌ പലരും ആവര്‍ത്തിക്കാറുണ്ട്‌. എന്നാല്‍ അതിനും എത്രയോ മുന്‍പേ കേരളത്തില്‍ സ്‌ത്രീപ്രസ്ഥാനത്തിന്‌ വേരു കളുണ്ടായിരുന്നുവെന്ന്‌ `കല്‍പ്പന യുടെ മാറ്റൊലി' തെളിയിക്കുന്നു. സ്‌ത്രീവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശക്തമായ ചിന്തകള്‍ കൊണ്ട്‌ ശ്രദ്ധേയമാകുന്ന `സ്‌ത്രീവിദ്യാഭ്യാസ ദോഷ നിഷേധം' എന്ന ആദ്യലേഖനം തന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. 1897ല്‍ വിദ്യാവിനോദിനിയില്‍ എന്‍.എ.അമ്മ എഴുതിയ പ്രസ്‌തുത ലേഖനം യുക്ത്യാധിഷ്‌ഠിതമായ വാദമുഖങ്ങളാല്‍ സമ്പുഷ്‌ടമാണ്‌. `എന്റെ ജീവചരിത്രവും ഗൃഹിണീധര്‍മവും' എന്ന മണ്‍തറവീട്ടില്‍ ലക്ഷ്‌മിയമ്മയുടെ ലേഖനമാകട്ടെ അന്നത്തെ `കുലസ്‌ത്രീ' എപ്രകാരമായിരുന്നുവെന്ന്‌ സ്വാനുഭവങ്ങളാല്‍ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്‌. വിധേയത്വത്തെ ഒരലങ്കാരമായും അഭിമാനമായും കൊണ്ടുനടക്കുന്ന സ്‌ത്രീകളുടെ പ്രതിനിധിയാണ്‌ ലേഖികയെന്ന്‌ ഒറ്റവായനയില്‍ വെളിപ്പെടുത്തുന്ന ലേഖനമാണിത്‌. കോന്നിയൂര്‍ കെ.മീനാക്ഷി അമ്മയുടെ `നായര്‍സ്‌ത്രീയും ഗൃഹവും' എന്ന ലേഖനവും ഇതേ കാഴ്‌ചപ്പാട്‌ വച്ചുപുലര്‍ത്തുന്നതാണ്‌. `സ്‌ത്രീത്വം' എന്ന തലത്തെട്ടില്‍ സരോജിനി എഴുതിയ ലേഖനം ശക്തമായ ഭാഷകൊണ്ടും രൂക്ഷമായ ആക്ഷേപഹാസ്യം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. `ചിന്താവിഷ്‌ടയായ സീത'യും മുന്‍പേ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തില്‍ ഇതിഹാസപുനര്‍വിചാരണ അതിശക്തമായി ലേഖിക നടത്തുന്നതു നോക്കുക : ``സീത രാവണാലയത്തില്‍ ഒരാണ്ടുപാര്‍ത്ത്‌ സംശയം പോക്കാന്‍ തീയില്‍ ചാടിച്ചിട്ടും ശ്രീരാമനും മാലോകര്‍ക്കും സംശയം നീങ്ങിയില്ല. ലക്ഷ്‌മണന്‍ പന്തീരാണ്ടുകാലം തന്നെപ്പിരിഞ്ഞു പാര്‍ത്തിട്ടും കള്ളുകുടിച്ച തണ്ടാന്‍ തെങ്ങില്‍ കേറിയമാതിരി ശൂര്‍പ്പണഖയുടെ മൂക്കിലും മറ്റും പാഞ്ഞിട്ടും ഊര്‍മ്മിളയ്‌ക്ക്‌ ഒരു സംശയവുമുണ്ടായില്ല''. സ്‌ത്രീകള്‍ക്ക്‌ ഭര്‍ത്താവ്‌ ഒന്നേ പാടുള്ളൂ എന്ന്‌ ചട്ടം വയ്‌ക്കാന്‍ ധൈര്യം വരാതിരുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിലൂടെ 1912ലെ നായര്‍ റഗുലേഷനെതിരെയും ലേഖിക ആഞ്ഞടിക്കുന്നുണ്ട്‌.
