2014, ജൂലൈ 8, ചൊവ്വാഴ്ച

മലയാളികളുടെ മനോഭാവം മാറണം

അങ്ങനെ അവസാനം മലയാള ഭാഷക്ക്‌ കല്‍പിച്ചിരുന്ന ഭ്രഷ്‌ട്‌ നീക്കി അതിനെ ശ്രേഷ്‌ഠഭാഷയായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.ഏതൊരു മലയാളിയെയും ഈ അംഗീകാരം സന്തോഷിപ്പിക്കുമെന്നത്‌ ഉറപ്പാണ്‌.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം ഒഴികെ തമിഴ്‌ (2004), തെലുങ്ക്‌, കന്നഡ (2008) എന്നിവയെ മുന്‍പേ ശ്രേഷ്‌ഠ ഭാഷയായി അംഗീകരിച്ചിരുന്നു. ശ്രേഷ്‌ഠഭാഷയായുള്ള അംഗീകാരത്തിന്‌ മുഖ്യമായും വേണ്ടത്‌ 1500-2000 വര്‍ഷത്തെ പഴക്കവും സമ്പന്നമായ സാഹിത്യചരിത്രവുമാണ്‌. തമിഴ്‌ഭാഷക്ക്‌ ഇത്‌ രണ്ടും അവകാശപ്പെടാനുണ്ട്‌. കന്നഡ-തെലുങ്ക്‌ ഭാഷകളുടെ പ്രായം 600-700 വര്‍ഷമേയുള്ളൂ. എന്നാല്‍, മെച്ചപ്പെട്ട സാഹിത്യസമ്പത്ത്‌ ഇവയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌. അതുകൊണ്ടാണ്‌ ഈ രണ്ടുഭാഷകള്‍ക്കും ശ്രേഷ്‌ഠഭാഷാപദവി നല്‍കിയത്‌. തെലുങ്ക്‌, കന്നഡ എന്നിവയുടെ പ്രായം മലയാളത്തിനുണ്ട്‌. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ രണ്ട്‌ ഭാഷയ്‌ക്കുള്ളതിനേക്കാള്‍ സമൃദ്ധമായ സാഹിത്യസമ്പത്ത്‌ മലയാളത്തിനാണുള്ളത്‌. എന്നിട്ടും മലയാളത്തിന്‌ അയിത്തം കല്‍പിച്ച്‌ ശ്രേഷ്‌ഠപദവി അടുത്തകാലം വരെ നിഷേധിക്കുകയാണ്‌ ഉണ്ടായത്‌.
2004ല്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറിന്റെ മിനിമം പൊതുപരിപാടിയില്‍ തമിഴിന്‌ ശ്രേഷ്‌ഠപദവി എന്ന ആവശ്യം ഉള്‍പ്പെടുത്തിയിരുന്നു. തമിഴിന്‌ 2004ല്‍ ശ്രേഷ്‌ഠപദവി ലഭിച്ചു. കര്‍ണ്ണാടകവും ആന്ധ്രാപ്രദേശും നല്‍കിയ നിവേദനങ്ങള്‍ക്ക്‌ പുറമെ സാഹിത്യ-സാംസ്‌കാരിക നേതാക്കളുടെ ഇടപെടല്‍, രാഷ്‌ട്രീയ നേതൃത്വത്തിന്റെ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ സമരങ്ങള്‍ എന്നിവ കൂടിയായപ്പോള്‍ 2008ല്‍ അവയ്‌ക്ക്‌ ശ്രേഷ്‌ഠപദവി ലഭിച്ചു. എന്നാല്‍ കേരളത്തില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠപദവിക്ക്‌ വേണ്ടി നടത്തിയ ശ്രമങ്ങള്‍ പതുക്കെയായിരുന്നു. 2008ല്‍ രാജ്യസഭയില്‍ സാംസ്‌കാരികവകുപ്പ്‌ മന്ത്രി ശ്രീമതി അംബികാസോണി നടത്തിയ പ്രസ്‌താവനയില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠപദവിക്കുവേണ്ടിയുള്ള ഒരു ആവശ്യവും ലഭിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കി. പിന്നീടാണ്‌ കേരളക്കര ഇതിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. മലയാളത്തിന്‌ ശ്രേഷ്‌ഠപദവിക്കുവേണ്ട അര്‍ഹതയുണ്ടോയെന്ന്‌ സംശയമുള്ളവര്‍ ഇപ്പോഴും ഉണ്ട്‌. ശ്രേഷ്‌ഠപദിവികൊണ്ട്‌ എന്തുനേട്ടം എന്നു ചോദിക്കുന്നവരുമുണ്ട്‌. മലയാളിക്ക്‌ മലയാളഭാഷയോടുള്ള സ്‌നേഹം അത്രയേ ഉള്ളൂ. എന്നാലും 2013ല്‍ മലയാളത്തിന്‌ ശ്രേഷ്‌ഠപദവി ലഭിച്ചു.
