2014, ജൂലൈ 4, വെള്ളിയാഴ്‌ച

ജ്യോതിശ്ശാസ്‌ത്രത്തിലെഒരിതിഹാസം

ജ്യോതിശ്ശാസ്‌ത്രത്തിലെഒരിതിഹാസം
പ്രൊഫ.കെ.പാപ്പുട്ടി


അടിസ്ഥാന ശാസ്‌ത്രപഠനത്തില്‍ നിന്ന്‌ പുതിയ തലമുറ അകലുന്നു. പ്രയുക്തശാസ്‌ത്രമേഖലയിലെയും ഐ.ടി മേഖലയിലെയും ജോലി സാധ്യതയും, മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ തൊഴിലുകളാണ്‌ മികച്ചതെന്ന മലയാളിയുടെ ധാരണയും പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ ശാസ്‌ത്രഗവേഷണ രംഗത്തു നിന്ന്‌ അകറ്റി നിര്‍ത്തുന്നു. എളുപ്പത്തിലും വേഗത്തിലും പണമുണ്ടാക്കുവാനും, ജീവിതം ആസുരമായി ആസ്വദിക്കുവാനും ആഗോളവല്‍ക്കരണവും ഉപഭോഗ സംസ്‌കാരവും യുവ തലമുറയെ നിരന്തരം പ്രേരിപ്പിക്കുന്നു. ഈ അവസരത്തില്‍ ശാസ്‌ത്രദിശാബോധം നേടാനുള്ള ഉള്‍ക്കനലുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സൃഷ്‌ടിക്കുവാന്‍ പര്യാപ്‌തമായ ഒരു പുസ്‌തകമാണ്‌ ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരിതിഹാസം. നോബല്‍ ജേതാവായ ഡോ. എസ്‌ ചന്ദ്രശേഖറിന്റെ ജീവചരിത്രത്തിന്റെ ഒരു രത്‌ന ചുരുക്കമാണ്‌ ഈ പുസ്‌തകം. ഇത്‌ എഴുതിയിരിക്കുന്നത്‌ ദീര്‍ഘകാലം സര്‍ക്കാര്‍ കോളേജില്‍ ഭൗതികശാസ്‌ത്ര അധ്യാപകനായി സേവനം സമര്‍പ്പിച്ച ശാസ്‌ത്ര സാഹിത്യകാരനും ശാസ്‌ത്ര കേരളം മാസികയുടെ എഡിറ്ററുമായ പ്രൊഫ. കെ. പാപ്പൂട്ടി മാഷാണ്‌. ഏതു ശാസ്‌ത്രകാര്യവും വളരെ ലളിതമായി, കൃത്യമായി അവതരിപ്പിക്കുവാനുള്ള പാപ്പൂട്ടി മാഷിന്റെ കഴിവിന്റെ തെളിവുകളാണ്‌ മാഷോട്‌ ചോദിക്കാം, ചിരുതക്കുട്ടിയും മാഷും എന്നീ പുസ്‌തകങ്ങള്‍.
ശാസ്‌ത്ര കുതുകികളായ കൗമാര മനസ്സുകളില്‍ ശാസ്‌ത്രോപാസനയുടെ വിത്തു വിതയ്‌ക്കുവാന്‍ ഉതകുന്നതാണ്‌ ഈ പുസ്‌തം. ജ്യോതിര്‍ ഭൗതികത്തിലെ ചന്ദ്രശേഖര്‍ ലിമിറ്റ്‌ എന്ന കണ്ടുപിടുത്തതിന്‌ നോബല്‍ പ്രൈസ്‌ നേടിയ ഇന്ത്യക്കാരനായ ഡോ. ചന്ദ്രശേഖറിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും പ്രകാശഗോപുരങ്ങളുമാണ്‌ ഇതിന്റെ ഇതിവൃത്തം. സി.വി. രാമന്‍ ഈ ജീവിത നേട്ടത്തിനു പിന്നില്‍ ഉണ്ടാകുമെന്ന ഒരു ശരാശരി ഇന്ത്യാക്കാരന്റെ ധാരണമാറ്റി, ചന്ദ്രശേഖറിന്റെ പ്രതിഭയുടെ തിളക്കവും. കഠിനാധ്വാനത്തിന്റെ ഫലദീപ്‌തിയും നേടിക്കൊടുത്ത നോബല്‍ പ്രൈസിന്റെ കാന്തി അനന്യമാണ്‌. 1983ലാണ്‌ അദ്ദേഹത്തിന്‌ നോബല്‍ പ്രൈസ്‌ ലഭിച്ചത്‌. വെറും 20-ാം വയസ്സില്‍ ഫൗളര്‍ എന്ന മുതിര്‍ന്ന ശാസ്‌ത്രജ്ഞനോടൊത്ത്‌ ഗവേഷണം ചെയ്യാന്‍ അവസരം ലഭിച്ചത്‌ നിസ്സാരകാര്യമല്ല.
കേംബ്രിഡ്‌ജിലെ ട്രിനിറ്റിയില്‍ തുടങ്ങിയ ഗവേഷണം കോപ്പര്‍ ഹേഗനില്‍ നീല്‍സ്‌ ബോറിനോടൊത്ത്‌, ഓസ്‌ഫോര്‍ഡില്‍ മില്‍നെയോടൊത്ത്‌ തുടര്‍ന്നു. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ അംഗത്വം, അമേരിക്കയിലെ ചിക്കാഗോ സര്‍വ്വകലാശാലയിലെ യെര്‍ക്ക്‌ നിരീക്ഷണാലയത്തിലെ 27 വര്‍ഷത്തെ ഗവേഷണം. അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ പ്രസാധനം, അണുശക്തിയുടെ പിതാവായ എന്റിക്കോ ഫെര്‍മിയുടെ സ്ഥാപനത്തിലേക്ക്‌ ലഭിച്ച ക്ഷണം ഇതൊക്കെ ആ വ്യക്തിപ്രഭാവത്തിന്റെയും പ്രതിഭയുടെയും സര്‍വ്വ വ്യാപകമായ അംഗീകരണത്തെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യ ഈ ചന്ദ്രശേഖര ഗവേഷണ പ്രഭാവത്തെ എത്രമാത്രം അംഗീകരിച്ചു എന്നത്‌ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ശാസ്‌ത്രഗവേഷണരംഗത്തെ ഇന്ത്യയുടെ നിലപാടിനെയും പുതിയ തലമുറക്ക്‌ ശാസ്‌ത്ര പഠനത്തോടുള്ള വിമുഖതയേയും അടിസ്ഥാനമാക്കി ചിന്തിക്കേണ്ടതു അത്യാവശ്യം തന്നെയാണ്‌. ഏറ്റുമുട്ടലിന്റെ വഴികളില്‍ നിന്നകന്ന്‌, വഴിമാറിപ്പോവുക, പുതിയ വഴി കണ്ടെത്തുക എന്ന ചന്ദ്രയുടെ സ്വഭാവം തന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ക്ക്‌ വിശാലത നേടിക്കൊടുത്തത്‌. 40 വയസിനുശേഷം അമേരിക്കന്‍ പൗരത്വം സ്വീകരിക്കുവാന്‍ അദ്ദേഹത്തിനെ നിര്‍ബന്ധിതനാക്കിയതും.
വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മാത്രമല്ല, ഏതൊരു സാദാ വായനക്കാരന്റെ മനസ്സിലും സ്ഥാനം നേടിക്കൊടുക്കുന്ന രീതിയില്‍ ബാല്യകാലജീവിതം, അമ്മയോടുള്ള അതിരറ്റ സ്‌നേഹം, അച്ഛനോടുള്ള ഭയം, ലളിതയുമായുള്ള വിവാഹം തുടങ്ങിയവ പ്രതിപാദിക്കുവാനും ഗവേഷണ വസ്‌തുതകള്‍ ലളിതമായി പറഞ്ഞു തരുവാനും ഗ്രന്ഥകാരന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്‌. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ പൂജ നടത്തകയും ബഹിരാകാശ സ്ഥാപനത്തിന്റെ ഡയറക്‌ടര്‍ സ്ഥാപനത്തിലേക്കുള്ള നിയമനഉത്തരവ്‌ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച്‌ കൈപ്പറ്റുകയും ചെയ്യുന്ന കേരളീയര്‍ക്ക്‌ ഒരു ദൈവത്തേയും ആശ്രയിക്കാതെ ഒരു അന്ധവിശ്വാസത്തിനും വഴങ്ങാതെ തന്റെ അറിവ്‌ ഹൃദയത്തില്‍ സ്വാംശീകരിച്ച ഈ ശാസ്‌ത്രജ്ഞന്‍ ഒരു മാതൃകയാവേണ്ടതാണ്‌. കൊളീഷന്‍ പരീക്ഷണത്തിലൂടെ ശാസ്‌ത്രലോകം പ്രപഞ്ചത്തിന്റെ ഉത്ഭവരഹസ്യം തേടുമ്പോള്‍, പ്രകാശത്തേക്കാള്‍ വേഗതയുള്ള കണങ്ങള്‍ ഉണ്ടെന്ന്‌ കണ്ടെത്തുമ്പോള്‍, ഇത്തരം ശാസ്‌ത്ര ലോകത്തേക്ക്‌ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ശ്രമിക്കാതെ പുതിയതലമുറ പിന്‍തിരിഞ്ഞു നില്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ ശാസ്‌ത്രപഠനത്തിന്റെ ഉന്നതമേഖലകളിലേക്ക്‌ സ്വയം സമര്‍പ്പിക്കാനും ഈ പുസ്‌തകം പ്രേരിപ്പിക്കും. ഈയിടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം നേടിയ പ്രൊഫ. കെ. പാപ്പൂട്ടിയുടെ രചനാ വൈശിഷ്‌ട്യം വിഷയത്തിലുള്ള അവഗാഹം കൊണ്ടുകൂടിയാണ്‌ സാധ്യമാകുന്നത്‌. ശാസ്‌ത്ര ബാലസാഹിത്യം കൈകാര്യം ചെയ്യുമ്പോള്‍ രചനാ സൗന്ദര്യത്തേക്കാള്‍ അധികം വിഷയത്തിലുള്ള സാന്ദ്രാവബോധം ആണ്‌ ആവശ്യം. ഇതു രണ്ടും സമഞ്‌ജസമായി സമ്മേളിച്ച എഴുത്തുകാരനാണ്‌ പ്രൊഫ. കെ. പാപ്പൂട്ടി. അതുകൊണ്ട്‌തന്നെ എസ്‌ ചന്ദ്രശേഖറിന്റെ ഈ ജീവചരിത്ര പുസ്‌തകം മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രാഭിമുഖ്യം സമര്‍പ്പിത ജീവിതവും ഉണ്ടാകുവാനുള്ള ഒരു ഉല്‍പ്രേരകമായി മാറുന്നു.


വില: 45 രൂപ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668