സ്‌ത്രീകളുടെ പൊതുരംഗപ്രവേശനശ്രമങ്ങളെ സംശയത്തോടുകൂടിയും പരിഹാസത്തോടുകൂടിയും വീക്ഷിച്ചിരുന്നവര്‍ക്കുള്ള പൊള്ളുന്ന മറുപടികളാണ്‌ പുസ്‌തകത്തില്‍ സമാഹരിച്ചിരിക്കുന്ന പല രചനകളും. എന്‍.എ.അമ്മ, സി.പി.കല്യാണി അമ്മ, മിസ്സിസ്‌.കെ.കണ്ണന്‍മേനോന്‍, ബി.പാച്ചിയമ്മ, തോട്ടയ്‌ക്കാട്ടു മാധവിയമ്മ, അന്നാചാണ്ടി എന്നിവരുടെ ലേഖനങ്ങള്‍ ഇതിനു തെളിവാണ്‌. വടക്കുംകൂര്‍ രാജരാജവര്‍മ്മ, ടി.കെ.വേലുപ്പിള്ള, പൂത്തേഴത്ത്‌ രാമന്‍മേനോന്‍ തുടങ്ങിയ പല ബുദ്ധിജീവികളുടെയും പിന്തിരിപ്പന്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ ഈ എഴുത്തുകാരികള്‍ ധൈര്യപ്പെട്ടിരുന്നുവെന്ന കാര്യം അതിശയകരമാണ്‌.
എഡിറ്ററുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്ന്‌ ദേവികക്ക്‌ അഭിമാനിക്കാം. ഓരോ ലേഖനത്തിന്റെയും ഒടുവില്‍ കൊടുത്തിരിക്കുന്ന കുറിപ്പുകളാണ്‌ ഇത്തരം ലേഖനങ്ങളുടെ സുഗമവായനക്ക്‌ വായനക്കാരെ സഹായി ക്കുന്നത്‌. മിക്ക ലേഖനങ്ങളും മുന്‍ പ്രസ്‌താവിച്ചപോലെ`ഉരുളക്കു പ്പേരി'യായതിനാല്‍ പൂര്‍വലേഖനങ്ങളെക്കുറിച്ചുള്ള വിവരങ്ങളറിയാനും അന്നത്തെ ചരിത്രപരിതസ്ഥിതികളെക്കുറിച്ചറിയാനും കുറിപ്പുകള്‍ ഏറെ സഹായകമാണ്‌.
സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ്‌ കേരളത്തില്‍ ലിംഗഭേദാദര്‍ശവുമായി ബന്ധപ്പെട്ട്‌ നിരവധി സ്‌ത്രീകള്‍ ഇത്ര ശക്തമായ സംവാദങ്ങളുയര്‍ത്തിയിരുന്നു എന്നത്‌ പലര്‍ക്കും പുതിയൊരറിവുതന്നെയായിരിക്കും. ഇത്ര ശക്തമായ ചിന്തകള്‍ ഉണര്‍ത്തിയ ധൈര്യശാലിനികളായിരുന്നിട്ടും ഇവരില്‍ മിക്കവരും മുഖ്യധാരയിലേക്കു വരാതിരുന്നത്‌ എന്തുകൊണ്ടാണെന്ന ചോദ്യവും `കല്‍പ്പനയുടെ മാറ്റൊലി' വായനക്കാരിലുണര്‍ത്തുന്നു. കേരളത്തിലെ സ്‌ത്രീചരിത്രഗവേഷണത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ പോയ സാരവത്തും പുരോഗമനപരവുമായ ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ പരിഷത്തിനഭിമാനിക്കാം. വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ദാരിദ്ര്യമനുഭവിക്കുന്ന മലയാളത്തിന്‌ ഈ കൃതി മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ. നന്ദി പരിഷത്തിനും ദേവികക്കും.

കല്‍പ്പനയുടെ മാറ്റൊലി-എഡി : ജെ.ദേവിക-വില:120.00



--പുസ്തകം  പരിചയപ്പെടുത്തിയത് : ദീപാ നിശാന്ത്--


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668