ശ്രേഷ്‌ഠപദവി ഭാഷക്ക്‌ വലിയൊരു അംഗീകാരമാണ്‌. ഭാഷയെ പരിപോഷിപ്പിക്കാനായി കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ഗ്രാന്റും കിട്ടും. ഈ അംഗീകാരത്തോടെ മലയാളത്തിന്‌ 100 കോടിരൂപയാണ്‌ ലഭിക്കുക. അടുത്തകാലത്തായി മലയാള സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. മലയാള ഭാഷ, മലയാളസാഹിത്യം, കേരള സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള നിരന്തരവും നിഷ്‌കൃഷ്‌ടവുമായ പഠനം, ഗവേഷണം, പലവിധ പ്രചാരണം, പരിരക്ഷണം, പ്രോത്സാഹനം, പരിശീലനം എന്നിവയിലൂടെ മലയാളഭാഷയുടെ സമഗ്രാഭിവൃദ്ധിയ്‌ക്കുവേണ്ട പ്രവര്‍ ത്തനം സര്‍വകലാശാലയുടെ ദൗത്യമാണ്‌.
മലയാളഭാഷ ദിനംപ്രതി ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്‌. ലോകത്താകെ 6700ല്‍ അധികം ഭാഷകളുണ്ട്‌. അവയില്‍ ഇന്ത്യയില്‍തന്നെ 220 ഭാഷകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. മലയാളം ഇന്നത്തെ നിലതുടര്‍ന്നാല്‍ ആ ഗണത്തില്‍പ്പെടാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. മലയാളികള്‍ക്കാര്‍ക്കും മലയാളം വേണ്ട. ഇംഗ്ലീഷ്‌ മതി. ഇംഗ്ലീഷില്‍ ചിരിക്കാനും ചിന്തിക്കാനും മക്കളെ ഫേഷന്‍ പരേഡിനായി അണിയിച്ചു നിര്‍ത്താനുമാണ്‌ താല്‍പര്യം. ഇംഗ്ലീഷ്‌ പഠിക്കേണ്ട എന്നല്ല, നന്നായി പഠിക്കണം പക്ഷേ, അത്‌ മലയാളത്തെ ബലികൊടുത്തുകൊണ്ടാകരുതെന്നുമാത്രം.
ഒരു ജനതയുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമാണ്‌ അവരുടെ ഭാഷ. ഭാഷയില്ലാതെ സാമൂഹിക ജീവിതം സാധ്യമല്ല. മനസ്സിന്റെ അടിത്തട്ടിലുള്ള നേര്‍ത്ത വികാരങ്ങളും ഭാവങ്ങളും ആവിഷ്‌കരിക്കാന്‍ മാതൃഭാഷ കൂടിയേതീരു. മലയാളത്തിന്‌ ശ്രേഷ്‌ഠപദവി കിട്ടിയതുകൊണ്ടും മലയാള സര്‍വ്വകലാശാല രൂപീകരിച്ചതുകൊണ്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. ആദ്യം മലയാളിയുടെ മനോഭാവം മാറണം. മലയാളത്തെ സ്‌നേഹിക്കണം. വിദ്യനേടാനുള്ള മാധ്യമം മലയാളമാകണം. ഗവേഷണ പ്രബന്ധവും ഓഫീസ്‌ നടപടികളുമെല്ലാം മലയാളത്തില്‍ ആകണം. അങ്ങനെ മലയാളത്തിന്‌ പ്രഥമസ്ഥാനം നല്‍കണം. 



എഡിറ്റര്‍
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 944643082 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668